Tuesday 24 August 2021

രക്ഷാബന്ധനും -വലതു പക്ഷ രാഷ്ട്രീയവും


രക്ഷാബന്ധനും -വലതു പക്ഷ രാഷ്ട്രീയവും  

ഞാൻ രക്ഷാബന്ധൻ ആഘോഷിക്കാറില്ല . സഹോദരീ സഹോദര ബന്ധം ആഘോഷിക്കാൻ എൻ്റെ കുടുംബ ക്കാരോ , വീട്ടുകാരോ  നാട്ടുകാരോ ചരടു കെട്ടാറില്ല . അത് എൻ്റെ സംസ്കാരത്തിന്റെ ഭാഗവുമല്ല .ചരടു കിട്ടിയില്ലെങ്കിലും സഹോദരൻ സഹോദരിയെ രക്ഷിക്കും . സ്നേഹിക്കും .

സംസ്കാരത്തിനു ചില അടയാള ചിഹ്‌നങ്ങൾ ഉണ്ടെന്നു ഉറപ്പിക്കുകയാണ്  ഈ പരസ്യം ചെയ്യുന്നത് . ആ അടയാള  ചിഹ്നങ്ങൾ ഏതൊക്കെ എന്നു  ചിലർ നിശ് ച യിക്കുകയും ചെയ്യുന്നു .ഇവ ഇല്ലാത്തവരെ കൈകാര്യം ചെയ്യുക എന്നതാണ് അടുത്ത നടപടി . വന്ദേമാതരം അലറൽ  , ജയശ്രീറാം മുറവിളി , ചരടു കെട്ടൽ ഇവയൊക്കെ കോഡുകളായി ഫാസിസ്റ്റു ഭരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട് .സാമാന്യ ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ യാതൊരു വിധത്തിലും ഉപകരിക്കാത്ത ഇത്തരം ചരടുവലികൾ  വലതു പക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ് .ആമസോൺഗ്രൂപ്   ഒരു വലതു പക്ഷ ചിന്താരീതിയെ സ്വന്തം വ്യപാര താല്പര്യത്തിനായി ഉപയോഗപ്പെടുത്തുന്നു .ഈ  വീഡിയോ ഫോർവേഡ് ചെയ്യുന്ന ആൾ അറിഞ്ഞോ അറിയാതെയോ പ്രമോട്ട് ചെയ്യുന്നത് ഒരു വലതു പക്ഷ ചിന്താരീതിയെയാണ്.

അതിനാൽ 

രക്ഷാബന്ധൻ ദിനത്തിൽ സഹോദരീ സഹോദര 

ബന്ധത്തെ അടിസ്ഥാനപ്പെടുത്തി ആമസോൺ കമ്പനി ഇറക്കിയ ഒരു വീഡിയോ മുരളീധരൻ ഗ്രൂപ്പിൽ ഫോർവേഡ് ചെയ്തു കണ്ടപ്പോൾ ഞാൻ പ്രതികരിച്ചു  . Rakshabandan: Deliver your love to beloved എന്ന കമന്റോടെയാണ് മുരളിയുടെ  പോസ്റ്റിങ്ങ് . ഈ പോസ്റ്റിന്റെ രാഷ്ട്രീയം ചർച്ചയാക്കണമെന്നു തോന്നി .

No politricks  please._ Admin എന്നു ഞാൻ അഭിപ്രായം പോസ്റ്റ് ചെയ്തു .

അമസോൺ കമ്പനി ചെയ്ത മനോഹരമായ ഒരു പരസ്യം ! മനുഷ്യൻ്റെ പരസ്പര സ്നേഹത്തെ തൊട്ടുണർത്തുന്ന ഒരു തീം!  അത് ഷെയർ ചെയ്തു! അത്ര മാത്രം! ഇതിലും 'രാഷ്ടീയം' കണ്ടെത്തിയ താങ്കളോട് എന്തു പറയാൻ!- Murali Peralasseri

"വാണിജ്യവും രാഷ്ട്രീയവും പരസ്പരം സഹായിക്കുന്നു.പരസ്യങ്ങൾ എങ്ങിനെ രാഷ്ട്രീയ സന്ദേശങ്ങൾ കൈമാറുന്നു എന്നതിന് കൃത്യമായ ഉദാഹരണമാണ്  ഈ പരസ്യം. അതിന് താങ്കൾ അടിക്കുറിപ്പ് കൊടുക്കുമ്പോഴും കൃത്യമായ ഒരു രാഷ്ട്രീയം അളന്നെടുക്കാൻ കഴിയും. അത് ചിലപ്പോൾ താങ്കൾ അറിഞ്ഞു കൊണ്ട് ചെയ്തതാകണമെന്നില്ല. ഈ പരസ്യം മനോഹരമാണ് എന്ന വാദവും വ്യക്തിനിഷ്ഠമാണ്.വീട്ടിലെ ചില ഇടങ്ങളും പ്രവൃത്തികളും സ്ത്രീകൾക്കു മാത്രമായി പരിമിതപ്പെടുത്തുന്നു എന്നതിൽ തുടങ്ങുന്നതാണ് ഇതിലെ രാഷ്ട്രീയം. രക്ഷാബന്ധൻ കൈമാറ്റം നടത്തിയാലേ സ്നേഹം അടയാളപ്പെടുത്തപ്പെടുകയുള്ളൂ എന്നിങ്ങനെ ചില സാംസ്കാരിക ചിഹ്നങ്ങളെ ബലപ്പെടുത്തുന്നു എന്നതിലേക്ക് ഇതിലെ രാഷ്ട്രീയം പരക്കുന്നുമുണ്ട്. ഒരു പക്ഷേ താങ്കൾ അത് ശ്രദ്ധിച്ചു കാണില്ല." _ CKR


 ഇതേ തുടർന്ന് സുരേ ഷ് ബാബു അയച്ച പോസ്റ്റിൽ രക്ഷ ബന്ധൻ എന്ന  ആശയത്തിന്റെ  വലതു പക്ഷ ജീർണത വളരെ വ്യക്തമായിരിക്കുന്നു .

പോസ്റ്റ് വായിക്കുക !

ഇന്ന് രക്ഷാബന്ധൻ മഹോത്സവം :(suresh babu)

എന്താണ് രക്ഷാബന്ധൻ ? 

ചരിത്രത്തിലും ഐതിഹ്യങ്ങളിലും രക്ഷാബന്ധൻ കഥകൾ ഇങ്ങനെയൊക്കെയാണ്!!

സഹോദരി - സഹോദര ബന്ധത്തിന്റെ ആഴം കുറിക്കുന്ന രക്ഷാബന്ധന്‍ ചടങ്ങുകള്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ പ്രത്യേകതയാണ്. എന്താണ് ഇതിനുകാരണം.

ശ്രാവണമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് രക്ഷാബന്ധന്‍ ചടങ്ങുകള്‍ ആചരിക്കുന്നത്. രാഖി എന്നപേരിലും ഇതറിയപ്പെടുന്നു. സഹോദരി, സഹോദരന്റെ കൈത്തണ്ടയില്‍ രാഖിച്ചരട് കെട്ടുന്ന ചടങ്ങാണ് രക്ഷാബന്ധന്‍. സ്വന്തം സുരക്ഷക്കുളള വാഗ്ദാനമാണ് സഹോദരി സഹോദരന്റെ കൈത്തണ്ടയില്‍ ബന്ധിക്കുന്നത്.


രക്ഷാബന്ധൻ ചടങ്ങുകൾ : 

ഒരുതാലം തയ്യാറാക്കി അതില്‍ കുങ്കുമം, അരി, മണ്‍ചിരാത്, രാഖി എന്നിവ വെയ്ക്കുന്നു. സഹോദരന് ആരതി ഉഴിഞ്ഞ്, അരിയിട്ട ശേഷം നെറ്റിത്തടത്തില്‍ സഹോദരി തിലകം ചാര്‍ത്തുന്നു. തുടര്‍ന്നാണ് കൈത്തണ്ടയില്‍ രാഖികെട്ടുക. സഹോദരി നല്‍കുന്ന മധുരപലഹാരങ്ങള്‍ ഇരുവരുംപങ്കിട്ടു കഴിക്കും. ആങ്ങളയുടെ ദീര്‍ഘായുസിനായി പെങ്ങള്‍ പ്രാര്‍ത്ഥിക്കും. ഈ കരുതലിനും സ്‌നേഹത്തിനും പകരമായി സഹോദരന്‍ സമ്മാനങ്ങള്‍ നല്‍കും.

സഹോദരിക്ക് ഏതുസാഹചര്യത്തിലും തുണയാകുമെന്ന വാഗ്ദാനവും സഹോദരന്‍ നല്‍കുന്നു. സഹോദരനോട് സ്‌നേഹവും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുമെന്ന് സഹോദരി വാക്കുനല്‍കുന്നു. ഉച്ചകഴിഞ്ഞുളള സമയമാണ് ചടങ്ങിന് ഏറ്റവും അനുയോജ്യം. അതല്ലെങ്കില്‍ സന്ധ്യാസമയം തിരഞ്ഞെടുക്കാം. അശുഭസമയം രാഖിചാര്‍ത്താന്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ പൗര്‍ണ്ണമിയുടെ ദിനത്തില്‍ രാവിലെ തന്നെ രക്ഷാബന്ധന്‍ ചടങ്ങുകള്‍ നടത്തുക എന്നതാണ് പതിവ്.

രാഖിച്ചരടിലെ വ്യത്യസ്തതകൾ : 

ചുവപ്പുചരടാണ് രാഖിയാക്കുന്നത്. എന്നാല്‍ മാറിയകാലത്ത് ആഡംബരം ഈ ചടങ്ങിലും കടന്നുവന്നിട്ടുണ്ട്. വിലപിടിപ്പുളള രാഖികള്‍മുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ചവ വരെ വാങ്ങുന്നവരുണ്ട്. കുടുംബബന്ധങ്ങളെ ഓര്‍മ്മിക്കാന്‍ ചടങ്ങുകള്‍ ആചരിക്കുന്നത് ഇന്ത്യന്‍ രീതിയില്‍ സാധാരണമല്ല. അതിനാല്‍തന്നെ സാമൂഹികമായ ആചാരങ്ങളാണ് രക്ഷാബന്ധന്‍ ചടങ്ങിനു പിന്നിലുളള കാരണമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

മകളുടെ ഭര്‍ത്തൃഗൃഹം സന്ദര്‍ശിക്കുന്ന പതിവ് പഴയകാലത്ത് വടക്കേ ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ അന്യമായിരുന്നു. അച്ഛനോ അമ്മയോ മകളെക്കാണാന്‍ പോകാത്ത സാഹചര്യത്തില്‍ മകള്‍ പിതൃഗൃഹത്തിലേക്ക് വിശേഷദിനങ്ങളില്‍ വരിക എന്നതായിരുന്നു പതിവ്. ഗ്രാമങ്ങള്‍ തമ്മില്‍ അകലം ഉളള സാഹചര്യത്തില്‍ ഭര്‍ത്തൃഗൃഹത്തില്‍ നിന്നും പെണ്‍കുട്ടിയെ കൊണ്ടുവരേണ്ട ചുമതല സഹോദരനാണ്

രക്ഷാബന്ധൻ ചടങ്ങിന് പിന്നിൽ 

രക്ഷാബന്ധന്‍ സമയത്ത് സ്വന്തം വീട്ടിലെത്തുന്ന പെണ്‍കുട്ടികള്‍ കുറച്ചു ദിവസം കഴിഞ്ഞിട്ടാണ് ഭര്‍ത്തൃഗൃഹത്തിലേക്ക് തിരിച്ചുപോകുക. ഒരു പെണ്‍കുട്ടിയെ അവളുടെ സ്വന്തം ഗൃഹവും ഭര്‍തൃഗൃഹവുമായി ബന്ധിപ്പിക്കുന്ന ആചാരപരമായ സ്ഥാനം കൂടിയാണ് സഹോദരനുണ്ടായിരുന്നത്. ഈ പ്രത്യേകതയാവാം സഹോദരി സഹോദരബന്ധത്തിലെ ആഴവും കരുതലും സ്‌നേഹവും സൂചിപ്പിക്കുന്ന ഇത്തരമൊരു ചടങ്ങിനു പിന്നിലെ കാരണവും.

തെക്കെ ഇന്ത്യയില്‍ ബ്രാഹ്മണസമൂഹം പൂണൂല്‍ മാറുന്നത് ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ്. ആവണിഅവിട്ടം എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. വടക്കേ ഇന്‍ഡ്യയില്‍ ഗോതമ്പും ബാര്‍ലിയും വിതക്കാനുളള ദിനം കൂടിയാണ് കാര്‍ഷികപ്രാധാന്യമുളള ഈ ദിവസം. പടിഞ്ഞാറേ ഇന്‍ഡ്യയില്‍ ദേവിപൂജക്ക് പ്രാധാന്യമുളള ദിവസമാണിത്. വിഷതരക് (വിഷനാശകം), പുണ്യപ്രദായക്, പാപ്‌നാശ് എന്ന പേരുകളിലും ഈ ദിനം അറിയപ്പെടുന്നു.

പുരാണങ്ങളിലെ രക്ഷാബന്ധൻ : 

പുരാണങ്ങളിലും ചരിത്രത്തിലും രക്ഷാബന്ധന്‍ ചടങ്ങുമായി ബന്ധപ്പെട്ട കഥകള്‍ കാണാനാവും. ബലിയും ലക്ഷ്മിയും- ബലിയുടെ ഭക്തിയില്‍ സംപ്രീതനായ മഹാവിഷ്ണു ബലിയുടെ രാജ്യസംരക്ഷണം എന്ന ദൗത്യം ഏറ്റെടുത്തു. ഭര്‍ത്താവ് പോയതോടെ ലക്ഷ്മിയും ബലിയുടെ രാജ്യത്തേക്ക് വേഷം മാറി വന്നു. ബലിയുടെ കൈത്തണ്ടയില്‍ ലക്ഷ്മി രാഖി കെട്ടി. പകരമായി തന്റെ ഭര്‍ത്താവിനെ വേണമെന്നു പറഞ്ഞു. സഹോദരിതുല്യയായതിനാല്‍ ബലി ലക്ഷ്മിയുടെ ആവശ്യം അംഗീകരിച്ചു.

കൃഷ്ണനും ദ്രൗപതിയും : 

ശിശുപാലനുമായുളള യുദ്ധത്തില്‍ കൈത്തണ്ടമുറിഞ്ഞ കൃഷ്ണനെക്കണ്ട മാത്രയില്‍ തന്റെ ചേലത്തുമ്പുകൊണ്ട് മുറിവുകെട്ടിയ ദ്രൗപതിയുടെ കരുതലില്‍ മനംനിറഞ്ഞ കൃഷ്ണന്‍, സമയമെത്തുമ്പോള്‍ ഈ കടം വീട്ടുമെന്ന് വാക്കുനല്‍കി. കൗരവസഭയില്‍ വസ്ത്രാക്ഷേപസമയത്ത് ചേലനല്‍കി കൃഷ്ണന്‍ വാക്കുപാലിച്ചു.


വിശ്വാസങ്ങൾ ഇങ്ങനെ


യമനും യമുനയും 


മരണദേവനായ യമന്റെ സഹോദരിയായ യമുന നദിയുമായും രാഖിചാര്‍ത്തല്‍ ചടങ്ങ് ബന്ധപ്പെട്ടുകിടക്കുന്നു. യമുനയുടെ സ്‌നേഹവും തനിക്കുവേണ്ടിയുളള പ്രാര്‍ത്ഥനയും യമന്റെ പ്രീതിക്കുപാത്രമായി. സഹോദരിയെ കാത്തുരക്ഷിക്കുന്ന സഹോദരന് മരണദേവനായ തന്റെ പീഡകള്‍ ഏല്‍ക്കില്ലെന്ന വാഗ്ദാനവും അദ്ധേഹം നല്‍കി.

ഇന്ദ്രനും ഇന്ദ്രാണിയും- അസുരന്മാരുമായുളള യുദ്ധത്തില്‍ പരാജയം അടുത്തെത്തിയപ്പോള്‍ പരിഹാരമായി ശ്രാവണപൂര്‍ണ്ണിമ നാളില്‍ ഇന്ദ്രന് കൈത്തണ്ടയില്‍ ചരടുകെട്ടിക്കൊടുക്കാന്‍ ഇന്ദ്രാണിയെ ഉപദേശിച്ചത് ബൃഹസ്പതിയായരുന്നു. യുദ്ധത്തില്‍ ഇന്ദ്രന്‍ ജയിക്കുകയും ചെയ്തു.


ചരിത്രത്തിലെ രക്ഷാബന്ധൻ 

ചരിത്രത്തി ലും രാഖിയെ പരാമര്‍ശ്ശിക്കുന്ന കഥകള്‍ കാണാം. പോറസും അലക്‌സാണ്ടറും- പോറസുമായി അലക്‌സാ്‌സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധം നടത്തിയപ്പാള്‍ പോറസിന്റെ ധീരതയില്‍ ഭയം തോന്നിയ അക്‌സാണ്ടറിന്റെ പത്‌നി റെക്‌സാന രാഖി പോറസിന് അയച്ചുകൊടുത്തു. പോറസ് അലക്‌സാണ്ടറെ പരിക്കേല്‍പ്പിക്കരുത് എന്ന ലക്ഷ്യമായിരുന്നു രാഖികൊടുത്തയച്ചതിനു പിന്നില്‍.

സഹോദരി തുല്യയായ സ്ത്രീയുടെ സുരക്ഷയാണ് രാഖിചടങ്ങിലൂടെ ഉറപ്പാക്കുന്നത്. യുദ്ധക്കളത്തില്‍ അലക്‌സാണ്ടറുമായി ഏറ്റുമുട്ടിയപ്പോള്‍ സ്വന്തം കൈത്തണ്ടയിലെ രാഖിച്ചരട് കണ്ടതോടെ അലക്‌സാണ്ടറെ മുറിവേല്‍പ്പിക്കുന്നതില്‍ നിന്നും പോറസ് പിന്‍മാറുകയായിരുന്നു.

റാണികര്‍ണ്ണാവതിയും ഹുമയൂണും 

ചിറ്റൂര്‍റാണിയായിരുന്ന കര്‍ണ്ണാവതി ബഹദൂര്‍ഷായുടെ അക്രമംതടുക്കാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ ഹുമയൂണിന് രാഖി അയച്ചുകൊടുക്കുകയായിരുന്നു. വിധവ കൂടിയായിരുന്ന റാണിയുടെ രക്ഷക്കായി ഹുമയൂണിന്റെ സൈന്യം എത്തിയെങ്കിലും അതിനോടകം കര്‍ണ്ണാവതി ജോഹാര്‍ അനുഷ്ഠിച്ചിരുന്നു. യുദ്ധത്തില്‍ തോറ്റാല്‍ അപമാനിക്കപ്പെടുമെന്ന അവസ്ഥയില്‍ രജപുത്രസ്തീകള്‍ ആത്മാഹൂതിചെയ്യുന്നതാണ് ജോഹാര്‍. തുടര്‍ന്ന് ഹുമയൂണ്‍ ബഹദൂര്‍ഷായെ അധികാരത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു

ഹിന്ദു, രജപുത്ര,മറാത്ത റാണിമാര്‍ മുഗള്‍രാജാക്കന്മാര്‍ക്ക് രാഖി എത്തിച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നു. ഭര്‍ത്താക്കന്മാരുടെ സുരക്ഷയെ കരുതിയാണ് അവര്‍ ഇത്തരത്തില്‍ ചെയ്തിരുന്നത്. ദേശിയപ്രസ്ഥാനത്തില്‍ രക്ഷാബന്ധന്‍- 1905ല്‍ ബംഗാള്‍വിഭജനകാലത്ത് ബ്രിട്ടിഷുകാര്‍ക്കെതിരെ രവീന്ദ്രനാഥടാഗോര്‍ രാഖിയെ പ്രതിരോധമാര്‍ഗ്ഗമായി ഉപയോഗിച്ചിരുന്നു. ഹിന്ദു-മുസ്ലിം ഏകോപനത്തിനായി ടാഗോര്‍ രാഖികെട്ടല്‍ ചടങ്ങ് ആഘോഷകരമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. രാഖി വിദേശികള്‍ക്കെതിരെ ഒന്നിക്കാനുളള മാര്‍ഗ്ഗമാക്കുകയായിരുന്നു

*ഏവർക്കും രക്ഷാബന്ധൻ ആശംസകളോടെ

**************

Right wing politricks is evident. Better avoid forwarding this kind of  posts which is divisive and sectarian in outlook.This is against our common understanding in this group.-CKR

രാധാകൃഷ്ണന്റെ അഭിപ്രായങ്ങൾ ഞാൻ 💯 respect ചെയ്യുന്നു....പക്ഷെ

ചികഞ്ഞു നോക്കിയാൽ എല്ലാ പോസ്റ്റുകളിലും കാണും ഇത്തരം sectarian പ്രശ്നങ്ങൾ...അങ്ങനെ വരുമ്പോൾ ഈ ഗ്രൂപ്പിൽ പോസ്റ്റിടാൻ എല്ലാവരും ഒന്ന് മടിക്കും. നമ്മുടെ രാജ്യത്തെ, എല്ലാ ആചാരങ്ങളും അനുഷ്ടാനങ്ങളും, ആഘോഷങ്ങളും ഓരോരോ വിഭാഗക്കാരുടേതല്ലേ?..sectarian അല്ലാത്ത എന്താണ് നമ്മൾ ഭരതീയർക്ക് ഉള്ളത്? നാനാത്വത്തിൽ ഏകത്വം എന്നതല്ലേ നമ്മുടേ മുഖമുദ്ര തന്നെ...സഹിഷ്ണുത അല്ലെ നമ്മുടെ ഐഡന്റിറ്റി ..........

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയോ, മത-വർഗ വിഭാഗത്തെയോ, നേതാക്കളെ യോ പരിഹസിക്കാത്തതും, അപഹസിക്കാത്തതും, വാർത്താ പ്രധാന്യമുള്ളതും, നർമ്മങ്ങളും, ചരിത്രപരവും, സാംസ്കാരികവും ആയിട്ടുള്ളതും, അംഗങ്ങളുടെ വികാരത്തെ മുറിപ്പെടുത്താത്തതും ആയ പോസ്റ്റുകളും, forwardukalum ഇവിടെ ഇടുന്നതിൽ തെറ്റില്ല എന്നാണ് എന്റെ എളിയ മനസ്സിൽ തോന്നുന്നത്.....-SURESH BABU

മുകളിലേത്തത്   ശ രിയായ പ്രസ്താവന!-MURALI


FRIENDS, I RESPECT YOUR FEELINGS TOO. STILL I BEG TO DIFFER. LET US WRITE OUR IDEAS. NEED NOT FORWARD ANYTHING . WE GET ALL THESE (GOOD /BAD )FROM OTHER GROUPS. WHY SHOULD WE REPEAT IT HERE ? LET US CHAT TO EACH OTHER ,CONDUCT MEETINGS   OR WRITE OUR OWN IDEAS ON ANY  TOPIC.( LEFT / RIGHT/ MIDDLE/DIRECT /INDIRECT /....) .PLS STOP FORWARDING OTHERS' POSTS/VIDEOS/.....

എന്റെ രാധാകൃഷ്ണാ, ഇങ്ങനെ തീരുമാനിച്ചാൽ, സ്വന്തമായി പോസ്റ്റുകളും, വീഡിയോകളും ചെയ്യാൻ കഴിവില്ലാത്ത ഞാനൊക്കെ കുഴങ്ങിപ്പോകുകയെ ഉള്ളൂ...ok let us stop this discussion here. It may not be proper to disturb others. Good Night-സുരേഷ് 

Forwarded messages നല്ലതാണെങ്കിൽ കുഴപ്പമില്ലല്ലോ ...... Take it easy.-ശൈലജ, അജിത 

എല്ലായ്പോഴും ഇതു പറയാൻ കഴിയട്ടെ. Take it easy.-CKR 





Tuesday 10 August 2021

കാസർഗോഡ് കേരളത്തിലല്ലേ ?

കാസർഗോഡ്   കേരളത്തിലല്ലേ ? 


കോവിഡ് വാക്സിനായി  "ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ ഒരേ പഞ്ചായത്തിലായിരിക്കണം "എന്ന  കാസർകോട്    കലക്‌ട്രാ പ്പീസിൽ  നിന്നിറങ്ങിയ പുതിയ നിബന്ധന പിൻവലിക്കപ്പെടേണ്ടതാണ്.

കാരണം ഇതിൽ ധാരാളം അവ്യക്തകൾ  ഉണ്ട് . ഉദാഹരണമായി കണ്ണൂർ ജില്ലയിൽ കല്യാശ്ശേരി പഞ്ചായത്തിൽ  താമസിക്കുന്ന 4 പേർ  നീലേശ്വരം നഗരസഭയിൽപെട്ട  താലൂക് ആശുപത്രിയിൽ     ബുക്ക്  ചെയ്തുവെന്നിരിക്കട്ടെ . അവർ നീലേശ്വരം താലൂക് ആശുപത്രിയിൽ വാക്‌സിനായി റിപോർട്‌ ചെയ്യുന്ന വെങ്കിൽ അവർ " ഒരേ പഞ്ചായത്തിലായിരിക്കണം " എന്ന നിബന്ധന പാലിക്കുന്നുണ്ട് .അവർക്കു നിർബന്ധമായും വാക്സിൻ നൽകേണ്ടതാണ് ."ഒരേ പഞ്ചായത്തിലായിരിക്കണം "എന്നതുകൊണ്ട്  " അതേ പഞ്ചായത്തിലായിരിക്കണം " എന്ന അർത്ഥമല്ല കിട്ടുന്നത് . ഇനി ഉദ്ദേശിച്ചത് " " വാക്സിനേഷൻ സെന്റർ ഉൾപ്പെടുന്ന  അതേ പഞ്ചായത്തിൽ താമസ ക്കാരായിക്കണം " എന്നാണെങ്കിൽ അത് നടപ്പിലാക്കുന്നതിന് മുൻപ് സംസ്ഥാനത്തു/ രാജ്യത്തു  എല്ലായിടത്തും അറിയിക്കണമായിരുന്നു .മാത്രമല്ല "അതേ പഞ്ചായത്തിലായിരിക്കണം " എന്ന നിബന്ധന ധാരാളം പ്രശ്നങ്ങൾക്ക് ഇടയാക്കും .

കാരണം (1 ) ഇത്  കേരളത്തിൽ  വിവിധ ജില്ലകളിൽ യാത്ര ചെയ്യുന്നവർക്കും  ജോലി ചെയ്യാനായി മറ്റു പഞ്ചായത്തുകളിൽ താമസിക്കുന്നവർക്കും അനാവശ്യയാത്രാ ച്ചെലവും പണ നഷ്ടവും ഉണ്ടാക്കുന്നതാണ്. ഉദാഹരണമായി    തിരുവന്തപുരത്തു താമസിക്കുന്ന കാസര്കോട്ടുകാർ(കുടുംബ സമേതം )  വാക്‌സിനു വേണ്ടി കാസർഗോട്ട്  വരുന്നതിന്റെ അനാവശ്യ ച്ചെലവുണ്ടാക്കുകയും   യാത്രാവേളയിൽ കോവിഡ്  പിടിപെടാനുള്ള സാദ്ധ്യത  വർദ്ധിപ്പിക്കുകയും ചെയ്യുന്നു . നേരെ തിരിച്ചും     കാസർഗോട്ട്  താമസിക്കുന്ന/ ജോലി ചെയ്യുന്ന  തിരുവന്തപുരത്തുകാർ (കുടുംബ സമേതം )  വാക്‌സിനു വേണ്ടി കാസർഗോട്ട്  പോകുമ്പോൾ  അനാവശ്യച്ചെലവുണ്ടാകാനിടയാക്കു കയും   യാത്രാവേളയിൽ കോവിഡ്  പിടിപെടാനുള്ള സാദ്ധ്യത  വർദ്ധിപ്പിക്കുകയും ചെയ്യുന്നു .

 ( 2 ) ഈ നിബന്ധന ദേശീയ ആരോഗ്യ നയത്തിനും തുല്യ നീതിക്കും  എതിരാണ്. 

 (3) ഓൺലൈൻ ബുക്കിംഗ് ചെയ്യുമ്പോൾ ഇത്തരം നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ  ഇല്ല.അതിനാൽ പലരും വാക്സിൻ ബുക്ക് ചെയ്യുകയും കിലോമീറ്ററുകൾ യാത്ര  ചെയ്തു അതാതു സെന്ററുകളിൽ എത്തുമ്പോൾ അതാതു പഞ്ചായ ത്തുകാർക്കേ വാക്സിൻ ഉളളൂ എന്ന അറിയിപ്പ് കേട്ട് മടങ്ങേണ്ടി വരികയും ചെയ്യുന്നു .അങ്ങിനെ ഉണ്ടാകുന്ന ഒഴിവുകളിൽ  സ്വന്തം ഇഷ്ടക്കാരെ അതത് പ്രദേശങ്ങളിൽനിന്നും  വിളിച്ചു വരുത്തി വാക്സിൻ നല്കാൻ സഹായകമാവുകയും ചെയ്യുന്നു .ഇത് 'ഓൺലൈൻ ബുക്കിങ്' എന്തിനു തു ടങ്ങിയോ  ആ ആശയത്തിന്  എതിരാണ്. ( ന്യായമായ രീതിയിൽ ആശാവർകർമാ ർ മുഖേന ഒക്കെ ചെയ്യുന്ന പഞ്ചായത്തുകൾ ഉണ്ടാകാം.)  (4) ഇതേ സമീപനം ചികിത്സയുടെ വിവിധ തലങ്ങളിൽ സ്വീകരിക്കാൻ തുടങ്ങിയാൽ അത് വിവിധ  ജില്ലകളിലെ രോഗികൾക്ക് വലിയ അസൗകര്യങ്ങളാണ് ഉണ്ടാക്കുന്നത്.മംഗലാപുരത്തെ ആശുപത്രികളിൽ കാസര്കോട്ടുകാർക്ക് ചികിത്സ നിഷേധിച്ചതും ഇതേ ന്യായീകരണത്താലാണ് .

രാജ്യത്തെങ്ങും പൗരന്    ഉറപ്പാക്കേണ്ട തുല്യ നീതി നിഷേധിക്കുന്ന , പ്രാദേശിക വാദം  ശക്തിപ്പെടുത്തുന്ന , സ്വജനപക്ഷപാതത്തിനും cowin വെബ്സൈറ്റിൽ മുന്നറിയിപ്പു നൽകാത്തതിനാൽ  ധന നഷ്ടത്തിനും     ഇടയാക്കുന്ന, മറ്റു ജില്ലകളിൽ ഇല്ലാത്ത,    ഈ നിബന്ധന ഉടൻ പിൻവലിക്കേണ്ടതാണ്. 

*************************************************



ഓൺ ലൈൻ ബുക്ക് ചെയ്ത് വാക്സിൻ എടുക്കാൻ ഇന്ന് 10.08.2021 ന് രാവിലെ  ചെന്ന ചെറുപ്പക്കാരോട് നീലേശ്വരം താലൂക്ക് ആശുപത്രിയിൽ നിന്നും വളരെ മോശം പെരുമാറ്റം ഉണ്ടായി. ബുക്കിംഗ് പ്രകാരം 9 മണിമുതൽ  വാക്സിനെഷന് ചെന്നവരെ "കലക്റ്ററുടെ ഉത്തരവു പ്രകാരം വാക്സിൻ  തരില്ലെന്നു" പറഞ്ഞ് മടക്കി അയക്കാൻ ശ്രമം  ഉണ്ടായി .

.സൂപ്രണ്ട്  എല്ലായ്‌പോഴും മീറ്റിംഗിലായിരുന്നു . വാക്സിൻ എടുക്കാൻ ചെന്ന വർക്കു  വാക്സിൻ തരില്ല  എന്നു  മറുപടി ലഭിച്ചു . നീലേശ്വരം നഗരസഭാ  ആരോഗ്യ  സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർ പേഴ്‌സൺ  പ്രശ്നത്തിൽ ഇടപെടാതെ സ്ഥലം വിട്ടു.പരാതിയും ബഹളവും ആയപ്പോൾ  മൂന്നരക്ക്  ശേഷം തരാം എന്ന വിവരം പന്ത്രണ്ട് മണിയോടെ  പോലീസ്ഉദ്യോഗസ്ഥന്മാർ അറിയിച്ചു .വന്നവരുടെ പേരും നമ്പറും എഴുതിയെടുത്തു ഉച്ചക്ക്‌ ശേഷം മൂന്നര വരെ നൽകാൻ പറഞ്ഞു . എന്നാലും വാക്‌സിൻ കിട്ടുമെന്നു ഒരുറപ്പുമില്ല എന്നും അറിയിപ്പ് കിട്ടി . ഇവിടെ കൂടി നിന്നു അസൗകര്യമാകരുതു എന്നും അറിയിപ്പ് തന്നു കൊണ്ടിരുന്നു . എന്നിട്ടും കാത്തിരിക്കാൻ  ഒരു സൗകര്യം പോലും തന്നില്ല .ഏതാണ്ട് യാചകരോട് എന്നപോലെയാണ് പെരുമാറ്റം .എവിടെയും പോകാതെ തങ്ങി നിന്നവർക്ക് ഒരു മണിയോടെ വാക്സിൻ കൊടുത്തു .  . അവസാനം ജനമൈത്രി പോലീസിന്റെ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് സഹായിച്ചത് .

DEAR  MADAM , Today I had a very unpleasant experience at NILESWAR TALUK HOSPITAL  in KASARGOD DISTRICT. I was escorting two young men (my sons) who had booked for second dose covaxin  in this   hospital for the  time schedule from 9 am to 11 am and we reported  at 10.45 am.There was a crowd of young people standing there but without any signs of arrangement of their vaccination. 5 minutes later the young men informed me that they were told that they wouldn't be vaccinated as they were not the residents of NILESWAR MUNCIPALITY and this was as per the recent orders of the District Collector,Kasargod.

The recent  order of the District Collector,Kasargod was not available for reference .There was no hint of this order on the website for booking ,https://www.cowin.gov.in/  too. Then how do you expect that people who book from other districts know about these restrictions ? The predicament was  really shocking.The young men and women who reached there early at 9 AM after gettinig their appointment for vaccination at the centre were denied vaccine only because they did not belong to the Nileswar municipality. When I pointed out the injustice involved , the security personnel at duty pointed out that it was an order from the collector and they were helpless.

We reside in Kannur district and had no prior information from any government sources about these restrictions which, they say , was published in some local newspapers in Kasargod district.No such restrictions exist in any other district in Kerala. There was no hint of this order on the website for booking, https://www.cowin.gov.in/ too. Furthermore, such instructions are detrimental to the concept of equal justice and transparency in the process.

The condition that "all those who book online in a centre  should be the residents of the same panchayath/ muncipalty "  is not  right for many reasons. ( There is nothing wrong in allotting a portion of the online slots  for the residents of the panchayath. )

(1)This condition that all those who book online in a centre should be the residents of the same panchayath/ municipality is not approved nationwide or published on the website for booking and hence bookings will be done furthermore again by people from other districts and states as well and when they reach the centres at the date subsequently, they will be denied vaccine every day henceforth for none of their faults. The vacancies available by denial, thus in every centre can be misused as there is no proper way for accounting of these slots by an outer agency. 

(2) People book in neighbourhood districts because the vaccines are not available in their home districts and they need vaccination for many urgent reasons or for the sake of convenience due to travel, job or stay in those districts. Unless vaccines are not available in all districts at random it is not right to deny the chance of getting vaccinated at a center of their choice .

(3) The "same panchayath rule" will compel people from other districts working temporarily in Kasargod district to travel (most often  with their families )to their home districts causing unnecessary absence from offices and workplaces, travel expenses and increasing the probability of exposure to the pandemic. If the same rule is implemented in other districts, it will create unnecessary financial burdens and health problems for everyone working outside their home districts.

(4) The "same panchayath rule" advocates provincialism and can be misused as a model for other health provisions and policies in the country. This stands against the national health policy and denies the citizen access to health provisions any where in India.

Hence my humble request as a citizen is that "the same panchayath rule for all who book online" be withdrawn immediately or modified promptly to the effect that those who really are in need will still have a chance to book a certain per cent of vaccine slots available anywhere in this state/ Nation- Radhakrishnan C.K, KANNUR 9447739033.

 

Saturday 7 August 2021

ശാസ്ത്ര ബോധം മുൻകൈ നേടണം - ഡോക്ടർ അഭയ് ശുക്ല

 ശാസ്ത്ര ബോധം മുൻകൈ നേടണം - ഡോക്ടർ അഭയ് ശുക്ല 

ഇന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള മടി  അതിവേഗ വാക്‌സിൻ വിതരണത്തിന് വളരെ പ്രധാനപ്പെട്ട ഒരു തടസ്സമായി നിലനിൽക്കുകയാണ്. കോവിഡിനെ നേരിടുന്നതിൽ പല സ്റ്റേറ്റുകളേയും  നന്നായി പിറകോട്ടടിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ കൊവിഡ് വാക്സിൻ ലഭ്യത ഇല്ലായ്മയും പിന്നെ അതിൻറെ വിതരണത്തിലെ പ്രശ്നങ്ങളും പ്രധാനം  തന്നെയാണ് .പക്ഷേ വാ ക്സിനോടുള്ള ഒരു മടിയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം .നമ്മുടെ ജനസംഖ്യയിലെ ഒരു വലിയ  വിഭാഗത്തിന്  പ്രതിരോധശേഷി കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട തടസ്സം ഇതുതന്നെയാണ് . പക്ഷേ ഇരയെ കുറ്റപ്പെടുത്തുന്നതിനു  പകരം ആഴത്തിലുള്ള ഒരു പരിശോധനയാണ് വേണ്ടത് . ഇതിൻറെ അടിയിലുള്ള കാരണങ്ങളെ കുറിച്ച് വിശദമായി മനസ്സിലാക്കിയാൽ മാത്രമേ വാക്സിൻ സ്വീകരിക്കുന്നതിനുള്ള  മടി ഏറ്റവും കുറച്ചു കൊണ്ടുവരാൻ കഴിയുകയുള്ളു .വാക്സിൻ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും വർദ്ധിപ്പിക്കുക എന്നപോലെ അതിപ്രധാനമായ ഒരു പ്രശ്നമാണ് വാക്സിൻ മടിയെ നേരിടുക എന്നുള്ളത് .

പൊതുവേ നമ്മുടെ നമ്മുടെ ഗ്രാമീണമേഖലയിലെ ആളുകൾ  വാക്സിനേഷൻ സെൻററിൽ പോകാൻ  വരെ മടിയുള്ളവരാണ് എന്നും  വാക്സിനേഷനായി ആരോഗ്യ പ്രവർത്തകർ ഗ്രാമീണരുടെ  വീട്ടിൽ എത്തിയാൽ  പോലും അവരെകരുതിക്കൂട്ടിഒഴിവാക്കി പുറത്തുപോകുന്നു എന്നുമൊക്കെയുള്ള കഥകൾ  വായിച്ചറിയുന്നുണ്ട് . ഈ ഗ്രാമീണ സമീപനത്തെ "യുക്തിക്കു നിരക്കാത്തത് " എന്ന് പറഞ്ഞ് പുച്‌ഛി ക്കുന്നതിനു പകരം നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ശാസ്ത്രീയമായ മനോഭാവം പൊതുജനങ്ങളുടെ ഇടയിൽ വളർന്നുവരുന്നത്  സാമൂഹ്യ ഇടപെടലുകളിലൂടെയാണ്  എന്നതാണ് .  ഇന്ത്യയിൽ അടുത്തകാലത്തായി കാര്യകാരണ ചിന്താരീതി  ഏതെല്ലാം വിധത്തിൽ ,എത്രത്തോളം ഇല്ലാതാക്കപ്പെടുന്നു എന്നുള്ള കാര്യം ഇത്തരുണത്തിൽ നമ്മളൊരു പുനരവലോകനത്തിനു  വിധേയമാക്കേണ്ടതാണ്.

തികച്ചും അയുക്തികമായ വിശ്വാസങ്ങൾ സമൂഹത്തിൽ വളർന്നുവരുന്നത്തിന്റെ  വേരുകൾ തേടി നമ്മൾ അധികം ദൂരെയൊന്നും പോകേണ്ടതില്ല .കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ  സമയത്ത് സ്വന്തം സംസ്ഥാനത്തിൽ മഹാകുംഭമേള ഗംഭീരമാക്കാൻ  ഒരു മുഖ്യമന്ത്രി കാണിച്ച നിർബന്ധം തന്നെ ഉദാഹരണമായി എടുത്താൽ മതി .ലക്ഷക്കണക്കിന് ആളുകളെ യാതൊരു മുൻകരുതലും ഇല്ലാതെ നദിയിൽ കുളിക്കാൻ പ്രേരിപ്പിച്ച് ശേഷം അദ്ദേഹം പ്രഖ്യാപിച്ചത് ഓർക്കുമല്ലോ." അമ്മ ഗംഗയുടെ അനുഗ്രഹം അവിടെ ഒഴുക്കിലുണ്ട് . അതുകൊണ്ട് തന്നെ ആർക്കും കൊറോണ പിടിക്കില്ല " .അതുപോലെ എപ്പോഴും ഒച്ചയിട്ടു കൊണ്ടിരിക്കുന്ന ഒരു എംപി പറഞ്ഞത് ഓർക്കുന്നുണ്ടോ ,"ഗോ മൂത്രം കുടിച്ചാൽ കൊറോണ ഭേദമാകും". ഒരു മന്ത്രി ആവട്ടെ , പരിസ്ഥിതിയെ സുരക്ഷിതമാക്കാൻ ചാണകം കത്തിച്ചാൽ മതിയെന്ന് ജനങ്ങളെ ഉപദേശിക്കുകയാണ് .പി ന്നീട് വലിയൊരു ബിസിനസുകാരനായി തീർന്ന ഒരു മഹായോഗി   ആധുനിക വൈദ്യശാസ്ത്രത്തെ  "വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്ര"മെന്നു പരസ്യമായി തള്ളിക്കളയുന്നു . അങ്ങേർക്കെതിരെ യാതൊരു നിയമനടപടികളും എടുക്കുന്നുമില്ല.അങ്ങനെ നോക്കുമ്പോൾ നമുക്ക്  ഇന്ത്യയിൽ  ശാസ്ത്രീയ സമീപനങ്ങൾ എത്രത്തോളം കൃത്യമായും സംഘടിതമായും ലംഘിക്കപ്പെടുന്നു എന്നുള്ളത് മനസ്സിലാവും.നമ്മുടെ നവമാധ്യമങ്ങളിൽ എല്ലാം ഇത്തരം പൊതുജന അഭിപ്രായ നിർമാണക്കാരുടെ  "യുക്തിയുടെ കണിക പോലുമില്ലാത്ത സന്ദേശങ്ങൾ " പരിഹാരമാർഗങ്ങൾ ആയി  പ്രദർശനത്തിനു വെച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജനകീയ അഭിപ്രായം ശാസ്ത്രീയമായ നടപടികളോട് തീരെ യോജിക്കാത്ത  വിധത്തിൽ സ്വാഭാവികമെന്നു തോന്നും വിധം  ക്രമീകരിക്കപ്പെട്ടിരിക്കുന്നു

 എന്നാൽ ഇങ്ങനെ അശാസ്ത്രീയമായ വിശ്വാസങ്ങളുടെ പ്രചാരം മാത്രമല്ല കോവിഡ് വാക്സിനുകളോടുള്ള  ജനങ്ങളുടെ മടിക്കു  കാരണം .ലോക ആരോഗ്യ സംഘടനയുടെ ഈ വിഷയത്തിലുള്ള  ഒരു പഠനം വ്യക്തമാക്കുന്നത് ആളുകളുടെ വിശ്വാസക്കുറവും കൂടി ഈ പ്രതിഭാസം രൂപമെടുക്കുന്നതിനു ഒരു പ്രധാനഘടകമാണ്എന്നാണ് . പൊതു ആരോഗ്യ വ്യവസ്ഥയോട്  ആളുകൾക്ക് വേണ്ടത്ര വിശ്വാസം ഇല്ലാതാവുന്നത് അവരെ  മടിയുള്ളവരായും സംശയം ഉള്ളവരായും  മാറ്റുകയും ചില പ്രത്യേക സന്ദർഭങ്ങളിൽ ആരോഗ്യമേഖല അവർക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ അത് സ്വീകരിക്കാൻ കഴിയാത്ത വിധത്തിൽ അവരെ സംശയരോഗികളാക്കി തീർക്കുകയും ചെയ്യും.പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ  1960 ലും 70 ലെ യും നടപ്പിലായിരുന്ന കുടുംബാസൂത്രണ മാർഗങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതികളിലേക്ക് ഈ ഒരു അവിശ്വാസത്തിൻറെ  അന്തരീക്ഷത്തെ നമുക്ക് ചേർത്തുവെക്കാൻ കഴിയും. നിർബന്ധിത വന്ധ്യംകരണം അടക്കമുള്ള അടിച്ചേൽപ്പിക്കുന്ന തരം  നടപടികൾ  അക്കാലത്തുണ്ടായിരുന്നല്ലോ .ഇതിന്റെയൊക്കെ ഭാഗമായി  തങ്ങൾക്ക് നിർണയിക്കപെട്ട ചില ലക്ഷ്യങ്ങൾ കൈവരിക്കുന്ന തിനു  വേണ്ടി വലിയ  സമ്മർദത്തിന് വിധേയമായി നടപടികൾ എടുത്ത   പൊതുജനാരോഗ്യ സേവകർ പൊതുവേ ഒരു ശത്രുതാപദ്ധതിയുടെ ഭാഗമായി ചിത്രീകരിക്കപ്പെടാൻ തുടങ്ങി . ഇതിനെത്തുടർന്ന്  പൊതു  ആരോഗ്യ വസ്ഥയിൽ ഉണ്ടായ ക്ഷയവും ഫണ്ടിൻറ്റെ അഭാവവും  ജീവനക്കാരുടെ കുറവും  രാഷ്ട്രീയമായ ഇച്ഛാശക്തിയില്ലായ്മയും  പൊതുജനങ്ങൾക്ക് ഇത്തരം സേവനങ്ങളിൽ വിശ്വാസമില്ലാത്ത അവസ്ഥയുണ്ടാകാനിടയാക്കി . സ്വകാര്യ രംഗത്തുള്ള ആരോഗ്യ സേവന ദായകരെ കുറിച്ചാണെങ്കിൽ  മിക്കപ്പോഴും ആശങ്കയാണുള്ളതും .വൻതോതിലുള്ള വാണിജ്യവൽക്കരണവും ആവശ്യത്തിലധികം ഫീസ് വാങ്ങിക്കുന്നതും അനാവശ്യമായ  ചികിത്സാ പദ്ധതികൾ അടിച്ചേൽപ്പിക്കുന്നതും  ആയി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങളാണ് ഇതിനിടയാക്കിയത് . 


 ഈ വിശദീകരണങ്ങൾക്ക് ഏറ്റവും നല്ല തെളിവ് ഈയിടെ  നടന്ന ഒരു ദേശീയ പഠനമാണ് . ഇന്ത്യൻ  സംസ്ഥാനങ്ങളിലെ  കൊവിഡ് വാക്സിൻ താല്പര്യക്കുറവിനെ  കുറിച്ച് നടന്ന ഒരു പഠനത്തിൽ , ഏറ്റവും കുറവ് വാക്സിൻ മടി രേഖപ്പെടുത്തപ്പെട്ട സംസ്ഥാനമായി കണ്ടത്  കേരളത്തെയാണ് .ഇത് കേരളത്തിലെ പൊതുജനാരോഗ്യ സമ്പ്രദായത്തെക്കുറിച്ച് അവിടുത്തെ പൊതുജനങ്ങളിൽ ഉള്ള സ്വീകാര്യതയും  ഉയർന്ന വിശ്വാസവും പ്രതിഫലിപ്പിക്കുന്നു . അതുകൊണ്ടുതന്നെ കേരളത്തിൽ ആരോഗ്യവകുപ്പിന്റെ  സന്ദേശങ്ങൾ വളരെ കൃത്യമായി ജനങ്ങളിൽ എത്തുകയും ജനങ്ങൾ ഇതിനാൽ പ്രേരിമായി  ആരോഗ്യവകുപ്പിനെ വിവിധ സേവനങ്ങൾ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്യുന്നു ."വാക്സിൻ മടി"ക്കുള്ള   മൂന്നാമത്തെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് സമൂഹത്തിൽ ഇതേക്കുറിച്ചുള്ള  സന്ദേശപ്രചാരണത്തിന്റെ പോരായ്മയാണ്. . ഇന്ത്യയിലെമ്പാടും കോവിഡ് വാക്സിനേഷനെ കുറിച്ചുള്ള പതിവ് സന്ദേശങ്ങൾ  പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ടെങ്കിലും   അതതു  മേഖലയിലെ അനുഭവങ്ങൾ നമ്മളോട് പറയുന്നത്  ഇത്തരം ഔദ്യോഗിക സന്ദേശങ്ങൾ പൊതുജനങ്ങളുടെ ഇടയിൽ വേണ്ടത്ര സ്വാധീനം ചെലുത്തിയിട്ടില്ല എന്നുതന്നെയാണ് .

നേരെമറിച്ചുള്ള ള്ള ഉദാഹരണങ്ങളുമുണ്ട് . മഹാരാഷ്ട്രയിലെ ഉൾനാടൻ  ആദിവാസി ഗ്രാമങ്ങളുടെ ഒരു കൂട്ടത്തിലെ ഉദാഹരണം പരിഗണിക്കാം . മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഉദ്യോഗസ്ഥർ ആ പ്രദേശത്തെ ആളുകൾ മാത്രം സംസാരിക്കുന്ന ഭാഷയിൽ കോവിഡ്  വാക്‌സിൻറെ  പ്രാധാന്യവുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശങ്ങൾ നിർമ്മിച്ചു  നല്ലപോലെ പ്രചരിപ്പിക്കുകയും ചെയ്തു .ഇതിനായി പ്രത്യേകമായി നടത്തപ്പെട്ട ഗ്രാമസഭാ സമ്മേളനങ്ങളും തദ്ദേശീയരായ ആളുകളെ സജീവമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള സാംസ്കാരിക പരിപാടികളും ഈ സന്ദേശ രീതിയും  നാല് ആദിവാസി ഗ്രാമങ്ങളിൽ 100% കോവി ഡ് വാക്സിനേഷൻ ഉണ്ടാക്കാൻ ഉപകരിച്ചു .ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും പ്രാദേശികമായി പ്രത്യേകതകളോടെ തയ്യാറാക്കപ്പെട്ട ആശയവിനിമയ സമ്പ്രദായങ്ങളുടെ വിജയകരമായ അനുഭവത്തിന് നിരവധി ഉദാഹരണങ്ങളുണ്ട് .വാക്സിനേഷൻ സന്ദേശങ്ങൾ പ്രാദേശികമായ സാംസ്കാരിക പശ്ചാത്തലത്തിനു  ഇണങ്ങുന്നതും സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷയിലും ശൈലിയിലും ഉൾപ്പെടുന്നതും ആയിരിക്കണം .രണ്ടാമത് , പൊതുജനാരോഗ്യ സേവനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം ശക്തിപ്പെടുത്തിയാൽ  മാത്രമേ വാക്‌സിനേഷൻ പോലുള്ള  പൊതു  സമ്പ്രദായങ്ങളിൽ  ജനങ്ങൾക്ക് വിശ്വാസം വർദ്ധിക്കുകയു ള്ളൂ. 

പുരോഗമനാത്മകമായ സാമൂഹ്യ ചലനങ്ങൾ ഉണ്ടാക്കുവാൻ  ഉപകരിക്കുന്ന രീതിയിൽ ഏറ്റവും നല്ല ആശയവിനിമയ സമ്പ്രദായങ്ങൾ ഉണ്ടാക്കണം. അതിനെ പ്രാദേശിക സമുദായങ്ങളുമായി കോഡിനേറ്റ് ചെയ്യാൻ പറ്റുന്ന കമ്മിറ്റികൾ ഉണ്ടാകേണ്ടതാണ്.ഇതിനകം തന്നെ  ശക്തിപ്പെടുത്തേണ്ടിയിരുന്ന പൊതുആരോഗ്യ വ്യവസ്ഥകൾ  മെച്ചപ്പെടു ത്തി ഉയർന്ന   നിലവാരത്തിലാക്കണം  .എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും രോഗികൾക്ക്  സഹായ സംവിധാനങ്ങൾ ഉണ്ടാകണം .ഇത്തരം കാര്യങ്ങൾ നന്നായി ചെയ്യുന്ന ആശാ വർക്കർമാരെപ്പോലുള്ള  മുൻനിര ആരോഗ്യ പ്രവർത്തകർക്കു  സാമ്പത്തിക സഹായവും അവർക്കു ഉണർവ് നിലനിർത്താനുള്ള പിന്തുണാ സംവിധാനങ്ങളും വേണം .ഇത്തരം പ്രവർത്തന ങ്ങളെ ഏകോപിപ്പിക്കുന്നതിനും സാമുഹ്യ ചലനം ഉണ്ടാകുന്നതിനും നിരന്തര വിലയിരുത്തലിനും വിവിധ തലങ്ങളിൽ ഏകോപനസമിതികൾ ഉണ്ടാകണം .

ഏറ്റവുമൊടുവിലായിപറയാനുള്ളത് നമ്മൾ ഓർമ്മിക്കേണ്ടത് ശാസ്ത്രീയ മനോഭാവത്തെ കുറിച്ച് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു എന്നതാണ് . ജവഹർലാൽനെഹ്റു  അതിനെ നിർവചി ച്ചത് യുക്തിചിന്തയുടെയും കാര്യകാരണ വിവേചനശേഷിയുടേയും അടിസ്ഥാനത്തിലുള്ള  മനോഭാവം എന്നാണ് .ശാസ്ത്രീയ സമീപനം എന്ന് വെച്ചാൽ ശാസ്ത്രപാഠങ്ങൾ  പരീക്ഷക്ക് വേണ്ടി ഉരുവിട്ട് പഠിക്കലല്ല,നിത്യ ജീവിതത്തിൽ  അവ പ്രയോഗിക്കലാണ് .  എന്നാൽ മാത്രമേ നമുക്ക് പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്താൻ പറ്റിയുള്ളൂ. നമ്മുടെ എല്ലാ തലത്തിലുമുള്ള  നേതാക്കന്മാരോട്  പൗരന്മാർ എന്ന നിലയിൽ  നമ്മൾ ആവശ്യപ്പെടണം. അവർ സാമൂഹ്യപ്രസക്തിയുള്ള ശാസ്ത്രത്തിനു വേണ്ടി നിലകൊള്ളണം എന്ന് . സാമൂഹ്യപ്രസക്തിയുള്ള ശാസ്ത്രമാണ് പൊതുജനാരോഗ്യത്തിന് അടിസ്ഥാനം .ഇത് വെറും വാക്കുകളിൽ മാത്രം പറഞ്ഞാൽ പോരാ. വിവിധ തലങ്ങളിലുള്ള കൃത്യമായ തീരുമാനങ്ങളായും പ്രവർത്തനങ്ങളായും  എല്ലാ തരത്തിലുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നീക്കംചെയ്യുന്ന തീരുമാനങ്ങളും പ്രവർത്തനങ്ങളും ആയിട്ട് അത് മാറ്റേണ്ടതുണ്ട് . അധികാരസ്ഥാനത്ത് ഇരിക്കുന്നവരിൽ നിന്നും ആയാൽ പോലും അന്ധവിശ്വാസത്തെയും അശാസ്ത്രീയതയേ യും നമ്മൾ സ്വീകരിക്കാൻ പാടുള്ളതല്ല .

വാക്‌സിൻ മടി നീക്കം ചെയ്യാൻ  ഔദ്യോഗിക സംവിധാനങ്ങളുടെ സന്ദേശങ്ങൾ   പ്രക്ഷേപണം ചെയ്യൽ  ഫലപ്രദമാക്കിയാൽ പോരാ . ആരോഗ്യ ക്ഷേമ സംവിധാനങ്ങളുടെ ഏകോപന ത്തിനായുള്ള പ്രസ്ഥാനത്തിലേക്ക് ജനങ്ങളെ അണിനിരത്തുക എന്നതാണ്   വേണ്ടത് .   പൊതു സംവിധാനങ്ങളും പൗരന്മാരും തമ്മിൽ മെച്ചപ്പെട്ട ആശയവിനിമയവും  പരസ്പരധാരണയും വേണം . ശാസ്ത്രീയ മനോഭാവത്തെ  ശക്തിപ്പെടുത്തിയും  പൊതുചർച്ചകളെ വിപുലീകരിച്ചുമാണ്    വാക്സീൻ താല്പര്യമില്ലായ്‌മയെ നാം അഭിമുഖീകരിക്കേണ്ടത്  .ഇങ്ങനെയുള്ള രീതികൾ ആണല്ലോ ഒരു പ്രവർത്തിക്കുന്ന ജനാധിപത്യത്തിൻറെ കാതൽ  എന്ന് പറയുന്നത് .

(ഡോക്ടർഅഭയ് ശുക്ല  ഒരു പൊതുജനാരോഗ്യ വിദഗ്ദ്ധനും   ആരോഗ്യരംഗത്തെ ഒരു ആക്ടിവിസ്റ്റും കൂടിയാണ് .അദ്ദേഹം ജനസ്വസ്ഥത അഭിയാൻ എന്ന് പറയുന്ന പ്രസ്ഥാനത്തിന് ദേശീയ ജോയിൻറ് കൺവീനർ കൂടിയാണ്-   

   റീഡേഴ്‌സ്‌  ഡൈജെസ്റ്റിൽ  നിന്നും ആശയാനുവാദം     നടത്തിയത്  സി കെ രാധാകൃഷ്ണൻ 07 0 8 2021  )







Friday 6 August 2021

ചീമേനി തോൽവിറക് സമരം

 ചോദ്യം: തോൽവിറക് സമര നായിക?


ഉത്തരം: കാർത്ത്യായനി അമ്മ


ഉത്തരം ശരിയാണ് എന്നു പറയാമെങ്കിലും അവർ അറിയപ്പെടുന്നത് പി.സി.കാർത്ത്യായനി കുട്ടി അമ്മ 


പ്രകൃതി വിഭവങ്ങൾ ആരുടേതാണ് എന്ന ചോദ്യത്തിന്, അത് ഈ ഭൂമിയിലെ മുഴുവൻ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും എന്ന കൃത്യമായ മറുപടി നൽകിയ ചീമേനിയിലെ സമര ധീരരായ മനുഷ്യരുടെ പ്രതിനിധിയാണ് പി.സി.കാർത്യായനി കുട്ടി അമ്മ. ' പാടുന്ന പടവാൾ ' എന്നറിയപ്പെട്ട കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ടി. സുബ്രഹ്മണ്യൻ തിരുമുമ്പിൻ്റെ ജീവിത സഖാവാണ് ഈ മഹതി.


സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകൾ മാത്രം പങ്കെടുത്ത അപൂർവ്വ സമരങ്ങളിലൊന്നാണ് ചരിത്ര പ്രസിദ്ധമായ ചീമേനി തോൽവിറക് സമരം. ആ പ്രക്ഷോഭത്തിൻ്റെ വീര നായികയാണ് അവർ.


1946 ഒക്ടോബർ 13 ന് ജോർജ്ജ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ എസ്റ്റേറ്റിലേക്ക് നൂറു കണക്കിന് സ്ത്രീകളെ നയിച്ച പി.സി.കാർത്ത്യായനി കുട്ടി അമ്മയും കോയ്യൻ കണ്ണൻ്റെ ജീവിത സഖാവ് കുഞ്ഞി മാധവിയും പുതിയ തലമുറ ഇനിയും വായിക്കേണ്ട ചരിത്ര പുസ്തകങ്ങളാണ്.


കൈയിൽ അരിവാളും കയറും, ഒക്കത്ത് കുട്ടികളുമായി മാർച്ചു ചെയ്ത ആ വീരാംഗനമാർ പാടിയ ആവേശോജ്ജ്വലമായ ഒരു സമര ഗാനമുണ്ട്:


" തോലും വിറകും ഞങ്ങളെടുക്കും

കാലൻ വന്നു തടുത്തെന്നാലും

ആരും സ്വന്തം നേടിയതല്ല

വാരിധിപോലെ കിടക്കും വിപിനം.

കാവൽക്കാരെ സൂക്ഷിച്ചോളിൻ

പാവങ്ങടെ മെയ് തൊട്ടു കളിച്ചാൽ

അരിവാൾ തോലരിയാനായ് മാത്രം

പരിചൊടു കൈയിൽ കരുതിയതല്ല."


പ്രകൃതി വിഭവങ്ങൾ ആരുടെയെങ്കിലും സ്വകാര്യ സ്വത്തല്ല എന്നും, അത് ഇവിടെ ജീവിക്കുന്നവർക്കെല്ലാം അവകാശപ്പെട്ടതാണെന്നുമുള്ള മൗലികമായ  സത്യം വിളംബരം ചെയ്ത സമരമായിരുന്നു തോൽവിറകു സമരം.


വയലിൽ വളമായി ഉപയോഗിക്കാനുള്ള പച്ചില ( തോല്) യ്ക്കും അടുപ്പിൽ കത്തിക്കാനുള്ള വിറകിനും പുരമേയാനുള്ള പുല്ലിനും വേണ്ടി ചീമേനി, തിമിരി, ചെറുവത്തൂർ, കയ്യൂർ, കൊടക്കാട് ഭാഗങ്ങളിലെ മനുഷ്യർ ആശ്രയിച്ചിരുന്നത് ചീമേനിക്കുന്നിനെയാണ്.


അവിടെയുള്ള കാടും പുൽമേടും താഴക്കാട്ടു മന ജന്മിയുടേതാണ്. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കും തെക്കൻ കർണ്ണാടകയിലേക്കും ആഭ്യന്തര കുടിയേറ്റം നടന്നു. അന്ന് തിരുവിതാംകൂറിൽ നിന്നും വന്ന ജോർജ്ജ് ജോസഫ് കൊട്ടുകാപ്പള്ളി എന്ന മുതലാളി 6036 ഏക്കർ വിസ്തൃതിയുള്ള ഈ പ്രദേശം ജന്മിയിൽ നിന്നും വില കൊടുത്തു വാങ്ങി.


കൊട്ടുകാപ്പള്ളി ആദ്യം ചെയ്തത് വാങ്ങിയ ഭൂമിക്ക് വേലി കെട്ടി കാവൽക്കാരെ ഏർപ്പാടു ചെയ്യുകയായിരുന്നു. 


തോലും വിറകും എടുക്കാൻ വന്ന നാട്ടുകാരെ കാവൽക്കാരും പോലീസും തടഞ്ഞപ്പോൾ കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ സ്ത്രീകൾ പ്രതിഷേധിക്കുകയും കാട്ടിൽ കയറി ജനങ്ങളുടെ അവകാശം സ്ഥാപിക്കുകയും


തോൽവിറകു സമരത്തെക്കുറിച്ച് ടി.എസ്.തിരുമുമ്പ് എഴുതിയ ' മുതലാളിയുടെ പരക്കം പാച്ചൽ' എന്ന കവിതയിലെ വരികൾ നോക്കാം:


" തോക്കും ലാത്തിയുമേന്തിയെത്തി

കാട്ടിൽ പോലീസിൻ സംഘം,

ചിക്കെന്നൊന്നും ചെയ്യാൻ ധൈര്യം വന്നില്ല കൂട്ടർക്കിന്നും

നൂറു നൂറായെന്നും കാട്ടിൽ ധീര കർഷക സ്ത്രീകൾ -

കേറിപ്പാട്ടും മുദ്രാവാക്യവു- മുൽഘോഷിച്ചും കൊണ്ടവർ

പെണ്ണുങ്ങടെ പിന്നാലെ നാട്ടാർ തിണ്ണമന്നു കാടേറി

പെണ്ണുങ്ങടെ നേർക്കാശു ചാടി വീണാലോ പോലീസ്സെങ്ങാൻ


എന്താവേശ! മെന്തുൻമേഷ- മെന്തൊരാഹ്ലാദഘോഷം !

ഹന്ത! തോലും വിറകും കെട്ടി പെണ്ണുങ്ങൾ പുറപ്പാടായ്!

ചിത്രാർപ്പിത രൂപങ്ങൾ പോലെ തത്ര തത്ര നില്പായി

സത്രപം പോലീസ്സും പോലീസ്സൊറ്റുകാർ, കാവൽക്കാരും !


മിണ്ടീലാരും, തൊട്ടില്ലാരും നാവും കയ്യും പൊന്തീല്ല!

കണ്ടോ? നിങ്ങളാരാനുമാരംഗം ചങ്ങാതിമാരേ!

ഇങ്ക്വിലാബു സിന്ദാബാദെന്നുള്ളൊരാർപ്പിൻഘോഷങ്ങൾ

ഇന്നും മറ്റൊലിക്കുന്നുണ്ടാക്കാട്ടിലെ ഗുഹകളിൽ."

(ചീമേനി എസ്റ്റേറ്റു സംബന്ധിച്ച സമരത്തിൽ എഴുതിയത് - 1946/ ടി.എസ്.തിരുമുമ്പ്) - collected  By VRC Alakode.