Thursday 31 October 2019

കുന്നിടിക്കുന്നത് തടയുന്നതിന്-ജിയൂഷ് വിജു

കുന്നുകൾ എന്ന പുസ്തകം വായിച്ചപ്പോൾ എനിക്ക് മനസ്സിലായത് കൂടുതലും മനുഷ്യ പ്രവർത്തനങ്ങൾ കൊണ്ടാണ്  കുന്നിൻറെ നാശം ഉണ്ടാകുന്നത്  എന്നാണ്.ഇതിനെക്കുറിച്ച് എല്ലാമാണ് കുന്നുകൾ എന്ന നോവലിൽ ഭാസ്കരൻ വെള്ളൂർ പറയുന്നത് .കുന്നിടിക്കുന്നത് തടയുന്നതിന് പ്രാധാന്യം കൂടുതൽ നൽകിയത് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ജനങ്ങളാണ് ആണ്. അവിടെയുള്ള ആളുകൾ കുന്നിടിക്കലിനെതിരെ സമരം നടത്തിയിട്ടുണ്ട് .കുന്നുകൾ ഉണ്ടെങ്കിൽ മാത്രമേ ഭൂമിയിൽ നല്ലപോലെ ജലം സംഭരിക്കാൻ കഴിയുകയുള്ളൂ .കുന്നുകളിൽ ധാരാളം മൃഗങ്ങൾ , പക്ഷികൾ ജീവജാലങ്ങൾ എന്നിവ കഴിഞ്ഞുകൂടുന്നു. കുന്നുകൾ ഇടിച്ചുനിരത്തി യാൽ ജീവജാലങ്ങളുടെ വാസസ്ഥലം ഇല്ലാതാകുമെന്നാണ് ഭാസ്കരൻ വെള്ളൂർ പറയുന്നത് .അതുകൊണ്ടുതന്നെ കുന്നുകൾ ഇടിക്കരുത്.   ഭൂമിയെ സംരക്ഷിക്കുക എന്നാണ് എനിക്കും പറയാനുള്ളത് ._ ജിയൂഷ് വിജു

Wednesday 30 October 2019

കൺതുറന്ന്‌ കാൺക

കൺതുറന്നു  കാൺക

അയ ൽ വീട്ടിലടുക്കളത്തിണ്ണയോരത്തു,
കരിങ്കല്ലിൽ തലകുത്തി, ചോര വാർന്നും
ഇടതു കൈ പാതി മലർന്നും,
വലതു കൈ മണ്ണിൽ കമിഴ്ന്നും;
ചുളിവേറെ നീലച്ച മുഖത്തുണ്ട-
ടുത്തു മറ്റാരുമില്ലാതെ കിടക്കുന്നൂ ,
അമ്മൂമ്മ ,വലിയമ്മ ,പെറ്റമ്മ
ചത്ത പട്ടിയെപ്പോലെ ,കൺ‌തുറന്നു കാൺക .

വായേറെ തുറന്നാണുറുമ്പരിച്ചുണങ്ങിയ ചുണ്ടുമുണ്ട് .
കണ്ണു രണ്ടുമടച്ചുറങ്ങുന്നമ്മ ,
കർക്കിടകക്കോളുകൊണ്ടടങ്ങിയ കടലായമ്മ .
നിറം പോയൊരോ ട്ടുവളയതിടത്തു കൈയ്യിൽ ,
തിളക്കുന്ന തിരച്ചാർത്തോ കരിമ്പുതപ്പിൽ .
കുഴിഞ്ഞൊട്ടിയൊഴിഞ്ഞോരു  പെറ്റ വയറടിഭാഗത്തും
ഒഴിഞ്ഞോരോട്ടു പാത്രം, തലയ്ക്കു മേൽതിണ്ണയിലരികത്തായും. 
മതി കണ്ണേ  ,മടങ്ങുക..... വയ്യാ -കാണാൻ.
മനുഷ്യനായ് പിറന്നതിലെന്തഭിമാനിക്കാൻ .!

പൂക്കളും പാട്ടുകളും സ്വയംപകർപ്പിൻപൊറാട്ടുകളുമൊരുക്കവേ ,
മറന്നു ഞാനെൻ പ്രാണൻറെ പകർപ്പിനെ ,
പെറ്റ  വയറിന്റെ നൊമ്പരത്തെ  ,മനുഷ്യത്വത്തെ.

തിരിച്ചുവീട്ടകം പൂകി ,
യടച്ച വാതിൽതട്ടി
 പ്രിയമോടെ വിളിച്ചപ്പോൾ
ചുളിഞ്ഞ മുഖവുമായ്
നോക്കുമെൻ മകനെ,
പ്രാണന്റെ പകർപ്പിനെ ,
വെറുതേ വിളിച്ചെന്നു -
മൊന്നുമില്ലെന്നും മൊഴിഞ്ഞിട്ടു,
വീണ്ടുമടഞ്ഞ വാതിലിൽ മുന്നിൽ,
 മടക്കിയ ചിത്രമൊന്നു
വീണ്ടും നിവർത്തി
യതിൽ ത്തനിയെ തൊട്ടുചൂണ്ടി സ്വഗതം ,

"മടങ്ങുന്നൂ ഞാൻ .
മകനേ ,കരിങ്കല്ലിൽ തലചേർന്നും,
ഇടതു കൈ പാതി മലർന്നും;
വലതു കൈ മണ്ണിൽ കമിഴ്ന്നും,
ചത്ത പട്ടിയായ് ,മുന്നിലിതാ നരജന്മം ,കൺതുറന്നു കാൺക ".



"സീക്കേരാ "

നമ്മളെ പോലുള്ളവർ ഉണ്ടായി വന്നത് എങ്ങിനെ ? ജോബിൻ വി ജു

നമ്മളെ പോലുള്ളവർ ഉണ്ടായി വന്നത് എങ്ങിനെ ? ജോബിൻ വി ജു

ആർ സുരേഷ് കുമാർ എഴുതിയ മനുഷ്യൻറെ പരിണാമചരിത്രത്തെ കുറിച്ചാണ് ഞാൻ പറയുന്നത്. ഈ പുസ്തകം വായിച്ചപ്പോൾ എനിക്കു മനസ്സിലായത് നമ്മുടെ എല്ലാം പൂർവകാല ചരിത്രത്തെക്കുറിച്ച് ആണ് . നമ്മൾ ഈ കാലഘട്ടത്തിൽ ഒരുപാട് പുതിയ രീതികൾ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി കമ്പ്യൂട്ടർ ,ഇൻറർനെറ്റ് എന്നിവയുടെ ഉപയോഗിച്ച് നമുക്ക് ഇക്കാലത്ത് ആശയവിനിമയം ചെയ്യാൻ കഴിയാറുണ്ട് . എന്നാൽ ഇതൊന്നുമില്ലാതെ ഇക്കാല കാലഘട്ടത്തെക്കുറിച്ച് ഓർമിക്കാൻ കഴിയുമോ ? എന്നാൽ നമ്മുടെ പൂർവികരായ പ്രാചീന മനുഷ്യർക്ക് ഒരു വസ്ത്രം പോലും ഇല്ലായിരുന്നു .പാർപ്പിടം ഒന്നുമില്ലായിരുന്നു . പതിയെ പതിയെ ഒരുപാട് കാലഘട്ടം എടുത്താണ് പ്രാചീന മനുഷ്യരുടെ ബുദ്ധി വികസിക്കാൻ തുടങ്ങിയത് . സഞ്ചാരികൾ ആയിരുന്നു അവർ . പതുക്കെ, സഞ്ചരിക്കുന്ന ശീലം അവസാനിപ്പിച്ച് ഒരിടത്ത് പാർക്കാൻ തീരുമാനിച്ചു .കൃഷി ചെയ്യാൻ തുടങ്ങി. തുണി നെയ്യാനും തുടങ്ങി .ഇങ്ങനെ ഓരോരോ പുതിയ കാര്യങ്ങൾ ചെയ്യാൻ പഠിക്കുന്നവരുടെ ബുദ്ധി വികസിക്കാൻ തുടങ്ങി . അങ്ങനെയുള്ളവരിൽ നിന്നാണ് നമ്മളെ പോലുള്ളവർ ഉണ്ടായി വന്നത് എന്നാണ് എനിക്ക് ഈ പുസ്തകത്തിൽ നിന്നും മനസ്സിലായത് .

............ ജോബിൻ വി ജു .

Tuesday 29 October 2019

കാടിൻറെ വിളി എന്ന പുസ്തകം

കാടിൻറെ വിളി  എന്ന   പുസ്തകം  ജാക്ക് ലണ്ടൻ എന്ന കഥാകൃത്താണ് എഴുതിയത്  . ഈ കഥയിലെ പ്രധാന കഥാപാത്രം ബക്ക എന്ന വളർത്തുനായയെ ആണ് . ബ ക്കിന് ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളാണ് ഈ കഥയിൽ പ്രതിപാദിക്കുന്നത് ബ ക്ക് നല്ല അനുസരണശീലം ഉള്ള ഒരു വളർത്തു നായ ആണ് അവൻറെ ആദ്യയജമാനൻ  ജഡ്ജി മി ല്ലർ  ആ യിരുന്നു . അവൻറെ ആദ്യ യജമാനൻ  ആയ  മില്ലർ  അവനെ ഏറെ സ്നേഹിച്ചിരുന്നു. അവന് തിരിച്ചും അങ്ങനെ തന്നെയായിരുന്നു .ഏകദേശം 140 പൗണ്ട് തൂക്കമുള്ള അവൻറെ ശരീരം നല്ല ചാരനിറത്തിലുള്ള ആയിരുന്നു .അവൻറെ ഏറ്റവും പ്രിയപ്പെട്ട നിമിഷമായിരുന്നു അവൻറെ ആത്മാർത്ഥ സ്നേഹിതൻ ഒപ്പമുള്ള അന്തസ്സാർന്ന പ്രഭാതസവാരി .അവർ പൂന്തോട്ടത്തിൽ കൂടിയായിരുന്നു സവാരി നടത്തിയിരുന്നത് . എന്നാൽ ജഡ്ജി പതിവുപോലെ കിടക്കാൻ പോയ ശേഷം അയാൾ സ്നേഹപൂർവ്വം ബ ക്കിന് അരികിലേക്ക് വിളിച്ചു .എന്നാൽ മാനുവൽ ബക്കിനെ വേഗം കൈപ്പിടിയിൽ ആക്കുകയാണ് ഉണ്ടായത് പിന്നീട് അവരുടെ ജീവിതം തന്നെ മാറി മറിഞ്ഞു. പിന്നീടുള്ള ജീവിതത്തിൽ അവൻറെ യജമാനനായി മാനുവൽ ആണ് ഉണ്ടായിരുന്നത് .പിന്നീട് അവൻറെ ജീവിതം തീർത്തും ദുസ്സഹമായിരുന്നു. മാനുവൽ ക്രൂരതക്ക് ഇരയാവുകയാണ് .എന്നാൽ ഏറെക്കാലം മാനുവലി നോടൊപ്പം ബക്കിന്  കഴിയേണ്ടി വന്നില്ല . അയാൾ ബക്കിനെ     മോർഗൻ നൽകുകയാണുണ്ടായത് . അയാൾ അവനെ തീവണ്ടിയിൽ കയറ്റി കൊണ്ടുപോയി . യാത്ര അവനെ വല്ലാതെ ക്ഷീണിതൻ ആക്കി. പിന്നീടുള്ള യാത്രയിൽ അവൻ തീർത്തും അവശനായിരുന്നു .അവന് ഒന്നും അറിയാൻ സാധിച്ചിരുന്നില്ല .വിദൂരമായ ആ യാത്രയിൽ അവനു  ദാഹജലം പോലും ലഭിക്കാതെ അവൻ ഒരു രോഗിയായി തീരുകയാണ് ഉണ്ടായത് .ജഡ്ജി അവനെ സദാ ലാളിച്ചു സ്നേഹിച്ചത് കൊണ്ടാകണം, അവനെ ആ പൊണ്ണത്തടിയ ൻ്റെ  ക്രൂരത സഹിക്കാൻ വയ്യാതായി. യജമാനൻറെ     കയ്യിലുള്ള ദണ്ഡാണ് പിന്നീട് അവൻറെ ജീവിതം മുന്നോട്ടു കൊണ്ടുപോയത് . അവൻറെ ജീവിതരീതി കാലം പോകുന്നത് അനുസരിച്ച് മാറുകയും ചെയ്തു . ക്രൂരതയുടെ കാര്യത്തിൽ അവൻറെ യജമാനന്മാർ ഒന്നിനൊന്നു മെച്ചമായിരുന്നു . മാറിമാറിവന്ന യജമാനന്മാർ അവനെ കൊടുംക്രൂരതയ്ക്ക് ഇരയാക്കി  . സന്തോഷം എന്താണെന്ന് താൻ അറിഞ്ഞിരുന്നത് ജഡ്ജി മില്ലർ ത ന്നോടൊപ്പമുള്ള ജീവിതകാലത്ത് ആയിരുന്നു എന്ന് അവൻ ഓർക്കുന്നു. ജാക്ക് ലണ്ടൻ എഴുതിയ കാടി ൻറെ വില എന്ന പുസ്തകം എന്തുകൊണ്ടും വായനാ യോഗ്യമാണ്

---- അനഘ നരിയംപാറ 

Monday 28 October 2019

പാവങ്ങൾ- ഒരു വായനക്കുറിപ്പ്

 ആരും കുറ്റവാളികളായി ജനിക്കുന്നില്ല--അനശ്വര രാജൻ -
( പാവങ്ങൾ എന്ന നോവലു മായി ബന്ധപ്പെട്ട  ഒരു വായനക്കുറിപ്പ് )


പ്രശസ്തനായ ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസ കാരനും ആയിരുന്ന വിക്ടർ ഹ്യൂഗോയുടെ അതിമനോഹരമായ നോവലാണ് പാവങ്ങൾ. ഇത് വിവർത്തനം ചെയ്തിരിക്കുന്നത് നാലപ്പാട്ട് നാരായണമേനോൻ ആണ് .ഇത്  ലോക ക്ലാസിക് ആണ് . ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും മനുഷ്യത്വപരമായ നോവലുകളിൽ ഒന്നാണ് പാവങ്ങൾ .നമ്മൾ
പണ്ട് വായിച്ചിട്ടുള്ള ജീൻവാൽജിനും മെത്രാനും എന്ന കഥ   ഇതിന്റെ തുടക്കത്തിലുള്ളതാണ്. പതിനേഴാം   നൂറ്റാണ്ടിലെ ഫ്രാൻസിലെ യഥാർത്ഥ മുഖം ഈ നോവലിൽ കാണാം .പെങ്ങളുടെ മകളുടെ വിശപ്പുമാറ്റാനായി ഒരു കഷണം റൊട്ടി മോഷ്ടിച്ചതിന് നീണ്ട 19 വർഷം ജയിലിൽ കിടന്ന കഥാനായകൻ .അദ്ദേഹം എം പട്ടണത്തിലെ മെത്രാന്റെ  സ്നേഹപരമായ ഇടപെടലോടെ മറ്റൊരാൾ ആകുന്നു .പിന്നീട് കഥാനായകൻ പിന്നീട്  രജനീ കഥാപാത്രത്തെ പോലെ ജനപ്രിയൻ ആവുന്നുണ്ട്. എങ്കിലും വളരെ പെട്ടെന്ന് വീണ്ടും നിയമത്തിന് നൂലാമാലകളിൽ പെടുന്നു .പക്ഷേ ഇതിനിടയിൽ മഞ്ഞുതുള്ളിപോലെ കൊസത്ത് എന്ന് ഒരു പെൺകുട്ടി കടന്നു വരുന്നു.കഥാനായകനായ ജീൻവാൽജിൻ പിതൃനിർവിശേഷമായ സ്നേഹത്തോടെ അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നു .അതിനിടയിൽ വില്ലൻ രാവിലെ ഴാവേർ , തേനാർദിൻ , എപിനൈൻ , മ രി യൂസ് അതിനിടയിലെ കോടതി , ഒളിച്ചോട്ടങ്ങൾ ,അവസാനം മറവി യുടെ അന്ധത ... ഇങ്ങനെ പോകുന്ന രസകരമായ വിവരണത്തെക്കുറിച്ച് എത്ര പറഞ്ഞാലും അധികമാകില്ല.  ഇങ്ങനെ പോകുന്ന ഈ കഥയുടെ സാരം എന്നു പറയുന്നത് ആരും കുറ്റവാളികളായി ജനിക്കുന്നില്ല എന്ന് തന്നെയാണ് സാഹചര്യങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത് .നിയമങ്ങൾ കൊണ്ടോ ശിക്ഷകൾ കൊണ്ടോ കുറ്റവാളികളിൽ നന്മകൾ വീണ്ടെടുക്കാൻ ആവില്ല .മാപ്പും സാന്ത്വന വചനങ്ങളുമാണ് അവയെക്കാൾ ഫലപ്രദമെന്ന് ലോകത്തെവിടെ ലോകത്തെ ബോധ്യപ്പെടുത്തിയ  നോവലാണ് പാവങ്ങൾ .എന്നിട്ടും നിയമങ്ങളുടെയും ശിക്ഷകളുടെയും ഇത്തിരിവട്ടത്തിൽ കുരുങ്ങി കിടക്കുകയാണ്  മനുഷ്യർ .ഇല്ല ,ഇനി എത്ര പറഞ്ഞാലും ഈ കഥയുടെ സാരം എഴുതി തീരുകയില്ല .ഈ      നോവൽ വായിച്ചില്ലെങ്കിൽ നിങ്ങളുടെ വായനാനുഭവം പൂർണമാവില്ല ,തീർച്ച . ....

-അനശ്വര രാജൻ - typed and edited by CKR

Sunday 20 October 2019

വ്യാപാര കരാറിൽ ഉറച്ച്‌ കേന്ദ്രം ; ആർസിഇപിയിൽ ഒപ്പിടുന്നത്‌ എതിർപ്പുകൾ വകവയ്‌ക്കാതെ

വ്യാപാര കരാറിൽ ഉറച്ച്‌ കേന്ദ്രം ; ആർസിഇപിയിൽ ഒപ്പിടുന്നത്‌ എതിർപ്പുകൾ വകവയ്‌ക്കാതെ
കരാറിന്‌ നവംബറിൽ അന്തിമരൂപമാകും

Channel - The Fourth Estate

Join ചെയ്യു 👇

https://chat.whatsapp.com/H4Q9n6beOyrJcq1bnXBo7j

Channel - Telegram

Join ചെയ്യു 👇

https://t.me/joinchat/AAAAAEVCfA2UyHYlnR0YcA

ന്യൂഡൽഹി:
മറ്റൊരു ആസിയൻ കരാറാകുമെന്ന്‌ കർഷകരും വ്യാപാരികളും മുന്നറിയിപ്പ് നല്‍കുന്ന സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിടാൻ ഒരുങ്ങി മോഡിസര്‍ക്കാര്‍. 16 രാജ്യം ഉൾപ്പെട്ട മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിൽ ഒപ്പിടുന്നതുസംബന്ധിച്ച്‌ നരേന്ദ്ര മോഡിയുടെ അന്തിമതീരുമാനം ഉടനുണ്ടാകും. കർഷകരുടെയും വ്യാപാരികളുടെയും വ്യവസായികളുടെയും സംഘടനകളും കേരളം അടക്കമുള്ള സംസ്ഥാനങ്ങളും സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചും ശക്തമായ എതിർപ്പ്‌ പ്രകടിപ്പിക്കുന്നതിനിടെയാണ്‌ ദൂരവ്യാപകഫലം ഉളവാക്കുന്ന ഏറ്റവും വലിയ മേഖലാ സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിടുന്നത്‌.

കൃഷി, ക്ഷീരോൽപ്പന്നങ്ങൾ, ഓട്ടോമൊബൈൽ, തുണിത്തരങ്ങൾ, വാർത്താവിനിമയം എന്നീ മേഖലകളിൽ ആർസിഇപി ഇന്ത്യക്ക്‌ തിരിച്ചടിയാകുമെന്നാണ്‌ ആശങ്ക. 10 ആസിയൻ രാജ്യങ്ങളും ഇന്ത്യ,  ചൈന, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവയും ഉൾപ്പെട്ടതാണ്‌ കരാർ.  ചരക്കുകളും സേവനങ്ങളും നിയന്ത്രണമില്ലാതെ വാങ്ങാനും വിൽക്കാനും വഴിയൊരുക്കുന്ന കരാറിനു നവംബറിൽ അന്തിമരൂപമാകും.

ആസിയൻ കരാറിന്റെ ഫലമായി റബർ, കുരുമുളക്‌, തേയില  തുടങ്ങിയവ കുറഞ്ഞ വിലയിൽ രാജ്യത്തേക്ക്‌ പ്രവഹിച്ചതോടെ ഇന്ത്യയിലെ കർഷകർക്ക്‌ ഉൽപ്പാദനച്ചെലവ്‌ പോലും കിട്ടാതായി. ഇന്ത്യ എല്ലാ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ 90 ശതമാനം കുറയ്‌ക്കണമെന്നാണ്‌ ഇതര രാജ്യങ്ങളുടെ ആവശ്യം. ഇതുവരെയുള്ള സ്വതന്ത്രവ്യാപാര കരാറുകളെല്ലാം ഇന്ത്യക്ക്‌ നഷ്ടക്കച്ചവടമാണ്‌. ഇതും വൻ നഷ്ടമാകുമെന്ന് നിതി ആയോഗ്‌ ചൂണ്ടിക്കാട്ടി.

എൻ്റെ തോന്ന്യാക്ഷരങ്ങൾക്കു ഒരു സ്നേഹസ്പർശം

എൻ്റെ തോന്ന്യാക്ഷരങ്ങൾക്കു ഒരു സ്നേഹസ്പർശം



പുരോഗമന കലാ സാഹിത്യ  സംഘം
ഈസ്റ്റ് എളേരി  മേഖലാ സമ്മേളനത്തോടനുബന്ധിച്ചു   നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കവിതകൾ

ദുരിതാശ്വാസ ക്യാമ്പിലെ മഴ 

മഴയൊരു രൗദ്ര വെളിപാടാകുന്നു
മൺപുതപ്പിന്റെ തണുപ്പുമിരുട്ടുമതിന്റെ മാറ്റൊലിയാകുന്നു .
മഴയൊരു മതിലാകുന്നു
മാതാവിനും മക്കൾക്കുമിടയിലതു നിറയുന്നു .
മഴയൊരു പിടച്ചിലാകുന്നു
പുത്തുമല ചെളിച്ചലമായൊഴുകുന്നു .


കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുക 

"ഇന്ത്യക്കു വരാനിരിക്കുന്നത് ഇരുണ്ട ദിനങ്ങൾ"

"ഇന്ത്യക്കു വരാനിരിക്കുന്നത് ഇരുണ്ട ദിനങ്ങൾ"
    (മാർക്കണ്ഡേയ കട്ജു)
➖➖➖➖➖➖➖➖➖
       ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്ന പലതും ജർമനിയിലെ നാസി ഭരണ കാലത്തെ  ഓർമിപ്പിക്കുന്നു.
      1933 ഇൽ ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ  ജര്മനിക്കാർ മുഴുവൻ തന്നെ ഭ്രാന്തരായി മാറി. ഹിറ്റ്ലർ നീണാൾ വാഴട്ടെ ജൂതർ തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി അവർ ഹിറ്റ്‌ലറെ വാഴ്ത്തി. ഹിപ്നോട്ടിസ് ചെയ്യപ്പെട്ട ബോധമില്ലാത്ത മനുഷ്യരെപ്പോലെ അവർ ഹിറ്റ്‌ലറെ ആരാധിച്ചു തുടങ്ങി.
ഇതെല്ലാം ആർക്കും യൂ ട്യൂബിൽ ഇന്ന് കാണാവുന്നതെ ഉള്ളു.
    വളരെ സംസ്കാര സമ്പന്നരായ ഒരു ജനതയാണ് ജർമ്മൻകാർ എന്നു ഓർക്കണം. മാക്‌സ് പ്ലാന്റ്, ഐൻസ്റ്റീൻ, തുടങ്ങിയ ശാസ്ത്രജ്ഞരെയും, ഗെയ്‌ഥെ, ഷില്ലർ തുടങ്ങിയ സാഹിത്യകാരെയും, ഹൈൻ മുതലായ കവികളെയും, മൊസാർട്, ബാച്, ബീതോവാൻ, തുടങ്ങിയ സംഗീത പ്രതിഭകളെയും, മാർട്ടിൻ ലൂതറിനെപ്പോലെ ഉള്ള സാമൂഹ്യ പരിഷ്കർത്താക്കളെയും, കാന്റ്‌, നിഷേ, ഹെഗൽ, മാർക്സ് മുതലായ ദാര്ശനികരെയും ലൈബിനിറ്റ്‌സ്, ഗോസ്, റീമൻ, തുടങ്ങിയ ഗണിത ശാസ്ത്ര പ്രതിഭകളെയും മഹാനായ ഫ്രെഡറിക്ക്, ബിസ്മാർക് തുടങ്ങിയ രാഷ്ട്ര തന്ത്രജ്ഞരെയും ലോകത്തിനു സംഭാവന ചെയ്ത ഒരു ജനതയാണ് ജര്മനിക്കാർ എന്നു ഓർക്കണം.
         ഞാൻ കണ്ട എല്ലാ ജര്മന്കാരും നല്ല മനുഷ്യരായിരുന്നു. എന്നിട്ടും ഹിറ്റ്ലർ രംഗത്തു വരികയും ജര്മനിക്കാർ ആര്യന്മാരും ഉന്നത വർഗ്ഗത്തിൽ പെട്ടവരും ആണെന്ന് പറയുകയും ജര്മനിക്കാരുടെ എല്ലാ പതനങ്ങൾക്കും കാരണ ഭൂതർ ജൂതന്മാർ ആണെന്നു പറയുകയും ചെയ്തപ്പോൾ ഈ ജര്മനിക്കാർ തന്നെ ഹിറ്ലരുടെ ഈ വിടുവായത്തം വിഡ്ഢികളെപ്പോലെ തൊണ്ട തൊടാതെ വിഴുങ്ങുകയും, ജൂതന്മാർക്കെതിരെ ഉള്ള അക്രമ പ്രവർത്തികൾക്ക് എതിരെ മുഖം തിരിഞ്ഞു നിശ്ശബ്ദരായി നോക്കി നിൽക്കുകയുമാണ് ചെയ്തത്. ഈ അന്തരീക്ഷമാണ് ഹോളോ കാസ്റ്റ് എന്ന ഭീകരതയിൽ ചെന്നെത്തിയത്(പലരും ഇതിനെ പിൻ തുണക്കുകയും ചെയ്തു എന്നതാണ് അത്ഭുദം).
       ഇതെങ്ങിനെ സംഭവിച്ചു? ജര്മനിക്കാർ തീർച്ചയായും ബുദ്ധിശൂന്യർ അല്ല; അവർ ജന്മനാ ചീത്തവരും അല്ല. എല്ലാ രാജ്യങ്ങളിലെയും, മതങ്ങളിലെയും, വർഗ്ഗങ്ങളിലെയും 99 ശതമാനം ആളുകളും നല്ലവരാണ് എന്ന അഭിപ്രായക്കാരനാണ് ഞാൻ, എന്നും. എന്നിട്ടും ജര്മനിക്കാർക്കു എങ്ങിനെ 6 മില്ലിയൻ ജൂതന്മാരെ ഗാസ് ചെമ്പറുകളിലേക്കു തള്ളിവിടാൻ സാധിച്ചു?
      എന്റെ അഭിപ്രായത്തിൽ ഇതു സംഭവിച്ചത് ആധുനിക കാലത്തെ പ്രോപ്പഗാണ്ടയുടെ ശക്തി കൊണ്ടാണ്. വളരെ സംസ്കാര ചിത്തരും ബുദ്ധിമാന്മാരും ആയവരുടെ മനസ്സുകളെപ്പോലും വിഷ ലിപ്തമാക്കാൻ പോന്ന ശേഷിയുള്ള ഒന്നാണ് പ്രോപ്പഗാണ്ട. ഈ പ്രോപ്പഗാണ്ടയിൽ വീഴുകയാണ്  അന്നത്തെ ഭൂരിപക്ഷം ജര്മന്കാരും ചെയ്തത്.
          ഒന്നാം ലോക മഹായുദ്ധത്തിൽ സംഭവിച്ച തോൽവിയും അതിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പണ പെരുപ്പവും ജര്മനിക്കാരെ ആകെ തളർത്തിയിരുന്നു. 1929 ലെ കുപ്രസിദ്ധമായ സാമ്പത്തിക മാന്ദ്യം ജർമൻ കാരെ ആകെ നിസ്സഹായർ ആക്കിയിരുന്നു. ഈ സാഹചര്യങ്ങളാണ് ഹിറ്റ്‌ലറെ പോലെ ഉള്ള ഒരു നരാധമന് വിജയിക്കാൻ ഉള്ള ഭൂമിക സൃഷ്ടിച്ചത്. ഹിറ്റ്ലർ നടത്തിയ കള്ള പ്രചാരണങ്ങൾ ഉപ്പു തൊടാതെ വിഴുങ്ങാവുന്ന ഒരു അവസ്ഥയിൽ ആയിരുന്നു ജർമൻ ജനത.
     ഇതു തന്നെയാണ് ഇന്ന് മിക്ക ഇന്ത്യക്കാർക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു വലതു പക്ഷ നിയോ ഹിന്ദു ഫാസിസ്റ്റ് പാർട്ടിയായ ബീ ജെ പി 2014 ഇൽ അധികാരത്തിൽ വന്നത് മുതൽ തന്നെ ഒരു വലിയ സാമുദായിക പ്രോപ്പൻഗാണ്ട പ്രചരിപ്പിക്കാൻ തുടങ്ങി. ഈ പ്രചാരണം ഇന്ത്യൻ ന്യൂനപക്ഷത്തിന് പ്രത്യേകിച്ചു മുസ്ലീകൾക്കു എതിരായാണ് അവർ അഴിച്ച് വിട്ടത്. ഇതു നടപ്പാക്കിയത് മുസ്‌ലിംകൾ പശുക്കളെ കൊല്ലുന്നു എന്നും ഹിന്ദു പെണ്കുട്ടികളെ വശീകരിക്കുന്നു  എന്നും(ലൗ ജിഹാദ്) ഒക്കെയുള്ള വിദ്വേഷ പ്രസംഗങ്ങളിലൂടെ ആയിരുന്നു. ഈ വിദ്വേഷ പ്രസംഗങ്ങളിലൂടെ  ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു മനസ്സുകളിലും മുസ്‌ലിംകൾക്കു എതിരെ ഉള്ള വിഷം കുത്തി കയറ്റാൻ ബീ ജെ പി ശ്രമിച്ചു.  രാമ മന്ദിരം പണിയണമെന്നു ആവശ്യം ഉന്നയിക്കലും  മുസ്‌ലിംകളെ ആൾക്കൂട്ട കൊലപാതകങ്ങൾക്കു വിധേയമാക്കലും കഴിഞ്ഞ കുറേ വർഷങ്ങളിലെ നിത്യ സംഭവങ്ങൾ  ആയിരുന്നു.
       പാകിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ വ്യോമ ആക്രമണവും, തങ്ങൾക്കു വഴങ്ങുന്ന മാധ്യമങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത യുദ്ധ ഭീതിയും ഈ പ്രചാരണത്തിന്റെ ഭാഗമായിരുന്നു. ഇതെല്ലാം കൂടി ഉണ്ടാക്കിയെടുത്ത ഒരു അന്തരീക്ഷം ബീ ജെ പിക്ക് കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ ഏതാണ്ട് ഏക പക്ഷീയവും അസൂയാവാഹവും ആയ വിജയം നേടിക്കൊടുത്തു. ഭരണഘടനയിലെ 370 വകുപ്പ് റദ്ദു ചെയ്ത നടപടി എന്റെ അഭിപ്രായത്തിൽ ക്രിയാത്മകമായി ഒന്നും നേടാൻ പോകുന്നില്ല. പക്ഷെ ഒരു പാട് ഹിന്ദുക്കളെ തീവ്ര ദേശഭക്തർ ആക്കാൻ ഇതു സഹായിച്ചു.
        മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ ഉള്ള തൊഴില്ലായ്മ
 ( നാഷണൽ സാമ്പിൾ സർവേ കണക്കു അനുസരിച്ച്), ശിശുക്കളിൽ കണ്ട് വരുന്ന നടുക്കം ഉണ്ടാക്കുന്ന പോഷക ആഹാരക്കുറവ് ( ഇന്ത്യയിൽ ജനിക്കുന്ന രണ്ട് കുട്ടികളിൽ ഒരാൾ പോഷക ആഹാരക്കുറവ് അനുഭവിക്കുന്നു), മൂന്നു ലക്ഷത്തിൽ അധികം വരുന്ന കർഷകരുടെ ആത്മഹത്യകൾ, ബഹു ഭൂരിപക്ഷം ജനങ്ങൾക്ക് ആരോഗ്യപരവും വിദ്യാഭ്യാസ പരവുമായ സൗകര്യങ്ങൾ അശേഷം ലഭിക്കാത്ത അവസ്ഥ, ഉള്ളവനും ഇല്ലാത്തവനും തമ്മിൽ സാമ്പത്തികമായ വിടവിന്റെ വലിപ്പത്തിൽ വന്ന വലിയ വർധനവ്( താഴെ തട്ടിൽ കിടക്കുന്ന 135 കോടി ജനങ്ങളുടെ ആകെയുള്ള ആസ്തിക്കു മുകളിൽ ആസ്തി കൈവശം വെച്ചിരിക്കുന്നത് കേവലം 7 ഇന്ത്യക്കാർ ആണ് എന്നോർക്കണം) തുടങ്ങുന്ന യാഥാർത്ഥവും നീറുന്നതും ആയ പ്രശ്നങ്ങൾ ഒന്നും തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിഷയങ്ങൾ പോലും ആയില്ല എന്നതാണ് സത്യം.
        യൂറോപ്പിനെ പോലെയും വടക്കൻ അമേരിക്കൻ രാജ്യങ്ങളെ പോലെയും ഉള്ള വ്യാവസായിക സമൂഹങ്ങളിൽ കാണുന്ന ഒരു പ്രതിഭാസമാണ് മതേതരത്വം. എന്നാൽ ഫ്‌യൂഡൽ അർധ ഫ്‌യൂഡൽ വ്യവസ്ഥിതികൾ പിന്തുടരുന്ന മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഈ പ്രതിഭാസം അന്യമാണ്. ഭരണഘടനയിൽ മതേതരത്വം എന്ന വാക്ക് എഴുതി വെച്ചത് കൊണ്ട് മാത്രം ഇന്ത്യ ഒരു മതേതര രാജ്യം ആകുന്നില്ല. കടുത്ത ജാതീയതയും വർഗ്ഗീയതയും നില നിൽക്കുന്ന ഇന്ത്യ വാസ്തവത്തിൽ ഇന്നും ഒരു അർധ  ഫ്‌യൂഡൽ രാജ്യമാണ്.
ഇന്ത്യക്കാർ പൊതുവെ വളരെ മതാത്മകമായി ചിന്തിക്കുന്നവർ ആണ്. ഇന്ത്യക്കാരിൽ 80 ശതമാനവും ഹിന്ദുക്കൾ ആണ്. ഒരു വർഗീയ പ്രോപ്പഗാണ്ടയുടെ കെണിയിൽ വീഴാനുള്ള അവരുടെ സാധ്യത വളരെ കൂടുതൽ ആണ്.
         ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും മുസ്‌ലിംകളും വർഗീയത ഉള്ളവർ ആണെന്നാണ്. ഞാൻ എന്റെ ഹിന്ദു കുടുംബ അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ ഇരിക്കുമ്പോൾ പലരും പലപ്പോഴും മുസ്‌ലിംകൾക്ക് എതിരെ വിഷമുള്ള വാക്കുകൾ പ്രയോഗിക്കാറുണ്ട്. സമീപത്തൊന്നും ഒരു മുസ്ലിം ഇല്ല എന്നു ഉറപ്പു വരുത്തിയത്തിന് ശേഷമേ അവർ ഇത് ചെയ്യൂ. ഒരു മുസ്ലിം, ആൾക്കൂട്ട കൊലപാതകത്തിന് ഇരയായാൽ മിക്ക ഹിന്ദുക്കളും അതു അവഗണിക്കുന്നു. ചിലർ സന്തോഷിക്കുന്നു; ഒരു തീവ്രവാദി കുറഞ്ഞു കിട്ടിയല്ലോ എന്ന ആശ്വാസത്തോടെ.
      വർഗീയത(ന്യൂനപക്ഷങ്ങളോട് പ്രത്യേകിച്ചു മുസ്ളീംകളോട് ഉള്ള വെറുപ്പ്) നല്ല ഒരു വിഭാഗം ഹിന്ദുക്കളുടെയും മനസുകളിൽ അടങ്ങി കിടക്കുന്ന ഒരു വികാരമാണ്. ഈ വികാരം പലപ്പോഴും ഒരു തിരി കൊളുത്തിയാൽ  പൊട്ടിത്തെറിക്കാൻ പാകമായ അവസ്ഥയിൽ ആണ്. 2014 നും 2019 നും ഇടയിൽ ഈ വർഗീയ വികാരം ആളിക്കത്തിച്ചു നിർത്താൻ ബീ ജെ പി പരമാവധി ശ്രമിച്ചു. ആർ എസ് എസ്സിന് മേധാവിത്വമുള്ള ഒരു മുസ്ലിം ക്രിസ്ത്യൻ വിരുദ്ധ സംഘടന ആണല്ലോ ബീ ജെ പി.
       ബീ ജെ പിയും അവരുടെ നേതാവ് മോദിയും  അസൂയാവഹമായ രീതിയിൽ വിജയിച്ചു അധികാരത്തിൽ വന്ന ഈ സാഹചര്യങ്ങളിൽ ജനങ്ങൾ അവരിൽ നിന്നും പലതും പ്രതീക്ഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും, ശിശുക്കളുടെ പോഷക ആഹാര കമ്മി നികത്താനും, ആരോഗ്യ പരിപാലനത്തിനും, വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കാനും ഉള്ള സമ്മർദ്ദം ജനങ്ങളിൽ നിന്നും ശക്തിയായ തോതിൽ ഉയർന്നു വരും.എന്നാൽ എന്ത് ചെയ്യണമെന്ന് ബീ ജെ പിക്കോ മോദിക്കോ അറിയില്ല. ഈ അടുത്ത കാലത്തു കാര്യങ്ങൾ ആകെ തകരാറിൽ ആണ്. ഇന്ത്യയുടെ സാമ്പത്തിക രംഗം കൂപ്പു കുത്തിയിരിക്കുന്നു. ജി ഡി പി 5ശതമാനത്തിലേക്കു താഴ്ന്നു. നിർമാണ മേഖല പ്രത്യേകിച്ചു വാഹന രംഗം, റിയൽ എസ്റ്റേറ്റ് മേഖല, ഊർജ മേഖല എന്നിവഎല്ലാം തന്നെ കുത്തനെ താഴോട്ടാണ് പതിച്ചു കൊണ്ടിരിക്കുന്നത്. നാളിതു വരെ കാണാത്ത തൊഴിലില്ലായ്മ ആണ് ഇന്ത്യ നേരിടുന്നത്.
     ഇപ്പോൾ നിലവിലുള്ള ഭരണ രീതിക്കു മേൽപ്പറഞ്ഞ യഥാർത്ഥ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ആകില്ല എന്നു മാത്രമല്ല സ്ഥിതികൾ കൂടുതൽ വഷളാകാൻ ആണു സാധ്യത. അതു കൊണ്ട് തന്നെ ഈ പ്രശ്നങ്ങളിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ വഴി തിരിച്ചു വിടാൻ ഒരു ബലിയാടിനെ കണ്ടെത്തിയേ തീരു; ഹിറ്റ്ലർ ജൂതന്മാരെ കണ്ടെത്തിയത് പോലെ.  ഇന്ത്യയിൽ ബലിയാടുകൾ ആകാൻ പോകുന്നത് നമ്മുടെ മുസ്ലിം സഹോദരന്മാർ ആണ്. മുസ്‌ലിംകൾക്കു എതിരെ ഉള്ള അതിക്രമങ്ങൾ ഇനി തുടരെ തുടരെ ഉണ്ടാകും എന്ന് ഞാൻ ഭയപ്പെടുന്നു. ചെറിയ തോതിൽ ഈ അക്രമങ്ങൾ ക്രൈസ്തവ സഹോദരന്മാർക്കു എതിരെയും പ്രതീക്ഷിക്കാം.
       ജർമ്മനിയിൽ നാസി ഭരണ കാലത്തു ശാസ്ത്രത്തെ വർഗ്ഗപരമായ ഒരു അസംബന്ധമായി തകിടം  മറിക്കുക ഉണ്ടായി. ഈ പ്രക്രിയ തന്നെയാണ് ഇന്ത്യയിൽ 2014 ന് ശേഷം പിൻ തുടരുന്നത്. ചരിത്രത്തിന്റെ കാര്യവും സമാനമാണ്. നാസി ഭരണ കാലത്തു ചരിത്രത്തെ പൂർണമായും  വളച്ചൊടിക്കാൻ ഉള്ള ശ്രമങ്ങൾ ആണ് ജർമനിയിൽ നടന്നത്. 2014 നു ശേഷം ഇന്ത്യയിൽ നടക്കുന്നതും ഇതു തന്നെ.
    ജർമനിയിൽ ഗീബൽസ് മാധ്യമങ്ങളെ കൈപ്പിടിയിൽ ഒതുക്കിയ പോലെ ഇന്ത്യൻ മാധ്യമങ്ങളും ഇപ്പോൾ യജമാനന്മാരുടെ കൈകൾക്ക് ഉള്ളിൽ ആയിരിക്കുന്നു.മാധ്യമങ്ങൾ യജമാനന് സ്തുതി പാടുന്ന തിരക്കിലാണ്. " ചക്രവർത്തി നീണാൾ വാഴട്ടെ"
    ഇന്ത്യക്കു വരാൻ ഇരിക്കുന്ന നാളുകൾ ഇരുണ്ടതാണ്.
( സുപ്രീം കോടതി മുൻ ന്യാധിപനും പ്രസിദ്ധ നിയമഞ്ജനും ആയ ജസ്റ്റിസ് മാർക്കണ്ഡേയ കാട്ജുവിന്റെ Dark days are ahead for India എന്ന ലേഖനത്തിന്റെ ഒരു സ്വതന്ത്ര വിവർത്തനമാണ് മുകളിൽ കൊടുത്തിരിക്കുന്നത്

Saturday 19 October 2019

പാമ്പ് കടിച്ചതിനു നാട്ടുമരുന്ന് കൊടുത്തു.ജീവന്‍ രക്ഷിക്കാനായില്ല

Jinesh P. S എഴുതുന്നു
----------------
ഇന്നും വായിച്ചു അതേ വാർത്ത. ആളും സ്ഥലവും മാത്രമേ മാറിയിട്ടുയുള്ളൂ.

ഇത്തവണ വാർത്ത പരിയാരത്തുനിന്ന് ആണ്. മരിച്ചത് എട്ടുവയസ്സുകാരൻ.

ഇന്നലെ രാത്രി ഏഴരയോടെയാണ് വീട്ടുമുറ്റത്ത് വെച്ച് കടിയേറ്റത്.

വീട്ടുകാര്‍ ഉടന്‍ തന്നെ വീട്ടിനടുത്തുള്ള നാട്ടുവൈദ്യനെ കാണിച്ച് നാട്ടുമരുന്ന് കൊടുത്തു, പാമ്പ് കടിച്ചതിനുള്ള മരുന്ന്. രാവിലെ വീണ്ടും കുട്ടി ക്ഷീണമുണ്ടെന്ന് പറഞ്ഞു. വീണ്ടും അതേ മരുന്ന് നല്‍കി. പിന്നീട് അബോധാവസ്ഥയിലായ കുട്ടിയെ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സങ്കടകരമാണ്, ആ കുട്ടിയുടെയുടെ വേർപാടിൽ അനുശോചിക്കുന്നു.

ഗോൾഡൻ അവർ എന്നൊന്നുണ്ട്, മലയാളത്തിൽ സുവർണ നാഴിക എന്നുപറയാം. എന്തുതരം അപകടവും ആയിക്കോട്ടെ, ശരിയായ ശാസ്ത്രീയ ചികിത്സാ സൗകര്യമുള്ള സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിയാൽ, രക്ഷപ്പെടാനുള്ള സാധ്യത അത്രയും വലുതായിരിക്കും. ആ സമയമാണ് അശാസ്ത്രീയ ചികിത്സയുടെ പേരിൽ നഷ്ടപ്പെടുന്നത്.

കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 96 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മൂർഖൻ (Cobra), വെള്ളിക്കെട്ടൻ (Krait), അണലി (Russell's Viper), ചുരുട്ട മണ്ഡലി (Saw-scaled Viper), മുഴമൂക്കൻ കുഴിമണ്ഡലി (Hump-nosed Pit Viper) എന്നിവയാണ് അവ. മനുഷ്യ ജീവന് അപകടകരമായ ഈ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്ന് നിർബന്ധമില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും അശാസ്ത്രീയ ചികിത്സകർ ഉപയോഗിക്കുന്നത്.

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്. പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മുംബൈയിലെ ഹാഫ്കൈൻ ബയോഫാർമസ്യൂട്ടിക്കൽസ്, ഭാരത സീറം ആൻഡ് വാക്സിൻസ്, ഹൈദരാബാദിലെ വിൻസ് ബയോപ്രൊഡക്റ്റ്സ് എന്നിവിടങ്ങളിൽ ആൻറി സ്നേക്ക് വെനം (ASV) എന്ന ഈ മറുമരുന്ന് നിർമ്മിക്കുന്നു.

കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

മന്ത്രവാദം നടത്തിയും ഒറ്റമൂലി പ്രയോഗിച്ചും പാമ്പുകടിയേറ്റവരെ രക്ഷിച്ചു എന്ന അവകാശവാദം മുഴക്കുന്നവർക്ക് പത്മശ്രീ അടക്കമുള്ള ബഹുമതികൾ നൽകുമ്പോൾ, അവർ വിതയ്ക്കുന്ന അശാസ്ത്രീയതകൾക്ക് ഇരയാകുന്നത് സാധാരണക്കാരാണ്. ഇതൊക്കെ വിശ്വസിക്കുന്ന സാധാരണക്കാരാണ് വീണ്ടും വീണ്ടും ഈ അബദ്ധത്തിൽ ചാടുന്നത്. എന്തിലും ഏതിലും പഴമയുടെ സിദ്ധാന്തം നിറച്ചാൽ, നഷ്ടപ്പെടുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനാണ് എന്ന് മറക്കരുത്. വ്യക്തി അനുഭവസാക്ഷ്യങ്ങൾ വാരി വിതറിക്കൊണ്ട് നാട്ടുചികിത്സക്കായി വാദിക്കുന്നവർക്ക് ഇതൊന്നും അറിയേണ്ടതില്ല.

സുവർണ്ണ നിമിഷങ്ങളെ കുറിച്ച് ഒരു വാക്കുകൂടി. പാമ്പുകടികളിൽ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. പാമ്പുകടിക്കെതിരെയുള്ള മറുമരുന്ന് അടക്കമുള്ള സൗകര്യങ്ങളുള്ള ആശുപത്രികൾ നഗരങ്ങളിലും. സുവർണ്ണനിമിഷങ്ങൾ ഇല്ലാതാവാൻ ഈ ഒറ്റക്കാരണം മതി. ഇതിന്റെ കൂടെ സ്വകാര്യ നാട്ട് വിഷ ചികിത്സാകേന്ദ്രങ്ങൾ കൂടിയാകുമ്പോൾ എല്ലാം പൂർത്തിയാകും.

ഓർക്കുക, ഈ മരണങ്ങൾ പലപ്പോഴും അശാസ്ത്രീയതയുടെ സന്തതികളാണ് ...

മൊബൈൽ ഫോണിൽ ഫേസ്ബുക്കും വാട്സാപ്പും വീഡിയോ ചാറ്റിംഗും ഉപയോഗിക്കുന്നവർ പൗരാണികതയുടെ പേരും പറഞ്ഞ് 'വിഷചികിത്സ' എന്ന് അബദ്ധത്തിന തലവെച്ച് കൊടുക്കുന്നൂ. എന്ത് പറയാനാണ് !

സങ്കടകരം...

മുൻപ് പലതവണ എഴുതിയിട്ടുള്ള പോസ്റ്റാണ്. ഒരിക്കൽ കൂടി എഴുതുകയാണ്. ഇങ്ങനെ എഴുതുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നറിയില്ല. പക്ഷേ ഇപ്പോൾ സാധിക്കുന്നത് എഴുതുക മാത്രമാണ് എന്നുള്ളതുകൊണ്ട് വീണ്ടും എഴുതുന്നു. ഒരാൾക്കെങ്കിൽ ഒരാൾക്ക് കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ സാധിച്ചാലോ...


കുറിപ്പു : നടുവിൽ  എന്ന സ്ഥലത്തു നിന്ന് വെറും 9 .5  km അകലെ  പാമ്പിൻ വിഷത്തിന്റെ മരുന്നു ആലക്കോട് കോപ്പറേറ്റീവ് ഹോസ്പിറ്റലിലും  8  km കരുവഞ്ചാൽ വെള്ളാട് ഹോസ്‌പിറ്റലിലും ഉള്ളപ്പോഴാണ് ആ കുഞ്ഞിന് കൃ ത്യമായ ചി കിത്സ കിട്ടാതെ പരക്കം പായേണ്ടി വന്നത് .



Friday 18 October 2019

ചിരിയെ ചേർത്തു പിടിച്ച് രോഗത്തെ അതിജീവിച്ച ഇന്നച്ചൻ

ചിരിയെ ചേർത്തു പിടിച്ച് രോഗത്തെ അതിജീവിച്ച ഇന്നച്ചൻ - ദേവപ്രിയ

മലയാള സിനിമാ ഹാസ്യ നടന്മാരിൽ പ്രമുഖനായ ഇന്നസെന്റിന്റെ ആത്മകഥയിലെ ഒരു ഭാഗമായ കാൻസർ വാർഡിലെ ചിരി എന്ന ലേഖനമാണ് ഞാൻ വായിച്ചത് . ഇന്നസെന്റിന് അപ്രതീക്ഷിതമായി പിടിപ്പെട്ട കാൻസർ രോഗത്തെ സമചിത്തതയോടെയും നർമ്മബോധത്തോടെയും നേരിട്ട അനുഭവമായിരുന്നു അദ്ദേഹം ഈ ആത്മകഥയിൽ എഴുതിയിരിക്കുന്നത്. കാൻസർ വാർഡിലെ ചിരി എന്ന ലേഖനം ഇന്നത്തെ സമൂഹത്തിന് മനോധൈര്യം നൽകുന്നത്തിനുള്ള ഒരു മരുന്നാണ് . മരണത്തെ മുന്നിൽ കണ്ടിട്ടും മറ്റു പല വിധത്തിലുള്ള പ്രതിബന്ധഘട്ടങ്ങളിലുമെന്നപോലെ ചിരിയെ ചേർത്തു പിടിച്ച് രോഗത്തെ അതിജീവിച്ച അദ്ദേഹത്തിന്റെ മനോബലത്തെ കുറിച്ച് വായിച്ചപ്പോൾ എനിക്കും ഇത് പുതിയ അറിവായിരുന്നു. ഏത് പ്രശ്നത്തെയും ശാന്തതയോടെയും നർമ്മത്തിലൂടെയും  നേരിടുക  എന്ന തത്ത്വമാണ് എനിക്ക് ഈ ആത്മകഥയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത് .
_ ദേവപ്രിയ മനോജ് ,അഞ്ചാം തരം, ആലക്കോട്, 13 -10 -2019,
കുട്ടികളുടെ വായനക്കൂട്ടത്തിലെ ആദ്യ ലേഖനം.
ഞായറാഴ്ചത്തെ വായനക്കൂട്ടത്തിൽ വായിക്കാൻ തയ്യാറാവുന്ന കുട്ടികളുടെ പേര് മുൻകൂട്ടി അറിയിക്കണേ.ഇവിടെ പേര് എഴുതിയാൽ മതി. സമ്മാനങ്ങൾ നേരത്തെ വാങ്ങിക്കാനാണ് .ഏതു പ്രായക്കാർക്കും പങ്കെടുക്കാം.- ckr 9447739033)


Tuesday 15 October 2019

കെട്ടിട നികുതിയിൽ കബ്യൂട്ടറൈസേഷൻ നടപ്പിലാക്കി

കേരള സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും കെട്ടിട നികുതിയിൽ കബ്യൂട്ടറൈസേഷൻ നടപ്പിലാക്കി കഴിഞ്ഞു. എല്ലാവർക്കും http://tax.lsgkerala.gov.in/ എന്ന സൈറ്റിലെ citezen login ൽ പ്രവേശിച്ച് വാർഡ് നമ്പറും കെട്ടിട നമ്പറും enter ചെയ്താൽ കെട്ടിട ഉടമസ്ഥന്റെ പേര് ,മേൽവിലാസം, നികുതി തുക ,കുടിശ്ശിക വിവരങ്ങൾ ഇവ അറിയാനും, e-payment സംവിധാനം വഴി നികുതി അടയ്ക്കാനും സംവിധാനമുണ്ട്. കൂടാതെ തന്നാണ്ട് നികുതി അടച്ചിട്ടുള്ളവർക്ക് വിവിധ ആവശ്യങ്ങൾക്കുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കേറ്റുകൾ download ചെയ്യാനും സാധിക്കും. അപേക്ഷയോ സ്റ്റാമ്പോ ഫീസോ ഇല്ലാതെ 24 മണിക്കൂറും ഈ സേവനം ലഭിക്കുകയും ചെയ്യും, ഇത് ഒരു മൊബൈൽ ഫോൺ ഉപയോഗിച്ചും സാധ്യമാണ്'. പേരിലോ, മേൽവിലാസത്തിലോ നികുതിയിലോ പരാതിയുള്ളവർ ഈ ആഴ്ച്ചതന്നെ പഞ്ചായത്തിൽ നേരിട്ട് പരാതി നൽകി പരിഹരിക്കേണ്ടതാണ്. കാരണം ഇത് ഉടൻ തന്നെ ലോക്ക് ചെയ്യുന്നതാണ്. കെട്ടിട നികുതി കുടിശ്ശിക ഉള്ളവർക്കുള്ള പ്രതി മാസം 1 % പിഴപ്പലിശ ഇപ്പോൾ സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്.   

https://chat.whatsapp.com/HiEXXKdn1Hk2l54S7gvaos
             

Sunday 13 October 2019

സൗജന്യ തുണി സഞ്ചി വിതരണവും കുട്ടികളുടെ വായനക്കൂട്ടം പദ്ധതിയും തുടങ്ങി



13 / 10 / 2019  :ഹരിതഗ്രാമം  പദ്ധതിയുടെ  ഭാഗമായി ആലക്കോട്കൊ ട്ടയാടുകവല   മാതൃകാ സ്വയം  സഹായ സംഘത്തിന്റെയും  ആലക്കോട് NSS  ഹയർ സെക്കണ്ടറി സ്‌കൂൾ  നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ തുണി സഞ്ചി വിതരണവും കുട്ടികളുടെ വായനക്കൂട്ടം പദ്ധതിയും മാതൃകസ്വയം സഹായ സംഘം പ്രസിഡണ്ട്  രാജു മേക്കുഴയിലിൻറെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത് മെമ്പർ ഔസേപ്പച്ചൻ   ഉൽഘാടനം ചെയ്തു .പ്രോഗ്രാം ഓഫീസർ പ്രേംകുമാർ മാസ്റ്റർ , ബെന്നി തോമസ്  , രാധാകൃഷ്ണൻ സി കെ എന്നിവർ സംസാരിച്ചു .nss വളണ്ടിയർമാർ റംസീന കരീം  ,പാർവതി ആർ നായർ   എന്നിവർ കവിതാലാപനം നടത്തി .ആനന്ദ് ആർ , ദേവപ്രിയ മനോജ് എന്നിവർ യഥാക്രമം മീശ ,കാൻസർ വാർഡിലെ ചിരി എന്നീ പുസ്തകങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു .മാതൃകാ  സഹായസംഘം കുടുംബാംഗങ്ങൾ   വായനക്കായി 10 പുസ്തകങ്ങൾ സ്വീകരിക്കുകയും ചെയ്തു .ഹരിതഗ്രാമത്തിലെ  എല്ലാ കുടുംബാംഗങ്ങൾക്കുമായി  തുണി സഞ്ചി വിതരണം നടന്നു .പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ ഉപകരിക്കുമെന്ന് ഗ്രാമപഞ്ചായത്തു മെമ്പർ പ്രതീക്ഷ പ്രകടിപ്പിച്ചു .





Saturday 12 October 2019

ഐൻസ്റ്റീൻ ചാലഞ്ചു ഇടതുപക്ഷം ഏറ്റെടുക്കുമ്പോൾ

പു ക സ ചെയ്യേണ്ടത്

ഐൻസ്റ്റീൻ ചാലഞ്ചു എന്ന പേരിൽ വലതു പക്ഷം ഗാന്ധിയെ സ്വന്തമാക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തുകയാണ് .

യഥാർത്ഥ ഗാന്ധിയെ ഏറ്റെടുക്കാൻ നമ്മൾ തയ്യാറാകേണ്ടതുണ്ട് . ഗാന്ധിയൻ നിലപാടുകൾ പരിശോധിയ്ക്കപ്പെട്ടാൽ അത് മാർക്സിസത്തോടു അടുത്തു നിൽക്കുന്നതായി കാണാം .ഉദാഹരണത്തിന് ശ്രീറാം ജയ  വിളിപ്പിക്കുന്നതിനെ ക്കുറിച്ചു ഗാന്ധിയുടെ വാക്കുകൾ ശ്രദ്ധിക്കുക ( കടപ്പാട്  - പി കെ ഷിനോജ് ;ദേശാഭിമാനി ) ആരെങ്കിലും വാളുമായി എന്റെയടുത്തു വന്നു രാമനാമം ജപിക്കാൻ ആവശ്യപ്പെട്ടു എന്ന് കരുതുക .വാൾത്തലപ്പിനു മുന്നിൽ രാമനാമം ഉരുവിടാൻ പറ്റില്ലെന്ന് ഞാൻ തീർത്തു പറയും .ജീവൻ കൊടുത്തായാലും എൻ്റെ മനസ്സാക്ഷിയെ പ്രതിരോധിക്കും .ഇവിടെ ഗാന്ധിസം മാർക്സിസത്തോടാണ് ചേർന്ന് നിൽക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടു ത്താനുണ്ട് .പ്രത്യേകിച്ചും വലതു പക്ഷ പാർട്ടികൾ ഗാന്ധിയെ സ്വന്തമാക്കാനായി കേരളത്തിന്റെയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുമായി ഉൾനാടുകളിലേക്കു ഗാന്ധിസം പ്രചരിപ്പിച്ചു പദയാത്രകൾ തുടങ്ങുന്ന സാഹചര്യത്തിൽ .
 ഇടതു പക്ഷത്തിൻറെ നിലപാടുകൾ വ്യക്തത യോടെ സമൂഹത്തിൽ എത്തുന്നതിനു നമ്മൾ വ്യത്യസ്തമായ പ്രോഗ്രാമുകൾ ആവിഷ്കരിക്കേണ്ടതുണ്ട് .ഇത്തരം യോഗങ്ങളിലൊന്നും ചെറുപ്പക്കാരെ ,കൗമാരക്കാരെ  കാണാൻ കിട്ടാത്ത അവസ്ഥയാണ് .കുട്ടികളും ചെറുപ്പക്കാരുമൊക്കെ നവമാധ്യമങ്ങളാണ് വായിക്കുന്നത് ,പു ക സ ഈ രംഗത്ത് ഇടപെടുകയും യൂണിറ്റടിസ്ഥാനത്തിൽ ഗ്രൂപ്പുകളെ സൃഷ്ടിക്കുകയും ചെയ്യണം .അതുപോലെ പുസ്തകങ്ങളും ഹ്രസ്വ ഡോക്യൂമെന്ററികളുമൊക്കെ വീട് മുറ്റങ്ങളിലേക്കെത്തണം .ആലക്കോട് സർഗ്ഗവേദി നടത്തുന്ന വീട്ടു മുറ്റ ചർച്ചകൾ പോലുള്ള പ്രവർത്തന ങ്ങൾ  വ്യാപിപ്പിക്കുകയും വേണം ,പുസ്തകചർച്ചകളിൽ  ഫലപ്രദമായി ഇടപെടുകയും പുരോ ഗമനാശയങ്ങളിലെത്തിക്കുകയും വേണം . ലഘുവായ  പുസ്തകങ്ങൾ ആയാലും മതി .ഉദാഹരണത്തിന് ആലീസിൻ്റെ അത്ഭുതലോകം .ലൂയിസ് കാരോൾ എന്ന ഗണിത അദ്ധ്യാപകൻ എഴുതിയ പുസ്തകം വെറും കുട്ടിക്കഥയല്ല .ആലീസ്  ഇരുട്ടിലൂടെ താഴോട്ട് പതിക്കുമ്പോൾ  ചുറ്റിലും കാണുന്ന അടഞ്ഞ  പുസ്തക അലമാരകൾ ഇന്നത്തെ കാലഘട്ടത്തിന്റെ പ്രതീകം കൂടിയാണ് . ഫാസിസത്തിനെതിരെയുള്ള  അസൽ ആക്ഷേപ ഹാസ്യം കൂടെയാണ് .കൂടെ കൂടെ ഏതു നിസ്സാര തെറ്റിനും  തലവെട്ടാൻ വിധിക്കുന്ന രാജ്ഞിയുടെ രീതികൾ അധികാരത്തിന്റെ അമിത പ്രയോഗമാണ് .എന്താണ് ഫാസിസം എന്ന് ബോധ്യപ്പെടുത്താൻ ഇത്തരം കൊച്ചു പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള  ചർച്ചകളെ പ്പോലും ഉപയോഗ പ്പെടുത്താൻ കഴിയും .ഡോക്യൂമെന്ററികളുടെ കാര്യ ത്തിലും പ്രദർശനത്തിലും പ്രദർശനത്തിന് ശേഷമുള്ള ചർച്ചകൾ വലതുപക്ഷ രീതികളുടെ വിമർശനമായി മാറ്റാൻ കഴിയും . ഇത്തരം ചെറിയ ചെറിയ ധാരാളം പ്രവർത്തങ്ങളുമായി മുന്നോട്ടു പോവുന്നതായി രിക്കും മലയോര മേഖലയിൽ ഉചിതം .

അനുബന്ധം 

ഐൻസ്റ്റീൻ ചാലഞ്ചു ഇടതുപക്ഷം ഏറ്റെടുക്കുമ്പോൾ (തുടർച്ച )


ഗോമാംസം  / ആൾക്കൂട്ട കൊലകൾ   - ഗാന്ധിജി യുടെ നിലപാടുകൾ :ഗോഹത്യയെ ഗാന്ധി എതിർത്തിരുന്നു .എങ്കിലും അതിന്റെ പേരിൽ മുസ്ലിങ്ങളെ പൈശാചി കവത്കരിക്കുന്നതിനെയും ഗോരക്ഷക്കായി ഹിംസ പ്രയോഗിക്കുന്നതിനെയും ഗാന്ധി അപലപിച്ചിരുന്നു .

1992 ൽ  യങ് ഇന്ത്യ യിൽ ഗാന്ധി എഴുതി  : പശുവിന്റെ പേരിൽ ഒരു മുസ്ലിം സഹോദരനെ കൊല്ലുന്നതു മതമല്ല ,മതമില്ലായ്മയാണ് .

രാജ്യദ്രോഹ ആരോപണം  :

1870 ൽ ഇന്ത്യൻ ശിക്ഷ നിയമത്തിൽ ഉൾപ്പെടുത്തുക യും 1898 ൽ കർക്കശമായ വ്യവസ്ഥകൾ ചേർത്ത് ഭേദഗതി വരുത്തുകയും ചെയ്ത രാജ്യ ദ്രോഹ നിയമത്തെ കുറിച്ച് ഗാന്ധിയുടെ നിലപാട് ?

സർക്കാറിനോടുള്ള മമത തന്നെത്താനെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതോ നിയമം മൂലം വ്യവസ്ഥാപനം ചെയ്യാനോ കഴിയില്ല .പൗരന്റെ സ്വാതന്ത്ര്യ നിഗ്രഹത്തിനായി ആസൂ ത്രണം ചെയ്ത നിയമങ്ങളിലെ രാജകുമാരനാണ് ഈ നിയമം .
രാജ്യ ദ്രോഹ നിയമത്തെ കുറിച്ച് സുപ്രീം കോടതിയുടെ നിലപാട് ?
1962 ൽ രാജ്യ ദ്രോഹ നിയമത്തെ സാധൂകരിച്ചു വെങ്കിലും കോടതി ഭരണകൂടത്തെ ശക്ത മായി വിമർശിക്കുന്നത് രാജ്യദ്രോഹമായി   കണ്ടില്ല .1995 ൽ ഇന്ദിര വധിക്കപെട്ടപ്പോൾ ഒരു സിനിമാ തിയേറ്ററിന്റെ  മുന്നിൽ വെച്ചു്   "ഖാലിസ്ഥാൻ സിന്ദാബാദ് " "വിളിച്ചതോ "രാജ് കരേഗ ഖൽസ "ആയ ആളുകളെ സുപ്രീം കോടതി കുറ്റ വിമുക്തരാക്കുകയാണ് ചെയ്തത് .


കടപ്പാട്  - പി കെ ഷിനോജ് ;ദേശാഭിമാനി 

************************************************************************











Monday 7 October 2019

കാർമേഘം മറയ് ക്കാത്ത വെയിൽനാമ്പുകൾ -ജീവിത അനുഭവങ്ങളിലൂടെ നേടിയ കരുത്തിനെ കുറിച്ചു്

ജീവിത അനുഭവങ്ങളിലൂടെ നേടിയ  കരുത്തിനെ കുറിച്ചു് 


കാർമേഘം മറയ് ക്കാത്ത വെയിൽനാമ്പുകൾ  ലൈലാ  ബീവി മങ്കൊമ്പിന്റെ ആദ്യ നോവൽ ആണ് .നാല്പത്തിനാലു  ചെറു അദ്ധ്യായങ്ങളിൽ രേവതി  എന്ന അമ്മയുടെ ദൈന്യതയിൽ നിന്നും പ്രതീക്ഷാനിര്ഭരമായ ജീവിതത്തിലേക്കുള്ള  കഥ പൂർണമാകുന്നു .

രേവതിയുടെ  ജനന വും അവൾ പിറന്ന മനയിലെ ദാരിദ്ര്യവും  അനാഥത്വവും വിവരിക്കപ്പെടുന്നു .മങ്കൊമ്പ് എന്ന ഗ്രാമത്തിൻറെ സമൃദ്ധമായ ഭംഗിയാണ് പശ്ചാത്തലം .മനസ്സിനെപിടിച്ചു വലിക്കുന്ന  രണ്ടു വിരുദ്ധ ദൃശ്യങ്ങൾ .  പാറുത്തള്ളയും ജാനകിയും വല്യമ്പരാട്ടിയും നാലുകെട്ടും കഥാപാത്രങ്ങളാണ് നിരുത്തരവാദപരമായ ആൺജീവിതത്തെ  കുറിച്ചുള്ള ഒരമ്മയുടേയും ജീവിതസഖിയുടെയും വിലാപമാണ്  വായനക്കാരന് കേൾക്കാനുള്ളത് .

രണ്ടാം ഭാഗത്തിൽ തമ്പ്രാട്ടിയമ്മ പാറുത്തള്ളയുടെ സഹായം സ്വീകരിക്കുന്നു .ദാരിദ്ര്യത്തിന് ജാതിഭേദമില്ലല്ലോ .

 ഇത്തിരി വളർന്ന  രേവതിയെ വരയ്ക്കുന്ന മൂന്നാം ഭാഗത്തിൽ വല്ലപ്പോഴും വീട്ടിൽ വരുമ്പഴുംഅച്ഛൻ തൻ്റെ അമ്മയോട്  കയർക്കുന്നതും    അമ്മക്കിട്ടു ചവിട്ടുന്നതും   കാണുന്ന  രേവതിയുടെ  ചിത്രം തെളിയുന്നു .അച്ഛനെന്ന വാക്കിൻറെ അർത്ഥം അറിയാതെ നമ്മളും ചിന്താക്കുഴപ്പത്തിലാകുന്നു .

ദുർനടപ്പുകാരനായ രാമൻ നമ്പൂതിരിയുടെ ചൂഷണ  രീതികൾ ചെറുതായൊന്നു വരച്ചിടുന്നേയുള്ളൂ .ഒരു നോവലിനെ സാധ്യതകളിലൊന്ന് ഓരോ കഥാപാത്രവും അങ്ങിനെയായത് എങ്ങിനെയെന്ന് കാണിക്കാനുള്ള ധാരാളം അവസരങ്ങളുണ്ട് എന്നതാണ് ,അത് വേണ്ടത്ര ഉപയോഗിച്ചതായി കാണുന്നില്ല .അതുകൊണ്ടു തന്നെ രാമൻ നമ്പൂതിരി എന്ന കഥാപാത്രത്തിന് മിഴിവ് വന്നിട്ടില്ല .


ദുരിതകാലത്തു സഹായിക്കാത്ത ബന്ധുക്കൾ  ജാതിബോധം കൊണ്ടുമാത്രം ബന്ധുത്വം ഓർമിപ്പിച്ചു രേവതിയുടെ അമ്മയെ ഗുണദോഷിക്കാൻ എത്തുന്നതാണ് നാലാം ഭാഗം .തീണ്ടലും തൊടീലൂം ഇല്ലാതാവുന്നതിലാണ്  അമ്മാവനും അമ്മായിക്കും  വേവലാതി .ഇബിടെ ത്തെ  കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം  എന്ന് വിറയലോടെ വാതിൽ സാക്ഷയിടുന്ന ജാനകി  ഭാവതീവ്രത യാർന്ന ദൃശ്യമാണ് .

പ്രളയം മാനവികതയെ വളർത്തുന്നതെങ്ങിനെയെന്നു ജാനകിയുടെയും ചാത്തൻ്റേയും സുലൈമാന്റേയും മക്കൾ വിശപ്പിന്റെ കാഠിന്യം മറന്നു കഞ്ഞി പ്പശ യുടെ മണം ആസ്വദിക്കുന്ന രംഗം വിവരിക്കുന്നു .

എങ്കപോയതു നിങ്ക അപ്പ എന്ന കരൾ തുളയ്ക്കുന്ന ചോദ്യത്തിൽ രേവതി പുളയുന്ന തീവണ്ടി യാത്രയിൽ ജാനകിയുടെയും രാമൻ നമ്പൂ തിരിയുടേയും ദാമ്പത്യബന്ധത്തിലെ അവസാനഘട്ടം  വിവരിക്കപ്പെടുകയും ചെയ്യുന്നു .ഗോപി എന്ന കുഞ്ഞിൻറെ വളർച്ചയും ജാനകിയുടെ ശക്തമായ തീരുമാനങ്ങളും   അവതരിപ്പിക്കപ്പെടുന്നു .എസ് എസ് എൽ സി  റിസൾട്ട് കത്ത് വ്യഗ്രതയോടെ കഴിയുന്ന രേവതിയുടെ ദാരിദ്ര്യത്തിൽ മങ്ങിയ കൗമാരം  വ്യക്തതയോടെ അവതരിപ്പിക്കപ്പെടുന്നു .വിളഞ്ഞ ഗോതമ്പിന്റെ നിറമുള്ള ,വല്ലി പോലുള്ള ഉടലുമുള്ള ,നരച്ച  പട്ടു  പാവാട ധരിച്ച  പെൺകിടാവിനെ കയ്യടക്കത്തോടെ കഥാകാരി അവതരിപ്പിക്കുന്നു .


ഏതു വിധേനയും പണിയെടുത്തു മകളെ വളർത്തണം എന്ന് തീരുമാനിക്കുന്ന ജാനകിതമ്പ്രാട്ടി പാടത്തു പണിയെടുക്കാനിറങ്ങുന്ന കാഴ്ച  സ്ത്രീ ശാ ക്ക്തീകരണത്തിനു കഥ നൽകുന്ന ഊന്നലിനു തെളിവാണ് .ദാരിദ്ര്യവും ,കുറഞ്ഞ ബന്ധുബലവും ജാതീയതയുടെ കണ്ണികളെ ദുര്ബലമാക്കുകയും മാനവികത മുറുകെ പിടിക്കാൻ മനുഷ്യർക്ക് പ്രേരണ യാവുകയും ചെയ്യുന്നു .

ഒൻപതാം ഭാഗം മുതൽ ,  ഗവണ്മെന്റ് സ്‌കൂൾ അദ്ധ്യാപകനായ രാജീവൻ നമ്പീശൻ മുതൽ നിരവധി അദ്ധ്യാപകർ രേവതിയുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചിത്രീകരിക്കപ്പെട്ടു തുടങ്ങുന്നു .മാനവ സ്‌നേഹത്തിന്റെയും പൊതുവിദ്യാഭ്യാ സത്തിന്റെയും  വെളിച്ചത്തിൽ ജാതീയതയുടെ അതിരുകൾ ഇല്ലാതാവുന്നത്  "പഞ്ചായത്തു  പ്രസിഡണ്ട്  പ്രേമചന്ദ്രൻറെ കയ്യിൽ നിന്നു രേവതി പഠനമികവിനുള്ള സമ്മാന ഏറ്റുവാങ്ങുമ്പോൾ എതിർ വശത്തു നിൽക്കുന്ന അവിട്ടം തിരുനാൾ മഹാരാജാവിന്റെ പ്രതിമ പുഞ്ചിരി തൂകി ."എന്ന വിവരണത്തിൽകൂടി സമർത്ഥമായി വിവരിക്കുന്നു .

പുസ്തകപ്രേമിയായ രേവതി ഇരുട്ടിൻറെ ആത്മാക്കൾ എന്ന പുസ്തകം വായനശാലയിൽ നിന്നും കണ്ടെത്തുന്നതും സ്വന്തം ജീവിതമാണ് ആ പുസ്തകത്തിലെന്നു മനസ്സിലാക്കി ആലോചിച്ചിരുന്നു പോകുന്നതും ശ്രദ്ധാർഹമായ ഒരു വിവരണ മുഹൂർത്തമാണ് .ഇരുട്ടിൻറെ ആത്മാക്കൾ എന്ന പുസ്തകം വായിക്കുന്നവർക്കു രേവതിയുടെ കുടുംബത്തെക്കുറിച്ചു ആഴത്തിലുള്ള ഒരു ചിത്രം ലഭിക്കും .വീണ്ടും വീണ്ടും നല്ല പുസ്തകങ്ങൾ വായിക്കാൻ നിർദേശിക്കുന്ന ഒരു അധ്യാപക മനസ്സു ഇവിടെയുണ്ട് .വായന കൊണ്ട് പരുവപ്പെട്ട മനസ്സു പ്രണയാഭ്യര്ഥനകളെ സമർത്ഥമായി കൈകാര്യം ചെയ്തു വിടുന്നതും കാണാം .രേവതിയുടെ മനസ്സിന്റെ ക്രമത്തിലുള്ള വളർച്ച തെളിയുന്ന വിവരണരീതി നോവലിൽ കാണുന്നു ണ്ട് .

മതത്തിന്റെ  വേലിക്കെട്ടുകൾക്കുമപ്പുറം നമ്മൾ ഇങ്ങിനെയൊക്കെ ജീവിച്ചുപോ ന്നവരാണല്ലോ  എന്നോർമി പ്പിക്കുന്ന അധ്യായമാണ് ഉസ്മാൻ മുതലാളി രേവതിയോടു കാണിക്കുന്ന ഒരു പിതാവിൽ നിന്ന് എന്ന പോലുള്ള പരിഗണനയും സ്നേഹവും .പന്ത്രണ്ടാം അദ്ധ്യായത്തിലും മതനിരപേക്ഷമായ ഒരന്തരീക്ഷമാണ് നിറയുന്നത് .  ഓണനാളിൽ രേവതിയും കുടുംബവും പട്ടിണിയാണ് .'അമ്മ രോഗബാധിതയായികഴിയുന്നു .ചികിത്സക്കായി മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ അന്ന് ഡോക്ടർമാരുടെ സമരമാണ് .നൂറുപറച്ചിറയിലെ അവറാന്റെ  മോനും പൊളി ടെക്നീക്കിലൊക്കെ പഠിക്കാൻ തുടങ്ങിയ കാര്യം തന്റെ വയ്യായ്കക്കിടയിലും തമ്പ്രാട്ടി അറിഞ്ഞുവെക്കുന്നു .വിദ്യാഭ്യാസം വെളിച്ചമാണെന്നും അത് എല്ലാവർക്കും ലഭിക്കാതിരുന്ന ഒരു കാലമുണ്ടാ യിരുന്നു  എന്നും നമ്മളെയോർമിപ്പിക്കാൻ നോവലിന് കഴിയുന്നുണ്ട് .
കുറ്റബോധം തെല്ലുമില്ലാതെ പണിമുടക്കി ഡ്യൂട്ടി കഴിച്ചു കൂട്ടുന്ന ഡോക്ടർമാരെയും തത്രപ്പാടുമായി ഓരോ ഡോക്ടറുടെ മുറിയിലേക്കും എത്തി നോക്കുന്ന രോഗികളുടെ ചിത്രവും അസ്സലൊരു സാമൂ ഹ്യ വി മര്ശനമായി മാറുന്നു .

നല്ല ഉടുപ്പുകളില്ലാത്തതു കൊണ്ട്  ബന്ധുവിന്റെ കല്യാണത്തിന്  പോകാതെ വിഷമിച്ചു നിൽക്കുന്ന രേവതിയുടെ ചിത്രം ചിന്തോദ്ദീപകമായി .അലക്കി അലക്കി നിറം മങ്ങിയതും തുന്നി ചേർക്കാനാവാത്തതുമായ ഉടുപ്പുകൾ പോലെയാണല്ലോ ഇവിടെയുള്ള ഓരോരുത്തരുടെയും ജീവിതം എന്ന തനിമയാർന്ന നിരീക്ഷണം ജീവിതഗന്ധിയാണ് .പ്രതിദിനം 7000ത്തോളം പേർ  പട്ടിണി കൊണ്ട്  മരിച്ചുവീഴുന്ന  ഒരു മഹാരാജ്യത്തിന്റെ പ്രജ കളാണ് നാം എന്ന യാഥാർഥ്യത്തോട് ചേര്ന്നുനിൽകുന്ന കാഴ്ച .


രേവതിക്ക് കോളജിൽ താത്കാലിക ജോലി കിട്ടുന്നതും കുടുമ്ബത്തിൽ ആശ്വാസത്തിന്റെ  പച്ചപ്പ്‌ മുളക്കുന്നതും അവിടെ  ബിപിൻമാഷുമായി പ്രണയം തോന്നുന്ന തും  കല്യാണ നിശ്ചയവും  അപ്രതീക്ഷിത ദുരന്തമായി രേവതിയുടെ വൈധവ്യവും ചുരുക്കം വാക്കുകളിൽ  ചടുലമായി വിവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .വിധിയുടെ രുദ്ര താണ്ഡവം തുടങ്ങിയ പ്രയോഗങ്ങൾ ചര്ച്ച ചെയ്യപ്പെടേണ്ടവ തന്നെയാണ് .തുടർന്ന് അമ്മയുടെ വിയോഗവും അതിലുള്ള ദുഃഖവും  ചടങ്ങുകളുടെ ഒതുങ്ങിയ വിവരണത്തിലൂടെ പ്രകടിപ്പിക്കുന്നു .അടിയന്തിരം കഴിഞ്ഞ എല്ലാവരും പിരിയുമ്പോൾ രേവതിയേയും ഗോപിയേയും നാട്ടുകാരാണ് ഏറ്റെടുക്കുന്നത് എന്ന് സൂചിപ്പിക്കുന്നിടത്തു തന്നെ സഹവർത്തിത്വത്തിന്റെ പ്രാധാന്യം കഥാകാരി എടുത്തുപറയുന്നു . കഥയിൽ നിന്നും സോദ്ദേശ സാഹിത്യത്തിലേക്ക് തെന്നുന്ന ഈ പ്രവണത കലാമൂല്യത്തെ തെല്ലു ബാധിക്കുന്നു ണ്ട് എന്നും പറയാതെ വയ്യ .

രേവതിക്ക് അധികം  വൈകാതെ  ഗവണ്മെന്റ് സ്‌കൂളിൽ  അധ്യാപി കയായി ജോലി കിട്ടുന്നു .ആ വിവരം അറിയിക്കാൻ   അമ്മയുടെ  കുഴിമാടത്തിൽ ചെന്നപ്പോൾ ഒരു മന്ദ മാരുതൻ  രേവതിയെ  തലോടുന്നുണ്ട് .മാമ്പഴം എന്ന കവിതയിൽ  വൈലോപ്പിള്ളിയും  കടന്നുപോയ കിടാവ്‌ന്റെ സ്നേഹസ്പർശത്തെ പ്രകൃതിയുടെ ചലനമായി അറിയിക്കുന്നുണ്ട് .പമ്പയാറിന്റെ ക ലങ്ങിയ ചുഴികളും കോടോത്തെ ഗ്രാമത്തിൽ പ്രഭാത ത്തിൽകാണുന്ന ബഹുവർണ്ണ പക്ഷികളുടെ കൂജനവും പകർത്തുന്ന  ഈ നോവലിൽ   പ്രകൃതിയുടെ ഭാവപ്പകർച്ചകൾ  കഥാപാത്രങ്ങളുടെ മനോ നിലയെ സ്വാധീനിക്കുന്നതായി പലയിടത്തും സൂചിപ്പിക്കുന്നുണ്ട് .പൊതുവെ ഭാവപ്രകാശത്തിനായി കവികൾ സ്വീകരിക്കുന്ന ഈ സങ്കേതം ലൈലാ ബീവിയുടെ നോവലിൽ പലയിട ത്തും കാണാം .ഈ എഴുത്തുകാരി  നവമാധ്യമങ്ങളിൽ  ശ്രദ്ധിക്കപ്പെടുന്ന കവിതകൾ രചിച്ചിട്ടുണ്ട് എന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട് .


  അ ധ്യാപക ജീവിതത്തിൻറെ തനതായ ചിത്രീക രണങ്ങളാണ്  നോവലിൽ ഇനിയങ്ങോട്ട് കഥാവികസനത്തിനായി ഉപയോഗിച്ചിരിക്കുന്നത് .ക്‌ളാസ്സുകളിലെയും പരീക്ഷാറൂമിലെയും അ നുഭവങ്ങൾ അദ്ധ്യാപകജീവിതത്തിൽ സ്നേഹത്തിന്റെ രാസത്വരകമായി മാറുന്നത്  രസകരമാണ് .

രേവതിയുടെ രണ്ടാം വിവാഹവും ആങ്ങളയുടെ അളിയന്റെ വീട്ടിലെ വിരുന്നുപാർക്കലും ഇതുപോലെ  വിവരിക്കുന്നത്  മലയാള നോവലിൽ അപൂർവമായേ വന്നിട്ടുള്ളൂ .ദൈവങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നവർക്ക് ഏറെ സങ്കടങ്ങൾ നൽകും എന്ന സമാധാനത്തിൽ കഥാകാരി സ്വന്ത ജീവിതത്തിലെ ചില ഏടുകൾ വായനക്കാരന്റെ മുന്നിൽ പകർത്തുകയാണ് എന്ന് തോന്നി പ്പോകും.പലയിടങ്ങളിലും ബഷീറിന്റെ  ബാല്യകാലസഖിയുടെ ഒതുക്കവും    കൈയ്യടക്കവും ഓർമിപ്പിക്കുന്ന ഘടനയുള്ള ഈ  നോവലിന്റെ ചില ഏടുകളിൽ നിന്ന് -എം പി പോൾ കുറിച്ചത് പോലെ - ചോര കിനിയുന്നുവെന്നു തോന്നും .അശ്വതിയും ധന്യയും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്ന വരികളിലും അനന്യമായ ജീവിത ഗന്ധവും ചാരുതയുമുണ്ട് .

മകളെക്കുറിച്ചുള്ള പ്രതീക്ഷ നിർഭരമായ ഭാവനാല്മകമായ  വിവരണമാണ് ഇനി നോവലിന്റെ  വഴി എന്ന് മുപ്പത്തിയൊന്നാം ഭാഗത്തു വ്യക്തമാകുന്നു  പോസ്റ്റ് വുമൺ  ഷീബ യാണ് കാസർഗോട്ടേ ക്കുള്ള നിയമനഉത്തരവ് ടീച്ചറിൻറെ കയ്യിലെത്തിക്കുന്നത്  . പോസ്റ്റു വുമൺ എന്ന വാക്ക് കേരളത്തിന്റെ  മാനവികതയുടേയും  മതനിരപേക്ഷതയുടെയും സാമൂഹ്യാന്തരീക്ഷത്തിൽ കൈവരിക്കാൻ കഴിഞ്ഞ സ്ത്രീ ശാക്തീകരണത്തെ സൂചിപ്പിക്കാൻ ഉതകുന്നതാണ് .ഉസ്മാൻറെ ലോറിയിൽ വലിഞ്ഞു കയറി ഇരിക്കുന്ന രേവതിയും ജില്ലാകളക്ടറായി മാറാൻ പോകുന്ന അശ്വതിയും ഒക്കെ ശാക്തീകരണത്തിന്റെ ചിത്രം മുഴുമിപ്പിക്കുന്നു .

കണ്ണൂരിന്റെയും കാസര്ഗോടിന്റെയും  പ്രാദേശിക ഭാഷ മനസ്സിലാക്കാൻ ആദ്യം പ്രയാസപ്പെടുന്നതും എന്നാൽ അതിനു പുറകിലുള്ള മാനവസ്നേഹത്തിൽ വശീകരിക്കപ്പെട്ടുപോകുന്ന അശ്വതിയുടെയും രേവതിയുടെയും ജീവിതത്തിലെ ഉയർച്ചയാണ്   പി ന്നീട്  നോവലിൻറെ  അവസാന ഭാഗങ്ങളിൽ  തെളിയുന്നത് .പൊതുവിദ്യാലയത്തിൽ പഠിക്കുന്നത് ഒരു സൗഭാഗ്യമായി തിരിച്ചറിഞ്ഞു കൊണ്ട്, മകൾ ജീവിതത്തിൽ ഉയർച്ചയിൽ എത്താൻ വേണ്ടി അദ്ധ്വാനിക്കുന്ന അമ്മയായ അദ്ധ്യാപികയുടെ യാഥാർ ർത്ഥ അനുഭ വവിവരണമായി കഥ പുരോഗമിക്കുന്നു .ഈ വിവരണത്തിൽ കാസർഗോട്ടെ മലയോര ഗ്രാമമായ കോടോത്തെ മനുഷ്യരുടെ സ്നേഹവും  അധ്യാപകർക്കിടയിലെ സൗഹൃദവും   അമ്പലവും കുളവും നെൽവയലുകളും കാവും ഇഴചേർന്ന വശ്യമായ പ്രകൃതി മനുഷ്യനിൽ ഉണർത്തുന്ന വികാരവിചാരങ്ങളും  അനന്യമായ ഒരു അനുഭൂതി പകരുന്നുണ്ട് .

നാട്ടിലേക്കുള്ള മടക്കയാത്രയിൽ ഭ്രാന്തന്റെ ജീവിതത്തിൽ ഇടപെടുന്ന രേവതി ടീച്ചർ  അച്ഛനെ വീണ്ടും കണ്ടുമുട്ടിയ  തോന്നലിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആൾ രൂപമായി മാറുന്നു .തീ വണ്ടിക്കകത്തു തണുത്തു  വിറക്കു ന്ന വൃദ്ധയെ കണ്ണുനീർ തുടക്കുമ്പോൾ  അമ്മയുടെ സാന്നിധ്യം അവർ അനുഭവിക്കുന്നു .തിരിച്ചു നാട്ടിലെത്തിയപ്പോഴും സമത്വത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാകാനുള്ള ശ്രമം അവർ നടത്തുന്നുണ്ട് .ഭർത്താവിന്റെ മരണത്തിന്റെ രൂപത്തിൽ ജീവിതം വീണ്ടും വെല്ലു വിളി ഉയർത്തുമ്പോൾ  അവൾ പതറാതെ ആ സത്യം ഉൾകൊള്ളുന്നു .ഒരർത്ഥത്തിൽ ദുഃഖ പുത്രിയായ രേവതി ടീച്ചർ ജീവിത അനുഭവങ്ങളിലൂടെ നേടുന്ന കരുത്താണ് ഈ നോവലിന്റെ പ്രതിപാദ്യം .

മകൾ  ജീവിത സാഫല്യം നേടി യ ദിവസം മാത്രമാണ് രേവതിക്കു  ഒന്ന് വിശ്രമിക്കാനും പിന്നിട്ട കാലത്തിന്റെ പ്രക്ഷുബ്ധത കളിലേക്ക് തിരിഞ്ഞു നോക്കാനും സമയം കിട്ടുന്നത് .  വാര്ധക്യത്തിന്റെ വരവ് അവൾ തിരിച്ചറിയുന്നുണ്ട് .ജീവിത യാത്രയിൽ താൻ അഭിനയിച്ചു തീർത്ത വേഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ  മനസ്സിൽ ഈ  കഥ  വീണ്ടും പുതിയ രൂപത്തിലും ഭാവത്തിലും പിറക്കുകയാവാം .അവസാന അദ്ധ്യായത്തിൽ പോലും  ചുരുക്കം വാക്കുകളിൽ  കഥ പൂർത്തീകരിക്കാനും താൻ പിന്നിട്ട കാലത്തിലെ ചുഴലിക്കാറ്റുകൾ  അനു ഭവങ്ങളായി വീശിയടിച്ചതാണ് ഈ നോവലെന്ന് സൂചിപ്പിക്കാനും നോവലിസ്റ്റിനു കഴിയുന്നത് അവരുടെ എഴുത്തിന്റെ മറ്റൊരു മികവ് കൂടിയാണ് .   -
*******************************************************************************

സീക്കേയാർ 07 / 10 /  2019
























ദുരന്ത നിവാരണ രീതികൾ ഉൾക്കൊണ്ടു സംസാരിക്കണം.

ക്വാറി നിയന്ത്രണ വിവാദങ്ങൾ  
ഓഡിയോവിൽ കേട്ടത് 
"അല്ല എന്നാപ്പിന്നെ  മിണ്ടാതിരിക്ക്  കേട്ട.ഇതെല്ലം  ഉപയോഗിക്കുന്ന നമ്മള്  ..ഒരു സമതല നിരപ്പിലും ഈ സാധനമില്ല .കരിങ്കല്ല് എന്ന് പറയുന്ന സാധനമില്ല .ചെങ്കല്ല് കൊത്താൻ  പാടില്ല .കരിങ്കല്ല് പൊട്ടിക്കാൻ പാടില്ല . ....ഈ സൗകര്യം നമ്മളെല്ലാം ഉപയോഗിക്കുന്നാണ് .എന്നിട്ടു  പരിസ്ഥിതി വാദി ആവിന്നതിനോട് യോജിപ്പില്ലാന്നാ  ഞാൻ പറഞ്ഞെ .പള്ളി മാത്രമല്ല എല്ലാ പാർട്ടി ഓഫീസും ഈ കേരളത്തിലെന്നല്ല  ഇന്ത്യയിലെ എല്ലാ  നിർമാണ പ്രവർത്തനവും  ഇന്ത്യൻ റയിൽവെട് ട്രാക്കിനിടക്ക് കിടക്കുന്ന  കരിങ്കല്ലും ഈ മലയോരത്തു  നിന്ന് പോയതാണ് .പിന്നെ പ്രളയം വന്നില്ലേ .നിങ്ങൾ അനു ഭവിച്ചില്ലേ ... എന്ന് ,   അനുഭവിച്ചോളാ .അതാ പറഞ്ഞെ .അനുഭവിക്കണ്ട് നിക്കണമെങ്കിൽ ആദവും ഹവ്വയും ജീവിച്ചപോലെ  നാണോ മാനമോ ഇല്ലാണ്ട് കാട്ടു  കനികളും ഭക്ഷിച്ചും അവിടത്തെ അരുവിയിലെ വെള്ളോം കുടിച്ചു മാക്കൂട്ടം വനത്തിൽ പോയി താമസിക്കുക . തയ്യാറുണ്ടോ എന്നാണ് ചോദ്യം .മനസ്സിലായില്ലേ .കൂറ്റൻ ബംഗ്ളാവിൽ കെടന്നും   കൂറ്റൻ പള്ളി ഉണ്ടാക്കി പ്രസംഗിച്ചും   പള്ളിക്കകത്തു പിറന്നാള് കൂടിയും അല്ലെങ്കില് കൂറ്റൻ അമ്പലങ്ങൾ പണിതും ഉല്സവം നടത്തിയും വെച്ചിട്ടു പരിസ്ഥിതിവാദി ആവുന്നതിൽ കാര്യമില്ല എന്നാണ്  ഞാൻ പറയുന്നത് .നിങ്ങൾ നഗ്നപാദരായി നടന്നു മാക്കൂട്ടം വനത്തിൽ കേറി താങ്കൾ ഉടുത്ത വസ്ത്രം അഴിച്ചു വെച്ച്  ആദവും ഹവ്വയും ജീവിച്ചപോലെ  നാണോ മാനമോ ഇല്ലാണ്ട് കാട്ടു  കനികളും ഭക്ഷിച്ചും അവിടത്തെ അരുവിയിലെ വെള്ളോം കുടിച്ചു മാക്കൂട്ടം വനത്തിൽ പോയി താമസിക്കുക .അവിടത്തെ അരിയും  വെള്ളോം  കുടി ച്ചു  ജീവിക്കുക .എന്നിട്ടു പറ .ഞാൻ പരിസ്ഥിതിവാദി യാണ്.അത് അംഗീകരിക്കാം .    നിങ്ങൾ വീടാക്കി .ഒരു പാട് പാവങ്ങ ൾക്കും വീട് വെക്കാനുണ്ട്  .ഞാൻ  വീട് പണിയാൻ ഇതിനു നാട്ടിൽ കിട്ടുന്ന പൂഴി വാങ്ങാൻ പറ്റാതെ മംഗലാപുരത്തു നിന്നും പൂഴി കൊണ്ട് വരേണ്ടി വന്ന ആളാണ് .പരിസ്ഥിതി വാദം കൊണ്ട് പൂഴി വാരാൻ   വിടുന്നില്ല .നമുക്കെല്ലാം അടച്ച വീട് വേണം .അത് കോൺക്രീറ്റ് വീട് തന്നെ വേണം എന്ന് വിശ്വസിക്കുന്ന ആളാ  ഞാൻ .പ്രകൃതിയോട് മല്ലടിച്ചു തന്നെയാണ് മനുഷ്യൻ ജീവിക്കുന്നത് .അതിനു താല്പര്യമില്ലേ ,നഗ്ന പാദരായി ,ഉള്ള വസ്ത്രമഴിച്ചു വെച്ചിട്ടു മാക്കൂട്ടം വന്യ ജീവി സാങ്കേത ത്തിൽ കേറീട്ടു ,ആദവും ഹവ്വയും ജീവിച്ചത് പോലെ ,പച്ചില കൊണ്ട് നാണം മറച്ചു ,അവിടത്തെ അരീം വെള്ളോം കുടിച്ചു താമസിക്കാൻ തയ്യാറുണ്ടോ എന്നാണ് താങ്കളോടുള്ള ചോദ്യം .എന്നിട്ടു പ്രളയം  ...പരിസ്ഥിതി  വാദം  പറ .അല്ലാതെ പരിസ്ഥിതി ദുർബല പ്രദേശം എന്നു പറഞ്ഞിട്ട് കാര്യമില്ല .നടുവിൽ ടൗണിൽ കക്ക  വാരാൻ  കിട്ടുന്നത് പോലെ കിട്ടുന്ന  സാധനമല്ല ഈ കരിങ്കല്ല് . പയ്യാമ്പലം ബീച്ചിലോ മുഴപ്പിലങ്ങാട് ബീച്ചിലോ കിട്ടുന്ന സാധനമല്ല ഈ സാധനം .അതു മലയോര മേഖലയിൽ മാത്രം പ്രത്യേകം കാണാൻ  കിട്ടുന്ന സാധനമാണ് ഈ കരിങ്കല്ല് എന്ന് പറയുന്ന സാധനം .ഒരു സമതല പ്രദേശത്തു കാണുന്ന സാധനമാണ്  ചെങ്കല്ല് .അത് കൊത്തിയെടുത്താണ് വീട് പണിയുന്നത് .ഇത് വാങ്ങി ഉപയോഗിച്ചിട്ട് .നമ്മുടെയെല്ലാം സുഖം കഴിഞ്ഞു .നമുക്കെല്ലാ സൗകര്യവും ആയി .നിങ്ങളുടെ വീടിൻ്റെ മുമ്പിലൂടെയാണ് മലയോര ഹൈവേ പോകുന്നത് .എല്ലാം കഴിഞ്ഞു .ഇനി മറ്റൊരു പാവപ്പെട്ടവൻ വീട് പണിയാൻ പാടില്ല .അതിനോട് യോജിപ്പില്ല .പ്രളയം .1921ൽ പ്രളയം ഉണ്ടായി .എങ്ങനെയാ .ഈ  കോറ കൊണ്ടാണോ .ജപ്പാനിലെ സുമാത്രയിൽ നിന്ന് ഈ പ്രളയം കേരളത്തിൽ ആഞ്ഞടിച്ചത് കോറ  കൊണ്ടാണോ ? ഈ പറയുന്ന നിങ്ങളൊക്കെ 110 പ്ലാസ്റ്റിക് കൂടും വാങ്ങി വീട്ടിലോട്ടു പോകുന്നതു കാണാം.ഈ ഭൂമിയിൽ ജീവിച്ച മനുഷ്യൻ പ്രകൃതിയോട് യുദ്ധം ചെയ്തിട്ടു തന്നെയാ ജീവിക്കുന്നത് .അവൻ അനുഭവിക്കേണ്ടത് അനുഭവിക്കുക തന്നെ വേണം .അത് പണ്ടുള്ളവര് പറഞ്ഞു കേട്ടിട്ടുണ്ട് .അത് പ്രളയം വന്നാലും .ഉരുൾപൊട്ടൽ വന്നാലും .എന്റെ കാരണവർമാരുടെ കാലത്തും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട് .ഇതിലും വലിയത് .അല്ലാണ്ടെ കോറ ആണ്  ചെങ്കല്ലാണ് ഇത് എന്നുപറയുന്നത് ...പ്രകൃതിയിൽ പല വിസ്ഫോടനവും ഉണ്ടാകും .അതൊക്കെ സഹിക്കാൻ പറ്റുന്നവര് സഹിക്കുക .അതിജീവിച്ചെ  പറ്റൂ.കൊറേയാളുകളുണ്ട് പരിസ്ഥിതി വാദി .മഞ്ഞുമലയിൽ പാടില്ല .തുരുമ്പിയിൽ പാടില്ല .പത്തൻപാറയിൽ കോറ പാടില്ല .പിന്നെ നിങ്ങളുടെ മുമ്പിൽകൂടെപ്പോയ മലയോര ഹൈവേ എങ്ങിനെയാണ് ഉണ്ടായതു .ചക്കക്കുരൂം ശർക്കരേം കൊഴച്ചിട്ടാണോ മലയോര ഹൈവേ പോയത്  ? നിങ്ങളാദ്യം അത് പൊളിച്ചു കള .എന്നിട്ടു മാന്യതയോടെ സംസാരിക്കു സുഹൃത്തേ .ഞാനൊരു pwd റോഡിൽ ഏറ്റവും പൊട്ടിപ്പൊളിഞ്ഞ റോഡിൽ കിടക്കുന്ന ആളാ ഞാൻ .നിങ്ങൾക്കാ ഏറ്റവും നല്ല റോഡ് മണ്ടലത്തൂ ടുള്ളത് .ചെറുപുഴ മഞ്ഞക്കാട് തുടങ്ങി ഇങ്ങു വയനാട് അതിർത്തി വരെ പോകുന്ന റോഡുണ്ടായത് എങ്ങിനെയാ.ഈ പരിസ്ഥിതി ദുർബല മേഖലയിലെ കരിങ്കല്ല് കൊണ്ടുണ്ടാക്കിയ സാധനല്ലേ .നിങ്ങ അന്ന് പറഞ്ഞോ .ഞങ്ങക്കിതു വേണ്ടാ എന്ന് .ഇപ്പോ  നല്ല  മിനുസമായ റോഡിലൂടെ കാറുമൊക്കെ ഓടിച്ചിട്ട് നല്ല പോലെ സുഖിച്ചിട്ടു പറയാ ..ഞങ്ങക്കിതു വേണ്ടാ എന്ന് .അതിൻറെ ആവശ്യമില്ല കേട്ടാ .അതിൻ്റെ പേരാ  കാപട്യം .പറ്റുമെങ്കിൽ അന്ത സ്സുണ്ടെങ്കിൽ  ഇന്നിട്ടിരിക്കുന്ന വസ്ത്രമഴിച്ചു  വെച്ച് മാക്കൂട്ടം വന്യ ജീവി സാങ്കേത ത്തിൽ പോയിട്ട്  ,ആദവും ഹവ്വയും ജീവിച്ചത് പോലെ ,ജീവിച്ചു കാണിക്കൂ.കാട്ടരുവിയിലെ വെള്ളോം കുടിച്ചു കായ്കനികൾ ഭക്ഷിച്ചു അവിടത്തെ വള്ളികളിൽ ഊഞ്ഞാലാടി ..ഒരു പ്രകൃതിക്കു ദോഷവുമില്ല സുഹൃത്തേ  അങ്ങിനെ ജീവിച്ചു കാണിക്ക് .ഒരാളെങ്കിലും  ഈ കേരളത്തിൽ .എന്നിട്ടു  പറ   പരിസ്ഥിതിയെ പറ്റീട്ടു .അതാണ്  ഞാൻ പറയുന്നത് ..അടച്ചുറപ്പുള്ള വീട്ടിനു വേണ്ടി .......ഞാൻ അന്നത്തെ കാലത്തു 25000 രൂപ  കൊടുത്തു  വീട് പണിയാൻ മംഗലാപുരത്തു നിന്നും പൂഴി കൊണ്ട് വരേണ്ടി വന്ന ആളാണ് .കപട പരിസ്ഥിതി വാദം കൊണ്ട് പൂഴി വാരാൻ   വിടുന്നില്ല ...ഞാൻ മാത്രമല്ല ഈ ഗ്രൂപ്പിലുള്ള നിങ്ങളെല്ലാം കോൺക്രീറ്റ് സൗധങ്ങളിൽ ജീവിക്കുന്നവരാണ് .ഇതെല്ലാം എവിടുന്നു വന്നതാ .ചിന്തിക്കണം നമ്മള് .നമ്മകീ പ്രകൃതിയെ ചൂഷണ ചെയ്യാൻ പാടില്ലെങ്കിൽ നിങ്ങളെല്ലാം ഒരു കാര്യം ചെയ്യൂ .നിങ്ങളെല്ലാവരും നഗ്നപാദരായി ..നഗ്നരായിട്ടു കാട്ടിലേക്ക് ചേക്കേറാം .അത്രയേ പറയാനു ള്ളൂ എല്ലാ സൗകര്യവും നിങ്ങൾക്കുപയോഗിക്കാം .ഇനി വരാന്പോകുന്നവർക്കു പാടില്ല എന്ന തിൽ കഥയില്ല  . ഇന്നിപ്പോ ആരെല്ലോ തുരുംബിലും മഞ്ഞപ്പുല്ലിലും എല്ലം സമരം ചെയ്തിനു പോലും .ഇവരൊക്കെ വീട് പണിത എങ്ങിനാ ,ഇവരൊക്കെ വീടൊന്നു പോയി നോക്കണം .കമ്മിറ്റിക്കാരൻറെയൊക്കെ .ഇവനൊക്കെ സഞ്ചരിക്കുന്നതൊക്കെ എങ്ങിനെയാ .ഇവന്റെ ഭാര്യേം മക്കളും മരുമക്കളും  പള്ളീ പോകുന്നതും  സ്‌കൂ ളുണ്ടാക്കിയതും  ഒക്കെ എങ്ങനാ .ഈ കരിങ്കല്ലു കൊണ്ട് തന്നെയാ .മനസ്സിലായില്ലേ .കൊറേ കപട പരിസ്ഥിതിവാദം കൊണ്ടു  വന്നിരിക്കുന്നു .യാഥാർഥ്യം ഉൾക്കൊണ്ടു സംസാരിക്കണം .കേട്ടോ . " ( ഓഡിയോ ആശയം മാറാതെ എഡിറ്റു ചെയ്തത്)

പ്രതികരണങ്ങൾ 

*നിങ്ങൾ പറഞ്ഞതാ അതിന്റെ സത്യം,... നന്ദി

*വസ്തുത ഉണ്ടല്ലോ ചർച്ച ചെയ്യേണ്ട വിഷയം തന്നെ അല്ലെ എല്ലാവരും ഒന്ന് ചിന്തിക്കുക
*എന്തായാലും കേൾക്കാൻ രസമുണ്ട്

*ഹരിയെ,,മതിയായോ.രമേശാ കേട്ടോ.കുറെ നല്ല സതൃവും

******************************************************************************

കുറച്ചു  സത്യമെന്നു പ്രത്യക്ഷത്തിൽ തോന്നിക്കുന്ന കുറെ ആശയങ്ങളാണ് ഈ പ്രതികരണത്തിലുള്ളത് .ദുരന്ത നിവാരണ രീതികളുമായി യാതൊരു ബോധവുമില്ലാത്ത ഒരാളിന്റെ പ്രതികരണങ്ങൾ ആണ് മിക്കതും .
എന്നാൽ അവ സൂക്ഷ്മ ചിന്ത അർഹിക്കുന്നുണ്ട് .

ഒന്ന് -ഇപ്പോഴുള്ള ഉപജീവന മാർഗം നഷ്ട്ടപ്പെടുന്നതിന്റെ വേവലാതികൾ കാണാം .
മറ്റൊന്ന് -പരിസ്ഥിതിവാദം മറ്റാർക്കോ പറഞ്ഞിട്ടുള്ളതാണ് എന്ന നിലപാട് .

മറ്റൊന്ന് -കരിങ്കല്ലും ചെങ്കല്ലും ഒക്കെ ഒരിക്കലും തീരാത്ത നിധികളായി മലയോരത്തു എല്ലാക്കാലത്തും ബാക്കി നിൽക്കും എന്ന തെറ്റിദ്ധാരണ .

വേറൊന്നു -റോഡും വീടുകളും എങ്ങിനെയാണ് പണിതതെന്നു ഓർമയില്ലാത്തവരാണ് പരിസ്ഥിതി സമരത്തിന് ഇറങ്ങുന്നത് എന്ന മുൻധാരണ .

".പ്രകൃതിയിൽ പല വിസ്ഫോടനവും ഉണ്ടാകും .അതൊക്കെ സഹിക്കാൻ പറ്റുന്നവര് സഹിക്കുക .അതിജീവിച്ചെ  പറ്റൂ" ഈ വിസ്ഫോടനങ്ങ ൾ പലതും  അശാ സ്‍ത്രീയമായ പ്രകൃതി ചൂഷണം കൊണ്ടാണെന്നും  മനുഷ്യന്റെ അത്തരം ഇടപെടലുകൾ കുറക്കുമ്പോൾ ദുരന്ത സാധ്യത കുറക്കാൻ കഴിയുമെന്നും പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് . ദുരന്ത നിവാരണത്തിന്റെ ബാലപാഠങ്ങൾ അറിയാത്തതിന്റെ പ്രശ്‌നം സമൂഹത്തിൽ പലർക്കുമെന്നപോലെ  ഈ പ്രാസംഗികനുണ്ട് .ഇയാളും ഇയാളെ പിന്തുണക്കുന്നവരും ദുരന്ത നിവാരണത്തിന്റെ ബാലപാഠങ്ങൾ പഠിക്കാനുണ്ട് .

കോൺക്രീറ്റു സൗധങ്ങൾ നിർമിച്ചവരെല്ലാം അതിൽ സുഖിച്ചു കഴിയുകയാണെന്ന പൊതുധാരണയിൽ നിന്നാണ് ഇദ്ദേഹം അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നത് .ലോണിന്റെ ബാധ്യത ഒരു ഭാഗത്തു .കെട്ടിടത്തിന് അകത്തുള്ള ഉഷ്ണം ഒരു ഭാഗത്തു .അപ്രതീക്ഷിതമായി  വരുന്ന  റിപ്പയറുകളും അനുബന്ധചിലവുകളും മെയിന്റൻസു ചെലവും ഒരു ഭാഗത്തു .പ്രളയം ,ഉരുൾപൊട്ടൽ ഇതൊക്കെ വരുന്പോൾ എല്ലാം കൂടി ഇടിഞ്ഞു തലയിൽ വീഴുമോ എന്ന പേടി വേറെ .വലിയ വീടൊക്കെ ഉണ്ടാക്കിയിരിക്കുവല്ലേ ,കാശു കാണും എന്ന വിചാരത്തിൽ വരുന്ന കള്ളന്മാരെക്കുറിച്ചും സാമ്പത്തിക  സഹായ അഭ്യർത്ഥനകളെക്കുറിച്ചുമുള്ള ആശങ്ക വേറെ .സുഹൃത്തുക്കളെ ,താമസിക്കുന്നത് കുടിലിലായാലും കൊട്ടാരത്തിലായാലും  ആവശ്യത്തിന് മനപ്രയാസം എല്ലാവർക്കും കാണും .അങ്ങിനെയൊരു മനുഷ്യൻ ഇനി കോറകളെ കുറിച്ചും അവ വരുത്താനിടയുള്ള ദുരന്തങ്ങളെ കുറിച്ചും പറയാനും പ്രസംഗിക്കാനും പാടില്ല എന്നൊക്കെ പറയുന്നത് യാഥാർഥ്യ ബോധത്തോടെയല്ല .

മെക്കാഡം റോഡ് നിർമ്മാണം നടത്തുമ്പോൾ കരിങ്കല്ല് ഉപയോഗിച്ചോ ,മണൽ ഉപയോഗിച്ചോ എന്നൊക്കെ  നമ്മൾ അഭിപ്രായം പറഞ്ഞിട്ടാണോ അവ ഉപയോഗിച്ചത് ? ഒരു കാലഘട്ടത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ട നിർമ്മാണരീതികൾ അതാതുകാലത്തെ ഭരണ സംവിധാനത്തിന്റെയും എൻജിനീ ർ മാരുടെയും അംഗീകാരത്തോടെ നടപ്പിലാക്കപ്പെട്ടവയാണ് .അതിനു ഏതെങ്കിലും വ്യക്തിയെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല .അത് കൊണ്ടു അക്കാലത്തു ജീവിച്ച വ്യക്തികളാരും പരിസ്ഥിതി സംരക്ഷണം,ദുരന്ത നിവാരണം   തുടങ്ങിയ വിഷയങ്ങളെ  കു റിച്ചു സംസാരിക്കേണ്ട എന്ന നിലപാട് തെറ്റാണു .

ചെലവ് കുറഞ്ഞ സമ്പ്രദായത്തിൽ ഒരു വീട് ( അധികം ചെങ്കല്ല് ,കരിങ്കല്ല് ഒന്നും ഉപയോഗിക്കാതെ  ) പണിഞ്ഞു തരാൻ കോസ്റ്റു  ഫോഡ് അടക്കമുള്ള ഏജൻസികളെ സമീപിച്ചു സഹായം കിട്ടാത്ത അവസരത്തിലാണ് ഞാൻ കരുവഞ്ചാലിലുള്ള ഒരു ബിൽഡറുടെ സഹായം തേടിയത് ,അവർ ഉപയോഗിക്കുന്ന നിര്മ്മാണരീതിയും എൻ്റെ അഭിപ്രായത്തിലുള്ള ഡിസൈനിലുമാണ് വീട് പൂർത്തിയാക്കിയത് .ചെങ്കല്ലും കരിങ്കല്ലും ഉപയോഗിച്ചിട്ടുണ്ട് .ഏത് ക്വാറിയിൽ നിന്നാണ് ഇത് കൊണ്ട് വന്നത് എന്നത് ബിൽഡർക്കു മാത്രമേ അറിയൂ.ഈ അവസ്ഥ സമ്മതിച്ചു കൊണ്ട് തന്നെ ഞാൻപറയുന്നു .പരിസ്ഥിതി ദുർബല പ്ര ദേ ശങ്ങളിൽ  ഇനിയും ക്വാറി  പ്രവർത്തനം നിയന്ത്രിക്കുക തന്നെ വേണം .വീട് നിർമാണ രീതികളിലും റോഡ് നിർമാണ രീതികളിലും കാലാനുസൃതമായ മാറ്റങ്ങൾ വേണ്ടിവരും .എല്ലാ സ്ഥലങ്ങളിലും കോൺക്രീറ്റു  വീട് ഇനി സാധ്യമല്ല താനും .


പ്രളയകാലത്തു നേരത്തെ സൂചിപ്പിക്കപ്പെട്ട വലിയ വീടുകളും പള്ളികളും സ് കൂളുകളും അമ്പലങ്ങളും കമ്മ്യൂണിറ്റിഹാളുകളും ഒക്കെ പലയിടങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങൾ ആയി മാറുന്നതും സമൂഹം മുഴുവൻ ഉപയോഗപ്പെടുത്തുന്നതും നമ്മൾ കണ്ടതാണ് .സഹകരണ മനോഭാവമാണ് വേണ്ടത് .ആളുകളെ  പാവപ്പെട്ടവരെന്നുംഅല്ലാത്തവരെന്നും  കോൺക്രീറ്റ് വീട് നിർമിച്ചവരും നിർമിക്കാത്തവരെന്നും സമർത്ഥമായി വേർതിരിച്ചു കയ്യടി നേടാനുള്ള ശ്രമമാണ് പ്രസംഗത്തിൽ .

1921 നു ശേഷം ഇപ്പോൾ മാത്രം എന്ന രീതിയിൽ പ്രളയത്തെ നിസ്സാരവൽക്കരിക്കുന്ന  രീതിയാണ് .കാലാവസ്ഥ വ്യതിയാനവും അതെ തുടർന്ന് തുടരെ ആവർത്തിക്കുന്ന അമിതമായ മഴപ്പെയ്ത്തും അതേത്തുടർന്നുള്ള പ്രളയവും ഉരുൾപ്പൊട്ടലും പുതിയ പ്രവണതകൾ ആണ്.പണ്ടുണ്ടായതല്ല .

എതിരഭിപ്രായമുള്ളവർ  വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ  പോയി താമസിക്കാൻ പറയുന്നത് തന്നെ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും തൻ പ റയുന്നതു മാത്രം ശരിയെന്ന അഹങ്കാരവുമാണ് .ചന്ദ്രനിൽപ്പോയി താമസിക്കാനും പാകിസ്താനിലേക്ക് പോകാനും ഒക്കെ പറയുന്ന ഒരു അന്തർധാര ഈ പരിഹാസത്തിനു പുറകിൽ സജീവമാണ് .

ക്വാറിയിങ്    നിയന്ത്രിക്കണം  എന്നത് കപട പരിസ്ഥിതി വാദമല്ല .കേരളത്തിലെ ജനങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ് .  നിർമ്മാണ  രീതികളിൽ മാറ്റം  അനിവാര്യമാണ് . അതിനുബന്ധമായി  തൊഴിൽ മാർഗങ്ങളിലും  മാറ്റം വേണ്ടി വരും .ദുരന്ത നിവാരണ രീതികൾ  ഉണ്ട്  എന്ന യാഥാർഥ്യം ഉൾക്കൊണ്ട് സംസാരിക്കണം എന്ന് തന്നെയാണ് പറയാനുള്ളത് .












































Sunday 6 October 2019

കാർഷിക പ്രശ്നങ്ങൾ -കർഷക സംഘത്തിൽ നടന്ന ചർച്ച 06102019



കേരളത്തിലെ  കാർഷിക  പ്രശ്നങ്ങൾ -കർഷക സംഘത്തിൽ നടന്ന ചർച്ച 06102019

കർഷകദുരിതങ്ങൾക്കു കാരണം 

കൃഷി ഒരു സംസ്‌കാര മാണെങ്കിലും അത്  ഇക്കാലത്തു പലവിധ മാനസിക സംഘർഷങ്ങൾക്കും ഇടയാക്കുന്നു .

*ആഗോള വ്യാപാര കരാറുകളിൽ ഇന്ത്യൻ കര്ഷകരുടെ താത്പര്യം പരിഗണിക്കപ്പെടുന്നില്ല .

*കോർപറേറ്റുകൾക്ക് അനുകൂലമായ നിയമങ്ങളും പോളിസികളുമാണ് നടപ്പിലാവുന്നത് .
*കേന്ദ്രത്തിൽ  ഇടതു പക്ഷത്തിന്റെ ഭരണ തലത്തിലുള്ള  ഇടപെടൽ ശേഷി കാര്യമായി കുറഞ്ഞു

*പുതിയ കേന്ദ്ര ഭരണകൂടം  പഞ്ച വത്സര പദ്ധതികൾ ഒഴിവാക്കി .( പഞ്ച വത്സര പദ്ധതികളിൽ  കാർഷിക അഭിവൃദ്ധിയ്ക്കുള്ള നടപടികൾ ഉണ്ടായിരുന്നു .വിത്ത് ,വളംഎന്നിവയുടെ വിതരണം ; ജലസേചന  സൗകര്യങ്ങൾ ഉറപ്പാക്കുന്ന ഉത്തരവാദിത്തം ഗവൺമെന്റിനായിരുന്നു .)
ഭൂപരിഷ്കരണ നടപടികൾ കേരളത്തിൽ മാത്രമേ നടപ്പിലായുള്ളൂ .

*ഇപ്പോൾ  ഇന്ത്യയിൽ കാർഷിക  സബ്‌സിഡി 3 ശതമാനം മാത്രമേ ഉള്ളൂ .മറ്റു രാജ്യങ്ങളിൽ- പാകിസ്ഥാനിൽപോലും _  25 % ത്തിനടുത്തു സബ് സിഡി നൽകുന്നുണ്ട് .

*കേരളത്തിലെ പ്രശ്ന ങ്ങൾ -
റബർ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളുടെ വിലക്കുറവ്
പ്രകൃതി ദുരന്തങ്ങൾ,വന്യമൃഗ ശല്യം  ,രോഗങ്ങൾ തുടങ്ങിയവ കൊണ്ടുള്ള കൃഷി നാശം

നാളികേരകൃഷിയിൽ ഉല്പാദനക്ഷമത കുറവ് ;  തെങ്ങൊന്നിന്  25 -30 ( കർണാടകം ,തമിഴ്‌നാട് ,ആന്ധ്ര എന്നിവിടങ്ങ ളിൽ 80-100
കാർഷിക മേഖലക്ക് 2500 കോടി വകയിരുത്തിയിട്ടുണ്ട് .

നാളികേര കൃഷി വികസന പദ്ധതി തെരഞ്ഞെടുക്കപെട്ട 500 പഞ്ചായത്തുകളിൽ നടപ്പിലാക്കും .
ഓരോ വാർഡിലും അത്യുല്പ്പാദന  ശേഷിയുള്ള 75 തൈകൾ വീതം വിതരണം തുടങ്ങും .

മൂല്യ വർദ്ധിത ഉൽപന്നങ്ങൾ വേണം
പച്ചക്കറി സംസ്ഥാനത്തേക്കു ഒരു വർഷം 16 ലക്ഷം ടൺ വീതം വേണം .ഉല്പാദനം  6  ലക്ഷം തന്നിൽ നിന്നും 8-9 ലക്ഷം ടണ്ണിലേക്കു വർദ്ധിപ്പിക്കാൻ ഇപ്പോൾ കഴിഞ്ഞിട്ടുണ്ട് .
നെൽക്കൃഷി ഒന്നേ മുക്കാൽ ലക്ഷം ഹെക്ടറിൽ നിന്നും രണ്ടേകാൽ ലക്ഷം ഹെക്ടറിലേക്കു വർധിപ്പിക്കാൻ കഴിഞ്ഞു .

വില്ലേജ് തല റിപ്പോർട് 

1930 ൽ സ്ഥാപിതമായ കർഷകസംഘം  കർഷകചൂഷണത്തിനെതിരെ  പോരാടുന്നു .മെമ്പർഷിപ് പ്രവർത്തനം പൂർത്തിയാക്കാൻകഴിഞ്ഞില്ല .കിറ്റു  വിതരണ വും പൂർത്തിയായില്ല   .യൂണിറ്റ് യോഗങ്ങൾ നിശ്ചിത  സമയത്തു നടക്കാറില്ല .പട്ടയം കി ട്ടാഞ്ഞവർക്കു  പട്ടയം ലഭ്യമാക്കണം .പച്ചക്കറി വിത്തു വിതരണം കാര്യക്ഷമ മാക്കണം .കഴിഞ്ഞ വർഷം ഒറ്റ മുണ്ടയിലെ  കരനെൽകൃഷി വിജയമായിരുന്നു .1991 ലെ കുടിയേറ്റകാലത്തിനു ശേഷം മലയോരത്തു നെൽക്കൃഷി ആദ്യമായാണ് .


വില്ലേജ് തല കർഷകസംഘം യോഗത്തിൽ ചർച്ചയിൽ വന്ന  ആശയങ്ങൾ 

റബറിന്റെ വിലക്കുറവ്  റബർകൃഷി ലാഭകരമല്ലാതാക്കുന്നു . മഞ്ഞളിപ്പ് രോഗം കൊണ്ട് മണ്ട പോയി തെങ്ങു കൃ ഷി നശിക്കുന്നു.കാട്ടുപന്നിയുടെ ശല്യം കാരണം കൃഷി നശിക്കുന്നു .താമസ സ്ഥലത്തിന് പട്ടയം കിട്ടാത്ത ആറു പേർ ഉണ്ട് .കർഷക പെന്ഷൻ  കുടിശ്ശികയില്ലാതെ കൊടുക്കണം .പ്രളയം കാരണം വിളനാശം വന്നവർക്ക് സഹായം എത്തിക്കണം .കാർഷികകടാശ്വാസം വർദ്ധിപ്പിക്കണം റബറിന്റെ താങ്ങുവില കൂട്ടണം .പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിക്കാൻ ഒത്തിരി വൈകി .പഞ്ചായത്തിൽ നിന്നും കിട്ടുന്ന ആനുകൂല്യങ്ങൾ യൂണിറ്റുകളിൽ അറിയുന്നില്ല . ക്ഷീര  മേഖല ശ്രദ്ധിക്കപ്പെടുന്നില്ല  .പാൽ   വി ലവർദ്ധനവ്‌ തൃപ്തികരമല്ല .കാലിത്തീറ്റക്ക് വൻ വിലവർദ്ധനവ് ആണ് .കാലിത്തീറ്റക്ക് സബ്‌സിഡി /  ഇൻസെന്റീവ് ലഭിക്കണം . പാ ലിനുള്ള  സബ്‌സിഡി 12 മാസവും കിട്ടണം .റബറിന്റെ താങ്ങു വില  160 രൂപ എങ്കിലും ആക്കണം .ക്ഷേമ നിധി ആനുകൂ ല്യത്തിൻറെ പേരിൽ മറ്റു  പെൻഷൻ വാങ്ങാൻ പറ്റാത്ത അവസ്ഥ മാറ്റണം .വിള  ഇൻഷുറൻസ് കാറ്റടിച്ചുണ്ടാകുന്ന നഷ്ടം മാത്രമേ നികത്തുന്നു ള്ളു .കേടിനോ മഞ്ഞളിപ്പ് രോ ഗത്തിനോ  ഇൻഷുറൻസ് ലഭിക്കുന്നില്ല .

ചർച്ചക്ക്     മ റുപടി

സംസ്ഥാനത്തു സമഗ്രമായ ഇൻഷുറൻസ് പദ്ധതി വരുന്നുണ്ട് .  3 രൂപാ പ്രീമിയത്തിനു വാഴക്കു 300 രൂപാ വീതം നഷ്ടപരിഹാരം ലഭിക്കും .കാട്ടു വാഴയും ഇൻഷുർ ചെയ്യാം .തെങ്ങിനു 2000 രൂപാ , റബർ 1000 രൂപാ , കവുങ്ങിനും  ഉണ്ട് .ഇതിന്റെ  ചാർട്ട്  കൃഷി ഭവനിൽ ലഭിക്കും .ഏതു തരം കൃഷി നാശത്തിനും( വന്യ മൃഗ ങ്ങളെ കൊണ്ടുള്ളതു ഉൾപ്പെടെ )  ഇൻഷുറൻസ് കവർ ലഭിക്കും .

(1 ) എല്ലാ കർഷകരേയും ഇൻഷുർ (പുതിയത്)ചെയ്യിക്കാനു ണ്ട് .
(2 ) കടാശ്വാസ കമ്മീഷന് അർഹതയുള്ളവരെക്കൊണ്ട് അപേക്ഷ കൊടുപ്പിക്കണം .കൃഷി ഭവനിൽ നിന്ന്  വിവരങ്ങൾ മനസ്സിലാക്കിയ ശേഷം help desk പ്രവർത്തിപ്പിക്കണം .
( അച്ചടിച്ച ഫോറം പൂരിപ്പിച്ചു ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിക്ക് അപേക്ഷ കൊടുത്തു ഒപ്പിട്ടു വാങ്ങണം  .വില്ലേയ്ജ് ഓഫീസിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ് വേണ്ടി വരും .അത് കഴിഞ്ഞു കൃഷി ഓഫീസിൽ കൊടുക്കണം .അവർ അപേക്ഷ നേരിട്ട് കടാശ്വാസ കമ്മീഷന് അയക്കും .കമ്മീഷൻ പ്രത്യേക സിറ്റിംഗ് നടത്തി തീരുമാനം എടുക്കും.  2 ലക്ഷം രൂപാ പരിധിയെക്കുറിച്ചു ഉറപ്പു വരുത്താനുണ്ട് .)

സംയോജിത കൃഷി പ്രോത്സാഹിപ്പിയ്ക്കുന്ന നയങ്ങളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് .

ക്ഷീരമേഖലയിലടക്കം ചെറുപ്പക്കാർ ഫാമിങ്ങിലേക്കും കൃഷിയിലേക്കും വരുന്നു .ക്ഷീരമേഖല 90 ശതമാനം സ്വയം പര്യാപ്തമാകുന്നു .പാൽ  വില വർധനയിൽ 4 രൂപയിൽ 3 .86 രൂപാ കർഷകന് തിരിച്ചു കൊടുക്കുന്നുണ്ട് .
2  പശുക്കളുള്ള  കർഷകന്  തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2 ദിവസ ജോലിക്കു ഒരു ദിവസത്തെ വേതനം  ല്കണമെന്ന നിർദ്ദേശം സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട് .പശു വളർത്തൽ വ്യാപകമാക്കാനുള്ള ശ്രമവും വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട് .


കർഷക പെൻഷൻ നിലവിലുള്ള 3000 ത്തിൽ നിന്നും 5000 ആകണമെന്നാണ് സംഘത്തിന്റെ നിർദേശം .കർഷകപെൻഷൻ വർധിപ്പിക്കുന്നത് വിപണിയെ സജീവമാക്കുമെന്നും അതുകൊണ്ടുതന്നെ അത് പാഴ് ചെലവാകില്ല ;പ്രത്യുൽപാദനപരമാണെന്നും തന്നെയാണ് ധനകാര്യമന്ത്രിയുടെ നിലപാട് .

ക്ഷേമനിധി ഫണ്ടിൻറെ കൂടെ ഒരു സാമൂഹ്യ പെൻഷൻ കൂടെ അനുവദിക്കണം എന്ന സംഘത്തിന്റെ നിലപാട് തത്വത്തിൽ അംഗീകരിക്കപ്പെട്ടിട്ടു ണ്ട് .പക്ഷെ ആ ദ്യ  ഗഡു നൽകുന്നതിൽ ചില ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട് .അർഹമായ തുക തന്നെ ഉടൻ ലഭ്യമാക്കാൻ വേണ്ടത് ചെയ്യുന്നതാണ് .

വർഷങ്ങളായി ആൾ താമസമുള്ള സ്ഥലങ്ങൾക്ക്  വ്യവസ്ഥകൾക്ക്  വിധേയമായി പട്ടയം നൽകാനുള്ള തീരുമാനം ആയിട്ടുണ്ട് .

കർഷക സംഘം പാർട്ടിയുടെ പോഷകസംഘടനയെ  അല്ല .അതു ഒരു സ്വതന്ത്ര സംഘമാണ് .വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവർ അതിലെ അംഗങ്ങളാണ് .16 വയസ്സിനു മേലുള്ള ആർക്കും അതിൽ അംഗങ്ങളാകാം .50 ലക്ഷത്തി മുപ്പത്തിനാ യിരത്തി ഏഴു നൂറ്റി അമ്പതു പേർ അംഗങ്ങളായി ട്ടുണ്ട് .അതിൽ സിപിഎം കാരല്ലാത്ത എത്രയോ പേരുണ്ട് .

റബറിന്റെ വില മെച്ചപ്പെടുത്താനായി മലയോരമേഖലയിൽ റബർ പ്രോസസ്സിംഗ് യൂണിറ്റ് തുടങ്ങാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട് .


പ്രമേയങ്ങൾ 

(1)  ആലക്കോട്  നാളീകേര സംസ്കരണ കേന്ദ്രം സ്ഥാപിക്കണം .
(2 ) റബർ താങ്ങു വില 200 രൂപയാക്കണം .
(3)  കാർഷികകടം എഴുതിത്തള്ളുക .
(4) കരുവഞ്ചാൽ കോട്ടക്കടവ് റോഡ്  മെക്കാഡം റോഡ് ആയി 
      പുനർ നിർമിക്കുക .
(5) ക്ഷീര കർഷകരെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക .

*******************************************************************************
my notes ( not presented )

*ശക്തമായ പേറ്റന്റ് നിയമങ്ങൾ -കേരളത്തിലെ വിത്തുകളും കൃഷി രീതികളും കർഷകർക്ക് വേണ്ടി കൃഷി വകുപ്പ് പേറ്റന്റ് ചെയ്യണം ;

*കർഷകനു വേണ്ടിയെന്ന ഭാവത്തിൽ മതസംഘടനകൾ തുടങ്ങുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ആശയ പ്രചരണം  നടത്തണം .

*ONE NATION ,ONE PENSION എന്ന പേരിൽ കേരളത്തിൽ മണ്ഡലാ ടിസ്ഥാനത്തിൽ വാട്സ്    ആപ് കൂട്ടായ്മകൾ രൂപികരിച്ചു നടത്തുന്ന അരാഷ്ട്രീയ പ്രചാരണങ്ങളെ തുറന്നു കാണിക്കണം .( വിശദാംശങ്ങൾക്കു ഇവിടെ ക്ലിക്ക് ചെയ്യുക )

* ഇത്തരം കൂട്ടായ്മകളിൽ കർഷക പ്രശ്നങ്ങളോടുള്ള ശരിയായ സമീപനം വിശദമാക്കുന്ന  വിധത്തിൽ സന്ദേശങ്ങൾ തുടരെ എത്തിക്കാനും മണ്ഡലാടി ടസ്ഥാനത്തിൽ ചുമതലകൾ നല്കണം

* റബറിനു മെച്ചപ്പെട്ട വില കിട്ടാനുള്ള സംവിധാനം വേണം .

* നെൽകൃഷി നിലവിലുള്ള പ്രദേശങ്ങൾ നെൽകൃഷി പഠന കേന്ദ്രങ്ങളായി പ്രഖ്യാപിക്കുകയും കർഷകർക്ക് ഹോണറേറിയം  ( മികവിനുള്ള വേതനം )നൽകുകയും വേണം ,അനുബന്ധമായി സ്ഥിരം നെൽകൃഷി പഠനകേന്ദ്രവും സ്ഥിരം വിത്തു ശേഖരവും പ്രദർശനകേന്ദ്രവും സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്  ഒരു  ദിവസം കൊണ്ട്  വിദ്യാർത്ഥികൾക്ക്  നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളും  മനസ്സിലാക്കാൻ ഉതകുന്ന VIRTUAL FARMING കേന്ദ്രങ്ങളും സ്ഥാപിക്കണം .

*യുവാക്കളെ കൃഷി രംഗത്തേക്ക് ആകർഷിക്കാൻ ഉതകുന്ന പരിപാടികളുണ്ടാവണം .--CKR 0610 2019

***************************************************************************
അഭിവാദ്യ പ്രസംഗങ്ങളിൽ നിന്ന് 

* രാജ്യത്തിൻറെ സങ്കീർണമായ സാമ്പത്തികപശ്ചാത്തലം -കൃഷി ഒരു സംസ്കാരത്തിന് പകരം AGRI BUSINESS ആയി ( തൃ ശൂർ സമ്മേളനത്തിൻറെ വിലയിരുത്തൽ )
* അഖിലേന്ത്യാ കിസാൻ സഭ നടത്തുന്ന പ്രക്ഷോഭങ്ങൾ 
* ഭരണകൂട ഭീകരതയുടെ ഇര കർഷകൻ 
*കർഷകന്റെ പ്രതിമാസ ശരാശരി വരുമാനം 3333 രൂപ -
കിസാൻ സമ്മാൻ പദ്ധതി പ്രകാരം ലഭിക്കുന്ന 6000 രൂപാ ചേർത്താൽ പ്രതിമാസ ശരാശരി 500 രൂപ കൂടി 3833 രൂപ മാത്രം .-തൊ ഴിലാളിക്കു  മിനിമം വേതനം 18000 രൂപ എങ്കിലും വേണമെന്ന് ആവശ്യപ്പെടുന്ന കാലത്താണ് ഈ ദയനീയ സ്ഥിതി ...
















Saturday 5 October 2019

രക്തദാനം നടത്തി.05/10/2019



57  വയസ്സിൽ ഞാനും 63  വയസ്സിൽ രാജു കൊച്ചില്ലാത്തും ആലക്കോട് കൊട്ടയാടു കവല  മാതൃകാ സ്വയംസഹായ സംഘം പ്രവർത്തകർ എന്ന നിലയിൽ രക്തദാനം നടത്തി.


ആകപ്പാടെ അര മണിക്കൂർ മതി .സൂചി കുത്തുമ്പോഴുള്ള ആദ്യ വേദന മാത്രമേ ഉള്ളു .വലിയ ക്ഷീണവും ഇല്ല .10 മിനിട്ടിനുള്ളിൽ  ചോരയെടു ത്തു കഴിയും .  ഞാൻ പലതവണ  ചെയ്തിട്ടുണ്ട് .ചെറുപ്പക്കാരെ രക്തദാനം ചെയ്തു ശീലിപ്പിക്കാനുണ്ട് .പലരും പേടി കൊണ്ട് മാറി നിൽക്കുന്നുണ്ട് .മെലിഞ്ഞവർക്കു രക്തദാനം പറ്റില്ല എന്ന തെറ്റിദ്ധാരണയും മാറ്റണം .





Wednesday 2 October 2019

അശാന്തിപർവം -സുഷമ സുരേഷ് 02/10/2019

അശാന്തിപർവം -സുഷമ സുരേഷ്  02/10/2019


സുഷമയുടെ കഥകളിൽ നഗര ജീവിതത്തിൻറെ വ്യഥകളും മിഥ്യാധാരണ കളും  സ്ത്രീ ശാക്തീകരണത്തിന്റെ പ്രവണതകളും  ചർച്ച ചെയ്യപ്പെ ടുന്നുണ്ട് .സ്വാശ്രയസംരംഭങ്ങളിലേക്കു മാറുന്ന സ്ത്രീജീവിതം  നേരിടുന്ന വെല്ലുവിളികൾ "വക്രദൃഷ്ടി" എന്ന കഥയിൽ  ഒളിഞ്ഞും തെളിഞ്ഞുമുള്ള നോട്ടങ്ങളും ഗൂഢാലോചനക ളുമായി മാറുന്നത് വ്യക്തതയോടെ അവതരിപ്പിക്കുന്നുണ്ട് .  വളരെ ലളിതവും മറകളില്ലാത്തതു മായ ഒരു കഥനരീതി  കഥകളെ വായനയോഗ്യമാക്കുന്നു .താളം തെറ്റിയ ചുവടുകൾ എന്ന കഥയിൽ ചേരിപ്രദേശങ്ങളിലെ ജീവിതത്തിലേക്ക് കഥ കടന്നു ചെല്ലുകയും ചേരിജീവിതത്തിന്റെ ദൈന്യങ്ങളിൽ അനുതപിക്കുകയും ചെയ്യുന്നു .

മനസ്സിന്റെ മാറാലകൾ  എന്ന  കഥയിലെ ജയലക്ഷ്മിയും  അച്ഛൻറെ സ്‌നേഹം അനുഭവിക്കാനായി മാത്രം അമ്പലത്തിൽ പോകുന്ന കാവേരിയെന്ന കഥാപാത്രവും മൗലികതയുള്ള ചിത്രങ്ങളാണ് .   "പുഴയുടെ ദുഃഖം പുഴ മാത്രമേ അറിയൂ .തീരങ്ങളിൽ നിൽക്കുന്നവർക്ക് അതിൻറെ ആഴങ്ങളിൽ കണ്ണയച്ചു നിൽക്കാനേ കഴിയൂ  .ആഴങ്ങളിലെ ചുഴികൾ  കാണാൻ പോലുമാവില്ല"  ഇത് പോലെ മനസ്സിൽത്തട്ടുന്ന ധാരാളം പ്രകൃതി നിരീക്ഷണങ്ങൾ  സുഷമയുടെ കഥകളിൽ തിളങ്ങുന്നുണ്ട് .

മഞ്ഞുരുകുമ്പോൾ  എന്ന കഥയും  വ്യത്യസ്തമായ പശ്ചാത്ത ലത്തിലാ ണ്  ഒരുക്കിയിരിക്കുന്നത്  .കലാലയമേധാവിയുടെ കർശനമായ ചിട്ടകൾ  അയാളെ സഹപ്രവർത്തകരിൽ നിന്നും കുട്ടികളിൽ നിന്നും അകറ്റി നിറുത്തുന്നതും വ്യക്തി  ജീവിത ത്തിൻറെ കയ്പുകളിൽ അയാളുടെ   മനസ്സ്  നീറുന്നതും ഈ കഥ  സമർത്ഥമായി നമ്മളെ ബോധ്യപ്പെടുത്തുന്നു .അകത്തും പുറത്തുമുള്ള  ഏകാന്തതകളുടെ കഥാകാരിയാണ് സുഷമ .

അനുപല്ലവി  എന്ന  കഥയിൽ അഭിമാനിയായ  ഭാഗവതരുടെ ദൈന്യമാർന്ന ചിത്രം നമ്മളോട് വിശദമായി വിവരിക്കുന്നത് സെൻസസിനായി   അയാളുടെ വീട്ടിൽ പോയിരുന്ന ഒരു പുരുഷ കഥാപാത്രമാണ് .കഥകളിൽ സുഷമ  പുരുഷ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് കൗ തുകകരമാണ് .രാഷ്ട്രീയക്കാരും മറ്റു സംഘടനക്കാരും അയാളുടെ ( ഭാഗവതരുടെ )കലയെ മറ്റെന്തോ ആക്കി മാറ്റിയിരിക്കുന്നു എന്ന വരികൾ ഉള്ള ഖണ്ഡിക കേവല വിവരണവും അരാഷ്ടീയ വാദത്തോട് ഇഴചേരുന്നതുമായി മായി മാറിപ്പോവുന്നുണ്ട് .ഈ കഥയുടെ അവസാന ഖണ്ഡികയിലെ വരികളിലും വാക്കുകൾ ആവശ്യത്തിലധികം ഉപയോഗിക്കുന്നതായി തോന്നി.

അശാന്തിപർവ്വം എന്ന കഥ സ്ത്രീപീഡന വാർത്തകളോടുള്ള അതിശക്തമായ പ്രതികരണമായി മാറുന്നു .ഇതിലെ സ്ത്രീമനസ്സു  കാമപ്പിശാചുകൾക്കു അതി കഠിനവും മൃഗീയവുമായ ശിക്ഷകൾ സ്വപ്നം കാണുന്നു ,അതോടൊപ്പം ദുഷ്ടനിഗ്രഹത്തിനായി ഈശ്വരൻ അവതരിക്കുമെന്ന പ്രതീക്ഷയുമുണ്ട് .അപമാനിതയായ പെൺകുട്ടിയുടെ ശരീരത്തിനേറ്റ മുറിവു കൾ ചികിൽസിച്ചു മാറ്റാം .പക്ഷേ അവളുടെ മനസ്സിനേറ്റ  മുറിപ്പാടുകൾ ആർക്കാണ് ചികിൽസിച്ചു മാറ്റാനാവുക എന്ന് ശാരദ എന്ന വീട്ടമ്മ വിലപിക്കുന്നു .നേരം വണ്ണം വെച്ചുണ്ടാക്കാത്തതിന്  മക്കളുടേയും ഭർത്താവിന്റേയും കുറ്റപ്പെടുത്തലുകൾക്ക്  ഇത്തവണ  ഒന്നും പ്രതികരിക്കാതെ ശാരദ ഒരു പ്രതികാരസ്വപ്നത്തിൽ  ശാന്തി തേടുന്ന വിധത്തിലാണ് സുഷമ സുരേഷ് കഥ തീർക്കുന്നത് .ഞെട്ടിക്കുന്ന ദൃശ്യ ബിംബങ്ങൾ  അസ്വസ്ഥമായ മനസ്സിൻറെ തീക്ഷ്‌ണ ചിന്തകളെ പ്രതിഫലിപ്പിക്കാൻ ഉതകുന്നുണ്ട് . നേരം വണ്ണം വെച്ചുണ്ടാക്കൽ  സ്ത്രീയുടെ  മാത്രം ഉത്തരവാദിത്തമാകുന്ന കാഴ്ചപ്പാടുകൾ  എവിടെയും ചോദ്യം ചെയ്യപ്പെടുന്നില്ല .  വിലാപത്തിലും ഈശ്വര സഹായം എന്ന കിനാവിനുമപ്പുറം കഥ പോകുന്നില്ല എന്ന പരിമിതിയും കാണേണ്ടതാണ് ."ഇടക്ക് ഇറച്ചിക്കും ബിരിയാണിക്കുമായി നടക്കുന്ന സമരങ്ങളെ" അനവസരത്തിലും മതരാഷ്ട്രീയത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണങ്ങളാണവ  എന്ന്ഉൾക്കൊള്ളാതെയുമാണ്   പരാമർശിച്ചിരിക്കുന്നത് എന്നു തോന്നി .ദുഷ്ട നിഗ്രഹത്തിനായി ആരെങ്കിലും അവതരിക്കും  എന്ന് കാത്തിരു ന്നിട്ട്  കാര്യമൊന്നുമില്ല .സമത്വത്തിനും നീതിക്കും  വേണ്ടിയുള്ള കലാപം വീട്ടകങ്ങളിൽ അവനവൻ തന്നെ തുടങ്ങേണ്ടതുണ്ട് .മക്കളിൽ നിന്നും പുരുഷനിൽ നിന്നും സ്ത്രീക്ക് ലഭിക്കേണ്ടത് ആഹാരം പാകം ചെയ്യലടക്കം എല്ലാ വീട്ടു  ജോലികളിലും പങ്കാളിത്തവും സമത്വവും പരസ്പരബഹുമാനവുമാണ് .താൻ  അടിമയാണെന്നും ആരാലെങ്കിലും രക്ഷിക്കപ്പെടാൻ മാത്രം വിലപിക്കലാണ് തൻ്റെ ജോലിയെന്നും സ്ത്രീ കരുതിയാൽ മാറ്റം അസാദ്ധ്യമാണ് .
" വാനപ്രസ്ഥം " മക്കളുടെ വിധിയിൽ കഴിയേണ്ടിവരുന്ന വാർദ്ധക്യത്തിൻറെ ആകുലതകൾ പറയുന്നു .
തൻ്റെ ആരുമ ല്ലാത്ത എങ്ങോ കിടക്കുന്ന ഒരു ഭ്രാന്തന് വേണ്ടി അസ്വസ്ഥപ്പെടുന്ന ഒരു മനസ്സാണ് പാവം മണിസ്വാമിയെ നമുക്ക് പരിചയപ്പെടുത്തുന്നത് .ആധുനിക സൗകര്യങ്ങളെല്ലാം അനുഭവിക്കുന്ന മാളികവീടുകളിൽ താമസിക്കുന്ന മനുഷ്യർ എത്ര അസംതൃപ്‌തരാണ് .അത്  കണ്ടിട്ടാവാം ഭ്രാന്തൻ ചിരിക്കുന്നത് എന്ന് ചിന്തിക്കുന്ന കഥാകാരിയെയാണ്  ഈ കഥയിൽ    നാം കാണുന്നത് .ഇതിലും രാഷ്‌ട്രീയത്തിന്റെ പേരിൽ ഓടി നടക്കുന്ന മനുഷ്യരേ യും മാനസിക രോഗികളായാണ് കഥാകാരി വരച്ചു വെക്കുന്നത് എന്നത് എനിക്ക് അസ്വീകാര്യമായി തോന്നി .ആർദ്രതയും വെളിവുമുള്ള എത്രയോ രാഷ്ട്രീയക്കാരാണ് കേരള സമൂഹത്തിൽ ഇന്നു കാണുന്ന നന്മകൾക്ക് കാരണക്കാർ എന്നത് മറച്ചു വെക്കേണ്ട ഒരു കാര്യമല്ല .

കശാപ്പുകാരൻ കോഴികളെ വളർത്തുന്നതും രാഷ്ട്രീയ നേതാവ് അണികളെ വളർത്തുന്നതും ഒരേ ലക്ഷ്യത്തോടെയാണെന്നു  തൊട്ടടുത്ത നിയോഗം എന്ന കഥയിൽ  കഥാകാരി എടുത്തുപറയുന്നുണ്ട് .മുൻ വിധിയോടെയുള്ള സാമാന്യ വൽക്കരണം എന്നേ ഇതേക്കുറിച്ചു പറയാനുള്ളൂ .ചില നേതാക്കളും ചില  അണികളും അങ്ങിനെ പരിശീലിപ്പിക്കപ്പെടുന്നുണ്ടാകാം .സർക്കാർ ജീവനക്കാരെല്ലാം അഴിമതിക്കാരാണെന്നു പറയുന്നത് പോലെയുള്ള അസത്യമായി കഥകളിലെ ചില നിരീക്ഷണങ്ങൾ മാറുന്നുണ്ട് . അന്യ മതത്തിൽപ്പെട്ടവരെ  കൊന്നൊടുക്കാനുള്ള  ആയുധ പരിശീലനം നേടി രാഷ്ട്രീയ ത്തിന്റെ മുഖം മൂടി അണിഞ്ഞു മനുഷ്യരെ പച്ചക്കു കൊല്ലുന്ന ചില സംഘങ്ങളുടെ നിരന്തര ഇടപെടലുകളാണ് രാഷ്ട്രീയക്കാരനെ കൊലക്ക് കൊടുക്കുന്നത് എന്ന്‌ തിരിച്ചറിയാനും കഥക്ക് കഴിയേണ്ടതല്ലേ ? കഥ  ചില പ്രത്യേക സംഭവങ്ങളിൽ നിന്നും ചില മനുഷ്യരിലേക്കും ആശയങ്ങളിലേക്കും വികസിക്കുന്നതിനു പകരം സംഭവങ്ങൾക്കും വായനക്കാരനുമിടയിൽ   പൊതുവായ വിവരണം മാത്രമായിപ്പോവുമ്പോഴാണ്  കഥയുടെ ആഴം കുറഞ്ഞു പോവുന്നത് .

ഇരുൾച്ചുഴികളിൽ  നഗരപാതയിലൂടെ തൻ്റെ കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചു കൊണ്ട് ഓടേണ്ടിവരുന്ന യുവതിയായ യാചകിയുടെ ചിത്രം ഏതു മനസ്സിനേയും അസ്വസ്ഥപ്പെടുത്തും .ആളുകളും വാഹനങ്ങളും പശുക്കളും ഒഴുകുന്ന നഗരത്തിൽ ഇരുട്ടിൻറെ നീക്കങ്ങൾ ചൂണ്ടിക്കാണിക്കുന്ന ദീപസ്‌തംഭമായി ഈ  കഥ ഉയരുന്നു .

മദ്യദുരന്തത്തിൽ മരണപ്പെട്ട ആളിന്റെ കുടുംബത്തിന് അനുവദിക്കപ്പെടുന്ന ധനസഹായം മദ്യപാനികൾക്കുള്ള പ്രോത്സാഹനമെന്നു തിരിച്ചറിഞ്ഞു ഞെട്ടുന്ന ജാനകി എന്ന വിധവയെ അവതരിപ്പിക്കുകയാണ് ചിതയെരി യുമ്പോൾ എന്ന കഥയിൽ .ആക്ഷേപഹാസ്യവും അത്യുക്തിയും ഇഴചേരുന്ന ഈ കഥ ചിന്തോദ്ദീപകമാണ് ,

അദ്ധ്യാപക ജീവിതത്തിലെ ചില ഇടപെടലുകൾ തൻ്റെ വിദ്യാർത്ഥികളുടെ ജീവിതത്തിൽ വരുത്തുന്ന വ്യതിയാന ങ്ങളിൽ  നൊമ്പരപ്പെടുന്ന സുഷമ ടീച്ചറെയാണ് ചിരിയിലെ നൊമ്പരങ്ങൾ എന്ന കഥയിൽ കാണാവുന്നത് .മതനിരപേക്ഷമായ ഒരു പശ്ചാത്തലത്തിലേക്ക് അലി അക്ബറിൻറെ ജീവിത കഥ വളരുകയും ചെയ്യുന്നു..താളംതെറ്റിയ ചുവടുകളിൽ ചേരിപ്രദേശത്തിൻറെ വ്യഥകളിലും കൊച്ചു സന്തോഷങ്ങളിലും അലിഞ്ഞു ചേരാൻ കഴിയാതെ വിഷമിക്കുന്ന അദ്ധ്യാപക മനസ്സ്   നഗരജീവിതത്തിൽ വന്നു ചേർന്ന സാംസ്കാരികമായ വിടവുകളെ കുറിച്ച് നമ്മെ ബോധവത്കരിക്കുകയാണ്‌ .

നന്ദിതയുടെ അമ്മ എന്ന കഥയിൽ  വളരെ വ്യത്യസ്തമായ  ഒരു പെണ്മനസ്സിനെ നാം അറിയുന്നു.അമ്മയുടെ ആൽമഹത്യ വരുത്തിയ വിടവുകളിൽ ഉത്തരവാദിത്തവും സ്നേഹവും തന്റേടവുമാർന്നു  കഥ വികസിക്കുമ്പോൾ  പ്രകാശം പൊലിഞ്ഞു പോയ തൻ്റെ ജീവിതത്തിൽ ഒരു തിരിച്ചു വരവ്‌ നടത്തുന്ന നന്ദിതയെന്ന പെൺകിടാവിൻറെ ധീരമായ നീക്കങ്ങൾ തെളിയുന്നുണ്ട് .കണ്ണീരു തുടച്ചു കളയാനും ശക്തിയിലേക്കു കുതിക്കാനും പ്രേരിപ്പിക്കുന്ന ഈ കഥ സുഷമ എന്ന കഥാകാരിയുടെ നയപ്രഖ്യാപനമായി മാറുന്നു .

ജീവിത യാത്രകളിൽ അകക്കണ്ണ് തുറന്നുവെച്ച ആർദ്രമായ ഒരു മനസ്സിൻറെ   അതിശക്തമായ ജീവിത വ്യാഖ്യാനങ്ങളാണ് സുഷമ സുരേഷ്  തൻ്റെ ആദ്യ പുസ്തകത്തിലെ  പതിമൂന്നു കഥകളിൽ പകർന്നുവെച്ചിരിക്കുന്നത് .കഥക്ക് വേണ്ടിയുള്ള കഥകളല്ല .ഒരു പുസ്തകത്തിന് വേ ണ്ടിയുള്ള  പുസ്തകവുമല്ല .ചില കഥകളിൽ അശാന്തിക്ക് കാരണമായി കഥാകാരി കണ്ടെത്തുന്ന കാരണങ്ങളോടും  മുൻധാരണകളോടും  വിയോജിച്ചുകൊണ്ടു തന്നെ നട്ടുച്ചക്ക് പോലും ഫാസിസത്തിൻറെ ,മതരാഷ്ട്രീയത്തിന്റെ ഇരുട്ടുപരക്കുന്ന ഈ കെട്ട  കാലത്തു അനുവാചകമനസ്സിൽ അശാന്തി വിതക്കുന്ന   ധീരവും ഒന്നിനൊന്നു വ്യത്യസ്തവും മൗലികവുമായ ഈ കഥകളെ സാദരം സസ്നേഹം സ്വീകരിക്കുന്നു .ഇനിയും ചിന്തിക്കാനും സ്വയം ശാക്തീകരിക്കാനും എഴുതാനും  സമയവും സാവകാശവും ലഭിക്കട്ടെ എന്ന് ആശം സിക്കുകയും ചെയ്യുന്നു .
 ജനാധിപത്യ ക്രമത്തിലെത്താൻ
ഗാന്ധിയുടേയും  ജവഹർലാൽ നെഹ്‌റുവിൻറെയും  നേതൃത്വത്തിൽ  ഇന്ത്യൻ ജനത നടത്തിയ പോരാട്ടം രണ്ടു തലങ്ങളിൽ ആയിരുന്നു .ഇഷ്ടപ്പെടാത്ത  അഭിപ്രായം പറയുന്ന ആളുകളെ വീട്ടിൽ നിന്ന് പുറത്താക്കാനും പാക്കിസ്ഥാനിലേക്കും ചന്ദ്രനിലേക്കും അയക്കാനും ചില ആളുകൾ പദ്ധതിയിടുന്ന ഈ കറുത്ത കാലത്തു നേരത്തെ പറഞ്ഞ രണ്ടു തലങ്ങളിൽ ഉള്ള പോരാട്ടം തുടരേണ്ടിയിരിക്കുന്നു .രണ്ടു തലം  എന്ന് പറഞ്ഞത് ഒന്ന് നിലവിലുള്ള ഫാസിസ്റ്റു പ്രവണതകളെ നിരന്തരം പ്രതിരോധിക്കുക എന്നതാണ് .രണ്ടാമതാകട്ടെ , നമ്മുടെ ഇടയിലുള്ള സാമൂഹ്യ അനീതികളെയും അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ-കലാസാംസ്കാരിക പ്രവർത്തങ്ങളിലൂടെയുള്ള പ്രചാരണങ്ങളും മതനിരപേക്ഷ രാഷ്ട്രീയത്തിലൂടെയുള്ള നിയമ നിർമ്മാണവും  അതിശ്രദ്ധയോടെ തുടരുക എന്നുള്ളതാണ് .സുഷമ സുരേഷിന്റെ പുസ്തക പ്രസിദ്ധീകരണം അർഥപൂർണമായ ഒരു സംസ്കാരിക പ്രവർത്തനമാകുന്നത് രണ്ടാമത് പറഞ്ഞ തലത്തിലാണ് .നമ്മുടെ ജീവിതത്തിലുള്ള അനീതികളെ വിശകലനം ചെയ്യാനും അവക്കെതിരെയുള്ള പ്രവർത്തന ങ്ങൾ ശക്തിപ്പെടുത്താനും ഈ കഥകളുടെ വായനയും തുടർന്നുള്ള ചർച്ചകളും ഉപകരിക്കും എന്നതിൽ സംശയമില്ല .അശാന്തിപർവ്വത്തിലെ 13 കഥകളും ഒന്നിനൊന്നു വ്യത്യസ്ഥമായ സാമൂഹ്യപ്രശ്നങ്ങൾ ആണ് ചർച്ച ചെയ്യുന്നത് .വാർദ്ധക്യത്തിന്റെ പ്രശ്നങ്ങൾ ,സ്ത്രീ ശാക്തീകരണം നേരിടുന്ന വെല്ലു വിളികൾ,സ്ത്രീ പീഢന ത്തിന്റെ മുറിവുകൾ ,രാഷ്‌ടീയത്തിൻറെ അപചയമായ അക്രമ ങ്ങൾ ,അരാഷ്ട്രീയവാദത്തിന്റെ ഉള്ളറകൾ ,നഗര ജീവിതത്തിന്റെ മാനസിക ചാപല്യങ്ങൾ ,വ്യക്തികൾ അകത്തും പുറത്തുമായി അനുഭവിക്കുന്ന ഏകാന്തതയുംചൂഷണവും    എന്നിങ്ങനെ സമൂഹ ജീവിതത്തിന്റെ താളക്കേടുകൾ ചർച്ച ചെയ്യുന്ന ഈ പുസ്തകം വർത്തമാനകാലത്തു പ്രസക്തമാകുന്നത് ഇങ്ങനെയൊക്കെയാണ്.സുഷമയുടെ തുടർന്നുള്ള എഴുത്തു നേരത്തെ സൂചിപ്പിച്ച ഇരുട്ടിന്റെ ശക്തികളെ    പ്രതിരോധിക്കുന്നതിനുള്ള  വഴികൾ - അവതാരങ്ങളുണ്ടാകുമെന്ന മോഹങ്ങൾക്കപ്പുറം -തേടുമെന്നും അങ്ങിനെ  കൂടുതൽ ചര്ച്ച ചെയ്യപ്പെടാനിടയാക്കുമെന്നും  പ്രത്യാശിക്കുന്നു .












Tuesday 1 October 2019

വയോജനദിന ആചരണം തളിപ്പറമ്പ് ,ഒക്ടോബര് 1,2019

  വയോജനദിന ആചരണം തളിപ്പറമ്പ്  ,ഒക്ടോബര് 1 ,2019 :    കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ്  യൂനിയൻ തളിപ്പറമ്പ് ബ്ലോക്കിന്റെ നേതൃത്വത്തിൽ വയോജനദിന ആചരണം മുൻ എം എൽ എ ശ്രീ സി കെ പി പദ്മനാഭൻ ഉത്ഘാടനം ചെയ്തു .ടൌൺ കമ്മിറ്റി  പ്രസിഡണ്ട്  ശ്രീ കെ ശിവശങ്കര പ്പിള്ള  മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക്കമ്മിറ്റീ സെക്രട്ടറി ശ്രീ പി കുഞ്ഞിക്കണ്ണൻ ,ജില്ലാ കമ്മിറ്റി മെമ്പർ ശ്രീ ഓ വി  ഗോപാലൻ മാസ്റ്റർ മുൻ ജില്ലാ  കമ്മിറ്റി മെമ്പർ  ശ്രീ സി ഓ ശങ്കരൻ മാസ്റ്റർ ,ടൌൺ സെക്രട്ടറി ശ്രീ പി ജനാർദ്ദനൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു .

മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്ന് ഭാഗം മുതിർന്ന പൗരന്മാരായി തീരുന്ന കാലം വിദൂരമല്ല .വയോജനങ്ങളുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ കൂടി പ്രശ്നങ്ങളാണ് എന്ന് മനസ്സിലാക്കി ഏറ്റെടുക്കാൻ പൊതുസമൂഹം തയ്യാറാകേണ്ടതുണ്ട് .സമൂഹബന്ധങ്ങൾ ശക്തിപ്പെടുത്താൻ കർമ്മശേഷിയുള്ളവരായി അവരെ എങ്ങിനെ നിലനിറുത്താമെന്നും സാമൂഹികവും രാഷ്ടീയവു മായ പ്രവർത്തന ങ്ങളിൽ എങ്ങിനെ പങ്കാളികളാക്കാമെന്നും ചിന്തിക്കേണ്ടതുണ്ട് .അവർ സമൂഹത്തിനു നൽകുന്ന സേവനങ്ങൾ അംഗീകരിക്കുന്നതിനും അവരെ ആദരിക്കുന്നതിനും നമുക്ക് പ്രതിജ്ഞയെടുക്കമെന്നും പൊതുവെ അഭിപ്രായങ്ങളുണ്ടായി .

ആയുർ ദൈർഘ്യം 74 ആകുന്ന വിധത്തിൽ ഇപ്പോഴത്തെ കേരളം സമൂഹം മുന്നോട്ടുവന്നതിൽ നവോത്ഥാന ശ്രമങ്ങളുടെ പങ്കു മുൻ എം എൽ എ ശ്രീ സി കെ പി പദ്മനാഭൻ വിശദീകരിച്ചു .തൊള്ളായിരത്തി ഇരുപതുകളിൽ തൊഴിലിനും  വിദ്യാഭ്യാസത്തിനും അവകാശമില്ലാതിരുന്ന  ജനവിഭാഗങ്ങൾ  മലയാളീ മെമ്മോറിയൽ , ഈഴവ മെമ്മോറിയൽ തുടങ്ങിയ സമരഘട്ടങ്ങളിലൂടെ ഡോ പല്പുവിന്റെയും ശ്രീനാരായണഗുരുവിൻ്റെയും മറ്റു സാമൂഹ്യ പരിഷ്ക ർത്താക്കളുടെയും നേതൃത്വത്തിൽ നടത്തിയ വിവിധ മുന്നേറ്റങ്ങളാണ് ഇന്നത്തെ കേരളമായിമാറാനിടയാക്കിയത് എന്ന് ഓർമിപ്പിക്കപ്പെട്ടു .ആരോഗ്യ രംഗത്തും വിദ്യാഭ്യാസരംഗത്തും ഇന്ന് നേടിയ വളർച്ച നിലനിറുത്തുന്നത് എളുപ്പമല്ലാതായിരിക്കുന്നു .യുവാക്കൾ മയക്കു മരുന്നിന്റെയും മദ്യത്തിന്റെയും കമ്പ്യൂട്ടർ ഗെയിമുകളുടേയും  സ്വാധീനത്തിൽ പെട്ടി രിക്കുന്നു   .ഭക്ഷണം വിഷമയമായിരിക്കുന്നു .മരുന്നുകളുടെ വില ക്രമാതീതമായി കൂടിയിരിക്കുന്നു .ഇങ്ങനെ പോയാൽ വരുംതലമുറക്ക് ഇന്നുള്ള ആയുർദൈർഘ്യം ഉണ്ടാകുമെന്നു പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത് .അത് കൊണ്ട് തന്നെ  പ്രവർത്തിക്കാൻ ഒരുപാടു മേഖലകൾ വയോജനങ്ങളെ കാത്തിരിക്കുന്നുണ്ട് .അണുകുടുംബ സാഹചര്യത്തിൽ അവർ അരക്ഷിതരായി മാറുന്നുണ്ട് .സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ബഹുഭൂരിപക്ഷം വയോജനങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ട് .സാന്ത്വന രംഗത്ത് പഞ്ചായത്തു തലത്തിൽ നീക്കിയാൽ ദൈന്യ സാഹചര്യമുള്ള 40 ഓളം കുടുമ്ബങ്ങളെ ഓരോ പഞ്ചായത്തിലും കാണാം .അവരെയൊക്കെ സഹായിക്കുക എന്ന വെല്ലുവിളിയും ഏറ്റെടുക്കേണ്ടതുണ്ട് .



 തളിപ്പറമ്പ് ടൗണിലെ കുറച്ചു സീനിയർ സിറ്റിസൻമാരെയെങ്കിലും ചടങ്ങിൽ ആദരിക്കുക കൂടി ചെയ്യാമായിരുന്നു എന്ന് എനിക്ക് തോന്നി .-ckr 1/10/2019