Monday 21 June 2021

പിന്നാക്ക ജനതയ്ക്ക് അവരുടെ ജാതി സാമൂഹ്യ ബാധ്യത

വലത് പക്ഷ ശക്തികളും ഗൗരിയും 

 ഇന്ന് Fb യിൽ ആണെങ്കിൽ അന്നും പൊതുരംഗത്ത് വരുന്ന സ്ത്രീകളെ നേരിട്ടത് ഇങ്ങനെയൊക്കെത്തന്നെയാണ്

മച്ചി പെണ്ണേ ഗൗരി പെണ്ണേ
മക്കടെ വേദനയറിയില്ലേ..
ഗൗരീ നീയൊരു പെണ്ണല്ലേ
പുല്ല് പറിക്കാൻ പൊയ്ക്കൂടേ
നാടുഭരിക്കാന് അറിയില്ലെങ്കില്
വാടീ ഗൗരീ കയറുപിരിക്കാന്.
നാടുഭരിക്കാനറിയില്ലെങ്കില്
ചകിരി പിരിക്കൂ ഗൗരിച്ചോത്തി
ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡി തോമ സൂക്ഷിച്ചോ
എമ്മനും ഗൗരിയുമൊന്നാണേ
തോമാ അവരുടെ വാലാണേ..
അരിവാളെന്തിന് തോമാച്ചാ
ഗൗരിച്ചോത്തിയെ ചൊറിയാനോ
ഗൗരിച്ചോത്തിയുടെ കടി മാറ്റാൻ
കാച്ചിയതാണീ മുക്കൂട്ട്
ഗൗരിച്ചോത്തിയെ മടിയിലിരുത്തി നാട് ഭരിക്കും നമ്പൂരീ
ചെങ്കൊടി ഞങ്ങള് താഴ്‌ത്തിക്കെട്ടും
മന്നം ചാക്കോ ശങ്കര് പട്ടം
മമ്മതുകോയ സിന്ദാബാദ് "
ഗൗരിയമ്മയുടെ ത്യാഗനിർഭരമായ ജീവിതത്തെക്കുറിച്ച് വാഴ്ത്തിപ്പാടുന്ന വലത് പക്ഷ ശക്തികൾ ഏതാനും ദശകങ്ങൾക്ക് മുമ്പ് കേരളത്തിന്റെ തെരുവുകളിൽ ആർത്തട്ടഹസിച്ച് വിളിച്ച മുദ്രാവാക്യങ്ങളാണിത്. അടിമുടി സ്ത്രീവിരുദ്ധവും ദളിത്‌ പിന്നാക്ക ജാതികളോടുള്ള അവഹേളനവുമാണിത് പിന്നാക്ക സമുദായ സ്ത്രീകൾ വിദ്യാഭ്യാസം നേടിയെടുക്കുന്നതിന് ഏറെ പരിമിതികാലുണ്ടായിരുന്ന കാലത്ത് ഉന്നത വിദ്യാഭ്യാസം നേടിയ ഗൗരിയമ്മ പൊതു രംഗത്ത് ഇറങ്ങിയത് വരേണ്യ വിഭാഗങ്ങളെ വലിയ തോതിൽ പ്രകോപിച്ചിരുന്നു. ഈ പ്രകോപനത്തിന് പിന്നിൽ അവരുടെ ജാതിത്തന്നെയായിരുന്നു പ്രശ്നം. സവർണ്ണ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളെ ഇത് പോലെ ആരും അപഹസിച്ചിട്ടില്ല. അക്കാലത്ത് പൊതു രംഗത്തേക്ക് കടന്നു വന്ന കുട്ടിമാളുഅമ്മയെ പോലുള്ളവരെ ആദരവോടുകൂടി സ്വീകരിച്ച നാടാണ് കേരളം. വരേണ്യജനവിഭാഗങ്ങൾക്ക് ജാതി ഒരു സാമൂഹ്യ മൂലധനമായി തീരുമ്പോൾ പട്ടിക ജാതി പട്ടിക വർഗ്ഗ, പിന്നാക്ക ജനതയ്ക്ക് അവരുടെ ജാതി സാമൂഹ്യ ബാധ്യതയായി മാറുകയാണ്. ഗൗരിയമ്മയുടെ ജീവിതം കൊണ്ട് കേരളത്തിന്റെ ചരിത്രം ഇത് സാക്ഷ്യപ്പെടുത്തുകയാണ്.
ഗൗരിയമ്മയ്ക്ക് ആദരാജ്ഞലികൾ
-ലെജികൃഷ്ണൻ
11/05/2021

Friday 18 June 2021

ഇടി മിന്നലിന്റെ നീളമെത്രയാ

 പ്രിയപ്പെട്ട കൂട്ടുകാരേ , 

ഇടി  മിന്നലിന്റെ നീളമെത്രയാ ? ഒരാൾക്ക് എത്ര അടി മണ്ണ് വേണം ?

നല്ലവനായ പോക്കറ്റടിക്കാരൻ ആരെയാണ് രക്ഷിച്ചത് ? മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനാണ് .ഇദ്ദേഹത്തിന്റെ ഒരു കഥ വായിച്ചാണ് ഞാൻ ഒന്നും ഒന്നും രണ്ടല്ല എന്ന് പഠിച്ചത് . ഒന്നും ഒന്നും പിന്നെയെത്രയാ ?

.നിങ്ങൾ  മായാവി  എന്ന് കേട്ടിട്ടുണ്ടോ ? ഡിങ്കനോ ? ചോദ്യം അതല്ല .ഷടാങ്ക എന്ന് പറഞ്ഞാൽ ആരാ ? ക്ലൂ യുറീക്കാ  ബാല മാസികയിൽ ഷടാങ്കറുടെ കഥ വന്നിട്ടുണ്ട്‌ .

മാടത്തക്കിളി മാടത്തക്കിളി മാനത്തെന്തു വിശേഷം , ചൊല്ലുക മാനത്തെന്തു വിശേഷം ?  ഈ  സിനിമാഗാനം  പേരുകേട്ട  ഒരു മഹാകവി എഴുതിയ ഒരു കവിതയാണ് . ആരുടെ കവിത ? 

ആദ്യത്തെ വാക്സിൻ കണ്ടുപിടിച്ചത്  എഡ്‌വേഡ്‌ ജെനറാണ്‌ .വസൂരിക്കുള്ള വാക്സിൻ . ഇതിനു അദ്ദേഹത്തെ സഹായിച്ചത് ഒരു മൃഗ വിഭാഗത്തിന് വസൂരി വന്നിട്ടും അതിനെ പരിപാലിക്കുന്നവർക്കു ആ അസുഖം അപകടം ഉണ്ടാക്കുന്നില്ല എന്ന നിരീക്ഷണം  ആണ് . ഏതാണ് ആ മൃഗം ?

ഇതെന്താ ഇങ്ങനെ കുറെ ചോദ്യങ്ങൾ എന്നല്ലേ ? നിങ്ങളെക്കൊണ്ട് വായിപ്പിക്കാനാണ് .

ഇന്ന്  ജൂൺ  19 . എല്ലാവർക്കും വായന ദിന ആശംസകൾ .താൻ  മാത്രം വായിച്ചാൽ പോരാ , നാട്ടുകാരെല്ലാം വായിക്കണം . എന്ന് തീരുമാനിച്ചു പ്രവർത്തിച്ച ഒരു സംഘടനയുണ്ട് . ഗ്രന്ഥശാല സംഘം . അതിൻറെ ആദ്യകാല പ്രവർത്തനായ പി എൻ പണിക്കരുടെ ചരമ ദിനം ഒരു ജൂൺ 19 ആയിരുന്നു .അതിനാലാണ് ജൂൺ 19 എല്ലാ വർഷവും  വായനാദിനം ആയി പല പരിപാടികളും നടത്തപ്പെടുന്നത് .ഇന്നോ ഈയാഴ്ചയോ വായന  നടത്തിയാൽ പോരാ . എന്നും വായിക്കണം .എന്തിനാണ് വായനയെക്കുറിച്ചു ഇത്രയേറെ പറയുന്നത് ? വായിച്ചാൽ എന്താണ് മെച്ചം ? ഈ ഞാൻ ഒരു അദ്ധ്യാപകനായി , ഒരു പ്രിൻസിപ്പലായി തീർന്നത്  , എന്തിനു , കുറ്റവാളിയല്ലാത്ത ഒരു മനുഷ്യനായി ജീവിക്കുന്നത് വായനയുടെ ഫലമാണ് .സ്‌കൂൾ ലൈബ്രറിയിൽ ചെന്ന് വായിക്കും . കോളേജ് ലൈബ്രറിയിൽ നിന്നും വായിക്കും .നാട്ടിലെ വായനശാലകളിൽ നിന്നും ജീവിതവിജയം നേടിയവരെല്ലാം നല്ല വായനക്കാർ കൂടിയാണ് . രബീന്ദ്ര നാഥ ടാഗോർ ,മഹാത്മാ ഗാന്ധി , ജബഹർലാൽ നെഹ്‌റു, സുഗത കുമാരി , മദർ തെരേസ , ഹെലൻ കെല്ലർ .  അതെ . വായിച്ചാൽ മനുഷ്യൻ കുറച്ചു കൂടെ ചിന്തിക്കുന്ന മനുഷ്യനായി മാറുന്നു .കാട്ടാളൻ വാല്മീകിയായി മാറുന്നു . വായന നമ്മളെ മാറ്റുന്നു .അറിവ് തരുന്നു .ജീവിക്കാൻ പറ്റിയ ജോലികളെ കുറച്ചു  മനസ്സിലാക്കാൻ പറ്റുന്നു . നമ്മൾ- മനുഷ്യരും മറ്റു ജന്തുക്കളും സസ്യജാലങ്ങളും നീലാകാശവും കാടും പുഴയും ..ഒക്കെ ഉണ്ടായതെങ്ങനെ  എന്നറിയാൻ ....ആളുകൾ ഓരോ നാട്ടിലും ജീവിക്കുന്നതെങ്ങിനെ ? എന്തൊക്കെ പ്രയാസങ്ങൾ നേരിട്ടു ? ഇതൊക്കെ അറിയാൻ  പുസ്തക വായന ഉപകരിക്കുന്നു .

*********ഇതിനൊക്കെ പുസ്തകം തന്നെ വേണോ ? ടി വി പോരെ ? മൊബൈൽ പോരെ ?

കമ്പ്യൂട്ടർ പോരേ ?

പോരാ .പുസ്തകം എന്ന് പറഞ്ഞാൽ അതൊന്നു വേറെ തന്നെ .പുസ്തകം വായിക്കുമ്പോൾ  നമ്മളൊരു ചങ്ങാതിയുടെ കൂടെ കഴിയുംപോലെ .പുസ്തകം മടിയിൽ വെച്ച് വായിക്കാം .കിടന്നു വായിക്കാം . മലർന്നും കമിഴ്ന്നും കിടന്നു വായിക്കാം .മു റിക്കകത്തു , പുറത്തു , . വായിച്ച കാര്യം  വീണ്ടും വായിക്കാം കുറെ  നേരം വായിച്ചു പിന്നെ അതിനെക്കുറിച്ച് ചിന്തിക്കാം . വായിച്ചതിനെ കുറിച്ച് ഭാവനയിൽ കാണാം .ടി വിയിലോ മൊബൈലിലോ കമ്പ്യൂട്ടറിലോ വായിച്ചാൽ കിട്ടാത്ത ഒരു സുഖം , ലഭിക്കാത്ത ഒരു സ്വാതന്ത്യം ,കാണാൻ കഴിയാത്ത  ഒരു വിശാലമായ ലോകം .അതാണ് പുസ്തകം .പുസ്തകം വായിച്ചാൽ നമ്മളിലൊരു മാറ്റമുണ്ടാകും . ഒരു പുതിയ പ്രതീക്ഷ . ഒരു പുതിയ  ജീവിതം . ഒരു പുതിയ ലക്‌ഷ്യം .ഇതൊക്കെ തരുന്ന പുസ്തകം ചങ്ങാതിയാണ് . ബന്ധുവാണ് . ഗുരുനാഥനാണ് . 


വായിക്കു അറിവ് നെടുക ചിന്തിക്കുക അറിവിനെ മറ്റുള്ളവർക്ക് ഉപകരിക്കുന്ന വിധത്തിൽ ഉപയോഗിക്കുക . പഠിച്ചു അദ്ധ്യാപകനോ നഴ്സോ ഡോക്ടറോ വക്കിലോ  എഞ്ചിനിയറോ  ആറായാലും  പാവപ്പെട്ടവർക്ക് വേണ്ടി , പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി പ്രവർത്തിക്കണം .എഡ്‌വേഡ്‌  ജെന്നർ - വാക്‌സിൻ കണ്ടുപിടിച്ച ഡോക്ടർ - വാക്സിൻ കാശുവാങ്ങാതെയാണ് ആളുകൾക്ക്  കൊടുത്ത്തു .ഈ കാരുണ്യം , മറ്റു മനിഷ്യരോടു ള്ള  സ്നേഹം  ഉണ്ടാകാനും അത് ശക്തിപ്പെടുത്താനും വേണ്ടി വായിക്കുക .  വായന ദിനത്തിൽ ഇത് ഓർമ്മിച്ചു വായിച്ചു തുടങ്ങുക ,

ധാരാളം വായിക്കുക . വായിച്ചു വളരുക . നല്ല മനുഷ്യരാവുക .ദയയുള്ളരാവുക . ജീൻ വാല് ജീൻ കഥയിലെ ബിഷപ്പിനെ പ്പോലെ .ധീര രാവുക - യവന കഥയിലെ പ്രോമിത്യുസിനേക്കാൾ  .ദാനശീലരാവുക  -മഹാഭാരത ത്തിലെ   കർണനേക്കാൾ  . 

ഐതിഹ്യ മാല , മുല്ലാ കഥകൾ , മഹാചരിതമാല , ആയിരൊത്തൊന്നു രാവുകൾ , പഞ്ചതന്ത്രം കഥകൾ , ARUND THE WORLD IN 80 DAYS, ALICINTE ALBHUTHA LOKAM, 
വിക്രമാദിത്യ കഥകൾ , കവിത സമാഹാരങ്ങൾ , ചെറു നോവലുകൾ , ശാസ്ത്രനോവലുകൾ , ബാല  മാസികകൾ , വാരികകൾ, 


യുറീക്ക , ബാലരമ , ലൂക്ക ഓൺലൈൻ മാസിക ഇ വായന .....


പലപ്പോഴും പുസ്തകങ്ങളില്ലാത്തത ല്ല , നമ്മുടെ പ്രശ്‌നം , നേരമില്ലാ ത്തതാണ് . ടീവി കാണാൻ നേരമുണ്ട് . മൊബൈൽ മാന്താൻ നേരമുണ്ട് . ഭക്ഷണം കഴിക്കാൻ , കളിയ്ക്കാൻ , ഉറങ്ങാൻ പക്ഷെപുസ്തകം  വായിക്കാനോ ? എന്നും രാവിലെ എഴുന്നേറ്റു ഒരു മണിക്കൂർ വായിക്കണം . എന്നിട്ടു മതി ബാക്കി കസർത്തുകൾ .പറ്റില്ലേ ? പറ്റണം .വായിച്ചാൽ  വളരും .വായിച്ചില്ലേൽ ? വ  ളയും .

ഒരു ചെറിയ ചോദ്യം കൂടി ചോദിച്ചു നിർത്താം .വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ഏതാ ? 

nandi namaskaaram.

..........................................



>>>>>>>>

ഇനിയും പുസ്തക വായന  വേണോ എന്ന് സംശയമില്ലല്ലോ . പുസ്തക വായന എന്നാൽ പാഠപുസ്തക വായന മാത്രമല്ല കേട്ടോ .അവയൊക്കെ  അധ്യാപകരുടെ സഹായത്തോടെ ക്ലാസ്സിൽ വായിക്കാനുള്ളതല്ലേ .അതല്ലാതെ  വേറെ ഒത്തിരി പുസ്തകങ്ങളുണ്ട് .സ്വന്തമായി വായിക്കാവുന്നവ , അത് നിങ്ങളുടെ അദ്ധ്യാപകർ തന്നെ പറഞ്ഞു തരും . ഏതൊക്കെ പുസ്തകങ്ങളാണ് വായിക്കേണ്ടത് എന്ന് . ഈ പുസ്തകങ്ങൾ നിങ്ങളുടെ നാട്ടിലെ ലൈബ്രറിയിൽ നിന്നും കിട്ടും .സ്‌കൂൾ തുറന്നാൽ സ്‌കൂളിൽ ലൈബ്രറിയിൽ   നിന്നോ ക്ലാസ്സിൽ ലൈബ്രറിയിൽ നിന്നോ അധ്യാപകരുടെ ചോദിച്ചു പുസ്തകം വായിക്കാം . ലൈബ്രറി അല്ലെങ്കിൽ വായനശാല . ഈ പേര് ഓർത്തു വെച്ചോ . ഒഴിവു സമയത്തു ഒരു മണിക്കൂർ എന്നും വായിക്കണം . വായിച്ച ചില കാര്യങ്ങൾ പിന്നീട് ഓർത്തു നോക്കണം .അതേക്കുറിച്ചു വീട്ടിൽ -ചർച്ച ചെയ്യണം . കു റിപ്പെഴുതണം . കവിതയാണെങ്കിൽ പാടി രസിക്കണം .

സ്‌കൂൾ തുറന്നാൽ  സ്‌കൂളിൽ ലൈബ്രറി ഉപയോഗിച്ച് വായിക്കുക .കോ വിട് കാലമായാതു കൊണ്ട് വീട്ടിൽ  ഈ വായനവാരത്തിൽ നടത്താവുന്ന പരിപാടികൾ .

:കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനായി വേഷം ഇട്ട് വന്നു...എഴുത്തുകാരന്റെ വ്യക്തി വിവരണം നടത്താം.
2:ഒരു അക്ഷരം നൽകി വാക്കുകൾ പറയും... അക്ഷരപയറ്റ് അല്ലെങ്കിൽ വാക്ക്പയറ്റ്

3-വായനാ മരം -ഒരു മരത്തിന്റെ ചിത്രം വരച്ച് അതിന്റെ ചില്ലകളിൽ വായിച്ച പുസ്തകത്തിന്റെ പേര് എഴുതി വെക്കാൻ ആവശ്യപ്പെടാം. വായനക്കുറിപ്പും എഴുതാൻ പറയാം. ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവർക്ക് പ്രോത്സാഹനം നൽകാം

4-ഇ ബുക്ക്സ് സൗകര്യം കുട്ടികൾക്ക് നൽകുക

5-ഈ നൽകിയ ബുക്കിന്റെ അടിസ്ഥാനത്തിൽ മികച്ച വായനക്കാരെ തിരഞ്ഞെടുക്കാം.

6-വീട്ടിൽ ഒരു വായനാ മൂല/ലൈബ്രറി സജീകരിക്കാൻ എല്ലാ കുട്ടികളോടും ആവശ്യപ്പെടാം...

7-വായനാ മത്സരം

8-ആസ്വാദനകുറിപ്പ്

9-വായനാദിനക്വിസ്

10-വായനാദിനം-പോസ്റ്റർ/പ്ലക്കാർഡ്/വായനാമുദ്രാവാക്യം നിർമ്മാണം/

11-പി.എൻ പണിക്കർ -കുറിപ്പ്

12-കഥാരചന

13-കവിതാരചന

14-പ്രശസ്ത എഴുത്തുകാർ,കവികൾ , ഉൾപ്പെട്ട ആൽബം

15-വായിച്ച കഥയിലെ ഒരു സന്ദർഭം ചിത്രത്തിലൂടെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുക

16-പ്രാദേശിക എഴുത്തുകാർ, കവികൾ എന്നിവരെ പരിചയപ്പെടുത്തുക

17-ഏറ്റവും അടുത്തുള്ള ലൈബ്രറിയെ /വായനശാല കുറിച്ച് എഴുതാൻ ആവശ്യപ്പെടാം/കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകാം

18-കുട്ടികൾക്ക്  ഈ വർഷം 12 ബുക്കുകൾ(പരിചയപ്പെടുത്തിനൽകുക.

19-ഓരോ കുട്ടിയും ഒരു ബുക്ക് ഈ വർഷത്തിനുള്ളിൽ  മറ്റുള്ളവർക്ക് പരിചയപ്പെടുത്തി നൽകാൻ ആവശ്യപ്പെടാം...(ബുക്കുകൾ തിരഞ്ഞെടുക്കാനും,ലഭ്യമാക്കാനും കുട്ടികളേയും, രക്ഷിതാക്കളേയും സഹായിക്കുകയും വേണം.)

20-എഴുത്തുകാർ/കവികൾ എന്നിവരെ ഉൾപ്പെടുത്തി ആൽബം(കുഞ്ഞുണ്ണിമാഷ്,ബഷീർ,എം.ടി ,സിപ്പി പള്ളിപ്പുറം, വൈലോപ്പിള്ളി,


ഇതിൽ ഇതിലൊക്കെ നിങ്ങൾ പങ്കെടുക്കും ? ഓരോരുത്തരും രണ്ട് പരിപാടികളിൽ എങ്കിലും പങ്കെടുക്കണേ .

പിന്നെ രു കാര്യം കൂടി .ധാരാളം വായിക്കുക . വായിച്ചു വളരുക . നല്ല മനുഷ്യരാവുക .ദയയുള്ളരാവുക . ജീൻ വാല് ജീൻ കഥയിലെ ബിഷപ്പിനെ പ്പോലെ .ധീര രാവുക - യവന കഥയിലെ പ്രോമിത്യുസിനേക്കാൾ  .ദാനശീലരാവുക  മഹാഭാരത ത്തിലെ   കർണനേക്കാൾ  . 

ഐതിഹ്യ മാല , മഹാഭാരതം ,മുല്ലാ കഥകൾ , മഹാചരിതമാല , ആയിരൊത്തൊന്നു രാവുകൾ , പഞ്ചതന്ത്രം കഥകൾ , ARUND THE WORLD IN 80 DAYS, ALICINTE ALBHUTHA LOKAM, ഷേക്‌സ്‌പിയർ ,
വിക്രമാദിത്യ കഥകൾ , കവിത സമാഹാരങ്ങൾ , ചെറു നോവലുകൾ , ശാസ്ത്രനോവലുകൾ , ബാല  മാസികകൾ , വാരികകൾ, 


യുറീക്ക , ബാലരമ , ലൂക്ക ഓൺലൈൻ മാസിക ഇ വായന .....


പലപ്പോഴും പുസ്തകങ്ങളില്ലാത്തത ല്ല , നമ്മുടെ പ്രശ്‌നം , നേരമില്ലാ ത്തതാണ് . ടീവി കാണാൻ നേരമുണ്ട് . മൊബൈൽ മാന്താൻ നേരമുണ്ട് . ഭക്ഷണം കഴിക്കാൻ , കളിയ്ക്കാൻ , ഉറങ്ങാൻ പക്ഷെപുസ്തകം  വായിക്കാനോ ? എന്നും രാവിലെ എഴുന്നേറ്റു ഒരു മണിക്കൂർ വായിക്കണം . എന്നിട്ടു മതി ബാക്കി കസർത്തുകൾ .പറ്റില്ലേ ? പറ്റണം .വായിച്ചാൽ  വളരും .വായിച്ചില്ലേൽ ? വ  ളയും .

ഒരു ചെറിയ ചോദ്യം കൂടി ചോദിച്ചു നിർത്താം .വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ഏതാ ? 

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

വലിയ പുഴയാണ് . ടോണിയിൽ ചെറുപ്പക്കാരനായ  കടത്തുകാരനും പ്രായം ചെന്ന ഒരു പണ്ഡിതനു മാണ് .പണ്ഡിതൻ ഒരു പാട് 
വായിച്ചു പഠിച്ച ജ്ഞാനമുള്ള മനുഷ്യൻ . നല്ല വീതിയും ആഴവും ഒഴുക്കു മുള്ള പുഴ.പുഴ ക്കു കുറുകെ  കുറച്ചു മുൻപോട്ടു തോണിയെത്തിയതേയുള്ളൂ . ചുറ്റിലുമുള്ള കാഴ്ചകൾ ആസ്വദിച്ചു  കൊണ്ട് അദ്ദേഹം തോണി തുഴഞ്ഞു കൊണ്ടിരിക്കുന്നയാളിനോട് ചോദിച്ചു .താനെത്ര വരെ പഠിച്ചു . ?  "ഓ. സ്‌കൂളിൽ അധിക പോയില്ല .രണ്ടു കൊല്ലം   കഴിഞ്ഞപ്പോ  നിർത്തി .പണിക്കു പോവാൻ തുടങ്ങി  ". അപ്പൊ വായനയും പഠിപ്പും ഒന്നും ഇല്ല അല്ലേ . "കഷ്ടം !. നിന്റെ ജീവിതം പാതി പോയി .!"തോണിക്കാരൻ ഈ കളിയാക്കലിന് മറുപടി പറഞ്ഞില്ല .അയാൾ നന്നായി തുഴഞ്ഞു കൊണ്ടിരുന്നു . നടിയുടെ പാതി വഴി എത്തിയപ്പോഴേക്കും കാറ്റുംകോളും വന്നു .പുഴയിൽ തിരമാല ഉയർന്നു തുടങ്ങി .തോണി അങ്ങോട്ടും ഇങ്ങോട്ടും ആദി ഉലഞ്ഞു . വീശിയടിച്ച കാറ്റിൽ തോണിയിലേക്കും വെള്ളം കയറാൻ തുടങ്ങി .തോണിക്കാരൻ കുലുക്കമില്ലാതെ തുഴഞ്ഞു തുടങ്ങി . പണ്ഡിതന് പരിഭ്രമം തുടങ്ങി .തോണിക്കാരൻ ചോദിച്ചു പണ്ഡിതശ്രേ ഷ്‌ഠ .അങ്ങേക്ക് നീന്താനറിയുമോ . പണ്ഡിതൻ  പറഞ്ഞു അയ്യോ ഇല്ല . എന്നാൽ അങ്ങയുടെ ജീവിതം മുഴുവൻ പോയി . തോണി മറിഞ്ഞു .നീന്തലറിയാവുന്ന തോണിക്കാരൻ കഷ്ടിച്ച് രക്ഷപ്പെട്ടു . പണ്ഡിതൻറെ കഥ കഴിഞ്ഞു .

അപ്പോൾ വായന ,വായിച്ചതിൽ നിന്നുള്ള  അറിവ് മാത്രം പോരാ , ചെയ്തു പഠിക്കാനുമുണ്ട് കുറെ . പാണ്ഡിത്യവും വേണം  നീന്താനറിയുകയും വേണം , പ്രായോ ഗിക ബുദ്ധി കൂടി കാണിക്കണം .

.ഇനി 

ഞാനാദ്യം ചോദിച്ച ചോദ്യങ്ങൾ ക്കു പുസ്തകങ്ങൾ വായിച്ചു ഉത്തരം കണ്ട് പിടിക്കൂ .9447739033 ൽ WHATSAPP ചെയ്യുക .ശരി ഉത്തരം അയക്കുന്ന ആദ്യത്തെ 3 പേർക്ക് ഓരോ പുസ്തകം സമ്മാനം. ഒരു ചെറിയ ചോദ്യം കൂടി ചോദിച്ചു നിർത്താം .വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ഏതാ ?  .നന്ദി .നമസ്കാരം .  
**************************