Monday 30 September 2019

ഒഴിമുറിയെക്കുറിച്ചു സുഹൃത്തുക്കൾ

ഒഴിമുറിയെക്കുറിച്ചു സുഹൃത്തുക്കൾ UPDATED 30/09/2019


മധുപാൽ സാറിന്റെ ഒഴുമുറി സിനിമ വളരെ യധികം ഹൃദയസ്പർശിയായ കഥയാണ് . ഒരുപാട് ഫ്ലാഷ് ബായ്ക്കുകൾ കഥ പറയുന്നു.  ഒരു പാട് സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു  മകൻ, ഭർത്താവ്, അച്ഛൻ എന്നീ റോളുകൾ ലാൽ സർ ഭംഗിയായി അവതരിപ്പിക്കുന്നു. ഭാര്യയോടുള്ള അമിത സ്നേഹം  പലപ്പോഴും ക്രൂരതയാവുന്നു.  തന്റെ അച്ഛന് അമ്മ യിൽ നിന്നുണ്ടായ അനുഭവം  തന്റെ ഭാര്യയിൽ നിന്നും തനിക്കുണ്ടാവാതിരിക്കാൻഭയപ്പെട്ട്  പരദൂഷണക്കാരുടെ വാക്കുകൾക്ക് വില കല്പ്പിച്ച്‌  ഭാര്യയെ തന്റെ ചൊല്പടിക്ക് നിർത്താൻ പലപ്പോഴും ക്രൂരനാകേണ്ടി വന്നു .  നല്ല മരുമകൾ ആയും നല്ല ഭാര്യ യായും നല്ല അമ്മ യായും മീനാക്ഷി യമ്മ എന്ന കഥാപാത്രവും .  ഭർത്താവിനെയും മകനെയും അമ്മയെയും നല്ല പോലെ അവരുടെ മനസ് തിരിച്ചറി ഞ്ഞു  മനസ്സിലാക്കുന്നുണ്ട് .  തിരുവനന്തപുരം കന്യാകുമാരി പ്രദേശങ്ങളി ലുള്ള കുടുംബ ങ്ങളിൽ താമസിക്കുന്ന കുല സ്ത്രീ കളുടെ സ്വഭാവ സവിശേഷതകൾ പ്രകടമാ ക്കു ന്ന  ശ്വേതയുടെ അഭിനയവും വളരെ ശ്രദ്ധേയമാണ്.  മകന്റെ ഓർമ്മയിൽ തെളിയുന്ന അച്ഛന്റെ ചിത്ര ത്തിനു ക്രൂരതയുടെ മുഖമാണ്.  അമ്മ യെയും തന്നെ യും ഉപദ്രവിക്കു ന്ന ദുഷ്ടനായ അച്ഛൻ.  ഫ്ലാഷ് ബാക്കി ലൂടെ യാണ് നാം അറിയുന്നത്.  മകന്റെ രോഗ ശാ ന്തി ക്കായുള്ള അതി കഠിന മായ ചികിത്സാ വിധി യായിരുന്നു  ഈ മർദ്ദന മുറയെന്ന്.  അവിടെ യാണ് നാം ആ അച്ഛനെ തിരിച്ചറി യുന്ന ത്.  സഹോദരി യോട് എത്ര തന്നെ സ്നേഹ മുണ്ടെങ്കിലും ഒരു പരിധി ക്കപ്പുറം തന്റെ കുടുംബം എന്ന സ്വാർത്ഥത മൂലം മകനെ വിധിക്കു വിട്ടു കൊടുക്കാൻ നിർദേശി ക്കു ന്ന സഹോദരൻ.  പുതിയ കാല ഘട്ട ത്തി ന്റെ എല്ലാ സ്വാതന്ത്ര്യവും അനുഭവി ക്കു ന്ന  ആസിഫ് അലിയുടെയും ഭാവ നായുടെ യും അഭിനയ തികവ്. അങ്ങനെ ജീവിത ഗന്ധി യായ ഒരു പാട് കഥാ പാത്രങ്ങ ൾ ക്ക് ഈ സിനിമ യിലൂടെ ജീവൻ നൽകിയിരിക്കുന്നു.  ഇത്തരം മുഹൂർത്തങ്ങ ൾ സമ്മാനിച്ച ഓർമ്മ കൾ ക്കു മുന്നിൽ പ്രണാമം-സ്മിത ( FORWARDED BY PRASAD A R)
*********************************************************************************സ്മിത നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ.👏👏

 ഇവിടെ  സൂചിപ്പിച്ചതു പോലെ കഴിഞ്ഞ നൂറ്റാണ്ടിൽ നായർ തറവാടുകളിൽ നിലനിന്നിരുന്ന മരുമക്കത്തായ, മക്കത്തായ സമ്പ്രദായങ്ങളുടെ സങ്കീർണ്ണതകളെ മൂന്നു തലമുറകളുടെ കഥ പറഞ്ഞു കൊണ്ട് വിശകലനം ചെയ്യുകയാണ് ഒഴിമുറിയിൽ മധുപാൽ.

ഭാര്യയെ അടിമ യേപ്പോലെ കാണുന്ന പുരുഷനെ , തന്റെ ഇച്ഛക്കനുസരണമല്ലെങ്കിൽ അവളെ നിഷ്കരുണം അടിച്ചമർത്താൻ ശ്രമിക്കുന്ന അഹംഭാവിയായ പുരുഷനെ, അതുപോലെ തന്നെ പുരുഷനെ അടക്കിവാണ് ചൊൽപ്പടിക്കു നിർത്തിയിരുന്ന സ്ത്രീയെ, പുരുഷന്റെ കരുത്തിൽ അഭിരമിക്കയും ഒപ്പം അവന്റെ കീഴടങ്ങലിൽ ഗൂഢമായ ആനന്ദം കൊള്ളുകയും ചെയ്യുന്ന സ്ത്രീയെ,
പുരുഷനിൽ നിന്ന് മോചനം ആഗ്രഹിക്കുമ്പോഴും അവനു വേണ്ടി ഉള്ളിലെവിടെയോ കരുതി വച്ച സ്നേഹത്തെ കെടാതെ സൂക്ഷിക്കുന്ന സ്ത്രീയെ , തന്നെ അടിമയായി വയ്ക്കാൻ ആഗ്രഹിച്ച പുരുഷനു നേരേയുള്ള ചെറുത്തു നില്പിൽ വിജയിച്ച്‌, അവനേയും തന്റെ സ്നേഹത്തണലിലേക്കാകർഷിച്ച്, സ്വീകരിക്കുന്ന സ്ത്രീയെ -
ഒക്കെയായി അന്നത്തെ സ്ത്രീത്വത്തിന്റെ വ്യത്യസ്ത വ്യാഖ്യാനത്തിനു വഴി തുറക്കുന്ന സിനിമയാണ് ഒഴിമുറി.

ഒഴിമുറിക്ക് - വിവാഹ മോചനത്തിന് - ആഗ്രഹിച്ചവരുടെ കോടതിവ്യവഹാരവുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്.
മകന്റെ ഓർമ്മകളിൽ, അമ്മയും ,കുഞ്ഞു നാളു മുതൽ അവനും അച്ഛനിൽ നിന്നനുഭവിച്ച ക്രൂര പീഢനങ്ങൾ flash Back ൽ നാം കാണുന്നു.
(ഒരു പക്ഷേ ഇത്രയേറെ flash Back കൾ ഒരു സിനിമയിൽ ആദ്യമാണെന്നു തോന്നുന്നു) എങ്കിലും അത്  ഇഴച്ചിലിനോ രസഭംഗത്തിനോ കാരണമാകുന്നില്ലതാനും. ഒരു പക്ഷേ കഥയെ ഒരു തീവ്രാനുഭവമാക്കി മാറ്റുന്നതും ഈ flash Back കളുടെ തെരഞ്ഞെടുപ്പും ഒതുക്കുമാണെന്നു തോന്നുന്നു.

അന്തരീക്ഷസൃഷ്ടിയിൽ (40 - 50 കളിലെ കേരളം)(?) സംവിധായകൻ തികഞ്ഞ  ശ്രദ്ധ ചെല്ലുത്തിയിട്ടുണ്ട്. അന്നത്തെ ക്ഷേത്രങ്ങൾ, തറവാട്ടു വീടുകൾ, വെളിയിടങ്ങൾ, പ്രവർത്തികൾ, സദ്യവട്ടങ്ങൾ, ഒക്കെ അവധാനതയോടെ പുന സൃഷ്ടിച്ചിരിക്കുന്നു.
(എന്നാൽ മാർക്കറ്റ് ബൈക്ക് യാത്ര ഇവകളിൽ പുതിയ കാലം കടന്നുകയറിയോ...?)

മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് പ്രസാദം അലസമായി ഇട്ടു കൊടുക്കുന്ന പൂജാരിയെ( ?,) അവതരിപ്പിക്കുന്നതിലൂടെ ഭക്തിമാർഗ്ഗത്തിൽ വന്നു ചേർന്ന പുതിയ കാലത്തിന്റെ രസക്കാഴ്ചകളെ , ച്യുതിയെ ഒറ്റ ഷോട്ടിൽ രസകരമായവതരിപ്പിക്കുന്നു സംവിധായകൻ.

അഭിനയത്തിൽ, ലാലിന്റെ ഗംഭീര പ്രകടനമാണ് ഒഴിമുറിയിലുള്ളത്. പുതിയൊരപ്പിയറൻസിൽ (താടി വയ്ക്കാത്ത ലാൽ  .ഒരു പക്ഷേ ഇതാദ്യം ) പ്രത്യക്ഷപ്പെടുന്ന ലാലിന്റെ മുഴക്കമാർന്ന ശബ്ദം ഡയലോഗിനെ അവ്യക്തമാക്കുന്നത്  അലോസരപ്പെടുത്തും.
മല്ലികയുടെ മീനാക്ഷിയും മികച്ചതു തന്നെ. പ്രത്യേകിച്ചും പ്രായമായ അവസ്ഥയിൽ ആ തളർന്ന കണ്ണുകളും ഭാവഹാവാദികളും ആ കഥാപാത്രം അനുഭവിക്കുന്ന മുഴുവൻ വ്യഥയും വേപഥുവും നമുക്ക് കാണിച്ചു തരുന്നു.
അതുപോലെ തന്നെ ആസിഫ് അലിയുടെ വേഷം, സ്വേദാ മേനോന്റെ വേഷം, പയ്യന്റെ, നന്ദുവിന്റെ , ജഗദീഷിന്റെ ഒക്കെ വേഷങ്ങൾ മികച്ച നിലവാരം പുലർത്തുന്നവതന്നെ.

അന്നത്തെ കോടതി രംഗം ഒരു സൗഹൃദ കൂട്ടായ്മപോലെയാണനുഭവപ്പെട്ടത്.  സരസനായ നായാധിപനും പുതുമയുളള അനുഭവം.

തീർത്തും ചെത്തി മിനുക്കി പരുവപ്പെടുത്തിയ സ്ക്രിപ്റ്റ്.
പശ്ചാത്തല സംഗീതവും  ക്യാമറയും ചിത്രത്തിന്റെ മൂഡിന് അനുഗുണമായി
പ്രവർത്തിക്കുന്നു.

കഴിഞ്ഞ കാലത്തെ ഒരു സമുദായത്തിന്റെ ചരിത്രം, സാമൂഹികാന്തരീക്ഷം,സംസ്കാരം , ജീവിത സംഘർഷങ്ങൾ ,ഒക്കെ വ്യക്തമാകുന്ന മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന മികച്ച സിനിമ തന്നെയാണ് ഒഴിമുറി.

SAKHARIAS  KALAMANKUZHY ( BOTH COLLECTED FROM THE WHATSAPP GROUP FILM SOCIETY ALAKODE)
ഒഴിമുറി  (2012 / മലയാളം / 2 മണിക്കൂർ 17 മിനിറ്റ് )

സംവിധാനം - മധുപാൽ
രചന - ജയമോഹൻ
അഭിനേതാക്കൾ - ലാൽ ആസിഫ് അല ഭാവന മല്ലിക ശ്വേത മേനോൻ തുടങ്ങിയവർ
ഛായാഗ്രഹണം - അഴകപ്പൻ

       പ്രമുഖ എഴുത്തുകാരന്‍   ജയമോഹന്റെ 'ഉറവിടങ്ങള്‍'  മിക്കവരും വായിച്ചിട്ടുണ്ടാവും. ആത്മാനുഭവ സ്പർശമുള്ള പ്രസ്തുത കൃതിയെ ആസ്പദമാക്കി അദ്ദേഹം തന്നെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി മധുപാൽ സംവിധാനം ചെയ്ത ചിത്രമാണ് ഒഴിമുറി.  മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം  ഈ ചിത്രത്തിനായിരുന്നു.

ഏതാണ്ട് 60 വർഷം മുൻപു വരെ  നിലനിന്ന തെക്കന്‍ തിരുവിതാകൂറിലെ നായര്‍ ജീവിതവും അവിടെ സ്ത്രീകളുടെ സ്ഥാനവും ചര്‍ച്ച ചെയ്യുകയാണ്  ഈ സിനിമ.

സംസ്ഥാന വിഭജനാനന്തരം തമിഴ്നാട്ടിലാവുന്നെങ്കിലും നാഞ്ചിനാട്ടിലെ മലയാളിമനസുകള്‍ പലതും പഴയകാലത്തിലാണ് ജീവിതം. ആ മേഖലയുടെ പശ്ചാത്തലത്തിലാണ് ആത്മകഥാംശമുള്ള 'ഉറവിടങ്ങള്‍' ജയമോഹന്‍ രചിച്ചത്. സിനിമയായപ്പോള്‍ സ്വാഭാവികമായ മാറ്റങ്ങള്‍ കഥയിലും വന്നിട്ടുണ്ട്. മൂലകൃതിയായ 'ഉറവിട'ങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ സിനിമാപരമായ കാരണങ്ങളാല്‍ കൂടുതല്‍ ലാളിത്യത്തോടെയാണ് 'ഒഴിമുറി' അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

നാഞ്ചിനാട്ടിലെ നായര്‍ കുടുംബങ്ങളിലെ സ്ത്രീ ജീവിതം രണ്ടുതലമുറകളെ മുന്‍നിര്‍ത്തി പറയുകയാണ് 'ഒഴിമുറി'യില്‍. സ്വത്തവകാശവും അധികാരവും കൈയാളി രാജ്ഞിയേപ്പോലെ വാണിരുന്ന കാലവും ഭര്‍ത്താവിന്റെ ശാസനകള്‍ക്ക് വിധേയയായി കഴിയുന്ന കാലവും കാളിപ്പിള്ള എന്ന അമ്മായിയമ്മയിലൂടെയും മീനാക്ഷിയമ്മ എന്ന മരുമകളിലൂടെയും കൃത്യമായി പറഞ്ഞുവെക്കുന്നു.

ഇപ്പോഴത്തെ പുതുതലമുറ ചിത്രങ്ങളില്‍ ഒറ്റവരിയില്‍ പറഞ്ഞുപോകാവുന്ന കഥയാണ് പതിവെങ്കില്‍, ഒഴിമുറിയില്‍ ഒരുപാട് തലങ്ങളില്‍ വിശദീകരിക്കാവുന്ന, വിലയിരുത്താവുന്ന കഥയാണെന്നതാണ് പ്രത്യേകത. അതാകട്ടെ, ഒരു ദേശത്തിന്റെയും കാലഘട്ടത്തിന്റെയും കൃത്യമായ സാക്ഷ്യപ്പെടുത്തലുമാണ്.

'ഒഴിമുറി'യില്‍ ഭൂതകാലവും വര്‍ത്തമാനവും  ഒഴുക്കോടെ വിളക്കിച്ചേര്‍ക്കാനായത് സംവിധായകന്റെ മികവാണ്. കാളിപ്പിള്ള തന്റെ ഭര്‍ത്താവ് ശിവന്‍പിള്ള ചട്ടമ്പിയോട് പെരുമാറുന്നതും, അവരുടെ മകന്‍ താണുപിള്ളയോട് ഭാര്യ മീനാക്ഷി പെരുമാറുന്നതിലെ വ്യത്യാസങ്ങളിലൂടെയാണ് പറയാനുള്ളത് തിരക്കഥാകൃത്തും സംവിധായകനും മനസിലാക്കിത്തരുന്നത്.

ബാലയും ( ഭാവന ) ശരത്തും (അസിഫ് അലി ) തമ്മിലുള്ള സംഭാഷണങ്ങളിലൂടെ കഥ പറയുന്നെങ്കിലും ഇവര്‍ തമ്മിലുള്ള സൌഹൃദം അല്‍പം പൈങ്കിളിയാകുന്നുണ്ട്.. 'നാന്‍ കടവുള്‍', 'അങ്ങാടിത്തെരു' പോലുള്ള ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയ  ജയമോഹന്‍ 'ഒഴിമുറി'യില്‍ ചിലയിടത്തെങ്കിലും ശില്‍പഭദ്രത കൈവിടുന്നു.

 അപ്പോഴും പെണ്‍കരുത്തിന്റെ ഉയര്‍ച്ചതാഴ്ചകളും അവരുടെ ഭരണവും സഹനവുമെല്ലാം പറഞ്ഞുവെക്കുന്നതില്‍ 'ഒഴിമുറി' വിജയിക്കുന്നു.

 നിഴലുകളില്‍ നിന്ന്മാറി നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ അവള്‍ കാട്ടുന്ന ആര്‍ജവവും നമുക്ക് ചിത്രം കാട്ടിത്തരുന്നു.
******************************************************************************

NOTE :
ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റി ഫെഡറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് കേരള രാജ്യാന്തര വനിത ചലച്ചിത്രോത്സവം ഒക്ടോബർ 11 മുതൽ 15 വരെ കോഴിക്കോട് ടാഗോർ തിയേറ്ററിൽ നടക്കും. 5 ദിവസങ്ങളിലായി 25 സിനിമകൾ പ്രദർശിപ്പിക്കും. ഓപ്പൺ ഫോറവുമുണ്ടാകും.

 കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷനും തിരക്കഥാകൃത്തും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലംഗവുമായ ദീദി ദാമോദരൻ, ഡപ്യൂട്ടി മേയർ മീര ദർശക്, കേരള സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷ ഡോ.ഖദീജ മുംതാസ് എന്നിവർ ഉപാദ്ധ്യക്ഷരുമായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ഉപാദ്ധ്യക്ഷ ബീന പോൾ ആർട്ടിസ്റ്റിക് ഡയരക്ടറും ഫിലിം സൊസൈറ്റി ഫെഡറേഷൻ വൈസ് പ്രസിഡണ്ട് ചെലവൂർ വേണു ഫെസ്റ്റിവൽ ഡയരക്ടറുമാണ്. FFSI കേരള റീജിയണൽ സെക്രട്ടറി കെ.ജി.മോഹൻകുമാർ ആണ് ജനറൽ കൺവീനർ. റീജിയണൽ കൗൺസിലംഗം കെ.ജെ.തോമസ് ഫെസ്റ്റിവൽ കോ-ഓർഡിനേറ്ററും ചലച്ചിത്ര അക്കാദമി കോഴിക്കോട് പ്രാദേശിക കേന്ദ്രം കോ ഓർഡിനേറ്റർ നവീന സുഭാഷ് ജോയിന്റ് കോ-ഓർഡിനേറ്ററുമായിരിക്കും.

ഡെലിഗേറ്റ് രെജിസ്ട്രേഷൻ ഇന്നാരംഭിക്കും. സ്ത്രീകൾക്ക് 200 രൂപയും പുരുഷന്മാർക്ക് 300 രൂപയുമാണ് ഫീസ്. ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോയും വേണം. ഓൺലൈൻ രജിസ്ട്രേഷൻ ഇല്ല. കോഴിക്കോട് ടൗൺ ഹാളിന് പിന്നിലുള്ള ആനക്കുളം സാംസ്കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ചലച്ചിത്ര അക്കാദമി പ്രാദേശിക കേന്ദ്രത്തിൽ ഒക്ടോബർ 4 വരെ രജിസ്റ്റർ ചെയ്യാം. സമയം 10 AM ടു 7 PM.

സംശയങ്ങൾ / നിർദ്ദേശങ്ങൾ എന്നിവ 94470 42004 നമ്പറിൽ വാട്സാപ്പ് ചെയ്യുകയോ wiffok2019@gmail.com ൽ ഇ-മെയിൽ അയക്കുകയോ ചെയ്യാം.

കെ.ജെ.തോമസ്
ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ
ഇന്നത്തെ ദേശാഭിമാനിയിൽ ഷെറിയുടെ സിനിമയെപ്പറ്റി

Sunday 29 September 2019

അശാന്തിപർവം -ശ്രീമതി സുഷമാ സുരേഷ്

ശ്രീമതി സുഷമാ സുരേഷ് ഏറെ വായിക്കുകയും എഴുതുകയും ആകർഷകമായി സംസാരിക്കുകയും ചെയ്യുന്നു .ആകാശവാണി കണ്ണൂരിന്റെ സുഭാഷിതം പരിപാടിയിൽ സന്ദേശങ്ങൾ നൽകാറുള്ള അവരുടെ ശബ്ദവും നിലപാടുകളും കണ്ണൂർ ജില്ലയിലേ  റേഡിയോ ശ്രോതാക്കൾക്ക് ഇതിനകം പരിചിതമാ ണ് . സ്ത്രീ എന്നത് വെറും ശരീരം മാത്രമായി  കരുതുന്നവരുടെ എണ്ണം കൂടിവരുന്നത് തിരിച്ചറിഞ്ഞു കൊണ്ടുള്ള ഇടപെടൽ ഉണ്ടാവണം എന്ന് തൻ്റെ  സുഭാഷിത  പ്രഭാഷണങ്ങളിൽ  അവർ സൂചിപ്പിക്കുന്നു .   അവർ എൻ്റെ സുഹൃത്താണ്. വേങ്ങാട് ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിലും  ഡോ .അംബേദ്‌കർ  കോടോത് ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിലും ഞങ്ങൾ സഹപ്രവർത്തകയായിരുന്നു .നമ്മുടെ  കാഴ്ചപ്പാടുകളെ ബലപ്പെടുത്തുന്നതിലും നേർവഴിക്കു നയിക്കുന്നതിലും അവരുടെ വാക്കുക ൾ ഏറെ ഉപകരിക്കുന്നുണ്ട് .

ശ്രീമതി സുഷമാ സുരേഷ് എഴുതിയ പുസ്തകം 2019 ഒക്ടോബർ രണ്ടാംതീയതി  10  മണിക്ക് കണ്ണൂർ IMA ഹാളിൽ വെച്ച് പ്രശസ്ത കഥാകൃത്തു ടി പദ്മനാഭൻ പ്രകാശനം ചെയ്യുന്നു .

Thursday 26 September 2019

ഉണ്ട ചോറിനു നന്ദി എന്ന ലഘു ചലച്ചിത്രം-മികച്ച സന്ദേശമാണ്

ഉണ്ട ചോറിനു നന്ദി എന്ന ലഘു ചലച്ചിത്രം കണ്ടു .നല്ല തീമാണ് .
സംഭാഷണങ്ങൾ അവതരിപ്പിച്ചതിൽ നാടകീയത കൂടുതലായി തോന്നി .സ്ക്രിപ്റ്റിലും കുറച്ചു കൂടി എഡിറ്റിംഗ് ചെയ്യാനുണ്ട് .കുറച്ചു കൂടി സംഭാഷണ ശകലങ്ങൾ ആകാമായിരുന്നു .അവസാന ഡയലോഗ് ഡെലിവറിയിലെ  കുറച്ചു കൂടി സ്വാഭാവികത വരണമായിരുന്നു  .സംഭാഷണങ്ങൾ ദീർഘമായ വാക്യങ്ങളാക്കുന്നതിനു പകരം  ചെറു വാക്യങ്ങളാക്കാമായിരുന്നു .ഓരോ വാക്യത്തിന്റേയും പ്രതികരണമായി കഥാപാത്രങ്ങൾ പറയുകയും പെരുമാറുകയും ചെയ്യുന്നതായി അനുഭവപ്പെടുന്നില്ല ."അയ്യോ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ " ശൈലിയിലാണ് അവസാന ഡയലോഗ് പോലും .പശ്ചാത്തല സംഗീതവും തീമിനോട് നീതി പുല ർത്തിയിട്ടില്ല ( ആഴത്തിലുള്ള വിഷാദം / ശോകം ധ്വനിപ്പിക്കാൻ മതിയാകുന്നില്ല ) .കവിതയുടെ തെരഞ്ഞെടുപ്പും ആലാപനവും മികച്ചതാണ് .ശബ്ദ മിശ്രണം മെച്ചപ്പെടുത്താനുണ്ട് .മികച്ച സന്ദേശമാണ് .അവസാനത്തെ ഒരു മിനിട്ടു വരെ സസ്പെൻസ് നിലനിർത്തിയിട്ടുണ്ട് .കഥ പറഞ്ഞ രീതി നല്ലതാണ് ...ടെക്നോളജിയിലും സ്വാർത്ഥതയിലും മുഴുകുന്ന ലോകം വാർദ്ധക്യത്തെ  അവഗണിക്കുകയാണ്  .അനാഥാലയത്തിലെ അമ്മയെ കാണാൻ ആർക്കും താല്പര്യമില്ല .കാണാതായ വളർത്തു പട്ടിയും പെട്ടിയുടെ താക്കോലും വലിയ പ്രശ്ന മാണ്‌ താനും .പുതിയകാലത്തെ ഏറെ പ്രസക്തിയുള്ള ഒരു തീം  , വ്യത്യസ്ഥമായ ഒരു ശൈലിയിൽ അവതരിപ്പിച്ചതിന് പ്രത്യേകം അഭിനന്ദനങ്ങൾ . സൂരജ് രവീന്ദ്രൻ  ഇനിയും സിനിമകൾ ചെയ്യുക തന്നെ വേണം .-CKR  26/09/2019

Screenplay and direction:Sooraj Raveendran സംവിധാനം ,തിരക്കഥ
Story and production : Aravindan Pilicode കഥ ,നിർമ്മാണം Co director :Jomal Mathew സഹസംവിധാനം Cinematography : Rajesh & Ratheesh സിനിമാറ്റോഗ്രഫി Editor : Jishnushaj K Pഎഡിറ്റർ Sound: Sangeeth Johnson ശബ്‌ദം Lyrics : Suresh Ramanthali കവിത Singer: Dinesh Kalliaseri ആലാപനം .

കഥ - കവിത രചന മത്സരം ;സൃഷ്ടികൾ ഒക്ടോ.8 ന് മുമ്പായി


     പുരോഗമന കലാസാഹിത്യസംഘം പയ്യന്നൂർ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാതല കഥ - കവിത രചനാ മത്സങ്ങൾ നടത്തുന്നു- പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഇതുവരെ പ്രസിദ്ധീകരിക്കാത്ത സ്വന്തം സൃഷ്ടികൾ ഒക്ടോ.8 ന് മുമ്പായി താഴെ പറയുന്ന മേൽവിലാസത്തിൽ കിട്ടുന്ന വിധത്തിൽ അയച്ചു തരണം. അയക്കുന്നയാളുടെ പേരും വിലാസവും ഫോൺ നമ്പറും ചേർക്കണം.
എം. രാജേഷ്, കൺവീനർ,പുരോഗമന കലാസാഹിത്യ സംഘം പയ്യന്നൂർ മേഖലാ സമ്മേളന സംഘാടക സമിതി,
യുവപ്രതിഭക്ക് സമീപം, കുണിയൻ (പി.ഒ), കരിവെള്ളൂർ.670521
ഇ -മെയിലായി അയച്ചുതരാനാഗ്രഹിക്കുന്നവർ pdf ഫയലാക്കി rajeshambadim@gmail.com എന്ന വിലാസത്തിൽ അയക്കണം.

Tuesday 24 September 2019

വടക്കോട്ട് തല വച്ചു കിടക്കരുത് എന്ന് പറയുന്നതിൽ യാതൊരു യാഥാർഥ്യവും ഇല്ല

രക്തത്തിൽ ഇരുമ്പില്ലേ? ................അത് ഭൂമിയുടെ ഭൗമ കാന്തിക മണ്ഡലവും (geomagnetic field) ആയി ആകർഷണം ഉണ്ടാവില്ലേ?"

[This post discusses two superstitions .
Will the iron factors in the blood be influenced by the magnetic field of the Earth ?

Can you lay in bed  with your head towards the north ?]

നമുക്കെല്ലാം പൊതുവെയുള്ള തെറ്റിദ്ധാരണയാണ് കഴിഞ്ഞ ദിവസം മോഹനൻ വൈദ്യൻ പറഞ്ഞത്. കാന്തവും, ഇരുമ്പും, രക്തവും തമ്മിലുള്ള ബന്ധം. അദ്ദേഹം പറഞ്ഞത് ഏതാണ്ടിങ്ങനെയാണ്

"ചോറ്റാനിക്കര അമ്പലത്തിലുള്ള കല്ലുകളിൽ   നപുംസക ശിലയും മാഗ്‌നറ്റിക്ക് ശിലയും ഉണ്ട്. ഭ്രാന്തുള്ളവർ  അവിടെ വന്ന് കിടക്കുമ്പോള്‍ ഈ മാഗ്‌നറ്റിക്ക് ശിലകളില്‍ തട്ടി ഇരുമ്പിന്റെ അംശം നേരെയാവും."

എന്താണിതിന്റെ വാസ്തവം എന്ന് നോക്കാം.

ഇത് വായിച്ചു കഴിയുമ്പോൾ വടക്കോട്ട് തല വച്ചു  കിടക്കരുത് എന്ന് പറയുന്നതിലും യാതൊരു യാഥാർഥ്യവും ഇല്ല എന്ന് കാണാം.   

 വിശദമായി  മുൻപേ നമുക്ക് മാഗ്നറ്റിസം ( കാന്തികശാസ്ത്രം) എന്താണ്, അതിന്റെ അടിസ്ഥാന വശങ്ങൾ ഒക്കെ എന്താണ് എന്ന് നോക്കാം.

പഴയകാലത്ത് കാന്തിക ശക്തി ഒക്കെ മാജിക്ക് പോലെ എന്തോ ആണെന്നാണ് വിശ്വസിച്ചിരുന്നത്. ഗ്രീക്കുകാർ ഉപയോഗിച്ചിരുന്ന ലോഡ്സ്റ്റോണുകളെ (lodestone) പ്പറ്റി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രകൃതിദത്തമായ കാന്ത ദണ്ഡുകൾ ആണ് ലോഡ്സ്റ്റോണുകൾ. ഇത് magnetite എന്ന അയിര് (mineral) ആണ്.

ഇവ കൊണ്ട് ഉരസിയാൽ ഇരുമ്പു തരികൾ കാന്തിക പ്രഭാവം ഉള്ളതായി മാറുന്നതായും കണ്ടെത്തിയിരുന്നു. ഇതൊക്കെ എന്തോ ദൈവികമായ പ്രഭാവം ആണ് എന്നാണ് പഴയ കാലത്തെ ആൾക്കാർ വിശ്വസിച്ചിരുന്നത്.

 പ്രകൃതിദത്ത കാന്തങ്ങളായ ലോഡ്സ്റ്റോണുകളുടെ രാസ ഘടന എന്താണ്?

പിന്നീടുണ്ടായ സൂക്ഷ്മ പഠനങ്ങൾ ഇവ ഉണ്ടാക്കിയിരിക്കുന്നത് Fe3O4 (magnetite) കൊണ്ടും ചെറിയ അളവിലുള്ള
gamma-Fe2O3 (maghemite) ഉം കൂടാതെ ചെറിയ അളവിലുള്ള impurity (കലര്പ്പ്) ആയി Ti-Al-Mg (titanium, aluminium, and manganese) എന്നീ മൂലകങ്ങളും കണ്ടു. ഈ പ്രത്യേക ക്രിസ്റ്റൽ ഘടന കാരണം ലോഡ്സ്റ്റോണുകൾ സുസ്ഥിരമായ മാഗ്നെറ്റുകൾ (permanent magnet) ആണ്. ഇവയിൽ നിന്നും സൂചി രൂപത്തിൽ ഉണ്ടാക്കിയ കഷണങ്ങൾ ആണ് പഴയ കാലത്ത് മാഗ്നെറ്റിക് കോമ്പസ്സുകളിൽ (വടക്കു നോക്കി യന്ത്രം) ദിശ കാണാനായി ഉപയോഗിച്ചിരുന്നത്. ഈ പേരും ഇതിൽ നിന്നാണ് ഉണ്ടായത് lode എന്നാൽ leading; അതായത് ലോഡ്സ്റ്റോണുകൾ എന്നാൽ 'leading stone' എന്നർത്ഥം.

 എങ്ങിനെയാണ് ഈ ലോഡ്സ്റ്റോണുകൾ സ്ഥിര മാഗ്നെറ്റുകൾ ആവുന്നത്?

പരക്കെ അറിയപ്പെടുന്ന ഒരു തിയറി, ശക്തമായ ഇടിമിന്നൽ ഉണ്ടാകുമ്പോൾ മിന്നലിനോട് ചുറ്റപ്പെട്ട കാന്തിക മണ്ഡലം ഇവയ്ക്ക് കാന്തിക ശക്തി ഉണ്ടാക്കും എന്നാണ്. ഭൂമിയുടെ കാന്തിക മണ്ഡലം ദുര്ബ്ബലമായതാണ്. അതായത് 25 മുതൽ 65 വരെ microteslas (അല്ലെങ്കിൽ 0.25 to 0.65 gauss- (10,000 G = 1 T).) മാത്രമേ ഉള്ളൂ. ഇത് ഒരു സ്ഥിര കാന്തം ഉണ്ടാക്കാനുള്ള ബലമുള്ളതല്ല.

 
അപ്പോൾ ഈ വടക്കു നോക്കി യന്ത്രം എന്താണ് തെക്കു വടക്കു ദിശയിൽ നിൽക്കുന്നത്?"

"ഇതു പറയാനായി ഭൂമിയുടെ കാന്തിക മണ്ഡലത്തെ പ്പറ്റി പറയണം. ഭൂമിയുടെ അന്തർ ഭാഗത്തുള്ള (Earth's core) ഉരുകിയ നിലയിൽ ഉള്ള ലോഹ ഇരുമ്പ് ഉൾപ്പെടയുള്ള സംയുക്തങ്ങളിൽ നിന്നാണ് ഭൂമിക്ക് കാന്തിക ശക്തി ഉണ്ടാകുന്നത്. ഇത് തെക്കു വടക്കു ദിശയിൽ ആണ്. ഇങ്ങനെ ഉണ്ടാകുന്ന കാന്തിക മണ്ഡലത്തിന് ഭൗമ കാന്തിക മണ്ഡലം (geomagnetic field) എന്ന് പറയും."

"അതായത് ഈ geographic north pole (ഭൂമിശാസ്ത്രപരമായ ദക്ഷിണ ധ്രുവം) വും ഭൗമ കാന്തിക മണ്ഡലവും (geomagnetic field) ഒരേ രേഖയിൽ ആണോ?"

" ഈ രേഖകൾ രണ്ടും തമ്മിൽ 11 degrees യുടെ വ്യത്യാസം ഉണ്ട്. Geographic north pole (ഭൂമിശാസ്ത്രപരമായ ദക്ഷിണ ധ്രുവം-True North), ഭൂമിയുടെ അച്ചുതണ്ടായി (spin axis of the Earth) ആണ് കണക്കാക്കുന്നത്. അതായത് (ഭൂമിശാസ്ത്രപരമായ ദക്ഷിണ ധ്രുവം) വും ഭൗമ കാന്തിക മണ്ഡലവും (geomagnetic field) തമ്മിൽ ഏകദേശം 800 കിലോമീറ്റർ വ്യത്യാസം ഉണ്ട്. ഭൂമിയുടെ ആകെ ചുറ്റളവ് നോക്കുമ്പോൾ ഇതൊരു വലിയ ദൂരമല്ല."

"കാന്തിക ശക്തിയുള്ള വസ്തുക്കളെ എങ്ങിനെയാ  തരം തിരിക്കുന്നത്?"

"ഫെറോമാഗ്നെറ്റിക് (Ferromagnetic) മെറ്റീരിയലുകൾ എന്നാൽ ഇരുമ്പു പോലെയുള്ള ലോഹങ്ങളെ, അതായത് സ്ഥിരമായി കാന്തം (permanent magnets) ആകാൻ കഴിവുള്ളതും, അല്ലെങ്കിൽ കാന്തത്തിനാൽ ശക്തമായി ആകർഷിക്കപ്പെടുന്ന വസ്തുക്കൾ ആണ്."

"പാരാമാഗ്നെറ്റിക് (Paramagnetic) മെറ്റീരിയലുകൾ എന്നാൽ കാന്തത്തിനാൽ വളരെ ശക്തി കുറഞ്ഞ് ആകർഷിക്കപ്പെടുന്ന വസ്തുക്കൾ ആണ്. ഉദാഹരണത്തിന്, അലുമിനിയം പോലുള്ള ലോഹങ്ങൾ."

"ഇനി ഡയാമാഗ്നെറ്റിക് (diamagnetic) എന്നാൽ കാന്തം വരുമ്പോൾ വികർഷണ (repel) സ്വഭാവം കാണിക്കുന്ന വസ്തുക്കൾ. ഉദാഹരണത്തിന് ചെമ്പു (copper) പോലുള്ള ലോഹങ്ങൾ."

" ഇനി ആന്റി ഫെറോമാഗ്നെറ്റിക് (antiferromagnetic) എന്നാൽ ശക്തമായ കാന്തിക ശക്തി ഇല്ലാത്തതും എന്നാൽ കാന്തിക ശക്തി ഇലക്ട്രോണുകളുടെ ഭ്രമണം (Spin) കൊണ്ട് ഉണ്ടാവുന്നതും ആണ്. ഉദാഹരണം ക്രോമിയം ലോഹം."
" അപ്പോൾ  .. നമ്മളുടെ രക്തത്തിൽ ഇരുമ്പില്ലേ? ................അത് ഭൂമിയുടെ ഭൗമ കാന്തിക മണ്ഡലവും (geomagnetic field) ആയി ആകർഷണം ഉണ്ടാവില്ലേ?"

"നമ്മൾ പെട്ടെന്ന് ആലോചിച്ചാൽ ഇത് ശരിയാണെന്നു തോന്നും. ഇല്ലേ........?"

"രണ്ടു കാര്യങ്ങൾ ആണ് പ്രധാനപ്പെട്ടത്. ഒന്ന് ആദ്യം പറഞ്ഞില്ലേ ഭൂമിയുടെ കാന്തിക മണ്ഡലം ദുര്ബ്ബലമായതാണ് എന്ന്. അതായത് ഈ കാന്തിക ശക്തിയുടെ അളവ് 25 മുതൽ 65 വരെ microteslas (അല്ലെങ്കിൽ 0.25 to 0.65 gauss) മാത്രമേ ഉള്ളൂ. ഒരു മൈക്രോ tesla എന്നാൽ 0.000001 tesla ആണ്. അതായത് 25 microteslas എന്ന് പറഞ്ഞാൽ 0.000025 tesla. ഞാൻ മുന്നേ വേറൊരു കാര്യവും കൂടി പറഞ്ഞല്ലോ, (ഭൂമിശാസ്ത്രപരമായ ദക്ഷിണ ധ്രുവം) വും ഭൗമ കാന്തിക മണ്ഡലവും (geomagnetic field) തമ്മിൽ 11 ഡിഗ്രിയുടെ വ്യത്യാസം ഉണ്ടെന്ന്."

" ഹീമോഗ്ളോബിനിലുള്ള ഇരുമ്പ് അല്ലെങ്കിൽ (Fe) Iron ലോഹമായല്ല അതിൽ നിലകൊള്ളുന്നത്, പിന്നയോ ഒരു സംയുക്തം (Compound) ആയാണ്."

"അതായത് ഹീമോഗ്ളോബിൻ എന്നാൽ Oxygen, Hydrogen, Nitrogen,Sulphur, Iron ഇവയെല്ലാം ചേർന്ന ഒരു ബയോ കെമിക്കൽ കോമ്പൗണ്ട് ആണ് (metalloprotein) ആണ്. ഇതിന്റെ രാസനാമം (C2952H4664O832N812S8Fe4) ആണ്."

"ഇതിന് മുകളിൽ പറഞ്ഞ ഒരു മൂലകങ്ങളുടെയും ഗുണം കാണില്ല. ഇതൊരു പുതിയ കോമ്പൗണ്ട് ആണ്."

"ഉദാഹരണത്തിന് ഹൈഡ്രജൻ, ഓക്സിജൻ ഇവ ചേർന്ന് വെള്ളം ഉണ്ടാകില്ലേ? വെള്ളത്തിന് ഹൈഡ്രജൻ, ഓക്സിജൻ ഇവയുടെ രണ്ടിന്റെയും ഗുണം ഇല്ലല്ലോ?"

"അതുപോലെ ഹീമോഗ്ളോബിനിലുള്ള ഇരുമ്പ് സ്വതന്ത്രം അല്ല. അതിന് ലോഹമായ ഇരുമ്പിന്റെ ഗുണം ഇല്ല എന്നർത്ഥം."

"ഹീമോഗ്ളോബിൻ ശരീരത്തിന്റെ നാനാഭാഗങ്ങളിൽ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ വഹിച്ചു കൊണ്ടു പോകുന്ന ഒരു പ്രോട്ടീൻ ആണ്. "

"അപ്പോൾ ഹീമോഗ്ളോബിൻ കാന്തവും ആയി ആകര്ഷിക്കുമോ?"

"ഓക്സിജൻ വഹിച്ചു കൊണ്ടു പോകുന്ന (Oxygenated) ഹീമോഗ്ളോബിൻ ഡയാമാഗ്നെറ്റിക് (diamagnetic) ആണ്. അതായത് നേരത്തെ പറഞ്ഞ പോലെ കാന്തം വരുമ്പോൾ വികർഷണ (repel) സ്വഭാവം കാണിക്കുന്ന വസ്തുവാണ്. എന്നാൽ ഓക്സിജൻ സെല്ലുകൾക്ക് കൊടുത്തു കഴിഞ്ഞ (deoxygenated) ഹീമോഗ്ളോബിൻ പരാമാഗ്നെറ്റിക് ആണ്, അതായത് അലുമിനിയം ഒക്കെ പോലെ വളരെ ചെറിയ രീതിയിലുള്ള ആകർഷണ സ്വഭാവം കാന്തത്തോട് കാണിക്കും. ഇപ്പോൾ മനസ്സിലായോ ഹീമോഗ്ളോബിനിൽ ഇരുമ്പ് ഉണ്ട് എന്നതു കൊണ്ട് ഫെറോമാഗ്നെറ്റിക് (Ferromagnetic) അല്ല; അതായത് കാന്തവും ആയി ആകർഷിക്കുന്ന വസ്തു അല്ല എന്ന്." 
"വേറൊരു കാര്യം കൂടി, MRI (Magnetic resonance imaging) സ്കാനിംഗ് ന് ഉപയോഗിക്കുന്ന കാന്ത ശക്തി 0.5-Tesla മുതൽ 3.0-Tesla (അല്ലെങ്കിൽ 5,000 to 30,000 gauss വരെയാണ്). ഇത് ഭൂമിയുടെ പ്രതലത്തിൽ ഉള്ള കാന്ത ശക്തിയേക്കാൾ ഏകദേശം 20,000 മടങ്ങു കൂടുതൽ ആണ്. ശരീരത്തിലുള്ള ഇരുമ്പ് ഫെറോമാഗ്നെറ്റിക് (Ferromagnetic) ആണെങ്കിൽ ഞരമ്പുകൾ ഒക്കെ പൊട്ടി രക്തം പുറത്തു വരികില്ലായിരുന്നോ.....?  കൂടുതൽ വിവരങ്ങൾക്ക് #പാഠംഒന്ന് (പുസ്തകം, ഇന്ദുലേഖ.കോം, ആമസോൺ ഇന്നിവിടെ ഓൺലൈൻ ആയി വാങ്ങാം). 

 ഇപ്പോൾ മനസിലായില്ലേ, മോഹനൻ വൈദ്യൻ പറഞ്ഞതിലും, തെക്കു വടക്ക് കിടക്കുന്നത് കൊണ്ടും  ശാസ്ത്രീയമായി യാതൊരു കുഴപ്പവും ഇല്ല എന്ന്.
എഴുതിയത് സുരേഷ് സി. പിള്ള (#പാഠംഒന്ന്)

collected by GOPAKUMAR G K ,KANNUR 24/09/2019


Monday 23 September 2019

ലൈലാബീവിയുടെ അനുഭവസാക്ഷ്യങ്ങൾ


ചിന്തോദ്ദീപക മായ കവിതകൾ കൊണ്ട്  ഇതിനകം തന്നെ നവമാധ്യമ വായനക്കാരുടെയിടയിൽ  ശ്രദ്ധേയായിക്കഴിഞ്ഞ ലൈലാ ബീവിയുടെ ആദ്യ പുസ്തകം "കാർമേഘം മറക്കാത്ത വെയിൽ നാമ്പുകൾ" കോടോം ബേളൂർ ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീ സി കുഞ്ഞിക്കണ്ണൻ ഉൽഘാടനം ചെയ്ത ചടങ്ങിൽ പു രോഗമനകലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ശ്രീ വാസു ചോറോട് പ്രകാശനം ചെയ്തു .സ്‌കൂൾ മുൻ പ്രിൻസിപ്പൽ ശ്രീ സി കെ  രാധാകൃഷ്ണൻ  പുസ്തകം എറ്റുവാങ്ങി .സ്‌കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ  ഗണേശൻ അദ്ധ്യ ക്ഷത വഹിച്ചു .സ്‌കൂൾ സീനിയർ അസിസ്റ്റൻറ്  ശ്രീമതി എലിസബത്ത്  അബ്രഹാം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോക്ടർ അബ്ദുൽ ഹകീം  ,സ്‌കൂൾ ഹെഡ്മാസ്റ്റർ  ശ്രീ കെ മോഹനൻ ,മുൻ ഹെഡ്‌മാസ്റ്റർ ശ്രീ പി സുഗുണൻ ,സ്‌കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീമതി ഗീതാ പി വി ,പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു .കുമാരി അശ്വതി ലൈലാബീവി ടീച്ചറുടെ ഭ്രാന്തിയും വടവൃക്ഷവും എന്ന കവിത ആലപിച്ചു .




ശ്രീ സി കെ  രാധാകൃഷ്ണൻ  നടത്തിയ പ്രസംഗത്തിൻറെ കുറിപ്പുകൾ
***************************************************************************

ലൈലാബീവി മങ്കൊമ്പ് ,ആമി മങ്കൊമ്പ് എന്നപേരിലാണ് എഴുതിത്തുടങ്ങിയത് എന്നത് അവരുടെ ആദ്യകാല കവിതകളിൽ നിന്നും വ്യക്തമാണ് .കമലാദാസിന്റെ എഴുതുകളിൽകാണുന്ന അനുഭവസാക്ഷ്യത്തിന്റെ മൂർച്ച ലൈലയുടെ വരികളിലും തെളിയുന്നുണ്ട് . കുറിപ്പുകളിലും കവിതകളിലുമായി നമ്മോടു സംവദിക്കുന്ന ഈ മനസ്സ്  ഇന്നത്തെ കറുത്ത കാലത്തോട് കൃത്യമായി പ്രതികരിക്കുന്നുണ്ട് .പെണ്ണെഴുത്തു എന്ന പദത്തോടു പോലും പരിഭവിക്കുന്ന കവി "ഭ്രാന്തിയും വടവൃക്ഷവും" എന്ന കവിതയിൽ നമ്മളോട് ചോദിക്കുന്നത്  "സ്‌നേഹത്തിന്റെ മുഖം ഇത്രയും വികൃതമാക്കിയത് എന്തിനാണ് മകനേ നീ  "എന്ന് തന്നെയാണ് .ഹിന്ദി അധ്യാപകയിരുന്നിട്ടു പോലും ഹിന്ദി രാജ്യത്തെ ഏകഭാഷയാക്കുന്നതിനുള്ള ശ്രമത്തിലെ അപകടം തിരിച്ചറിയുകയും അത്തരം ശ്രമങ്ങളോട് തന്റെ ഒരു കുറിപ്പിലൂടെ വ്യക്തമായ ഭാഷയിൽ  കലഹിക്കുകയും ചെയ്യുന്നു

"ഞാൻ ഒരു അഹല്യയായി"എന്ന കവിതയിൽ  ലൈലബീവി എന്ന കവി നയം പ്രഖ്യാപിക്കുന്നു
--
പിന്നിട്ട ജീവിതപാതയോരത്ത് പാറക്കല്ലായി കിടന്നപ്പോൾ
ആരുമെന്നെയറിഞ്ഞിരുന്നില്ലയെൻ സഖി
എന്നിലെ ഞാൻ ഏതാണെഞ്ഞറിരുന്നില്ല
കാലം അതിന്റെ പ്രയാണം തുടർന്നു കൊണ്ടിരിക്കുമ്പോൾ
മൗനം കുടിച്ചിറക്കി ഓർമ്മയുടെ തൂണ് ചാരി
ഞാനിരിക്കുമായിരുന്നു എൻ സഖി
ഒരു നാൾ രാമപാദസ്പർശമേറ്റ
ഞാനൊ രഹല്യയായി മാറി
വിരൽ തുമ്പിലൊരു എഴുത്താണിയുമായി
പുഞ്ചിരി തൂകി നിന്നീ വഴിത്താരയിൽ
ഇരുട്ടിൽ ഞാൻ കണ്ണുനീരിൽ എണ്ണ പകർന്ന്
എൻ തൂലികയെ തീ പന്തമാക്കി.


.ദുരിതമഴപ്പെയ്ത്തായി നിറഞ്ഞാടിയ പ്രളയവും  അതിനോട് കേരളം നിർഭയം പൊരുതി നിന്ന രാപ്പകലുകളും ലൈലയുടെ കവിതകളിൽ നിഴലും വെളിച്ചവുമായി നിറയുന്നുണ്ട് .പ്രളയ കണ്ണീർ വീണ റോസാപുഷ്പം എന്ന കവിത യിലെ സർവവും പ്രളയത്തിൽ നഷ്‍ടപ്പെട്ടു അച്ഛനമ്മമാരുടെ ശവക്കൂനക്കു മുകളിൽ ഓണനാളിൽ പകച്ചു നിൽക്കുന്ന കൊച്ചുമകൾ ശ്രുതിയെ ജീവിതത്തിലേക്ക് തിരികെ വിളിക്കുന്ന ഖാഇദർ ബാപ്പയെ അവൾ പിതാവാ യി കാണുന്നിടത്തു ലൈലയുടെ കവിത മതനിരപേക്ഷതയുടെയും മാനവ സ്നേഹത്തിന്റെയും ഉണർത്തു പാട്ടായി മാറുകയാണ്  .
 പ്രളയവും നിശാകാമുകിയും എന്ന കവിതയിലാകട്ടെ ഏകയായ 'രാത്രിയുടെ കാമുകി ' കലങ്ങിയ കണ്ണുകളുമായി ,മുറിവേറ്റ ചങ്കുമായി പുഴയോടൊത്തു കടലിലേക്ക് യാത്രയാകുമ്പോൾ "ഇല്ല ,വിട്ടുകൊടുക്കില്ല " എന്നോതി ജീവൻറെ തുടിപ്പിനെ സ്നേഹിച്ച മനുഷ്യ സ്‌നേഹി അവളുടെ നീട്ടിയ വിരൽത്തുമ്പു അമർത്തിപ്പിടിക്കുന്ന കാഴ്ച യിലേക്ക് കവി നമ്മളെ തുഴഞ്ഞടുപ്പിക്കുന്നുണ്ട് .നമ്മളെ വല്ലാതെ അമ്പരിപ്പിക്കുന്ന ശക്തിയും ലാളിത്യവും ഉള്ള വാക്കുകളാണ് ഈ കവിതകളുടെയെല്ലാം പ്രത്യേകത ."പ്രളയം .അത് ഒരു മണ്ണ് രണ്ടായി പിളർന്ന നേരം ,ഏതോ മരവേരിലാ സ്ത്രീ തട്ടിത്തടഞ്ഞു വീണു" എന്ന തുടക്കം തന്നെ നിരവധി തലങ്ങളിൽ  -ദൃശ്യ ,ചലന ബിംബങ്ങളും -വ്യാഖ്യാന സാദ്ധ്യതയുള്ളതുംഅർത്ഥധ്വനികളുള്ളതും അതു കൊണ്ടു തന്നെ കാവ്യാൽമകവുമാണ് .കവിത ഇവിടെ മതത്തിന്റെ വേലിക്കെട്ടുകളില്ലാത്ത  സ്‌നേഹത്തിന്റെ സ്തുതി തിഗീതമാവുന്നു  .

സ്നേഹം എന്ന മൂന്നക്ഷരങ്ങളിലൂടെ ,ഗാന്ധിയും നെഹ്‌റുവും തെളിച്ച പാതയിലൂടെ വേണം നമ്മുടെ രാജ്യം മുന്നോട്ടു പോവേണ്ടത് എന്നു തൻ്റെ ഫേസ്ബുക് കുറിപ്പുകളിലൊന്നിൽ കവി അടിവരയിടുന്നുണ്ട് .ആ കുറിപ്പ് അവസാനിക്കുന്നിടത്തു ഈശ്വരസ്നേഹം പ്രകൃതിയിലേക്ക് ചൊരിയുകയും പ്രകൃതി കോപിക്കാതിരിക്കുകയും ചെയ്യട്ടെ എന്നാണ് അവർ പറഞ്ഞു നിർത്തുന്നതു . പ്രകൃത്യുപാസകരായ വേർഡ്‌വേർതിന്റെയും ചങ്ങമ്പുഴയുടേയുമൊക്കെ വരികളെ ഓർമിപ്പിക്കുന്ന നിലപാടിലേക്ക് ലൈലബീവി മാറുന്നത്കൗതുകകരമാണ് .

"സ്നേഹം കൊണ്ട് ഹൃദയത്തിൽ കുറിച്ചിടുന്ന ഓരോ കവിതകളാകുന്നു എൻ്റെ സൗഹൃദം "എന്ന സൗമ്യതയിൽ നിന്നും "അല്ലയോ മകളേ നീ പുനർജ്ജനിക്കണം ,ശാപമോക്ഷം കിട്ടിയ അഹല്യയായീടണം ;ഉന്നാവിലെ മലാലയായ് ഗർജ്ജിക്കണം നീതിക്കു വേണ്ടി നീ ; കാത്തിരിക്കുന്നു നിനക്കായ് ഞാനും എൻ പുസ്തകത്താളുകളും  " എന്ന ശക്തി സ്വരൂപത്തിലേക്കു ലൈലയുടെ കവിത രൂപാന്തരപ്പെടുന്നുണ്ട് .

"മരണത്തിന്റെ നിറം വീണ്
ആത്മാവ് സ്വതന്ത്യമാകുമ്പോൾ
നാക്കിലയിൽ ചോറുരുളകൾ ഉരുട്ടിവെച്ച്
ബലി കാക്കകളെ കൈകൊട്ടി വിളിക്കുന്ന "വിരോധാഭാസം നിറഞ്ഞ ചടങ്ങുകൾ കാണുമ്പോൾ ,ഭ്രാന്തിയായി തീരുന്നു ഈ കവയിത്രിയും എന്ന മുന്നറിയിപ്പുണ്ട് ആ വരികളിൽ  .ഭ്രാന്തമായ ഈ ലോകത്തിന്റെ വികൃതികൾ കണ്ടിട്ട് ഒന്നുറക്കെ ച്ചിരിക്കണം ,ഈ കവിയിത്രിക്ക് .പിന്നീട് ദുഃഖത്തിന്റെ സങ്കീർത്തനം പാടി തളർന്നിരിക്കണം .

മരണമെന്ന മഹാ സത്യത്തെ പുൽകും മുമ്പ് ആത്മാവ് ചിതലു തിന്നു തുടങ്ങിയതിലുള്ള വ്യഥയാണ് അവർ എഴുതാൻ ശ്രമിക്കുന്നത് .മുഖമില്ലാത്ത ബന്ധങ്ങളുടെ ഓരോ ഇലയും ഞെട്ടറ്റു വീഴുന്ന അനാഥമായ ഒരു കാലത്തിൻറെ ഇരുട്ടും നൊമ്പരവും പകർത്തുന്ന ലൈലയുടെ വരികളിൽ പ്രതീക്ഷയും ജീവിത പ്രണയവും പൂക്കുന്നുമുണ്ട്  .സ്നേഹമെന്ന നൂലിൽ കോർത്ത മുത്തുമണികൾ പോലെ ജീവിക്കാൻ ,മത രാഷ്‌ടീയ വേലിക്കെട്ടില്ലാത്ത ഇന്ത്യയെ സ്വപ്‍നം കാണാൻ പ്രേരിപ്പിക്കുന്ന ഊർജം അവരുടെ വരികളിൽകാണാനുണ്ട് .

ചിന്തോദ്ദീപക മായ കവിതകൾ കൊണ്ട്  ഇതിനകം തന്നെ നവമാധ്യമ വായനക്കാരുടെയിടയിൽ  ശ്രദ്ധേയായിക്കഴിഞ്ഞ ലൈലാ ബീവിയുടെ ആദ്യ പുസ്തകം -കാർമേഘം മറക്കാത്ത വെയിൽ നാമ്പുകൾ -  ഒരു ആത്മകഥാംശമുള്ള  ലഘു നോവൽ ആണ് എന്നതും കൗതുക കരമാണ് .രേവതി ടീച്ചർ ,മകൾ അശ്വതി ,അമ്മ ജാനകി തുടങ്ങിയ മുഖ്യ കഥാപാത്രങ്ങളിലൂടെ  വികസിക്കുന്ന ഈ കഥ അനുഭവസാക്ഷ്യമാണെന്നു നോവലിസ്റ്റു അവകാശപ്പെടുന്നുമുണ്ട് .  കേട്ട പാട്ടുകൾ മധുരം ,കേൾക്കാനുള്ളത് അതിമധുരം എന്ന പ്രതീക്ഷയോടെ ഈ പുസ്തകം  ഏറ്റുവാങ്ങുകയാണ് .മത രാഷ്ട്രീയത്തിന്റെ ഇരുട്ട് നിറയുന്ന ഒരു കാലത്തു  മാനവ സ്നേഹത്തിന്റെ വെളിച്ചമായി തെളിയുന്ന  എഴുത്തുകളെ നമ്മൾ ഏറ്റെടുക്കുക തന്നെ വേണം .-CKR 23/ 09 / 2019

ലൈലാബീവി യുടെ കവിതകൾ വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക











Wednesday 18 September 2019

മതവിശ്വാസികളോടുള്ള പാർട്ടിയുടെ സമീപനം

മതവിശ്വാസികളോടുള്ള പാർട്ടിയുടെ സമീപനം
ഇ എം എസ് (23-11-1979) ചിന്ത വാരികയിൽ നൽകിയ മറുപടി

ചോദ്യം: ഒരു ഇസ്ലാംമത വിശ്വാസിയായ എനിക്ക് കമ്യൂണിസ്റ്റ്(മാർക്സിസ്റ്റ്) പാർട്ടിയിൽ പ്രവർത്തിക്കുവാൻ സാധിക്കുമോ? അതിലെ അംഗങ്ങളും നിരീശ്വരവാദികളാകണം എന്ന് ചില സുഹൃത്തുക്കൾ വാദിക്കുന്നു. അങ്ങും സിപിഐ നേതാവ് എം എൻ ഗോവിന്ദൻനായരും മതവിശ്വസത്തിനു എതിരാണെന്ന് അവർ സമർത്ഥിക്കുന്നു.

ഹിന്ദു, കൃിസ്ത്യൻ, മുസ്ലീം മത വിശ്വാസികൾക്ക് എന്റെ പ്രിയപ്പെട്ട പാർട്ടിയായ കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി എതിരാണോ? അങ്ങയുടെയും മാർക്സിസ്റ്റു പാർട്ടി സഖാക്കളുടെയും തൊഴിലാളി പ്രേമം, ആർ എസ് എസിന്റെ വർഗ്ഗീയതയെ ചെറുക്കൽ, ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ സന്ധിയില്ലാസമരം എന്നിവ എന്നിൽ വർധിച്ച സന്തോഷം പകരുമ്പോൾ മതവിശ്വാസ നിലപാട് വേദനപ്പെടുത്തുന്നു. ഇക്കാര്യത്തിൽ അങ്ങയുടെ വിശദീകരണം പ്രതീക്ഷിക്കുന്നു.

 ഉത്തരം: ഇസ്ലാമിലോ മറ്റേതെങ്കിലും മതത്തിലോ വിശ്വസിക്കുന്നുവെന്നത് കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടിയിൽ സജീവമായ പ്രവർത്തിക്കുന്നുവെന്നതിനോ പാർട്ടി അംഗമാകുന്നതിനുപോലുമോ തടസ്സമല്ല.പാർട്ടിയുടെ പരിപാടി, പാർട്ടി അതതുകാലത്ത് അംഗീകരിക്കുന്ന രാഷ്ട്രീയ പ്രമേയങ്ങൾ എന്നിവ നടപ്പിൽ വരുത്തണം. അങ്ങനെ ചെയുന്നത് താൻ അംഗമായ പാർട്ടി ഘടകത്തിന്റെ തീരുമാനമനുസരിച്ച് ആയിരിക്കണം. ഇതു മാത്രമാണ് പാർട്ടി മെംബർഷിപ്പിനുള്ള വ്യവസ്ഥ.
മതവിശ്വാസികൾക്ക് പാർട്ടിയിൽ സ്ഥാനമുണ്ടോ എന്ന ചോദ്യം ലെനിന്റെ കാലത്തുതന്നെ ഉന്നയിക്കപെടുകയുണ്ടായി. അതിന് അദ്ദേഹം നൽകിയ മറുപടിയെ ആസ്പദമാക്കിയാണ് മുകളിൽ കൊടുത്ത ഉത്തരം നൽകിയത്.
ഒരു ദർശനമെന്ന നിലയ്ക്ക് മാർക്സിസം ഭൗതികവാദപരമാണ്. ആ നിലയ്ക്ക് മാർക്സിസ്റ്റ് ദാർശനിക നിലവാരത്തിൽ മതവിശ്വാസവുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയില്ല.

പക്ഷേ മാർക്സിസത്തെ ആസ്പദമാക്കി പ്രവർത്തിക്കുന്ന ഏതൊരു പാർട്ടിയുടെയും പ്രായോഗിക പ്രവർത്തനം തൊഴിലാളിവർഗ്ഗ നേതൃത്വത്തിൽ അധ്വാനിക്കുന്ന ബഹുജനങ്ങൾ, എല്ലാ വിഭാഗങ്ങളിലും പെട്ട ജനാധിപത്യവാദികൾ എന്നിവരാകട്ടെ അവിശ്വാസികളെന്നപോലെ വിശ്വാസികളും ധാരാളമുണ്ടാകും.

അപ്പോൾ മാർക്സിസത്തെ ആസ്പദമാക്കി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി, ഒരു വശത്ത് ഭൗതികവാദത്തിനുവേണ്ടി ആത്മീയവാദ ചിന്താഗതിക്കെതിരായി ആശയരംഗത്ത് സമരം നടത്തുന്നു; ഇതിൽ മറ്റെല്ലാ വിഭാഗങ്ങളിലുംപെട്ട ഭൗതികവാദികളുമായി സഹകരിക്കുന്നു. മറുവശത്ത് ദൈനംദിനം ഉയർന്നുവരുന്ന സാമ്പത്തിക- രാഷ്ട്രീയ-സാമൂഹ്യപ്രശ്നങ്ങളെ ആസ്പദമാക്കി പ്രായോഗികസമരങ്ങൾ സംഘടിപ്പിക്കുന്നു. ഇതിൽ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വിത്യാസമില്ലാതെ അതത് പ്രശ്നത്തെ ആസ്പദമാക്കി സമരം നടത്താൻ തയാറുള്ള എല്ലാവരെയും യോജിപ്പിച്ച് അണിനിരത്തുന്നു.

ഇതിൽ രണ്ടാമത്തെ ജോലി സത്യസന്ധമായും കൂറോടുകൂടിയും ചെയ്യാൻ തയാറാവുകയെന്നതാണ് പാർട്ടി മെംബർ ആകുന്നതിനുള്ള ഉപാധി.
ഈ കാഴ്ചപാടനുസരിച്ച് പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്)പാർട്ടിക്കെതിരായി യുക്തിവാദികൾ ഒരു ആരോപണം ഉന്നയിക്കാറുണ്ട്. മതവിശ്വാസത്തിന്റെ കാര്യത്തിൽ പാർട്ടി വിട്ടുവീഴ്ച ചെയുന്നു; ഭൗതികവാദത്തെ ആസ്പദമാക്കിയ മാർക്സിസത്തിനു ഇത് യോജിച്ചതല്ല.

ഈ ആരോപണത്തിന്റെ മറുപുറമാണ് ഈയിടെ കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാർ ഈശ്വരവിശ്വാസത്തെയും നിരീശ്വരത്വത്തെയും ആസ്പദമാക്കി പുറപ്പെടുവിച്ച പ്രസ്താവന.

ഇങ്ങനെ ഇരുവശത്തുനിന്നുംവരുന്ന വിമർശനത്തെ ആസ്പദമാക്കിയാണ് ഈ ചോദ്യം
ഈ രണ്ടു വിഭാഗങ്ങളിലുംപെട്ട വിമർശകർ മറക്കുന്ന ഒരു കാര്യമുണ്ട്: കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി അടക്കമുള്ള എല്ലാ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടികളും കേവല ദാർശനികരുടെ സംഘടനയല്ല, പ്രായോഗിക വിപ്ലവകാരികളുടെ ഒരു സുസംഘടിത സേനയാണ്.

മാർക്സിന്റെ സുപ്രസിദ്ധമായ ഒരു വാചകമെടുത്ത് ഉദ്ധരിക്കാമെങ്കിൽ ‘ദാർശനികർ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്നു. നമുക്കാവശ്യമോ പ്രപഞ്ചത്തെ മാറ്റിത്തീർക്കലാണ്’.

പ്രപഞ്ചത്തെ മാറ്റിത്തീർക്കുനതിനുള്ള ശക്തി കിടക്കുന്നതാകട്ടെ തൊഴിലാളിവർഗ്ഗത്തിലും മറ്റധ്വാനിക്കുന്ന ബഹുജനങ്ങളിലുമാണ്. അതിൽ ഭൂരിപക്ഷവും ഇതിനു മുകളിൽ ചൂണ്ടികാണിച്ചതുപോലെ മതവിശ്വാസികളുമാണ്.

 അപ്പോൾ മതവിശ്വാസികളും അവിശ്വാസികളുമടങ്ങുന്ന തൊഴിലാളികളെയും മറ്റധ്വാനിക്കുന്ന ജനങ്ങളെയും സംഘടിപ്പിച്ചണിനിരത്തി ചൂഷകവർഗ്ഗ ഭരണകൂടത്തെ തകർക്കുകയെന്ന ജോലിയിൽ നിന്നൊഴിഞ്ഞുനിന്നുകൊണ്ട് ഭൗതികവാദദർശനത്തെ അടിസ്ഥാനപ്പെടുത്തി പ്രപഞ്ചത്തെ വ്യാഖ്യാനിക്കുനതുകൊണ്ട് ഒരു തൊഴിലാളി വിപ്ലവകാരിക്ക് അയാളുടെ കടമ നിർവഹിക്കാൻ കഴിയുകയില്ല.

ഇവിടെയാണ് യുക്തിവാദവും മാർക്സിസവും തമ്മിലുള്ള അന്തരം കിടക്കുന്നത്. യുക്തിവാദിയുടെ ദൃഷ്ടിയിൽ മതം യുക്തിരഹിതമാണ്.അതിനെതിരായ സമരമല്ലാതെ മറ്റൊന്നും ചെയ്യാനില്ല. മാർക്സിസ്റ്റിനാകട്ടെ അധ്വാനിക്കുന്ന ബഹുജനങ്ങളുടെ സംഘടിതസമരമാണ് സർവ്വപ്രധാനം.

ഈ സമരവുമായി ബന്ധപെടുത്തികൊണ്ടുവേണം ദാർശനികരംഗത്ത് ആത്മീയവാദത്തിനെതിരായ സമരം നടത്തുവാൻ.
ചോദ്യത്തിൽ സൂചിപ്പിച്ചതുപോലെ എം എൻ ഗോവിന്ദൻ നായരും ഈ ലേഖകനുമടക്കം കമ്യൂണിസ്റ്റ് നേതാക്കൾ മാർക്സിസ്റ്റ് ദർശനത്തിൽ വിശ്വാസിക്കുന്നവരാണ്. അക്കാര്യത്തിൽ ഞങ്ങളും യുക്തിവാദികളും തമ്മിൽ വിത്യാസമില്ല.

പക്ഷേ ഞങ്ങളുടെ പ്രായോഗികപ്രവർത്തനം ചോദ്യകർത്താവിനെപോല്ലുള്ള മതവിശ്വാസികളെകൂടി പങ്കാളികളാക്കിക്കൊണ്ടുള്ള ബഹുജനസംഘടനകൾ കെട്ടിപ്പടുക്കലും ശക്തിപ്പെടുത്തലുമാണ്. അതുകൊണ്ടാണ് ലോകത്തിൽ ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഭരണഘടനയിൽ പാർട്ടി മെംബറാകുന്നതിനുള്ള വ്യവസ്ഥകളുടെ കൂട്ടത്തിൽ 'മതവിശ്വാസിയല്ലാതാവു ക’ എന്നു ചേർക്കാത്തത്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി അടക്കം ലോകത്തെങ്ങുമുള്ള മാർക്സിസ്റ്റ്- ലെനിനിസ്റ്റ് പാർട്ടികളുടെ അണികളിൽ മതവിശ്വാസികളായ കൃിസ്ത്യാനികൾ, മുസ്ലീങ്ങൾ, ഹിന്ദുകൾ മുതലായവർ ലക്ഷകണക്കിനുണ്ട്. അവരുടെ മതവിശ്വാസം പാർട്ടിയോടുള്ള വിശ്വാസത്തിൽനിന്നും അവരെ പിന്തിരിപ്പിച്ചീട്ടില്ല. എന്നുമാത്രമല്ല, തങ്ങൾ അംഗീകരിക്കുന്ന മതവിശ്വാസമനുസരിച്ചുള്ള ജനസേവനത്തിനു തികച്ചും പറ്റിയ ഒരു വേദിയാണ് പാർട്ടി എന്ന് അവരിൽ പലരും കരുതുന്നു. അതുപോലെ ഒരാളാകാൻ, തന്റെ ഇസ്ലാം മതവിശ്വാസംപുലർത്തികൊണ്ടുതന്നെ പാർട്ടിയുടെ നയപരിപാടികൾ നടപ്പാക്കാൻ ചോദ്യകർത്താവിനു ഒരു തടസ്സമുണ്ടാകേണ്ടതില്ല....

Monday 16 September 2019

പറശ്ശിനി ക്കടവ് പാമ്പ് പഠനകേന്ദ്രം- അവിടെന്താ ഈ കാണാനുള്ളത്

പറശ്ശിനിക്കടവ് പാമ്പ് പഠനകേന്ദ്രം (SNAKE PARK ,PARASSINIKKADAVU)

ഓ അവിടെന്താ ഈ കാണാനുള്ളത് ? എന്നു തള്ളി കളയാൻ വരട്ടെ .

പഠിക്കാനുണ്ട് ഒരു പാട് .
ശ്രദ്ധയോടെ പാർക്കിലെ ജീവജാലങ്ങളെ നിരീക്ഷിക്കുകയും  നോട്ടീസ് ബോർഡുകളിലെ അറിയിപ്പുകൾ വായിക്കുകയും ചെയ്ത ശേഷം
താഴെ കൊടുത്ത ചോദ്യങ്ങൾക്കു ഉത്തരം പറയുക

ചോദ്യപ്പാമ്പുകളെ  നേ രിടാം  

QLIST 1   :( സ്‌കൂൾ  വിദ്യാത്ഥികൾ ഉത്തരങ്ങൾ seakeyare @ gmail.com  എന്ന വിലാസത്തിൽ അയച്ചാൽ മുഴുവൻ ശരി ഉത്തരങ്ങൾക്കു ഒരു പുസ്തകം സമ്മാനം . സമയ പരിധി ഇല്ല.)
1 .A group of fish is called ............. (മൽസ്യങ്ങളുടെ ഒരു കൂട്ടത്തിനു ഇംഗ്ലിഷിൽ .....എന്ന് പറയും )

2.A group of finches is known as .......(കിളികളുടെ  ഒരു കൂട്ടത്തിനു ഇംഗ്ലിഷിൽ .....എന്ന് പറയും )
3.Destruction is the name of the group of .......................
4.Asian palm civets are known for helping in the production of an expensive cofee ,named .......
5.A troop is the word for a group of animals called .............
6.The difference between a tortoise and a turtle is that ...... is aquatic and .......is terrestrial.
7.A group of turtles is called a ..........
8.Mob is a word also used to denote a group of birds named ..........
9.A group of parrots is called a ................
10.Parliament is the word used to denote a group of .............................
11.A group of  ......... is called a muster.
12.The difference between a crocodile and an allegator is   when ........  shuts its mouth its teeth can be seen outside whereas when ......shuts its mouth its teeth is not visible.(ഒരു മുതലയും അലിഗേറ്ററും തമ്മിലുള്ള വ്യതാസം )

ചിത്രങ്ങൾ കണ്ട ശേഷം ഉത്തരങ്ങൾ ശരിയോ എന്ന് പരിശോധിക്കാം .ചിത്രത്തിൽ ക്ലിക്ക് ചെയ്യുക


QLIST 2 : ( സ്‌കൂൾ  വിദ്യാത്ഥികൾ ഉത്തരങ്ങൾ seakeyare @ gmail.com  എന്ന വിലാസത്തിൽ അയച്ചാൽ മുഴുവൻ ശരി ഉത്തരങ്ങൾക്കു ഒരു പുസ്തകം സമ്മാനം . സമയ പരിധി ഇല്ല.)
.പാമ്പുകളെ  കുറിച്ചുള്ള ക്‌ളാസ് കേട്ട ശേഷം താഴെ കൊടുത്ത പ്രസ്താവനകൾ ശരിയോ (Y) തെറ്റോ (N)എന്നു പറയുക 

1 .ഏതു പാമ്പിനെയും വീട്ടു മുറ്റത്തോ വരാന്തയിലോ അകത്തോ കണ്ടാൽ തല്ലി കൊല്ലേണ്ടതാ ണ്
2.പാമ്പ് പാൽ കുടിക്കില്ല
3.പാമ്പുകൾ പാട്ട് കേട്ട് ആടികളിക്കും
4 .പാമ്പുകൾ പ്രതികാരം ചെയ്യും
5 .ഒരു പാമ്പിനെ കൊന്നാൽ അതിൻറെ ഇണ വന്ന് പകരം ചോദിക്കും
6 .ചേരപ്പാമ്പിന്റെ വാലിലാണ് വിഷം .
7 .കരിനാഗം  രാത്രി വന്നു ചോരകുടിക്കും .
8 .ഇരുതലമൂരി എന്ന പാമ്പ് വീട്ടിലെത്തിയാൽ സമ്പത്തു പെരുകും .
9 .ഇരുതലമൂരിയെ ചുട്ടുകൊല്ലണം
10 .ചേരയും മൂർഖനും ഇണ ചേരും
11 .മാണിക്യ കല്ലും കൊണ്ടു പറക്കുന്ന നാഗങ്ങളുണ്ട് .
12 .സർപ്പം എന്ന ഒരു ഇനം പാമ്പുണ്ട് .
13 .പാമ്പുകൾ മുട്ട വിഴുങ്ങാറുണ്ട് .
14 .പാമ്പുകൾ നമ്മുടെ പ്രാർത്ഥന കേൾക്കും .
15 . പാമ്പു വിഷത്തിനു ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും മരുന്നുണ്ട് 16 .വിഷ പല്ലെടുത്ത പാമ്പുകളാണ് പാർക്കിലുള്ളത് .
17 .പാമ്പ് കടിച്ചതിനു മുകളിൽ കെട്ടിയാൽ വിഷം കയറില്ല .
18.പാമ്പ് കടിച്ചയാളെ ബൈക്കിൽ കൊണ്ടു പോകാം .
19 .പാമ്പ് കടിച്ച ഭാഗത്തു ഐസ് വെച്ചാൽ ഗുണമാണ് .
20 .പാമ്പ് കടിച്ച ഭാഗത്തെ ചോര വായ കൊണ്ടു വലിച്ചൂറ്റി തുപ്പിക്കളഞ്ഞാൽ വിഷബാധ കുറയും .
21 .പാർക്കിൽ ഇപ്പോൾ 2  രാജവെമ്പാലകൾ ഉണ്ട് .
**************************************************************

ഡെമോൺസ്‌ട്രേറ്ററുടെ വാക്കുകൾ കേട്ട് ഉത്തരം ശരിയോ എന്ന് പരിശോധിക്കാം .ഇവിടെ ക്ലിക്ക് ചെയ്‌യുക 


കുറിപ്പ് : പറശ്ശിനിക്കടവ് വരുന്നവർ വയലപ്ര ഫൺ  പാർക്ക് ഒഴിവാക്കരുത് .ചൂട്ടാട് ബീച്ചും .




Sunday 8 September 2019

KNOW SAVITHRI BAI FULE

സാവിത്രി ബായി ഫുലെ യെ അറിയാത്ത അധ്യാപകർ ഉണ്ടാവരുത്.

-VRC ALAKODE
1831-ൽ മഹാരാഷ്ട്രയിൽ നായ്ഗാവിൽ ജനിച്ച സാവിത്രി ബായ്
ഇന്ത്യയിലെ പ്രഥമ അധ്യാപികയായി കണക്കാക്കപ്പെടുന്നു.

 അവർക്ക്
9 വയസ്സ് പ്രായമുള്ളപ്പോൾ 14 വയസായ മാലി (തോട്ടക്കാരൻ
) ജാതിയിൽപ്പെട്ട ജ്യോതിറാവു ഫുലെയുടെ ഭാര്യയായി. അദ്ദേഹമാണ്
അവരെ അക്ഷരം പഠിപ്പിച്ചത്. ജ്യോതിറാവു ഇന്ത്യയിൽ
ആദ്യമായി പെൺകുട്ടികൾക്കുവേണ്ടി വിദ്യാലയം സ്ഥാപിച്ച
പ്പോൾ അന്ന് അവിടെ അക്ഷരാഭ്യാസമുള്ള ഏക വനിതയായ സാവിത്രിയെ
അധ്യാപികയാക്കി ചരിത്രം കുറിക്കുകയാണ് ചെയ്തത്.
അക്കാലത്ത് ബ്രാഹ്മണരല്ലാത്തവർക്ക് വിദ്യാഭ്യാസം നിഷി
ദ്ധമായിരുന്നു. സ്ത്രീകൾക്ക് എല്ലാ ജാതിയിലും വിദ്യാഭ്യാസം നി
ഷേധിക്കപ്പെട്ടു പോന്ന അക്കാലത്ത് താണജാതിയിൽപ്പെട്ട ഒരു
സ്ത്രീ അധ്യാപികയാവുക എന്നത് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.
പല തരത്തിലുള്ള പീഡനങ്ങളും ഭീഷണികളും
നേരിടേണ്ടിവന്ന സാവിത്രിബായ് 1897-ൽ പ്ലേഗ് ബാധിച്ചു മരിക്കും
വരെ സാമൂഹ്യപ്രവർത്തനങ്ങളിൽ വ്യാപൃതയായിത്തന്നെ ജീവി
ച്ചു. സാവിത്രി ബായ് ഫുലെയുടെ ആത്മകഥാരൂപത്തിൽ കഥാകാരി
മാനസിയെഴുതിയ ലേഖനമാണിത്.
.........................

മുഖത്ത് ഊക്കിൽ വന്നു വീണ ചാണക ഉരുള. മുഖത്തുനിന്ന്
സാരിയിലൂടെ കീഴോട്ടൊഴുകിയ ചാണകം വെറും കൈ കൊണ്ട്
വടിച്ചുകളഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടിൽ അതേ നടപ്പു തുടർ
ന്നു.

ആളിയുയരുന്ന ഈ തീനാളങ്ങൾക്കു മുന്നിൽ നിൽക്കുമ്പോൾ
മനസ്സിൽ വരുന്ന ആദ്യചിത്രം അതാണ്. സ്‌കൂളിലേക്ക് ആദ്യമായി
ഒറ്റയ്ക്കു നടന്നുപോയ ദിവസം. പിന്നിൽ നാലുപേർ തൊട്ടുതൊട്ടി
ല്ലെന്ന മട്ടിൽ നടന്നിരുന്നു. അത് പവില്ലാത്തതാണ്.
വഴിവക്കിലെ വീടുകളുടെ ജനാലകളിൽ മൂർച്ചയേറിയ ശൂലങ്ങൾ
പോലെ നിന്ന കണ്ണുകൾ അപ്പോഴേക്കും പരിചിതമായിക്ക
ഴിഞ്ഞിരുന്നു; വഴിയിലേയ്ക്കും തങ്ങളുടെ മേലേയ്ക്കും വന്നുവീഴുന്ന
കല്ലുകളും. മേലിൽ കല്ലുകളും മൺകട്ടകളും വന്നുവീഴുമ്പോഴും
ഒന്നും സംഭവിക്കാത്ത മട്ടിൽ മുന്നിലേക്ക് നോക്കി നടക്കാനായി
രുന്നു സേഠ്ജി പറഞ്ഞത്. വഴി പരിചയമാകും വരെ സേഠ്ജി
സ്‌കൂളിലേക്ക് ഒപ്പം വന്നിരുന്നു. കണ്ടവർ വായ് പൊത്തിച്ചിരിച്ചു.
ഏറുകൊണ്ട് ചോര പൊടിയുമ്പോഴും സേഠ്ജിയുടെ മുഖഭാവം മാറി
ക്കണ്ടിട്ടില്ല. ജീവിതം മുഴുവൻ സേഠ്ജി എന്ന് താൻ വിളിച്ച തന്റെ
സേഠ്ജി! ലോകത്തിന്റെ ജ്യോതിബാ. ജ്യോതിറാവ് ഫുലെ.

”നിൽക്കാൻ” പിന്നിൽ നടന്നിരുന്നവർ പെട്ടെന്ന് ചുറ്റും വളഞ്ഞു.
പുസ്തകം കാണാൻ പോലും അധികാരമില്ലാത്ത ജാതി. അതും
പെണ്ണ്! എന്നിട്ടും അവൾക്ക് പെൺകുട്ടികളെ പഠിപ്പിക്കണമത്രെ!
അതിലൊരാൾ ഒന്നുകൂടി മുന്നിലേക്ക് കയറിനിന്നു.

”എന്റെ വീട്ടിലെ പെൺകുട്ടികളെ പിഴപ്പിക്കാൻ നോക്കിയാൽ
നീ പിന്നെ ഈ വഴി നടക്കില്ല”.

സേഠ്ജിയില്ല ഒപ്പം. വിറങ്ങലിച്ചുപോയി. പേടികൊണ്ട് വയറ്റിൽ
എന്തൊക്കെയോ തിളച്ചുമറിഞ്ഞു. പക്ഷെ തിരിഞ്ഞു നടക്കാൻ
ആജ്ഞാപിച്ച അവർക്കിടയിലൂടെ മുന്നോട്ടാണ് നടന്നത്.
ഒട്ടും പ്രതീക്ഷിക്കാത്തതുകൊണ്ടാവണം നോക്കിനിന്നതല്ലാതെ
അവർ പിന്തുടർന്നില്ല. എന്തുകൊണ്ടെന്ന് ഇന്നും അറിഞ്ഞുകൂടാ.
സേഠ്ജിയും കൂട്ടുകാരും ഗ്രാമത്തിൽ പെൺകുട്ടികൾക്കായി
ഒരു വിദ്യാലയം തുറന്നത് ആർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. പെൺകുട്ടികൾ
പുറത്തുപോകുന്നത് പോട്ടെ, സ്വന്തം വീടിന്റെ ഉമ്മറപ്പടി
കൾ പോലും കടക്കാത്ത ഒരു കാലത്ത് സ്‌കൂളിൽ പെണ്ണ് ഒറ്റയ്ക്ക്
പോയി പഠിക്കയോ! ഗ്രാമം ഒന്നാകെ പൊട്ടിത്തെറിച്ചു. പ്രതീക്ഷി
ച്ചതല്ലേ എന്നായിരുന്നു സേഠ്ജി പ്രതികരിച്ചത്. പക്ഷെ സേഠ്ജി
യുടെ കൂട്ടുകാരുടെ പെൺകുട്ടികൾ ഒന്നൊന്നായി സ്‌കൂളിൽ ചേർ
ന്നു. ആദ്യമാദ്യം വഴി മാറി നടന്ന പലരുടെയും പെൺകുട്ടികൾ
സ്‌കൂളിലെത്താൻ തുടങ്ങി.

”സ്‌കൂൾ തുടങ്ങാൻ ഒരു പെൺടീച്ചർ വേണം” വീട്ടുമുറ്റത്ത്
കൂടിയ സുഹൃത്തുക്കളോട് സേഠ്ജി പ്രവർത്തനപദ്ധതി അവതരിപ്പിച്ചത്
അങ്ങനെയാണ്. ”അപ്പോൾ കൂടുതൽ പെൺകുട്ടികൾ
വന്നെന്നുവരും. പക്ഷെ ശമ്പളം പറ്റാത്ത ടീച്ചറാവണം. കൊടുക്കാൻ
നമ്മുടെ കയ്യിൽ കാശില്ല”.

അക്ഷരങ്ങൾ വായിക്കാനും എഴുതാനുമറിയാവുന്ന ഒരേയൊരു
സ്ര്തീയേ അന്ന് ഗ്രാമത്തിലുണ്ടായിരുന്നുള്ളൂ. അത് ഞാനായിരുന്നു.

”കൂടുതൽ പഠിക്കണം” മുറ്റത്ത് എല്ലാവരുടെയും മുന്നിൽ
നിർത്തി കൈയിലെ ചപ്പാത്തിക്കോൽ എടുത്തു മാറ്റിവച്ച് സേഠ്ജി
തന്റെ മുഖത്തേക്ക് നോക്കി. ”വേഗം വേഗം പഠിക്കണം. കളയാൻ
ഒട്ടും സമയമില്ല. പഠിപ്പിക്കൽ അത്ര എളുപ്പമല്ല”.
വയറൊന്നാകെ കാളി. ഒന്നും മറുത്തു പറഞ്ഞ് ശീലിച്ചിട്ടില്ല.
കല്യാണം കഴിഞ്ഞ് പത്താം ദിവസം സ്ലേറ്റും പെൻസിലുമായി
കയറിവന്ന്, അടുക്കളയിൽ നിന്ന് മുറിയിലേക്ക് വിളിച്ചുവരുത്തി
ആദ്യാക്ഷരങ്ങൾ കൈപിടിച്ചെഴുതിച്ചത് സേഠ്ജിയാണ്. മുറിയിൽ
തലങ്ങും വിലങ്ങും കിടന്ന പുസ്തകങ്ങളുടെ ലോകത്തിലേക്ക്
അത്ഭുതത്തോടെ നോക്കിനിന്ന ദിവസങ്ങളായിരുന്നു അത്. തന്റെ
കയ്യിൽ സ്ലേറ്റും പെൻസിലും കണ്ട് അതിലേക്കുതന്നെ നോക്കി
സേഠ്ജിയുടെ അമ്മയും അച്ഛനും അമ്പരന്നുനിന്നു. പിന്നെ ഒരവി
ഹിതഗർഭത്തെ എന്നപോലെ, പിറുപിറുപ്പുകൾക്കും കുറ്റപ്പെടുത്തലുകൾക്കുമിടയിൽ
അതിനെ അവർ രഹസ്യമാക്കി വച്ചു.

”തോട്ടപ്പണി ചെയ്യുന്നവന്റെ മകൻ സ്‌കൂളിലോ” എന്ന് ആക്രോശിച്ചുകൊണ്ട്
അച്ഛനെ തീവ്രമായി ഭർത്സിച്ച ബ്രാഹ്മണർക്കു
മുന്നിൽ അച്ഛൻ പേടിച്ചു വിറച്ചു നിന്നിരുന്നത് കണ്ടതാണ്.
”ഗ്രാമത്തിൽ നിന്ന് പച്ചവെള്ളം കിട്ടില്ല” എന്ന ഭീഷണിക്കു
മുന്നിൽ അച്ഛൻ പിടഞ്ഞു നിലവിളിച്ചു. മകനെ സ്‌കൂളിൽ നിന്ന്
പിൻവലിച്ചു.
അയൽവക്കത്തെ പണ്ഡിതനായ ഗഫർ ഭയ്ഗ് മുൻഷി തിളച്ച
ത്രെ.

”അവൻ മിടുക്കനാണ്” മുൻഷി കലിതുള്ളി. ”അതാണ് അവർക്ക്
പേടി”.

അകലെയുള്ള സ്‌കൂളിൽ സേഠ്ജിയെ ഏറെക്കുറെ രഹസ്യ
മായി പഠിക്കാനാക്കിയത് അദ്ദേഹമാണ്.

”സേഠ്ജിയോ!” സ്വന്തം ഭർത്താവായ ജ്യോതി റാവ് ഫുലെയെ
സേഠ്ജി എന്നു വിളിക്കുന്നതു കേട്ട് പലരും കളിയാക്കിയിരുന്നു.
മറ്റൊരു പേര് പക്ഷെ ഒരിക്കലും മനസ്സിൽ വന്നില്ല. ആരായിരുന്നു
തനിക്ക് ജ്യോതിബാ? ഗുരു? സുഹൃത്ത്? ഗുണകാംക്ഷി? ഭർത്താവ്?
അദ്ദേഹം തന്റെ ജീവിതത്തെ മാറ്റിമറിച്ചത് ഒരു കൊടുങ്കാറ്റിന്റെ
വേഗത്തിലാണ്. പറഞ്ഞതൊന്നും പത്തോ പന്ത്രണ്ടോ വയസ്സുള്ള
തനിക്ക് മനസ്സിലായില്ല. പേടിയായിരുന്നു ആകെ. വിശ്വസിച്ച
പലതും മനസ്സിൽ തട്ടിമറിഞ്ഞുവീണു. പലപ്പോഴും നിലതെറ്റുന്നു
എന്നു തോന്നി. തരിമ്പും പാപഭീതിയില്ലാതെ ബ്രാഹ്മണർ ചെയ്തുപോന്ന
അപരാധങ്ങളെ പരസ്യമായി ഭർത്സിക്കുകയും യുക്തി
യുക്തം അവരുടെ രീതികളെ വിമർശിക്കുകയും ചെയ്യുന്ന ഒരാളെ
അതിനുമുൻപ് താൻ കണ്ടിരുന്നില്ല. വഴിയിൽ ബ്രാഹ്മണരോടൊപ്പം
നടന്നതിന് സേഠ്ജിയെ ഭീഷണിപ്പെടുത്തി ഭർത്സിച്ച
ബ്രാഹ്മണരെ വെല്ലുവിളിച്ച് വീട്ടിൽ വന്നു കയറിയപ്പോൾ
അമ്മയും അച്ഛനും അലമുറയിട്ടത് പൊതിരെയുള്ള അടി പേടിച്ചി
ട്ടായിരുന്നു. അതായിരുന്നു പതിവ്. പലരും കൂടി വളഞ്ഞുനിർത്തി
യുള്ള തല്ല്. ചോദിക്കാൻ ആരും വരില്ല. ചത്തുമലച്ചാൽ പോലും
തിരിഞ്ഞുനോക്കില്ല.

”അവർ ബ്രാഹ്മണരാണ്. നമ്മൾ വെറും മാലികളും. ദൈവഹിതമാണത്
ജ്യോതീ” അച്ഛൻ വല്ലാതെ കരഞ്ഞു. ”ദൈവത്തി
നെതിരെ പോകാൻ എനിക്കാവില്ല. വെള്ളം കിട്ടാതെ പട്ടിണി
കിടന്ന് എനിക്ക് മരിക്കണ്ട”.

നടുറോട്ടിൽ ബ്രാഹ്മണരോടൊപ്പം നടന്ന ഔദ്ധത്യത്തിനു
പുറമെ ഭാര്യയെ വിദ്യാഭ്യാസം ചെയ്യിക്കുന്ന തോട്ടപ്പണിക്കാരന്റെ
ധാർഷ്ട്യം കൂടിയായപ്പോൾ അച്ഛൻ സഹിച്ചിരിക്കില്ല. വഴക്കിനും
ഗദ്ഗദത്തിനും കലഹത്തിനുമൊടുവിൽ സേഠ്ജി വീടുവിട്ടിറങ്ങി.
പുറത്തുനിന്ന് വിളിച്ചു. ”കൂടെ വരുന്നോ” എന്നു മാത്രമേ ചോദി
ച്ചുള്ളൂ. സേഠ്ജിയെ പിരിഞ്ഞുള്ള ജീവിതം ആലോചിക്കാൻ
പോലും സാദ്ധ്യമല്ലാതിരുന്നതിനാൽ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല.
ഉടുതുണിക്ക് ഒരു മറുതുണി മാത്രമായിരുന്നു കയ്യിൽ.
മുന്നിലെ വഴി എത്ര ദുർഘടമാണ്. എത്ര ദാരിദ്ര്യമാണ് അവി
ടത്തെ കൈമുതൽ എന്ന് തിരിച്ചറിയാൻ അധിക നാളുകളൊന്നും
വേണ്ടിവന്നില്ല. തോൽക്കില്ല എന്നു മാത്രം രണ്ടുപേരും പരസ്പരം
പറഞ്ഞുകൊണ്ടിരുന്നു. എങ്ങനെ എന്ന ചോദ്യം രണ്ടുപേരും കണ്ടി
ല്ലെന്നു നടിച്ചു. അതാണ് നിറവയറുള്ള ബാലവിധവയുമായി വീട്ടി
ലേക്ക് സേഠ്ജി കയറിവന്നപ്പോൾ വയറൊന്നാകെ കത്തിയത്.

”എന്തെങ്കിലും കഴിക്കാൻ കൊടുക്ക്” ആജ്ഞ.

”ചാകണമത്രെ. ജീവിക്കാനാണ് ധൈര്യം വേണ്ടത്” അകത്തേക്കു
കടന്ന് പെൺകുട്ടിയുടെ കൈ തന്റെ കയ്യിൽ വച്ച് സേഠ്ജി
മുരണ്ടു.

”പെറ്റാൽ കുട്ടിക്ക് ആരുടെ ജാതിപ്പേരിടും എന്നാണ് ഏറ്റവും
വലിയ ചോദ്യം!”

”അനാഥർക്ക് കൊടുക്കാൻ നമ്മുടെ പേരുണ്ട്. നോക്കാനും
നമ്മളുണ്ട്”.

കൊടുത്ത ഭക്ഷണം കഴിക്കാതെ ഇരുന്ന പെൺകുട്ടി ഉറക്കെ
കരയാൻ തുടങ്ങിയിരുന്നു. ഭർത്താവിന്റെ ഏട്ടനാണ് കുട്ടിയുടെ
അച്ഛൻ എന്നു പറഞ്ഞാൽ അവർ അവളെ കൊല്ലും. ”മാലിയുടെ
ഭക്ഷണം കഴിച്ചാലും ബ്രാഹ്മണന്റെ ജീവൻ കിടക്കും”. ദേഷ്യ
ത്തോടെ പെൺകുട്ടിയുടെ മുഖത്തുനോക്കാതെ ഇറങ്ങിപ്പോയ
സേഠ്ജി തിരിച്ചുവന്നത് അതിലേറെ കടുത്ത മുഖവുമായായിരുന്നു.
മിണ്ടാൻ പോലും ധൈര്യം വന്നില്ല. ”ഒന്നല്ല. ആയിരക്കണക്കി
നാണ് ഇത്തരം ക്രൂരത” സേഠ്ജി ആരോടെന്നില്ലാതെ പറഞ്ഞു.

”വിധവ വീട്ടുകാരുടെയും നാട്ടുകാരുടെയും പൊതുസ്വത്തല്ലെ.
ആരുണ്ട് ചോദിക്കാൻ?”

സേഠ്ജിയെ ഇത്രയധികം കോപാകുലനായി കണ്ട ദിവസമുണ്ടായിട്ടില്ല.
പിറ്റേന്നു മുതൽ തുരുതുരാ വീട്ടിൽ വന്നുംപോയുമിരുന്നവർക്ക്
കൊടുക്കാൻ വെള്ളം മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അതൊന്നും കാര്യമാക്കാതെയുള്ള മൂടിപ്പിടിച്ച സംഭാഷണങ്ങൾ.
പിറുപിറുപ്പുകൾ. ഇരുട്ടിലെ മീറ്റിംഗുകൾ. അടുക്കളയുടെ മൂലയിൽ
കൂനിക്കൂടിയിരിക്കുമ്പോൾ ഭയം മാത്രം കൂട്ടിനു നിന്നു. ആരും
ഒന്നും മിണ്ടിയില്ല. വെറും ഒരു മാസത്തിനകം, ഗർഭിണികളായ
വിധവകൾക്കു താമസിക്കാനും പ്രസവിക്കാനുമുള്ള ചെറിയൊരാശ്രമം
തയ്യാറായപ്പോൾ ചുറ്റുമുള്ളവർ പക്ഷെ പകച്ചുനിന്നുപോയി.
ചവിട്ടിപ്പുറത്താക്കേണ്ട നെറികെട്ട പെണ്ണുങ്ങൾക്ക് അഭയമോ?
എതിർപ്പുകൾ ഇരമ്പി: ”ഈ പാപത്തിന് കൂട്ടുനിന്നാൽ
എവിടെയെത്തും നമ്മുടെ പെണ്ണുങ്ങൾ? വീടല്ല, വേശ്യാലയമാണ്
തുറക്കേണ്ടത്”.

പിഞ്ചുകുട്ടികളുടെ പരിചരണ സജ്ജീകരണങ്ങളുമായി സേഠ്ജിയും
കൂട്ടരും ഓടിനടക്കുമ്പോൾ തനിക്കുപോലും തോന്നിയ
സംശയം. അയൽക്കാർ ആരും മിണ്ടാതായി. മുഖത്തുപോലും
നോക്കാതായി. ”കുലടകൾക്ക് കൂട്ടുനിൽക്കുന്നവൾ. വീട്ടിലിരി
ക്കാത്ത അശ്രീകരം”. അപവാദങ്ങൾ കുമിഞ്ഞു. ആ പിഞ്ചുകുഞ്ഞുങ്ങൾ
എന്തു പിഴച്ചു എന്ന സേഠ്ജിയുടെ ചോദ്യത്തിനു
മുന്നിൽ പക്ഷെ താനടക്കം എല്ലാവരും നിശ്ശബ്ദരായി. പെറ്റുവീണ
കുഞ്ഞുങ്ങളെ അവിടെത്തന്നെയിട്ട് അമ്മമാർ നടന്നകന്നപ്പോൾ
മനസ്സ് വല്ലാതെ കലങ്ങിയിട്ടുണ്ട്. ഈ യാത്രയെങ്ങോട്ട് എന്ന
ചോദ്യം ബാക്കിയാവാൻ തുടങ്ങിയിരിക്കുന്നു. എപ്പോഴും. എത്ര
പേരെ ഊട്ടും? എത്ര പേരുടെ ചുമതലയേൽക്കും? എങ്ങനെ
കൊണ്ടുനടക്കും?

കുട്ടികളുടെ പഠിപ്പെങ്ങനെ എന്നു മാത്രമായിരുന്നു മുന്നിൽ
പെടുമ്പോഴൊക്കെ സേഠ്ജിയുടെ ചോദ്യം. സ്വയം പഠിക്കണം. പഠി
പ്പിക്കാൻ എന്നും തയ്യാറെടുക്കണം. ബ്രാഹ്മണ വിധവ ഇട്ടിട്ടുപോയ
യശ്‌വന്തിനെ നോക്കണം. വരുന്നവരെ സത്കരിക്കണം.
ക്വിൽറ്റുകൾ കൂടുതൽ തയ്ച്ച് പണമുണ്ടാക്കണം. ചെലവിന് പണം
കാണണം.

എന്തൊക്കെ ചെയ്താലും എത്ര ഓടിനടന്നാലും ക്ഷീണിച്ചാലും
പക്ഷെ ഒന്നും തെറ്റരുത്. ഒരു ചുവടു പിഴച്ചാൽ മതി കെട്ടിപ്പൊക്കി
വരുന്ന ഗോപുരം ഒറ്റയടിക്ക് തകർന്ന് തരിപ്പണമാകും. സേഠ്ജിക്ക്
അതൊരിക്കലും സഹിക്കാനായെന്നുവരില്ല.
അടുത്ത ഗ്രാമത്തിലെ മിഷണറി സ്‌കൂളിൽ പഠിപ്പിച്ചിരുന്ന മിസ്
ഫറാർ പക്ഷെ എന്തിനും ഏതിനും ഒപ്പം നിന്നു.

”എന്താണ് നിങ്ങൾ ഇപ്പോൾ ചെയ്യുന്നതെന്ന് വല്ല ധാരണയുമുണ്ടോ
സാവൂ?” ഫറാർ തന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു.

”ഇന്നിവിടെ പെൺകുട്ടികളെ പഠിപ്പിക്കുക എന്നുവച്ചാൽ ഇന്ത്യ
യുടെ ചരിത്രത്തിലേക്ക് നടന്നുകയറുക എന്നാണർത്ഥം”
ഇംഗ്ലീഷ് ചുവയുള്ള ഉച്ചാരണം. മുഴുവൻ മനസ്സിലായില്ല.
സേഠ്ജിയുടെ മുഖത്തേക്ക് നോക്കി. സേഠ്ജിയുടെ മുഖത്ത് മുഴുവൻ
ഗൗരവമാണ്.

ഏതോ വലിയ തെറ്റു ചെയ്തപോലെ പരിഭ്രമവും പേടിയും
പൊട്ടിയൊഴുകി. എന്തു തെറ്റാണീ ഗൗരവത്തിനു കാരണം?
ഒറ്റയ്ക്കാവുമ്പോൾ, ഇതൊന്നും തനിക്കാവില്ലെന്നു തോന്നുമ്പോൾ,
പരിഭ്രമവും പേടിയും കൊണ്ട് കരഞ്ഞുപോയ സന്ദർഭങ്ങൾ
ഏറെയാണ്. അങ്ങനെയാണ് തനിക്കു പകരം കൂടുതൽ പഠിപ്പുള്ള
ഒരു സ്ര്തീയെ ടീച്ചറാക്കിക്കൂടേ എന്ന് എല്ലാ ധൈര്യവും സംഭരിച്ച്
സേഠ്ജിയോട് ഒരിക്കൽ ചോദിച്ചത്.

”മതിയായോ സാവൂ,” ഈ ലോകത്തിലെ ദു:ഖം മുഴുവനും
സേഠ്ജിയുടെ ശബ്ദത്തിൽ ഉറഞ്ഞു എന്ന് തോന്നി. ”എന്റെ കൂടെ
നടന്ന് മതിയായോ?” ഉള്ളിൽ നിന്ന് പൊങ്ങിവന്ന വിങ്ങലും സങ്ക
ടവും ഉള്ളിലേക്ക് തള്ളിയമർത്താൻ സാരിയുടെ തുമ്പ് അന്ന് വായി
ലേക്ക് അമർത്തിത്തിരുകിയതാണ് മായാത്ത മറ്റൊരോർമ. ”ഈശ്വരാ”
എന്ന് ഉറക്കെ വിളിക്കാൻ ധൈര്യമില്ലായിരുന്നു. ”ഏതീശ്വ
രനാണ് നിന്നെ രക്ഷിക്കാൻ വരിക?” എന്ന് പലതവണ കേട്ടതാണ്.

”ബുദ്ധിമുട്ടാണ്. അറിയാം” സേഠ്ജി കണ്ണുകൾ നിലത്ത് തറപ്പിച്ചുനിർത്തി.

”അനാഥക്കുട്ടികൾ, വീട്ടുജോലി, പഠിക്കൽ, പഠി
പ്പിക്കൽ. അപമാനങ്ങളും ഭർത്സനങ്ങളും മാത്രമാണ് വഴിയിലുടനീളം.
അറിയാം. പക്ഷെ ഞാൻ ആരെയാണിതൊക്കെ ഏല്പിക്കേ
ണ്ടത്? ആരുമില്ല സാവൂ. ഞാനൊറ്റയ്ക്കാണ്. പിന്നാലെ നടക്കാനേ
ആൾക്കാരുള്ളൂ”.

വാക്കുകൾ മനസ്സിൽ മുള്ളാണികൾ പോലെ തറച്ചു. ഒപ്പം നടക്കേണ്ടതാണെന്ന്
അറിയാഞ്ഞല്ല. അറിയാതെ പിന്നിലാവുകയാണ്.
പഠിക്കൽ, പഠിപ്പിക്കൽ പോലെ ഒരു വ്രതമാക്കിയതുകൊണ്ടാണ്.
കൂടുതൽ കൂടുതൽ പെൺകുട്ടികൾ എഴുതാനും വായിക്കാനും
തുടങ്ങുന്നതു കണ്ട് ഫറാർ ഒരു ദിവസം കെട്ടിപ്പിടിച്ചു. എല്ലാ കുട്ടി
കളുടെയും മുൻപിൽ വച്ച്.

”ഇന്ത്യയിലെ ആദ്യത്തെ ബാലികാവിദ്യാലയം. ഇന്ത്യയിലെ
ആദ്യത്തെ അദ്ധ്യാപിക! ഒരിക്കലും ഒരിക്കലും പിന്തിരിയരുത്.
കല്ലേറുകളും അപവാദങ്ങളും ഒപ്പം വരും. വരട്ടെ. ചരിത്രത്തി
ലേക്ക് കടക്കാൻ ഊടുവഴികളില്ല സാവിത്രീ. കുറുക്കുവഴികളുമി
ല്ല”.

മിസ്. ഫറാറിന്റെ മുഖം മുഴുവൻ ഗൗരവമായിരുന്നു.
”സാവൂനറിയില്ല, ഞാൻ ചരിത്രത്തിന് ദൃക്‌സാക്ഷിയാവുകയാണ്”.
സ്വന്തം നാട്ടിൽ നിന്ന് എത്രയോ അകലെ, അന്യനാട്ടുകാർക്കി
ടയിൽ, ഒറ്റയ്ക്ക്. ഇഷ്ടമാണോ ഈ ജീവിതം എന്നു ചോദിക്കുമ്പോഴൊക്കെ
ഫറാർ ഒന്നും പറയാതെ ചിരിക്കാറേയുള്ളൂ.
അദ്ധ്യാപികയായിട്ടും മിസ്. ഫറാറിനെ, തന്നെപ്പോലെ ആരും
ഉപദ്രവിച്ചിരുന്നില്ല. വെളുത്ത നിറവും സൗമ്യ സ്വഭാവവുമുള്ള
മിഷണറിമാർ പലരും ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്നതുകൊണ്ടു
കൂടിയാവണം ഫറാർ എളുപ്പത്തിൽ അംഗീകരിക്കപ്പെട്ടത്.
അതോ, നമ്മുടെ ഇടയിലുള്ളവരല്ല, ഇംഗ്ലീഷുകാർ എന്തുവേണമെങ്കിലും
ചെയ്‌തോട്ടെ എന്നു വിചാരിച്ചിട്ടാണോ എന്നും നിശ്ച
യമില്ല.

എന്നാൽ സേഠ്ജി അവിടെയുള്ള ഇംഗ്ലീഷുകാരുമായി നല്ല അടുപ്പത്തിലായിരുന്നു.
അവരുടെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ സമൂഹത്തെ
എത്രമാത്രം സ്വാധീനിക്കുന്നു എന്ന് അടുത്തറിഞ്ഞതിനാലാവണം,
സ്ര്തീകളുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്നത് കണ്ടറിഞ്ഞ
തുകൊണ്ടാവണം നാട്ടിലെ പെൺകുട്ടികൾ വീടിനു പുറത്ത്
കാലെടുത്തു വയ്ക്കുക പോലും ചെയ്യാതിരുന്ന കാലത്ത് നിർബന്ധപൂർവം
സേഠ്ജി പെൺകുട്ടികൾ പഠിക്കണമെന്ന് വാശി പിടി
ച്ചത്. ഒരു ചെറിയ കൂര പണിതത്, വീടുകൾ തോറും നടന്നത്,
വേണ്ടാത്തതൊക്കെ കേട്ടത്. ശമ്പളമില്ലാതെ പഠിപ്പിക്കാൻ ആരുമില്ലല്ലോ
എന്ന വേവലാതിക്ക് ഉത്തരമായി വന്നത് അന്ന്
തത്കാലം അക്ഷരങ്ങളും വാക്കുകളുമെങ്കിലും എഴുതാനറിയാമായിരുന്ന
താൻ മാത്രമാണ്. ”അക്ഷരം പഠിക്കുക. പഠിപ്പിക്കുക. പഠി
ക്കാൻ പേടിയരുതെന്ന് പറഞ്ഞുകൊണ്ടേയിരിക്കുക. സഹായത്തി
നൊപ്പമുണ്ടെന്ന് ഉറപ്പു നൽകുക”. ഇതായിരുന്നു ജീവിതം മുഴുവൻ
ചെയ്തത്. പരിഹാസം നിറഞ്ഞ ചിരികൾക്കിടയിലൂടെ മേലിൽ
വന്നുവീണ ചെറിയ കല്ലുകൾക്കിടയിലൂടെ സേഠ്ജിക്കൊപ്പം
നടന്ന് സ്‌കൂളിലെത്തിയ ദിവസം കുട്ടികളെ കണ്ടപ്പോൾ ഒരക്ഷരം
പറയാനാവാതെ വിറങ്ങലിച്ചത് ഇന്നും ഓർമയുണ്ട്. കല്ലേറുകൾ,
ചീത്ത വാക്കുകൾ, താണ ജാതിക്കാരിയെന്ന കുത്തുവാക്കുകൾ
എല്ലാം പതിവായി വഴിയിൽ നിറഞ്ഞു. തിരിച്ചുപോയിരുന്ന്
വല്ലാതെ കരഞ്ഞിട്ടുണ്ട്. ഇനി ഇത് വയ്യ എന്നു തോന്നിയിട്ടുണ്ട്.

പക്ഷെ ഭർത്താവിന്റെ മുഖത്തെ ആവേശം കാണുമ്പോൾ, അദ്ദേ
ഹത്തിന്റെ ഒപ്പം പ്രവർത്തിക്കുന്നവരുടെ സന്തോഷം കാണുമ്പോൾ
താനെന്തോ വലിയ കാര്യം ചെയ്യുകയാണെന്നു തോന്നും.
മനസ്സിനെ തള്ളിത്താഴ്ത്തും പോലെ ഉള്ളിലേക്ക് അമർത്തും.
പേടിയെ കീഴടക്കാൻ പഠിച്ചത് അങ്ങനെയാണ്.
ജ്യോതിബാ എന്ന് എല്ലാവരും വിളിക്കുന്ന സേഠ്ജി എന്തി
നാണ് ഇങ്ങനെ വിഷമങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ പെൺ
കുട്ടികളെ പഠിപ്പിക്കൽ, അവിഹിത ഗർഭം ചുമക്കുന്ന വിധവകൾക്കുള്ള
ആശ്രമം നടത്തൽ, ബ്രാഹ്മണരോട് തർക്കിച്ച് ബോദ്ധ്യ
പ്പെടുത്താനായി ഞങ്ങളെപ്പോലെയുള്ള താണ ജാതിക്കാർക്ക്
നിഷിദ്ധമായി ശാസ്ര്ത-വേദോപനിഷത്തുക്കൾ പഠിക്കൽ തുടങ്ങി
മേൽജാതിക്കാരെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്ന
തെന്ന് എപ്പോഴും ആശങ്കപ്പെട്ടിട്ടുണ്ട്. റോഡിൽ ബ്രാഹ്മണർ
ക്കൊപ്പം നടക്കുമെന്ന് ശഠിച്ച് കലഹിച്ചു വന്ന ദിവസമാണ്
സേഠ്ജിയുടെ അച്ഛൻ വീട്ടിൽ നിന്ന് പുറത്തുപോകാൻ പറഞ്ഞ
ത്. ഒട്ടും കൂസലില്ലാതെ താനും ഒപ്പം പടിയിറങ്ങി എന്നത് വേറെ
കാര്യം. പക്ഷെ ബന്ധുക്കളും അയൽക്കാരുമൊക്കെ മുഖത്തുപോലും
നോക്കാതെ അകന്നകന്നുപോകുമ്പോൾ പേടിയും
സങ്കടവും ഒരു ഇഴജന്തുവിനെപ്പോലെ മനസ്സിലേക്കരിച്ചുകയറും.

”കുറ്റമല്ല കുട്ടികളുണ്ടാകാത്ത”തെന്നും ”ബ്രാഹ്മണശാപത്തിന്റെ
ഫലം അനുഭവിച്ചോ” എന്നും പറഞ്ഞ് അച്ഛൻ വീട്ടിൽ വന്നു വഴക്കിട്ടു
ഊണു കഴിക്കാതെ പോയത് മറക്കാറായിട്ടില്ല. ബ്രാഹ്മണവിധവയ്ക്ക്
അവിഹിത ഗർഭത്തിലുണ്ടായ മകൻ യശ്‌വന്തിന് രക്ഷ
കർത്താവായി നിന്ന് സ്വന്തം പേരു നൽകി സ്‌കൂളിൽ ചേർത്ത
തിനെ നാടു മുഴുവൻ നേരിട്ടത് തിളച്ചുമറിഞ്ഞുകൊണ്ടാണ്. ”ബ്രാഹ്മണക്കുട്ടിക്ക്
താണ ജാതിക്കാരന്റെ ജാതിപ്പേരോ” എന്ന് കലി
തുള്ളിയവരോട് ”എന്നാൽ നിങ്ങളുടെ ജാതിപ്പേര് നൽകിക്കോളൂ”
എന്നാണ് സേഠ്ജി പറഞ്ഞത്. നിമിഷനേരം കൊണ്ട് അപ്രത്യക്ഷ
രായ അവർക്കു പിന്നിൽ സേഠ്ജി ജ്വലിച്ചു. ”ഒരു ജാതിസംരക്ഷകർ!
ഏതു ശാസ്ര്തമാണ് താണ ജാതിക്കാരന് ബ്രാഹ്മണർക്കൊപ്പം
നടന്നുകൂടാ എന്നു പറഞ്ഞിട്ടുള്ളത്” എന്ന് ആക്രോശിച്ചുകൊണ്ട്
കയറിവന്നപ്പോൾ, എന്തിനാണിങ്ങനെ എല്ലാവരുടെയും ശത്രുവാകുന്നതെന്ന്
ചോദിച്ചുപോയിട്ടുണ്ട്. അന്ന് ഒരു നിമിഷം തന്നെ നിർ
ന്നിമേഷം നോക്കി നിന്നിടത്തുതന്നെ നിന്നു സേഠ്ജി.

”തെറ്റ് കണ്ടാൽ മിണ്ടാതിരിക്കരുത്” സേഠ്ജി അതേ നില്പിൽ
തന്നെ നിന്നാണ് പറഞ്ഞത്. ”ബ്രാഹ്മണർ നമ്മോട് പറയുന്ന
തൊന്നും ഒരു ശാസ്ര്തത്തിലും എഴുതിവച്ചിട്ടുള്ളതല്ല. അതാണ് നമ്മ
ളെപ്പോലെയുള്ള അബ്രാഹ്മണർ വേദ-ശാസ്ര്താദികൾ പഠിക്കരുതെന്ന്
അവർ ശഠിക്കുന്നത്. ഞാൻ അതിനാണ് ശാസ്ര്തങ്ങൾ പഠി
ച്ചതും പഠിക്കുന്നതും. നീയും പഠിക്കണം. മനസ്സിലാക്കണം.
എന്നിട്ടീ പച്ചനുണകളെ മുഴുവൻ വെളിച്ചത്തു കൊണ്ടുവരണം”.
വാക്കുകൾ കാതിൽ ഇപ്പോഴും മുഴങ്ങുന്നു. ഒരിക്കലുമൊരി
ക്കലും പിന്തിരിഞ്ഞ് നടക്കില്ലെന്ന് തീരുമാനിക്കുന്ന നിമിഷങ്ങൾ
അവയായിരുന്നു. ഇരുട്ടിന്റെ മറവിൽ വടിവാളുമായി കൊല്ലാനെത്തിയവരെ
കയ്യോടെ പിടിച്ചപ്പോൾ അവരോട് അക്ഷോഭ്യനായി
ചോദിച്ചത് പണത്തിനുവേണ്ടി അവർ എത്രപേരെ കൊല്ലുമെന്നാണ്.
ആത്മവിശ്വാസത്തിന്റെ മൂർത്തീരൂപം. അന്ന് പേടിച്ചുവിറച്ച്
അടുക്കളവാതിലിനു പിന്നിൽ നിൽക്കുമ്പോൾ മനസ്സിൽ വന്നതതാണ്.
ജീവിതാവസാനം വരെ സേഠ്ജിയുടെ പ്രവർത്തനങ്ങൾ
ക്കൊപ്പം ചേരണമെന്ന് അന്ന് തന്നോടുതന്നെ പറഞ്ഞു. പല തവണ.
പലപല തവണ.

കല്ലിനു പകരം ചാണകവും മാലിന്യങ്ങളും വഴിയിൽ തുരുതുരാ
വർഷിക്കാൻ ചുറ്റുമുള്ളവർ വാശിയോടെ മത്സരിച്ചു. ഭീഷണിപ്പെടുത്തലുകൾ,
വീട്ടിലേക്ക് തിരിച്ചുനടക്കാനുള്ള ആജ്ഞകൾ,
തന്റെ സ്വഭാവത്തെക്കുറിച്ച് അശ്ലീലമായ കുത്തലുകൾ,
മുന്നിൽ നിന്ന് വഴിതടയുന്നവരുടെ കറുത്ത കയ്പുറ്റ മുഖങ്ങൾ.
മനസ്സിൽ അപ്പോഴൊക്കെ വാളൂരി നിൽക്കുന്നവന്റെ മുന്നിലെ
അക്ഷോഭ്യമായ മുഖമാണ് വന്നത്. അതൊരു പാഠമായിരുന്നു. ഒരി
ക്കലും മറക്കാത്ത പാഠം.

മുന്നിൽ വഴിതടഞ്ഞുനിൽക്കുന്നവരുടെ മുഖത്തു നോക്കി
മുഖത്തെ ചാണകം കൈകൊണ്ട് വടിച്ചുകളഞ്ഞ് ചോദിച്ചതാണ്
എന്താണ് അവർക്ക് തന്നോട് വിരോധമെന്ന്? എന്തു പ്രവൃത്തി
യാണ് താൻ കുലടയാവാൻ ചെയ്തതെന്ന്?
”നിങ്ങൾ ഇങ്ങനെയൊക്കെ തടഞ്ഞാലും ഞാൻ ജീവനുള്ളിടത്തോളം
വിദ്യാലയത്തിൽ വരുന്ന കുട്ടികളെ പഠിപ്പിക്കാൻ
പോകും. ഉപദ്രവിച്ചോളൂ. ചെയ്യുന്നത് തെറ്റാണെന്ന് നിങ്ങൾക്കുമറിയാം.
അതാണ് എനിക്ക് ധൈര്യം. നിങ്ങൾക്കെന്നെ കൊല്ലാം.
പക്ഷെ അപ്പോഴും കുട്ടികളെ മറ്റു ചിലർ പഠിപ്പിക്കും”.
പറയാൻ തുടങ്ങിയപ്പോൾ വാക്കുകൾ തുരുതുരാ വീണുകൊണ്ടിരുന്നു.
അവർ എന്തോ, ഇരുവശത്തേക്കും വഴിമാറിയത് വലിയ
അത്ഭുതമായി തോന്നി. അന്നും സേഠ്ജി പറഞ്ഞത്, ഇനി സ്‌കൂളി
ലേക്ക് പോകുമ്പോൾ ഒരു സാരി കൂടി കയ്യിൽ കരുതിക്കോളൂ എന്നു
മാത്രമാണ്. അതായി പിന്നെ പതിവ്. ആൾക്കാർ വഴിയിൽ നിന്ന്
പിന്മാറാൻ തുടങ്ങിയതും കൂടുതൽ പെൺകുട്ടികൾ വിദ്യാലയത്തിൽ
വരാൻ തുടങ്ങിയതും അറിഞ്ഞപ്പോഴും സേഠ്ജി പറഞ്ഞ
ത്, വിദ്യാഭ്യാസം പോരാട്ടങ്ങളുടെ തുടക്കം മാത്രമാണ് എന്നാണ്.

”വഴി ഒരുപാട് താണ്ടാനുണ്ട് സാവിത്രി” സേഠ്ജി അന്ന്, അവിടെയിരിക്കുമ്പോൾ
കൈകാലുകളിൽ തോന്നിത്തുടങ്ങിയിരുന്ന ബലഹീനതയിലേക്ക്
ഒരു നിമിഷം നോക്കിയപോലെ തോന്നി.
വിശ്രാംബാഗ്‌വാഡയിൽ വച്ച് സേഠ്ജിയെ ആദരിക്കാൻ
ബ്രിട്ടീഷ് സർക്കാരിന്റെ ഒരുക്കങ്ങൾ തിരുതകൃതിയായി നടക്കുന്ന
സമയമായിരുന്നു അത്.

”നിനക്കും നമ്മുടെ കൂടെ പ്രവർത്തിക്കുന്നവർക്കും കിട്ടേണ്ട
താണ് ആ ആദരം” സേഠ്ജി വീണ്ടും കാലുകളിലേക്ക് നോക്കി.

”ഒറ്റയ്ക്ക് ഒരാൾക്കും ഒരു സമൂഹത്തെ മാറ്റാനാവില്ല. അതൊരി
ക്കലും ഞാൻ മറന്നിട്ടില്ല. പിന്നെ, പെട്ടെന്ന്, പുറത്തു കേട്ട വലിയ
ബഹളത്തിലേക്ക് സേഠ്ജി എഴുന്നേറ്റോടി.
കുടിവെള്ളം കിട്ടാതെ അലമുറയിടുന്ന കുറെ സ്ര്തീകളും കുട്ടി
കളും പൊതുകിണറിനു ചുറ്റും നിന്ന് വെള്ളത്തിനുവേണ്ടി യാചി
ക്കുന്നതാണ് സേഠ്ജി കണ്ടത്. അവരുടെ നിഴൽ അവിടെ നിന്ന
ബ്രാഹ്മണസ്ര്തീകളുടെ മേൽ വീണുപോയതിന്റെ ബഹളമായിരുന്നു
ഞങ്ങൾ അകലെ നിന്ന് കേട്ടത്. സേഠ്ജി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന
അവരിൽ പലരും വെള്ളം കിട്ടിയതും അവിടെത്തന്നെ
തളർന്നുവീണത് ഇപ്പോഴും ഓർമയുണ്ട്. കുട്ടികൾ വെള്ളമില്ലാതെ
പിടഞ്ഞുവീഴുന്നത് ഒരു തരിപ്പോടെയാണ് അന്ന് നോക്കിനിൽക്കേ
ണ്ടിവന്നത്.

സമരങ്ങൾ, സംഘാടനങ്ങൾ, പ്രതിരോധങ്ങൾ. ഏറ്റവും
താണ ജാതിയെന്നു കരുതപ്പെടുന്ന തൊട്ടുകൂടാത്ത മഹാർ കുട്ടി
കൾക്കുവേണ്ടിയുള്ള ഹോസ്റ്റൽ നിർമാണം തർക്കങ്ങൾക്കും തടസ്സങ്ങൾക്കുമിടയിൽ
ഒരു വ്രതംപോലെയാണ് സേഠ്ജി ഏറ്റെടുത്ത
ത്. വിധവകളുടെ തലമുടി വടിക്കാതിരിക്കാൻ ബാർബർമാർക്കി
ടയിൽ ക്ലാസുകൾ, അവബോധ റാലികൾ, സംഘാടനങ്ങൾ
എല്ലാം ഒന്നൊന്നായി പിറകെയെത്തി. ദിവസത്തിന് 24 മണിക്കൂർ
മതിയാകാതെ വന്നു. പണമുണ്ടാക്കാൻ കൂടുതൽ ക്വിൽറ്റുകൾ
വീണ്ടും തയ്ക്കാൻ തുടങ്ങി. കുട്ടിയൊന്നിന് ഒരു റൊട്ടി എന്ന നിലയിലാക്കി
ഹോസ്റ്റൽ പാചകം. കൃഷിസ്ഥലത്തുനിന്ന് വന്ന ധാന്യ
ങ്ങൾ എവിടെയുമെത്താതായിരുന്നു. പട്ടിണി നിത്യനിദാനമായി
മാറി. സേഠ്ജി മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
തോടെ പ്രവർത്തനങ്ങളുടെ ഭാരം കൂടിക്കൊണ്ടേയിരുന്നു. എല്ലുപൊട്ടുന്ന
പണി. പക്ഷെ മാറ്റിവയ്ക്കാവുന്ന ഒന്നുമില്ലെന്ന് തനിക്കുമറിയാം.
കമ്മ്യൂണിറ്റി മീറ്റിങ് കഴിഞ്ഞ് സഹപ്രവർത്തകരുമായി
സംസാരിച്ചിരിക്കെ പെട്ടെന്നാണ് ഇരുന്നിടത്തുനിന്ന് ജ്യോതിബാ
മറിഞ്ഞുവീണത്. ഹൃദയാഘാതത്തിൽ വലതുവശം മുഴുവൻ തളർന്നു.
സേഠ്ജിയില്ലാത്ത പ്രവർത്തനങ്ങൾ. മനസ്സിലൂടെ ആദ്യം
കടന്നുപോയത് അതാണ്. സേഠ്ജിയുടെ തളർന്ന ശരീരം ഒരു വിലങ്ങുപോലെ
മനസ്സിനു കുറുകെ നിന്നു. ഒറ്റയാകൽ ഇത്രയധികം
ഭീതിദമായി ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല അന്നുവരെ.

”സത്യത്തെ നാം ഇന്നുവരെ പേടിച്ചിട്ടില്ല” കൈ ഉഴിഞ്ഞുകൊടുത്ത്
കട്ടിലിൽ അടുത്തിരിക്കെ സേഠ്ജി തന്റെ മുഖത്തേക്ക്
നോക്കാതെ ശബ്ദം താഴ്ത്തി. ”മരണമെന്ന സത്യം ഇപ്പോൾ ഇതാ
ഈ വാതിൽക്കലെത്തിയിരിക്കുന്നു. എന്റെ സംസ്‌കാരം യശ്‌വന്ത്
മാത്രമേ ചെയ്യാവൂ. സന്ധുബന്ധുക്കളെയൊന്നും കൂട്ടിത്തൊടീക്ക
രുത്. ഒരാളെപ്പോലും”.
കരഞ്ഞില്ല. ഒന്നും പറഞ്ഞില്ല. പ്രവർത്തനങ്ങൾ നിലയ്ക്കാതെ
നോക്കിക്കോളാം എന്നുമാത്രം പറഞ്ഞു.
ഉഴിഞ്ഞുകൊണ്ടിരുന്ന കൈയിൽ സേഠ്ജി അന്ന് മുറുക്കെ പിടി
ച്ചു.

അതാണ്, മരണശേഷം അവകാശം പറയാനെത്തിയ ബന്ധുക്കൾ
പറഞ്ഞതൊന്നും കേൾക്കാതെ, അവരുടെ മുന്നിലൂടെ ശവമഞ്ചത്തിനു
മുന്നിൽ പിടിക്കേണ്ട കനൽ നിറച്ച മൺകുടവുമായി
ആദ്യമേ മുന്നിട്ടിറങ്ങിയത്. യശ്‌വന്ത് പിന്നിൽ നടന്നു.

പെണ്ണ്?! മൂർച്ചയുള്ള ശൂലങ്ങൾ പോലെ ശബ്ദങ്ങൾ ചിതറി.

”ഭാര്യ ഭർത്താവിന്റെ ശവത്തിനു മുന്നിൽ നടക്കുമെന്നോ! മരിച്ച
വന് മോക്ഷം പോലും കൊടുക്കാത്ത കുലട. താന്തോന്നി!”
ജീവിതം മുഴുവൻ കേൾക്കാനിരിക്കുന്നതൊക്കെ കാതിൽ മുഴങ്ങി.
ശ്മശാനം സ്ര്തീകൾ ചെല്ലുന്ന സ്ഥലമല്ല. അറിയാം. പക്ഷെ
സേഠ്ജിക്കിതാവും ഇഷ്ടം. ജീവിതം മുഴുവൻ സേഠ്ജി ചെയ്തതതാണ്.
ആചാരങ്ങളെ തട്ടിമറിച്ചിടുക. ”അതുകൊണ്ട്,” ഞാൻ സ്വയം
പറഞ്ഞു: ”അവസാന നിമിഷം വരെ ഞാൻ കൂടെ നടക്കുകയാണ്.
ശരീരം പോലും കാണാൻ കഴിയാതാകുംവരെ. എനിക്കി
പ്പോൾ ഇതാണ് ചെയ്യാനാവുക, സേഠ്ജി”.
ആളുന്ന ചിതയ്ക്കു മുന്നിൽ എല്ലാവരുടെയും ശാപവാക്കുകൾ
കേട്ട് ശൂലമുനകൾ പോലെ നീളുന്ന നോട്ടങ്ങൾക്കു നടുവിൽ നിൽ
ക്കുമ്പോൾ, കല്ലേറുകൾക്കും ശാപശകാരങ്ങൾക്കും നടുവിലൂടെ
ആദ്യമായി സ്‌കൂളിലേക്ക് സേഠ്ജിക്കൊപ്പം നടന്ന ദിവസമാണ്
ഓർമ വരുന്നത്. ചിതയ്ക്കപ്പുറത്ത് വിവാഹദിനത്തിന്റെ അലുക്കുകളും
അലങ്കാരങ്ങളും പൂമാലയുമായെത്തിയ പതിനാലുകാരൻ
എല്ലാം കണ്ട് പുഞ്ചിരിയോടെ നിന്നു. സ്ലേറ്റിൽ നിർബന്ധപൂർവം
കൈ പിടിച്ചെഴുതിപ്പിച്ച ആദ്യാക്ഷരങ്ങളുടെ അലുക്കുകൾ.
അതിനു മുകളിൽ തലപ്പാവിലെ കടുംനിറമാർന്ന കരപോലെ അടി
വരയിട്ട മുഴങ്ങുന്ന വാക്കുകൾ.

”യാത്രയുടെ തുടക്കമേ ആയുള്ളൂ സാവൂ. താണ്ടാൻ വഴി ഒരുപാടുണ്ട്”.
കത്തിജ്ജ്വലിച്ചതിനുശേഷം അമർന്നടങ്ങുകയാണ് ചിത. തിളയ്ക്കുന്ന
ചൂട് ഒരോർമക്കുറിപ്പുപോലെ.

”നാളെ രാവിലെത്തന്നെ ഹോസ്റ്റലിൽ അരി എത്തിക്കണം”
ഇരുളാൻ തുടങ്ങിയിരുന്ന വഴിയിലൂടെ തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ
യശ്‌വന്തിനോട് പതുക്കെ പറഞ്ഞു: ”വൈകുന്നേരം
ആശ്രമത്തിലാണ് മീറ്റിങ്. എനിക്ക് നാലുമണിക്കുതന്നെ എത്ത
ണം”.

( രണ്ടു വർഷത്തിനു ശേഷം പൂനെയിൽ പടർന്നു പിടിച്ച പ്ലേഗ്
രോഗത്തിനിരയായവരെ ശുശ്രൂഷിക്കുന്നതിനിടയിൽ, പ്ലേഗ്
രോഗം ബാധിച്ച് സാവിത്രി ബായി ഫുലെ അന്തരിച്ചു .)

Wednesday 4 September 2019

മീർ മുഹമ്മദ് അലിക്കു ഗുരുവന്ദനം 5/9/2019

അധികമാരും അറിയാതെ ,ആരാലുമേറെ വാഴ്ത്തപ്പെടാതെ പൊലിഞ്ഞ ആ ജീവിതം



ലോക ചാമ്പ്യൻ പി വി സിന്ധുവിന്റെ ബാ ഡ്‌മിന്റൺ ജൈത്രയാത്ര  തുടങ്ങിയത് ആന്ധ്രയിലെ സെക്കന്ററാബാദിൽ  ബാഡ്മിന്റൺ അക്കാദമി  നടത്തിയിരുന്ന പരേതനായ മീർ മുഹമ്മദ് അലി എന്ന കോച്ചിന്റെ പരിശീലന ക്‌ളാസ്സുകളിൽ നിന്നാണ് .ദേശീയ സിംഗിൾസ് ടൂർണമെന്റുകളിൽ മൂന്നു തവണ റണ്ണറപ് ആയിരുന്ന മീർ മുഹമ്മദ് അലി ടച് പ്ളേയുടെ -പവർ ഗേമിന്റേതല്ല -ഉസ്താദായിരുന്നു .കോച്ചിങ് അദ്ദേഹത്തിന് വ്യവസായവുമായിരുന്നില്ല .

"സ്വതവേ വിശാലഹൃദയനായ മനുഷ്യൻ .ആരെയും സഹായിക്കും ,നാളെയെ കുറിച്ച് ചിന്തിക്കാതെ ." ഒരു ശിഷ്യൻ അദ്ദേഹത്തെ ഓർക്കുന്നതിങ്ങനെ .പേരിനു മാത്രമായുള്ള ഫീസിന്റെ പേരിൽ ഒരു കളിക്കാരനെയും കളിക്കാരിയെയും അദ്ദേഹം പുറത്താക്കിയില്ല .ഇന്നത്തെ ലോകത്തിനു ചേരാത്ത ഈ മനുഷ്യൻ ഫീസിനു വേണ്ടി കളിക്കാരുടെ രക്ഷിതാക്കളേയും ബുദ്ധിമു ട്ടിച്ചില്ല .അദ്ദേഹം മെനഞ്ഞെടുത്ത ബാഡ്മിന്റൺ താരങ്ങളുടെ വിജയനിര മീര മുഹമ്മദ് അലി സാറിനു അദ്ദേഹത്തിനർഹമായ  മഹത്തായൊരു  സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട് . 

ക്ഷമയുടെ ആൾരൂപമായിരുന്ന മെലിഞ്ഞ  ആ ആറടിക്കാരൻ കളിക്കാരെ റാക്കറ്റ് പിടിപ്പിച്ചു പൊടിമണ്ണിൽനിന്നും  വളർത്തിയെടുത്തു . കുട്ടികൾ കുട്ടികളാണ് .അവർ ക്രീഡാലോലരാണ് .പലപ്പോഴും ശ്രദ്ധ മാറും പറഞ്ഞത നുസരിക്കുന്നതൊഴിച്ചു സകലവും ചെയ്യും .കൃത്യമായി വരാറുമില്ല .എന്നാലും കോച്ചു മീർ അലിക്കു  അച്ചടക്കം നിർബന്ധമല്ല .അടിയില്ല .വഴക്കില്ല . ആസ്വദിച്ചു കളിക്കട്ടെ എന്നതായിരുന്നു  മീർ അലിയുടെ നിലപാട് .ബാഡ്മിന്റണെ പ്രണയിച്ച മിർ അലി സാറിനു വലിയ ആഗ്രഹങ്ങളുമില്ലായിരുന്നല്ലോ .അദ്ദേഹം പരിശീലിപ്പിച്ചവർ പറയുന്നു .മിർ മുഹമ്മദ് അലി അക്കാദമിയിൽ പഠിക്കാനെത്തിയ കുഞ്ഞുങ്ങൾക്കതൊരു ആസ്വാദ്യകരമായ കാലമായിരുന്നു. തർക്കങ്ങൾ പൊരിഞ്ഞ വഴക്കുകളായി മാറും .രക്ഷിതാക്കൾവന്നുഇടപെടേണ്ടിവന്നിരുന്നു.

ടൂർണമെന്റുകളിൽ ഇന്നത്തെപ്പോലെപണംവന്നുവീഴാതിരുന്ന കാലം.പല ടൂർണമെന്റുകളിലും അലി സാർ ഇടപെട്ട് ചില ചെറു  ചെറു സ്പോണ്സർഷിപ്പുകൾ സംഘടിപ്പിച്ചാണ് ഓൾ ഇന്ത്യാ ടൂര്ണമെ ന്റുകൾ അടക്കം നടന്നു പോയത് .ചാമ്പ്യൻഷിപ്പ്‌ വന്നാൽ കുട്ടികൾ ആവേശ ഭരിതരായി പോരാട്ടത്തിന് തയ്യാറാകും .
നേരെ വാ നേരെ പോ പ്രകൃതക്കാരനായിരുന്ന അലിയെ അന്നത്തെ സ്പോർട്സ് നടത്തിപ്പുകാർ പലർക്കും ഇഷ്ടമായിരുന്നില്ല .തൻ്റെ അടുത്തു ട്രെഷറിയുടെ താക്കോലില്ലെന്നു കൂടെ നിൽക്കാൻ മടിച്ചവരോട് അദ്ദേഹത്തിന് പറയേ ണ്ടി വന്നു .
മിർ മുഹമ്മദ് അലി സാറിനു ധാരാളം ആരാധകരും ഉണ്ടായിരുന്നു .പേര് കേട്ട സിനിമ സംവിധായകൻ കെ വിശ്വനാഥ് തൻറെ ബാഡ്മിന്റൺ ഗുരുവായി അലി സാറിനെ തൻ്റെ ശങ്കരാഭരണം എന്നഅവാർഡു സിനിമയിലെ   സഹപ്രവർത്തകർക്ക് പരിചയപ്പെടുത്തുമായിരുന്നു .
അലി സാറിൻറെ കേളീശൈലികൾ കണ്ടു പഠിച്ചു വളർന്ന്  ലോക ജേതാവായ പ്രകാശ് പദുക്കോൺ കൊച്ചിനെ കണ്ടുമുട്ടുകയും എപ്പോഴും ആദരപൂർവം സംസാരിക്കുകയും ചെയ്യുമായിരുന്നു .
തൻ്റെ സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കാൻ സ്വ ജീവിതം ഉഴിഞ്ഞു വെച്ച മിർ മുഹമ്മദ് അലി സാർ ബാഡ് മിന്റെനെയാണ് ജീവിത സഖിയാക്കിയത്.അധികമാരും അറിയാതെ ,ആരാലുമേറെ വാഴ്ത്തപ്പെടാതെ പൊലിഞ്ഞ ആ ജീവിതം ഇപ്പോഴത്തെ ലോകചാമ്പ്യന്റെ  കേളീശൈലിയിൽ അനശ്വരത നേടുകയാണ് .ഈ വർഷത്തെ അധ്യാപക ദിനത്തിൽ ഞാൻ മിർ  മുഹമ്മദ്  അലി സാറിനെ തിരിച്ചറിയുന്നു  .ഗുരുവന്ദനം .-CKR ( അവലംബം -ദ ഹിന്ദു ) 
************************************************************




Tuesday 3 September 2019

ഷോർട്ട് ഫിലിം ഫെസ്റ്റ് 2019

Dyfi ചിറ്റാരിക്കാൽ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി dyfi കമ്പല്ലുർ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റ് 2019 ന്റെ ഉദ്ഘാടനം കമ്പല്ലൂരിൽ പ്രശസ്ഥ സിനിമ സംവിധായകൻ ശ്രീ സന്തോഷ് പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു CRC ഗ്രന്ഥശാല സെക്രട്ടറി ശ്രീ അനിൽ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം സഖാവ് കെ പി നാരായണൻ, dyfi ബ്ലോക്ക്‌ ട്രഷറർ ശിവദാസ് എൻ വി, ശ്രീ സി കെ രാധാകൃഷ്ണൻ , ശ്രീ ബൈജു മാസ്റ്റർ, ശ്രീ ജിതേഷ് കമ്പല്ലുർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു യൂണിറ്റ് സെക്രട്ടറി ഷിഖിൻ കമ്പല്ലൂർ സ്വാഗതം പറഞ്ഞു (1/09/2019.).ഓപ്പൺ ഫോറത്തിൽ CK രാധാകൃഷ്ണൻ മാസ്റ്റർ ചർച്ചക്ക് നേതൃത്വം നൽകി.





Monday 2 September 2019

സത്യാനന്തര കാലത്തെ വായന

സത്യാനന്തര കാലത്തെ വായന

വായന അപകടകരമായ വിധത്തിൽ ഏകതാനമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവി ക്കുന്നത് .ഈ ഏകതാനമായ വായനയാണ് നൂറു ശതമാനം സാക്ഷരത നേടിയ കേരളീയ  സമൂഹത്തിലെ എല്ലാ കുടുംബങ്ങളിലും ( ധനിക, ഇടത്തരം, അരാഷ്ട്രീയ, രാഷ്ട്രീയ ഭേദമില്ലാതെ )  നടക്കുന്നത് എന്നത്‌ കൊണ്ടും     പൊതു അഭിപ്രായത്തെ രൂപപ്പെടുത്തുന്നത് ഇത്തരം വായനയാണ് എന്നതു കൊണ്ടും  ഏക തല  വായന നമ്മൾ കൃത്യമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമായി മാറിയിരിക്കുന്നു .


ഒരേ    പത്രം മാത്രം വായിക്കുകയും ആ പത്രത്തിന്റെ നിലപാടുകൾ അറിഞ്ഞോ അറിയാതെയോ സ്വന്തം നിലപാടുകളായി സ്വീകരിക്കുകയോ ചെയ്യുന്ന രീതിയെയാണ് ഏകതാന വായന എന്നോ ഏകതല വായന എന്നോ ഞാൻ ഉദ്ദേശിക്കുന്നത് .പാർട്ടി മുഖപത്രങ്ങൾ മാത്രം വായിക്കുന്നവരിലും നിഷ്പക്ഷ പത്രം എന്ന് അവകാശപ്പെട്ട് സ്വന്തം പക്ഷങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന പത്രങ്ങൾ വായിക്കുന്നവരിലും ഏകതാന വായനയുടെ അപകടങ്ങൾ  വ്യത്യസ്ത അളവുകളിൽ പതിയിരിക്കുന്നു .ഒരു പക്ഷേ പാർട്ടി പത്ര വായനക്കാരിൽ ഈ അപകടം കുറഞ്ഞ തോതിലാണ്  എന് പറയാം .പാർട്ടി നിലപാടുകൾ  എപ്പോഴെങ്കിലും തിരുത്താവുന്ന ഒന്നായതിനാൽ അത് താമസമില്ലാതെ വായനക്കാരിൽ എത്തിക്കാനും  നിലപാട് മാറ്റിയെടുക്കാനും കഴിയും .എന്നാൽ നിഷ്പക്ഷ മുഖം മൂടി യുള്ള പത്രങ്ങൾക്കു തെറ്റ് തിരുത്തുക എന്നത് ഒരു ബാധ്യതയാകുന്നില്ല .കാരണം അവർക്കു തെറ്റ് പറ്റാറില്ലല്ലോ .

"  അത്നിങ്ങൾ ദേശാഭിമാനി വായിച്ചിട്ടു പറയുന്നതല്ലേ "എന്ന അഭിപ്രായം പറയുന്ന ആൾ മനോരമ /മാതൃഭൂമി മാത്രമാണ് താൻ വായിക്കുന്നത്  എന്നും അതിനാൽ തൻ്റെ അഭിപ്രായം എന്നത് മനോരമ / മാതൃഭൂമിയുടെ അഭിപ്രായത്താൽ സ്വാധീനിക്കപെട്ടതെന്നും ഒരിക്കലും ആലോചിക്കുകയോ സമ്മതിക്കുകയോ ചെയ്യുന്നില്ല .ഇത് തിരിച്ചും സംഭവിക്കുന്നുണ്ട് . "  അത്നി ങ്ങൾ മനോരമ / മാതൃഭൂമി  വായിച്ചിട്ടു പറയുന്നതല്ലേ " എന്ന്   പറയുന്ന ആൾ ഒരുപക്ഷേ  ദേശാഭിമാനിയോ ജൻമ ഭൂമിയോ മാത്രം വായിച്ചാണ് സ്വന്തം അഭിപ്രായം രൂപീകരിക്കുന്നത് .ചന്ദ്രികയോ വീക്ഷണമോ ജന്മഭൂമിയോ ഇന്ത്യൻ എക്സ്പ്രെസ്സോ ദ് ഹിന്ദുവോ മാത്രം വായിക്കുന്നവർക്കും സമഗ്ര വീക്ഷണത്തിൻറെ അഭാവം സ്വാഭാവികമായും കാണും .  ഒരേ വാർത്താ ചാനൽ മാത്രം കണ്ടു നിലപാടുകളിലെത്തുക എന്ന രീതിയാണ് ഭൂരിപക്ഷം പ്രേക്ഷകരും അനുവർത്തിക്കുന്നത് .ഓരോ  പത്രത്തിനുംചാനലിനും  ഓരോ  വ്യാപാര താല്പര്യമുണ്ടെന്നും അതിനു യോജിച്ച ഒരു രാഷ്‌ട്രീയ താല്പര്യമുണ്ടെന്നും അത്തരത്തിലുള്ള അഭിപ്രായം സമൂഹത്തിൽ നിലനിൽക്കാൻ വേണ്ട വിധത്തിൽ വാർത്തകളെ  അവർ ക്രമീകരിക്കുമെന്നും ഒരു വാർത്ത വായിക്കുന്ന അല്ലെങ്കിൽ കാണുന്ന അവസരത്തിൽ നമ്മൾ ഓർക്കുമോ ? പലപ്പോഴും നമ്മളുടെ ശീലങ്ങൾക്കും ഇഷ്ടങ്ങൾക്കും മുൻധാരണകൾക്കും ചേരുന്ന വാർത്തകൾ വന്നാൽ അതങ്ങ് കണ്ണടച്ച് വിശ്വസിക്കാനാണ് നമുക്കിഷ്ടം . ഈ കണ്ണടച്ച് വിശ്വസിക്കൽ തന്നെയാണ് ഏകതാന വായനയുടെ അപകടവും .ബഹുസ്വര വായനയുടെ സാധ്യതകൾ തുറന്നിടേണ്ടതുണ്ട് എന്നു മനമ്മളെ ഓർമിപ്പിക്കുന്നതും ഈ അപകട സാദ്ധ്യ തയാണ് .ദുരിതാശ്വാസ ക്യാമ്പിലെ ഓമനക്കുട്ടൻ കള്ളനാവുന്നതു ഏകതാന വായനയുടെ ഫലമാണ് .ഓമനക്കുട്ടൻ സത്യ സന്ധനാവുന്നതോ ബഹുസ്വരവായനയുടെ ഫലവും .സാജന്റെ ആൽമഹത്യയെക്കുറിച്ചുള്ള പോലീസ്  റിപ്പോർട്ട്  വിവിധ പത്രങ്ങൾ അവതരിപ്പിക്കുന്നത് എങ്ങിനെ എന്ന് എത്ര വായനക്കാർ ശ്രദ്ധിച്ചിരിക്കും ? ഏറ്റവും ഒടുവിൽ വന്ന വാർത്തക്കു  മനോരമയുടെ തലേക്കെട്ട്    "മരണകാരണം കുടുംബ പ്രശ്‌നം അല്ല " എന്നാണ് .( അപ്പോൾ പിന്നെ ഗ്രാമപഞ്ചായത്തു തന്നെ കുറ്റക്കാർ  എന്ന് വായനക്കാർ ചിന്തിച്ചോളും .)  മാതൃഭൂമി അതെ വാർത്തക്ക് കൊടുത്ത മേൽവാചകം "അന്വേഷണത്തിൽ ഒന്നിനും തെളിവില്ല " എന്നാണ് .ദേശാഭിമാനിയാകട്ടെ " പാർത്ഥ കൺവെൻഷൻ സെന്റർ പ്രവർത്തന സജ്ജമായി " എന്നും റിപ്പോർട് ചെയ്യുന്നു .തങ്ങൾ ഉദ്ദേശിക്കുന്ന ആംഗിളിലേക്കു ഓരോ മാധ്യമവും വാർത്തയെ തിരിച്ചു വെക്കുന്നുണ്ട് എന്ന കാര്യം വായന സമയത്തു എത്ര പേർ തിരിച്ചറിയുന്നുണ്ട് എന്നത് ഗൗരവപൂർവം കാണേണ്ടതാണ് .അതുകൊണ്ട് തന്നെ ബഹുസ്വര വായനയുടെ സൂക്ഷ്മ ഘട്ടങ്ങൾ അപഗ്രഥിക്കേണ്ടതും അത്തരം വായനയിലേക്ക് സമൂഹത്തെ കൂട്ടിക്കൊണ്ടു പോകേണ്ടതും  സത്യാനന്തര കാലഘട്ടത്തിലെ അടിയന്തിര കർത്തവ്യമാണ് . 

ഏകതാന വായനയിൽ നിന്നും ബഹുസ്വരവായനയിലേക്കുള്ള ദൂരം വലുതാണ് . സമയ ലഭ്യത ഏറ്റവും വലിയ തടസ്സമാണ്. നവമാധ്യമങ്ങളുടെ കടന്നു കയറ്റത്തോടെ ഉള്ള സമയം അവ കവർന്നെടുത്തു  എന്ന സ്ഥിതിയുണ്ട് .ഒന്നിലധികം പത്രങ്ങൾ വായിക്കാൻ പണം മുടക്കാനും  പലർക്കും സാദ്ധ്യമല്ല .അങ്ങിനെ ഒരു താല്പര്യവും വായനക്കാരന് കാണാറുമില്ല .മാത്രമല്ല ബഹുസ്വര വായന ഇല്ലാതിരിക്കുന്ന ഒരാളെയാണ് സത്യത്തിൽ മിക്കവാറും എല്ലാ പ്രസ്ഥാനങ്ങളും  ആഗ്രഹിക്കുന്നത് .പുതിയ വായനക്കൂട്ടങ്ങൾക്കും വീട്ടുമുറ്റചർച്ചകൾക്കും നേരിടാനുള്ള ഏറ്റവും വലിയ വെല്ലുവിളി ഏകതല വായനയിൽ നിന്നും ബഹുസ്വരവായനയിലേക്കു വായനക്കാരനെ എങ്ങിനെ കൊണ്ടുപോകാം എന്നുള്ളത് തന്നെയാണ് .


ഇന്നലെ ചെറുസിനിമ കളുടെ ഒരു  പ്രദര്ശനത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ ദി ലോക്ക് എന്ന  ഹ്രസ്വ സിനിമയിലെ ഒരു ദൃശ്യം ചർച്ച ചെയ്യപ്പെട്ടു .മദ്യപിച്ചു ബോധം കെട്ട് കടത്തിണ്ണയിൽ ഉറങ്ങിയ ഒരാൾ അതിരാവിലെ  പത്രം വീഴുന്നതോടെ ഉണരുന്ന ദൃശ്യം .ഇതിൽ മനോരമ പത്രം കടവരാന്തയിലേക്കു പറന്നു വീഴുന്ന രംഗം എന്തിനാണ് കാണിച്ചത് എന്ന ഒരു ചർച്ചയുടെ ഭാഗമായി ആ സിനിമയുടെ സംഭാഷണരചയിതാവിൻറെ (script writer )എടുത്ത  നിലപാട്  "ദേശാഭിമാനി പത്രം കാണിച്ചാൽ അത് ഒരു പ്രചാരണ രീതിയായി കാണും ;എന്നാൽ മനോരമയായാൽ അതു ഒരു സ്വാഭാവികതയായി കാണും മാത്രമല്ല മനോരമ ഒരു നിഷ്പക്ഷ പത്രമാണല്ലോ " എന്നതായിരുന്നു .ബഹുസ്വരവായന നേരിടുന്ന വലിയ വെല്ലുവിളി ഇത്തരം നിരുപദ്രവമെന്നും സത്യസന്ധമെന്നും പ്രത്യക്ഷത്തിൽ തോന്നിക്കുന്ന  പൊതു ബോധ്യങ്ങളെ എങ്ങിനെ തിരുത്താൻ കഴിയുമെന്നത് തന്നെയാണ് .നിഷ്പക്ഷ നിലപാട് എന്ന് നാം കരുതുന്നവ ആസൂത്രിതവും കൃത്യവുമായ വാണിജ്യ താല്പര്യങ്ങളാ ണെന്നും ആ താല്പര്യങ്ങൾക്കുതകുന്ന രാഷ്ട്രീയ നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ് അത്തരം മാദ്ധ്യമങ്ങൾ ചെയ്യുന്നതെന്നും ഇന്നത്തെ വായനക്കാർ   തിരിച്ചറിയേണ്ടതുണ്ട് .ബഹുസ്വരവായന വിമർശനാത്മക വായനയിലൂടെ മാത്രമേ ലക്ഷ്യവേധിയാവുക യുള്ളൂ  .

ഒരുപാടു വായിച്ചാൽ മാത്രം പോരാ ,വായിച്ചതിനെ ഇതുവരെ ആർജിച്ച മൂല്യങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിൽ  സ്വന്തയൊരു കാഴ്ചപ്പാടോടെ  സംസ്കരിക്കുക എന്നതാണ് പ്രധാനം .ഈ പ്രക്രിയയെ  വിമര്ശനാല്മക വായന എന്നു പറയാം .ഇന്ന് വായനയുടെ പേരിൽ നടക്കുന്നത് വിവരശേഖര ണവും അവിടവിടെ  തൊട്ടു വായനയും മാത്രമാണ് .ആഴത്തിൽ വായിക്കാൻ ആർക്കാണ് നേരം ?

ഇന്നത്തെ ചെറുപ്പക്കാർ നവമാദ്ധ്യമങ്ങളിൽ ( വാട്സാപ്പ് / ഫേസ്ബുക്ക്  /  ഇൻസ്റ്റഗ്രാം,.......... ) ഒരുപാട് പോസ്റ്റു ചെയ്യുകയും വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയോ ഓഡിയോ ഫയലുകളായി അയക്കുകയോ  ചെയ്യുന്നുമുണ്ട്  എന്നത് പരിഗണിക്കാനുണ്ട് .സ്വന്തം അഭിപ്രായങ്ങളോട് യോജിക്കുന്ന പോസ്റ്റുകൾ അതിൻറെ സത്യാവസ്ഥ അന്വേഷിക്കാതെ ഫോർവേഡ് ചെയ്യുന്ന രീതിയും കൂടിവരുന്നു ,പോസ്റ്റിനു ശേഷം അതേ പോസ്റ്റിനെക്കുറിച്ചു എതിർത്തും അനുകൂലിച്ചും ധാരാളം അഭിപ്രായങ്ങളും ഉണ്ടാകുന്നുണ്ട് .ഇതൊക്കെ വായിച്ചു ശരി തെറ്റുകൾ വിശകലനം ചെയ്തു അഭിപ്രായരൂപീകരണം നടത്തുകയാണെങ്കിൽ അവിടെ ബഹുസ്വരവായനയും വിമർശനാല്മക വായനയും നടക്കുന്നുണ്ട് എന്ന് പറയാം .  കരുതിക്കൂട്ടി ഒന്നിലേറെ പത്രങ്ങൾ പ്രതിദിനം വായിക്കുന്ന നിരവധി ചെറുപ്പക്കാർ  ഉണ്ട് എന്ന് ഞാൻ കരുതുന്നില്ല .വാർത്താ ചാനലുകൾ തന്നെ പലതു കണ്ട് സ്വന്തം അഭിപ്രായത്തിലെത്താനൊക്കെ എത്ര പേർ മെനക്കെടുന്നുണ്ട് ? ഒരിക്കൽ പ്രസിദ്ധീകരിച്ചത് തെറ്റായ വസ്തുതയാ ണെന്നു അതേ ചാനലിൽ തന്നെ എഴുതി വരുന്നത് ഈയിടെ ഒരു പതിവായിട്ടുണ്ട് .പക്ഷെ ഈ കുറ്റസമ്മതം ആദ്യ റിപ്പോർട്ട് കണ്ട എത്ര പേർ കണ്ടു കാണും ?മാത്രമല്ല ഇനി രണ്ടാമത്തെ വാർത്ത കണ്ടാൽത്തന്നെ ബ്രേക്കിംഗ് ന്യൂസ് ആയി കൊട്ടുംകുരവയുമായി ആദ്യം അവതരിപ്പിച്ച കളവു വാർത്താശകലം പ്രേക്ഷകൻറെ മനസ്സിൽ പതിഞ്ഞ പോലെ സത്യം ഓർമ്മയിൽ വരണമെന്നുമില്ല .നമ്മൾ  സത്യാനന്തര കാലഘട്ടത്തിലാണ് എന്നു പറയുന്നത് ഇതുകൊണ്ടാണ് .സത്യാന്വേഷണത്തിനുള്ള വ്യഗ്രത മാധ്യമങ്ങൾക്കു നഷ്ടപ്പെടുന്നതിന് വാണിജ്യ താല്പര്യം , രാഷ്ട്രീയ അജണ്ട  , പിടിച്ചു നിൽക്കാനുള്ള വ്യഗ്രത  തുടങ്ങി ഒട്ടേറെ കാരണങ്ങൾ കണ്ടെത്താം .പക്ഷെ നവമാദ്ധ്യമങ്ങളിൽ സത്യമെന്നുറ പ്പില്ലാത്ത  പോസ്റ്റുകൾ അയക്കുന്ന തിൽ നമ്മളിൽ ചിലർ കാണിക്കുന്ന വ്യഗ്രത അതിലേറെ അപകടകരമാണ് .പോലീസിങ്ങിലെ പോരായ്മകളോടപ്പം വ്യാജവാർത്തകളുടെ പ്രചാരണവുമാണ് ഉത്തർപ്രദേശിലെന്ന പോലെ പലയിടങ്ങളിലും ആൾക്കൂട്ട കൊലപാതകങ്ങൾക്കു കാരണമാകുന്നത് എന്നതും ശ്രദ്ധിക്കാനുണ്ട്  .ഇത്തരം പല കേസുകളിലും പ്രതികാളാ  യി വരുന്നത് ചെറുപ്പക്കാരാണ് എന്നതും കാണണം .വായന വഴി തെറ്റുമ്പോൾ ജനാധിപത്യ ബോധം ഇല്ലാതാവുകയും ബൈക്ക് മോഷണം,ഗൂഢാലോചന , കൊലപാതക പരമ്പര,തീവ്രവാദം ,ഫാസിസം   തുടങ്ങിയ കുറ്റകൃത്യമേഖലകളി ലേക്കു വ്യക്തി നയിക്കപ്പെടുകയും ചെയ്യുന്നു.ചെറുപ്പകരുടെയിടയിൽ വിമർശനാ ല്മക വായനയുടെ സാംഗത്യം ഇക്കാരണങ്ങളാൽ വളരെ കൂടുതലാണ് .