Wednesday 31 July 2019

യുക്തിവാദത്തിന്റെയും ഭക്തിയുടെയും ഇഴുകിച്ചേരലാണ് മഹത്വം

By Source, Fair use, https://en.wikipedia.org/w/index.php?curid=49829110

വാക്കുകളുടെ സുന്ദരമായ ക്രമീകരണത്തെക്കുറിച്ചു മികച്ച ഉദാഹരണമായി തൻറെ ഗണിതത്തിനു ഒരു വ്യാഖ്യാനം ( An Apology to Mathematics ) എന്ന പുസ്തകത്തിൽ ജി എച് ഹാഡി  ഷേക്‌സ്‌പി യറുടെ രണ്ടു വരികൾ ഉദ്ധരിക്കുന്നുണ്ട് .After life's fitful fever ,he sleeps well.( ജീവിതത്തിന്റെ അപസ്മാര പ്പനി ക്കു ശേഷം അയാൾ സുഖമായി ഉറങ്ങുന്നു )  ഈ വരികളെ കുറിച്ച് ആലോചിക്കുമ്പോൾ ഹാഡി തീർച്ചയായും ശ്രീനിവാസ രാമാനുജനെ കുറിച്ചും ജീവിതത്തിൽ അദ്ദേഹം നേരിട്ട കഷ്ട്പ്പാടുകളെ  കുറിച്ചും ആലോചി ച്ചിരിക്കണം .ആ ഹൃദയങ്ങൾ   തമ്മിൽ അത്രയേറെ ഇഴയടുപ്പം ഉണ്ടായിരുന്നു . ഹാഡി എന്ന നിരീശ്വരവാദി ഇല്ലായിരുന്നെകിൽ ശ്രീനിവാ സ രാമാനുജൻ എന്ന് നാമറിയുന്ന ഗണിതശാസ്ത്രജ്ഞൻ  ഉണ്ടാകുമായിരുന്നില്ല .യുക്തിവാദത്തിന്റെയും ഭക്തിയുടെയും സംസ്കാരങ്ങളു ടെ ഇഴുകിച്ചേരലാണ് മഹത്വം എന്ന സന്ദേശം നൽകുന്ന സിനിമ യാണ്  പയ്യന്നൂർ  ഓപ്പൻ ഫ്രെയിം പ്രവർത്തകർ ഇന്നലെ മലയാളം സബ് ടൈ റ്റിലോടെ പ്രദർശിപ്പിച്ചത് . The Man who Knew Infinity എന്ന ചലച്ചിത്രം നാമറിയുന്ന  രാമാനുജന്റെ ജീവിതത്തിന്റെ അറിയാത്ത ഏടുകൾ കാണിക്കുന്നതോടൊപ്പം ജി എച് ഹാർഡി   എന്ന മനുഷ്യസ്നേഹിയെ കുറിച്ച് വിശദമാക്കു ന്നുമുണ്ട് .പ്രതിഭാ വിലാസത്തിൽ ഒരു ഇന്ത്യാക്കാരനെ അംഗീകരിക്കാൻ ബ്രിട്ടീഷ് ബുദ്ധിജീവികൾ തയ്യാറാ കുന്നതോടൊപ്പം  സ്വാത ന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യക്കു അനുകൂലമായ അഭിപ്രായഗതി ഉള്ള  ബ്രിറ്റിഷുകാരുടെ എണ്ണം കൂടുന്നതിനും രാമാനുജന്റെ പ്രതിഭക്കും ഹാഡിയുടെ പിന്തുണക്കും കഴിയുന്നു എന്നതും ഈ ചലച്ചിത്രം ശ്രദ്ധയിൽ കൊണ്ടുവരുന്നു ,വർഗീയതയാണ് സ്വർഗീയത എന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ വ്യത്യസ്ത മത ആശയങ്ങളുടെ ഉദാത്തമായ ഒന്നുചേരൽ കൊണ്ടുണ്ടാകുന്ന ഉയർച്ച അടിവരയിട്ടു കാണിക്കുന്ന ഈ സിനിമ നമ്മുടെ പുതു തലമുറ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് .ഒന്നാം ലോക മഹായുദ്ധം  അക്കാഡമിക്  പ്രവർത്തനങ്ങളെപ്പോലും ബാധിക്കുന്ന നേരിട്ടുള്ള ഒരു ദുരിതാനുഭവമായി സിനിമയിൽ നിറയുന്നു .യുദ്ധത്തിൽ പുതിയ ആയുധങ്ങളുണ്ടാക്കുന്നതിനു വേണ്ട ആശയങ്ങൾ നൽകാനായി ലിറ്റൽവുഡ് എന്ന ഗണിത ജ്ഞന് അദ്ദേഹം അത് ഇഷ്‍ടപ്പെടുന്നില്ലെങ്കിൽ പോലും യുദ്ധക്കളത്തിലേക്ക് പോകേണ്ടി വരുന്നു .യുദ്ധവിരുദ്ധത എന്ന സ്വന്തം കാഴ്ചപ്പാടിന്റ്റെ ബലത്തിൽ ഹാഡിക്കു  യുദ്ധത്തിൽ ഇടപെടാതെ പിടിച്ചുനിൽക്കാൻ കഴിയുന്നുണ്ട് .എന്നാൽ രാമാനുജന്റെ ആരോഗ്യ പ്രശ്നങ്ങളിൽ കാര്യമായി ഇടപെടാൻ അദ്ദേഹത്തിന് കഴിയാതെ വരുന്നുമുണ്ട് .

വ്യക്തിപരമായി എനിക്ക് ഒരു  ഗണിതാദ്ധ്യാപകൻ എന്ന നിലയിലും ഇംഗ്ലീഷ് അദ്ധ്യാപകനെന്ന നിലയിലും  ഗൃഹാതുരത്വ മുണർത്തുന്ന ഓർമകളുണർത്തിയ ചിത്രം കൂടിയായിരുന്നു
The Man who Knew Infinity .പത്താം ക്‌ളാസിൽ രാമാനുജന്റെ പ്രതിഭാവിലാസത്തെ സൂചിപ്പിച്ചു കൊണ്ടുള്ള ഒരു ജീവ ചരിത്രകുറിപ്പു പഠിപ്പിച്ചത് ഓർക്കുന്നു .ഹാഡിയുമായുള്ള രാ മാനുജന്റെ നിർണായക കണ്ടുമുട്ടലും   1729 എന്ന മാന്ത്രിക സംഖ്യയും ഒക്കെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തത് അവരുടെ ജീ വിതത്തെക്കുറിച്ചു ഇത്രയും ഉൾക്കാഴ്ച ഇല്ലാതെ യായിരുന്നു .  ബി എഡ് പഠനകാലം മുതൽ ഒന്നിച്ചുള്ള പ്രിയ സുഹൃത്തുക്കൾ ദേവരാജൻ മാസ്റ്ററും രാഘവൻ മാസ്റ്ററും തൊട്ടടുത്തുണ്ടായിരുന്നു എന്നതും പ്രിയകരമായൊരു അനുഭവമായിരുന്നു .


രോഗബാധിതനെങ്കിലും അറിയപ്പെടുന്ന ഒരു ഗണിതശാസ്ത്രജ്ഞനായി ഇന്ത്യയിൽ 1919 ൽ തിരിച്ചെത്തുന്ന രാമാനുജൻ ഇന്ത്യയിൽ സ്വീകരിക്കപ്പെടുന്നതിനെ കുറിച്ചും ഇന്ത്യയിൽ പിന്നീടുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളെ കുറിച്ചും കുറച്ചുകൂടെ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകണമായിരുന്നു .പകരം മരണത്തിനു മുമ്പുള്ള ഹ്രസ്വമെങ്കിലുംപ്രശസ്തി യുടെയും രോഗാനുഭവത്തിന്റെയും വിരുദ്ധാനുഭവങ്ങളിൽ തീക്ഷ്ണമായ ആ കാ ലഘട്ടത്തെ നമ്മുടെ ഭാവനക്ക് വിട്ടു തന്നു കൊണ്ട് ഹാ ഡിയുടെ  കാഴ്ചപ്പാടുകളിലേക്ക് ചിത്രം തീരുകയാണ് . അനന്തതയെ അറിഞ്ഞ സംഖ്യകളെ സ്നേഹിച്ച  അനശ്വരതയിലേക്കു ചുവട് വെച്ച ആ രണ്ട് പ്രതിഭാശാലികളേയും തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കനായി രുന്നു സംവിധായകൻറെ ശ്രമം .ഈ ചിത്രം ശ്രദ്ധയിൽ പ്പെടുത്തിയ ഓപ്പൺ ഫ്രെയിം പ്രവർത്തകർക്ക് പ്രത്യേക നമസ്കാരം



വിയോജിപ്പ് ജനാധിപത്യത്തിൻറെ കാതലായ ഭാഗമാണെന്നു





പേരുകേട്ട   പയ്യന്നൂർ  ഓപ്പൺ ഫ്രെയിമിന്റെ  അടൂരിനോപ്പം  എന്ന പരിപാടിയിൽ ഞാൻ പങ്കെടുക്കുകയും വേദിയിൽ സംസാരിച്ചവരെ കേൾക്കുകയും ചെയ്തു .dissent ( വിയോജിപ്പ്) ജനാധിപത്യത്തിൻറെ കാതലായ ഭാഗമാണെന്നും എതിരഭിപ്രായം പറഞ്ഞത് കൊണ്ട് അത്തരം ആളുകൾ അന്യഗ്രഹത്തിൽ പോയി താമസിക്കട്ടെ എന്ന് പറയുന്നത് ഫാസിസ്റ്റു രീതികളുടെ ഭാഗമാണെന്നും പൊതുവെ വിലയിരുത്തപ്പെട്ടു .ഇത്തരം കാഴചപ്പാടുകൾക്കെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു വരണമെന്നും അഭിപ്രായമുണ്ടായി .സദസ്സിന്റെ അഭിപ്രായം ചോദിക്കാതെ ( ഒരു ചർച്ചക്കും അവസരം നൽകാതെ )അധ്യക്ഷൻ ചടങ്ങു അവസാനിപ്പിക്കുകയും സിനിമാ പ്രദർശനം തുടങ്ങുന്ന നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.സിനിമ യെക്കുറിച്ചു  വിശദീകരിക്കാൻ ശ്രീ മുരളിയെ  അധ്യക്ഷൻ വിളിച്ച നിമിഷത്തിൽ  എൻറെ പ്രിയസുഹൃത്തു രാഘവൻ മാസ്റ്റർ  സദസ്സിൽ നിന്ന് എഴുന്നേൽക്കുകയും   അടൂരിനൊ പ്പം എന്ന പരിപാടിയുടെ മെസ്സേജ് പുറത്തു എത്തിക്കുന്നതിന് ഓപ്പൺ ഫ്രെയിമിന്റെ നേതൃത്വത്തിൽ നടപടികളുണ്ടാവണ്ടേ എന്ന് ചോദിക്കുകയും ചെയ്തു .അദ്ധ്യക്ഷൻ  അതിനൊരു വിശദീകരണം നടത്തുകയും തുടർന്ന്  വിഷയത്തെ കുറിച്ച് സദസ്സിൽനിന്നും രണ്ടു പേർ വിഷയത്തെ കുറിച്ച് സംസാരിക്കുകയും(എതിരഭിപ്രായങ്ങളൊന്നുമുണ്ടായില്ല ) ചർച്ച അവിടെ നിർത്തി സിനിമാ പ്രദർശനം തുടങ്ങുകയും ചെയ്തു .(സമയം വൈകിയിരുന്നു .7 മണി .)

സദസ്സിന്റെ അഭി പ്രായങ്ങൾക്കു ഇടം നല്കാതെയുള്ള നടപടിക്രമങ്ങളുണ്ടായത് അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു പോരാട്ടത്തിന്റെ ഭാഗമായ ഒരു ചടങ്ങിന് ഭൂഷണമായില്ല എന്ന് എനിക്ക് തോന്നി.

ഒരാളെ  നിർബന്ധിച്ചു ഒരു മതത്തിന്റെ പ്രാർത്ഥനാവാക്യങ്ങൾ വിളിപ്പിക്കുന്നതിനെതിരെയാണ് അടൂർ ഗോപാ ലകൃഷ്‍ണൻ സംസാരിച്ചത് .അല്ലാതെ ജയ് ശ്രീറാം എന്ന് വിളിച്ചതിനു എതിരെയല്ല .പക്ഷെ പിന്നീട് വരുന്ന വിശദീകരണങ്ങളിലെല്ലാം കാണുന്നത് പോലെ " ജയ് ശ്രീറാം എന്ന് വിളിച്ചതിനു എതിരെയാണ് അടൂർ സംസാരിച്ചത് "എന്ന നിലപാടിൽ നിന്ന് കൊണ്ടാണ് അടൂരിനെ പിന്നെയും വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് .ഇത് വളരെ ആസൂത്രിതവും ദുഷ്ട ലാക്കോടെയുള്ളതുമാണ് .കളവു പ്രചരിപ്പിച്ചു വൈകാരികത സൃഷ്ടിച്ചു ആൾക്കൂട്ടങ്ങളെ  ഇളക്കിവിടുന്ന  ഫാസിസ്റ്റു  തന്ത്രമാണ് ഇത് .ഒരു ചാനൽ മാത്രം കാണുകയും ഒരു പത്രം മാത്രം വായിക്കുകയും വായിച്ചതു  കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുന്ന ആളുകളെ( അത്തരം ആളുകളാണ് ഭൂരിപക്ഷം പേരും .) ഇത്തരം വൈകാരിക പ്രസ്താവനകൾ കൊണ്ട് ഇളക്കിവിടാനും എളുപ്പമാണ് .ഫാസിസത്തിനെതിരെ നിങ്ങൾ എത്ര യുക്തിപൂർവം സംസാരിച്ചാലും അത് സാധാരണക്കാരായ ആളുകളിലേക്ക്‌ എത്തുന്നില്ലെങ്കിൽ എന്തു പ്രയോജനമാണ്  ? ആളുകളുടെ / പുതിയ തലമുറയുടെ  ടി വി / പത്ര / പുസ്തക വായനകളിലെല്ലാം ബഹുസ്വരതയുടെ സന്ദേശങ്ങൾ എത്തേണ്ടതുണ്ട് .ഞാനും എൻ്റെ പാർടിയും മാത്രം ശരി എന്നതിന് പകരം എതിരഭിപ്രായത്തെ മാനിക്കുകയും എതിരഭിപ്രായത്തിനു / അങ്ങിനെ സംസാരിക്കുന്നവർക്കും ഇടം നൽകി കൊണ്ട്  പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ ഈ മാറ്റം സാദ്ധ്യമാവുകയുള്ളൂ . ജനാധിപത്യത്തിലേക്കുള്ള ഈ ചുവടു മാറ്റം  നമ്മുടെ സ്വന്തം വീടിൻ്റെ ചുറ്റു വട്ടത്തു നിന്നും തുടങ്ങുകയും വേണം .ഫാസിസത്തിന് വളരാനുള്ള ശീലങ്ങൾ സമൂഹത്തി ൽ ഉണ്ടാക്കുന്നതിനു അധികാരത്തിനു വേണ്ടിയുള്ള നമ്മുടെ അടവ് തന്ത്രങ്ങൾ ( നുണ പ്രചാരണങ്ങൾക്കും  ഹിംസക്കും തെരുവുകളുടെ ആധിപത്യത്തിനും നൽകുന്ന പ്രാധാന്യം ) കാരണമായിട്ടില്ലേ ? അധികാര രാഷ്ട്രീയത്തിന്റെ ഇരുണ്ട സാധ്യതകളാണ് നമ്മെ തുറിച്ചു നോക്കുന്നത് .സത്യം തുറന്നു പറയുന്നവന് അകത്തു നിന്നും പുറത്തു നിന്നും ചവിട്ടാണ് .അകത്തു നിന്ന് വാങ്ങണോ പുറത്തു നിന്ന് വാങ്ങണോ എന്ന് ഒരാൾക്ക് വേണമെങ്കിൽ തീരുമാനിക്കാം എന്ന ഒരു ഓപ്ഷൻ ഉണ്ട് .

അടൂർ തൻ്റെ സിനിമകളിൽ(എലിപ്പത്തായം ,കൊടിയേറ്റം , മതിലുകൾ,വിധേയൻ ) ഈ ഓപ്ഷനെ കുറിച്ച് വളരെ വിശദമായി ചർച്ച ചെയ്തിട്ടുണ്ട് എന്നതാണ് ഇരുപക്ഷങ്ങൾക്കും അദ്ദേഹം അനഭിമതനായിതുടരാൻ കാരണം .എന്ത് കൊണ്ടാണ്  താങ്കളുടെ സിനിമകളിൽ( മതിലുകൾ,വിധേയൻ  ) സംഘർഷങ്ങൾ , തൂക്കിക്കൊല്ലൽ പോലെയുള്ള രംഗങ്ങൾ ഒഴിവാക്കുന്നത് എന്ന ചോദ്യത്തിന് അടൂർ നൽകിയ മറുപടി ഞാൻ ഹിംസയെ  വെറുക്കുന്നു എന്നാണ് . I  hate violence  .  ഇത് ഒരു കലാകാരന് ഉള്ള സ്വാതന്ത്ര്യമാണ് .ആ  സ്വാതന്ത്ര്യത്തെയാണ്  ഫാസിസ്റ്റു  മനസ്സുകൾ ഭയക്കുന്നത് .ഗാന്ധി വധത്തിനു ഏറെ വർഷങ്ങൾക്കു ശേഷവും ഗാന്ധിയുടെ വേഷം കെട്ടിച്ചു ആ രൂപത്തിന് നേരെ വെടിയുതിർത്തു ചോരയൊഴുക്കുന്നതായി കാണിച്ചു അർമാദിക്കുന്ന ആൾക്കൂട്ടങ്ങളെ നിർമ്മിക്കുന്ന ഒരു പ്രത്യയ ശാസ്ത്രത്തിന് ഉൾക്കൊള്ളാവുന്ന ഒരു സമീപനമല്ല ല്ലോ ഇത് .