Tuesday 30 March 2021

കിറ്റ് സർക്കാരിന്റെ ഔദാര്യമല്ല.പക്ഷെ സർക്കാരിന്റെ പ്രവർത്തന മികവിന്റെ തെളിവാണ്.

 കിറ്റ് സർക്കാരിന്റെ ഔദാര്യമല്ല.പക്ഷെ സർക്കാരിന്റെ പ്രവർത്തന മികവിന്റെ തെളിവാണ്.പാവപ്പെട്ടവനും പാർശ്വവല്കരിക്കപ്പെട്ടവനും വേണ്ടി പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമാണ് .ലോക് ഡൗൺ നാളുകളിൽ കേരളം പട്ടിണിയറിയാതിരുന്നത്  കൃത്യമായ കിറ്റ്‌ വിതരണം നടന്നത് കൊണ്ടാണ് . സംസ്ഥാന ഫണ്ട് മാത്രം ഉപയോഗപ്പെടുത്തിയാണ് ഇത് ചെയ്യുന്നത് .കേന്ദ്രൻ ഇതിനു ഫണ്ട് തരുന്നില്ല . അതു കൊണ്ടാണ് മറ്റു സം സ്ഥാനങ്ങളിൽ കിറ്റേട്ടൻ വിതരണം നടക്കാതിരുന്നത് .

14 ഇനം സാധനങ്ങളുമായി സംസ്ഥാന സർക്കാറിന്റെ ഭക്ഷ്യ കിറ്റ് ഇന്നുമുതൽ വിതരണം ചെയ്തുതുടങ്ങും..


1) പഞ്ചസാര  -   1 kg

2) കടല            -  500 ഗ്രാം

3) ചെറുപയർ -  500 ഗ്രാം

4) ഉഴുന്ന്           -  500 ഗ്രാം

5) തൂവരപരിപ്പ്- 250 ഗ്രാം

6) വെളിച്ചെണ്ണ -1/2 ലിറ്റർ

7) തേയില         -100 ഗ്രാം

8) മുളക് പൊടി - 100 ഗ്രാം

9) ആട്ട               - 1kg

10)മല്ലിപ്പൊടി   -100 ഗ്രാം

11)മഞ്ഞൾപൊടി - 100 ഗ്രാം

12) സോപ്പ്          -  2 എണ്ണം

13) ഉപ്പ്                - 1 kg

14) കടുക് / ഉലുവ - 100 ഗ്രാം


ഓർക്കണം. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് മുടക്കാൻ ശ്രമിച്ച കിറ്റ് ആണ്.മാത്രമല്ല , പ്രഖ്യാപിക്കപ്പെട്ട 600 രൂപ പെൻഷൻ 18 മാസം മുടക്കിയവരാണ് ഇപ്പോൾ കിറ്റ് അവകാശമാണെന്ന് പഠിപ്പിക്കാൻ നടക്കുന്നത് .അപ്പോ സാറേ ,പെൻഷൻ അവകാശമായിരുന്നില്ലേ ?

കിറ്റ് സർക്കാരിന്റെ ഔദാര്യമല്ല. പക്ഷേ ദുരിതകാലത്ത് ജനങ്ങളെ സഹായിക്കാൻ, അവരുടെ കഷ്ടപ്പാടുകളോടൊപ്പം നിന്ന് അവർക്കൊരു കൈത്താങ്ങാകാൻ ഇച്ഛശക്തിയുള്ള സർക്കാർ വേണം...

സഹായിക്കാൻ മനസ്സുള്ള ഭരണാധികാരി ഉണ്ടാകണം.

അത്‌ ഉറപ്പാക്കാൻ കഴിയണം.

#ഉറപ്പാണ്LDF

Thursday 18 March 2021

നവമാധ്യമങ്ങളിലെ നുണ പ്രചാരണങ്ങൾക്കെതിരെ കരുതിയിരിക്കുക.

 നവമാധ്യമങ്ങളിലെ നുണ പ്രചാരണങ്ങൾക്കെതിരെ കരുതിയിരിക്കുക. Seeing is not believing. കാണുന്നത് അതേപടി വിശ്വസിക്കരുത്. എന്നതാണ് ഇക്കാര്യത്തിൽ നമ്മൾ സ്വീകരിക്കേണ്ട സമീപനം. രണ്ടു തരത്തിലുള്ള നുണപ്രചാരണ രീതി കാണുന്നുണ്ട്. ഒന്ന് , യഥാർത്ഥമല്ലാത്ത വാർത്തകൾ/കണക്കുകൾ / ദൃശ്യങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കൽ; രണ്ട്. യഥാർത്ഥമായ വാർത്തകൾ തെറ്റായി വ്യാഖ്യാനിച്ചു പ്രചരിപ്പിക്കൽ. ആളുകളെ ഏതെങ്കിലും ഒരു പ്രത്യേക പക്ഷത്തിന് അനുകൂലമായി ചിന്തിപ്പിക്കാനും അക്രമങ്ങൾക്ക് തയ്യാറാവുന്ന ആൾക്കൂട്ടങ്ങളെ നിർമ്മിക്കാനും ഇത്തരം വാർത്തകളെ നിർമ്മിച്ച് വിവിധ ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിക്കാൻ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇക്കാലത്ത് "സൈബർ" പോരാളികളെ നിയമിച്ചിട്ടുണ്ട്. പുതുതായി നവ മാധ്യമങ്ങളിലേക്കെത്തുന്ന പലരും ഇത് തിരിച്ചറിയുമ്പോഴേക്കും അവർ പല തവണ കബളിക്കപ്പെട്ടു കഴിഞ്ഞിരിക്കും. സാധാരണക്കാർക്കടക്കം മാധ്യമ സാക്ഷരതയിൽ അടിസ്ഥാന ബോധം ഉണ്ടാക്കുന്ന വിദ്യാഭ്യാസ പരിപാടികൾ ഉണ്ടാകേണ്ടത് വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെടുന്നത് തടയാനും ശരിയായ പൗരബോധം ഉണ്ടാകുന്നതിനും ആവശ്യമാണ്. ഡ്രൈവിംഗ് ചെയ്യാൻ ഡ്രൈവിംഗ് ക്ലാസ് നടത്തുന്നതു പോലെ തന്നെ മാധ്യമ സാക്ഷരതാ ക്ലാസുകൾ ഓരോ വ്യക്തിക്കും നൽകുകയും അതിൽ നിശ്ചിത ഗ്രേഡ് ഉള്ളവർക്കു മാത്രം നവ മാധ്യമങ്ങൾ ,ടി വി ഇവ ഉപയോഗിക്കുന്നതിന് അനുവാദം നൽകുകയും ചെയ്യുന്ന സ്ഥിതി വരേണ്ടതുണ്ട്. ഒരു വാർത്ത തെറ്റാണ് എന്നു മനസിലാക്കിയിട്ടും അത് പ്രചരിപ്പിക്കാൻ മുതിരുന്നവർ പൗരബോധമില്ലാത്തവർ എന്ന നിലക്ക് പൊതുസ്ഥലത്ത് തുപ്പി വെക്കുന്നവരേ പോലെ കർശനമായ നിയന്ത്രണങ്ങൾക്കു വിധേയമാകേണ്ടതുണ്ട്. സാധാരണക്കാർ, കൃഷിക്കാർ എന്നൊക്കെ സ്വയം മുദ്ര കുത്തി മേനി നടിക്കുന്നവരിൽ ചിലർ അവരുടെ ഇഷ്ടങ്ങൾക്ക നുസരിച്ച് ജീവിക്കാൻ സമയം കണ്ടെത്തുന്നുമുണ്ട്. ഒരേ വിഷയത്തെ പല പത്രങ്ങൾ / ടി വി ചാനലുകൾ / നവ മാധ്യമങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നു കണ്ടെത്താൻ മാത്രമേ അവർക്കു സമയം/ പണം ഇല്ലാതെയുള്ളൂ എന്നതും കൗതുകകരമാണ്. മാധ്യമ സാക്ഷരത / വിമർശനാത്മക വായന നേടിയെടുക്കാത്ത ആളുകളെ സംബന്ധിച്ചിടത്തോളം നവ മാധ്യമങ്ങൾ അപകടകരമായ സ്വാധീനമാണ് ചെലുത്തുന്നത്. അത്തരക്കാർ ദൈനംദിന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെടാതിരിക്കുകയും തെറ്റായ ഭരണകൂട നയങ്ങൾക്കെതിരെ പ്രതികരിക്കാതിരിക്കുകയും താൽക്കാലിക സ്വാർത്ഥങ്ങളിലും ഭരണകൂടങ്ങൾ തരുന്ന താൽക്കാലിക ആനുകൂല്യങ്ങളിലും അഭി രമിക്കുകയും അവസാനം പെട്രോളിനു വില കയറുമ്പോൾ, ആസനത്തിനു തീപ്പിടിക്കുന്ന പോലെ സകല ഭരണ വ്യവസ്ഥകൾക്കു മെതിരെ നിലവിളിച്ചു തുടങ്ങുകയും ചെയ്യുന്നു. പൊതു വ്യവസ്ഥകർ സ്വകാര്യ കുത്തകകൾക്ക് അടിയറവ് വെക്കുന്നതോടെ പെട്രോളിന്നു മാത്രമല്ല, അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കു വരാൻ പോകുന്ന വിലക്കയറ്റം സാധാരണക്കാരന്റെ കഴുത്തിനു കുത്തിപ്പിടിക്കാൻ പോവുകയാണ്. പൊതു വ്യവസ്ഥകൾ നിലനിർത്താനുള്ള രാഷ്ട്രീയത്തിനു സജീവ പിന്തുണ കൊടുത്തു രംഗത്തിറങ്ങുക എന്നതാണ് ഉത്തരവാദിത്ത മുള്ള പൗരന്റെ ഇന്നത്തെ ചുമതല. അല്ലാതെ വോട്ടു ചോദിക്കാൻ വരുന്ന രാഷ്ട്രീയക്കാരെ കുറ്റം പറയുകയല്ല. പ്രക്ഷോഭ സമരങ്ങളിൽ ഇടപെടാതെ നിഷ്പക്ഷത അഭിനയിച്ചു കഴിയുന്ന സാധാരണക്കാരന്റെ നിസംഗതയാണ് ഇന്നത്തെ അവസ്ഥക്ക് കാരണം. ഇവിടെയാണ് വിമർശനാത്മ വായന യുടേയും മാധ്യമ സാക്ഷരതയുടേയും പ്രാധാന്യം. പല പത്രങ്ങൾ/ ചാനലുകൾ / നവ മാധ്യമങ്ങൾ തരുന്ന വാർത്തകൾ സ്വന്തമായി വിശകലനം ചെയ്ത് സത്യം എന്താണെന്ന് തിരിച്ചറിഞ്ഞ് ദൈനംദിന രാഷ്ട്രീയത്തിൽ പൗരന്മാർ ഇടപെടേണ്ടതുണ്ട്. അല്ലെങ്കിൽ നാസി ഭരണകാലത്തെ ജർമ്മനിയിലെ മനുഷ്യരേപ്പോലെ ഏകാധിപതികളുടെ ഭാവനാ വിലാസങ്ങൾക്കനുസരിച്ച് അടിമ ജീവിതം നയിക്കുന്ന ആൾക്കൂട്ടങ്ങളിലൊരാളായി ഞാനും നിങ്ങളും മാറിപ്പോകും - എന്ന് പണിയൊന്നുമില്ലാത്ത ഒരു വിവരദോഷി. ദയവു ചെയ്ത് ഈ കുറിപ്പ് അതേപടി വിശ്വസിക്കരുത്. വിമർശിക്കുകയും വേണം.

ഉദാഹരണങ്ങൾ :(1 )

അന്ധ വിശ്വാസത്തിനെതിരെ വൈരുദ്ധ്യാല്മക സുരേന്ദ്ര വാദം -ശോഭാസുരേന്ദ്രനെ തോൽപ്പിക്കാൻ താമരചിഹ്നത്തിൽ അടുപ്പുകൂട്ടി ശത്രൂ സംഹാര പൂജ ചെയ്യുന്ന കടകം പള്ളി . ഇനി എന്തെല്ലാം പുകില് കാണണം എന്ന കുറിപ്പോടെ വന്ന ഒരു വീഡിയോ ഇതിനു ഉദാഹരണമാണ് .

ഈ വിഡിയോയിൽ എന്താണ് നാം കാണുന്നത് .താമരപ്പൂ വരച്ച കളമുണ്ട് .അതിൽ അമ്മേ നാരായണാ എഴുതിയിട്ടുണ്ട് . അടുപ്പും മഞ്ഞപ്പൂക്കളിട്ട കറുത്ത കലവുമുണ്ട് .കടകം പള്ളി സുരേന്ദ്രനെപ്പോ ലൊരാൾ ( പച്ച ഷർട്ട് , താടിക്കാരൻ)വരുന്നു . ചെറിയ ഒ രാൾക്കൂട്ടമുണ്ട് . വന്നവർ തൊഴുന്നു .ചെണ്ടമേളം .ആർപ്പുണ്ട് .താടിക്കാരൻ വിള ക്ക് കൊളുത്തുന്നു .ചില കർമങ്ങൾ നടക്കുന്നു .ആരോ ഓക്കേ പറയുന്നു .വീഡിയോ മാറ്റാനും ആരോ പറയുന്നുണ്ട് .

ഇതിന്‌ പല വ്യാഖ്യാനങ്ങൾ സാധ്യമാണ്

1.തെറ്റായ പ്രചാരണം. സ്ഥാനാർത്ഥിയുടെ വോട്ടു തേടലിന്റെ ഭാഗമായ ഒരു സാധാരണ സന്ദർശനം വീഡിയോ ചെയ്ത് തെറ്റായ വിശദീകരണം ഉൾപ്പെടുത്തി പ്രചരിപ്പിക്കുന്നതായി മനസിലാക്കുന്നു.

2 .വീഡിയോയിൽ കടകം പള്ളി സുരേന്ദ്രനെപ്പോലൊരാൾ ( പച്ച ഷർട്ട് , താടിക്കാരൻ)വരുന്നു .ഇത് കടകം പള്ളി സുരേന്ദ്രൻ ആകണമെന്നില്ല .എഡിറ്റു ചെയ്ത രംഗങ്ങൾ ആയിരിക്കാം .

3 .'ശോഭാസുരേന്ദ്രനെ തോൽപ്പിക്കാൻ' എന്നത് ഒരു പ്രത്യേക രാഷ്‌ട്രീയ വ്യാഖ്യാനമാണ് .അത് 'അന്ധ'വിശ്വാസമാണ് എന്ന് എഴുതിയ സ്ഥിതിക്ക് ശോഭാസുരേന്ദ്രനോ അനുയായികളോ വേവലാതിപ്പെടേണ്ട കാര്യമില്ല .മാത്രമല്ല ഇത്തരം "അന്ധ"വിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ആൾക്കൂട്ട നിർമ്മാണം നടത്തുകയും ചെയ്യുന്നവർ എന്ന നിലയിൽ ഈ അവസ്ഥക്കു (യാഥാർത്ഥമാണെകിൽ ) ഉത്തരവാദികൾ തന്നെയാണ് അത് പ്രചരിപ്പിക്കുന്നത് .ഇതാണ് വൈരുദ്ധ്യം .അന്ധവിശ്വാസം ആയാലും "പരിവാരത്തിനേ" പാടുള്ളൂ എന്നതാണ് പരിതാപകരം .വിശ്വാസത്തെ ചോദ്യം ചെയ്യരുത് എന്നു പറയുന്ന പാർട്ടി തന്നെ അപവാദ പ്രചാരണത്തിനിറങ്ങിയത് ശരിയായോ ? വിശ്വാസത്തെ അന്ധമെന്ന് മറ്റുള്ളവർ വിലയിരുത്താമോ ? പൂജകൾ തെറ്റാണെന്നു ശോഭാസുരേന്ദ്രനോ അനുയായികളോ പറയുമോ ?

അവർ പ്രാർത്ഥിച്ചത് "ശത്രു സംഹാര"ത്തിനെന്നുള്ളത് എങ്ങിനെ അറിയാം ? ഉറപ്പില്ലാത്തതും സ്വന്തം താല്പര്യത്തിനു ചേർന്നതുമായ ഭാവനയല്ലേ ? സംഹാരവും പരാജയവും ഒരേപോലെയാണോ ? സ്വന്തം നേതാവിന്റെ വിജയത്തിനായി വിശ്വാസികൾക്ക് പൂജ ചെയ്തുകൂടെ ? അവിടെ നിന്നും പ്രാർത്ഥിക്കുന്ന ഒരാൾക്ക്, ആർക്കു വേണ്ടിയും മൗനമായി പ്രാർത്ഥിച്ചു കൂടെ ? ഈ വിഡിയോ എടുത്ത ആൾ എന്താണ് പ്രാ ർത്ഥിച്ചിരിക്കുക ?. തെറ്റായ അനുമാനങ്ങൾ പ്രചരിക്കാൻ നടത്തുന്ന ഒരു ശ്രമം ആണിത് .

4 ."അന്ധ"വിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ആൾക്കൂട്ട നിർമ്മാണം നടത്തുകയും ചെയ്യുന്നവർ എന്ന നിലയിൽ കേരളത്തിൽ ഈ അവസ്ഥക്കു (യാഥാർത്ഥമാണെകിൽ ) പ്രാഥമിക ഉത്തരവാദികൾ കേരളത്തിലെ വലതുപക്ഷം ( ചില കോൺഗ്രസ്സ് നേതാക്കളും ചില ബിജെപി ക്കാരുമാണ് )ആണ് .ട്രംപിന്റെ വിജയത്തിന് വേണ്ടി ഭാരതത്തിൽ നടന്ന പൂജകൾ ഓർമ്മിക്കുക .

6 .ഇത്തരം അവസ്ഥകളിൽ (യാഥാർത്ഥമാണെങ്കിൽ )ചെന്ന് പെടാതിരിക്കാൻ ഇടതു പക്ഷ സ്ഥാനാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ് .പറയുന്നത് ഒന്ന് ,പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്നത് ആകരുത് രാഷ്ട്രീയ പ്രവർത്തനം .

ഉദാഹരണങ്ങൾ :(1 )പെട്രോൾ വിലയെ കുറിച്ചുള്ള നുണപ്രചാരണം .

യാഥാർത്ഥ്യം 






COMMENTS

സംസ്ഥാന ഗവണ്മെന്റിന് കിട്ടുന്ന കേന്ദ്ര വിഹിതവും, സംസ്ഥാന ഗവണ്മെന്റിന്റെ നികുതിയും ചേർത്താണോ കേരളത്തിന് ആകെ കിട്ടുന്ന ₹20.56.?

കേന്ദ്ര ഗവ: ന് 33. രൂപയും സംസ്ഥാന ഗവ: ന് 22. രൂപയണ് ലഭിക്കുന്നത്

REPLY

സംസ്ഥാന ഗവണ്മെന്റിന് കിട്ടുന്ന കേന്ദ്ര വിഹിത (out of excise tax) Rs. 1 .1 ie, total 20.56 + 1.1=Rs. 21.56 ....(Rs.22)








ഭ്രാന്ത് പൂക്കുന്ന ദിവസങ്ങൾ

 ഭ്രാന്ത് പൂക്കുന്ന ദിവസങ്ങൾ

..............................................
അടിവയറ്റിലെ
രഹസ്യഅറയിൽ
ചെമ്പരത്തി പൂക്കുന്ന
ദിവസങ്ങളിലാണ്
ചിന്തകളിൽ
ഭ്രാന്തും പൂക്കുന്നത്.
എനിക്കപ്പോൾ
തലയിണയിൽ
ഉദരമമർത്തി
ചുമ്മാതെ
കിടക്കാൻ തോന്നും.
തണുത്തു പോയ
കാൽപാദങ്ങളും
കഴയ്ക്കുന്ന നടുവും
വേദനിക്കുന്ന വയറും
വറ്റിപ്പോയ തൊണ്ടയും
ചൂടു വെള്ളം കൊതിക്കും.
ഇളകാതിരിക്കാൻ
ചിറകുകളാൽ കെട്ടിയ
തടയണ തകർത്ത്
ചുവപ്പ്
നദിയൊഴുകുമ്പോൾ
വേദനയുടെ നൂല്
തുടയിലേക്ക് വലിയും.
ബഡ്ഷീറ്റിലെ ചുവപ്പിൽ
കണ്ണ് ചുളിക്കുന്ന
അവന്റെ മുഖത്ത്
കോപം ചിലന്തിവല
കെട്ടും മുൻപ്
ഞാൻ അടിച്ചുനനച്ചു
കുളിക്കും.
നിലത്തെങ്ങാനും
കിടന്നാ പോരെയെന്ന്
അവൻ പിറുപിറുക്കുമ്പോൾ
എന്റെ നടു കരയും.
ബലം ചോരുന്ന
കാലുകളാൽ
പറന്ന് പണിയെടുക്കുമ്പോൾ
മഞ്ചാടിക്കുരുക്കളെ
നിറയെച്ചുമക്കുന്ന
ഗർഭയറയോട്
എനിക്ക് വെറുപ്പ് തോന്നും.
കണ്ണീരിനൊപ്പം
മുറിച്ചങ്ങ് എറിയണമെന്ന്
തോന്നും.
അപ്പോൾ വീണ്ടുമെന്നിൽ
ഭ്രാന്ത് പൂക്കും.
ലോകം മൊത്തം
എനിക്കെതിരെ
നിൽക്കുന്നെന്ന്
തോന്നും.
ദൈവത്തോടും ഞാൻ
കലമ്പും.
വിശപ്പേറുമ്പോഴും
വറ്റിറങ്ങാത്ത
തൊണ്ടയിൽ
കണ്ണീരുപ്പ് ചുവയ്ക്കും.
ചുവന്ന നദിയെ തടഞ്ഞ്
ഞാനുരുവാക്കിയ
ഉണ്ണിയെ
ഉമ്മ
വച്ചുകൊണ്ട്
അവനെന്റെ ചുവപ്പിനെ
വെറുക്കുമ്പോൾ
ചിന്തകളിൽ പിന്നെയും
ചെമ്പരത്തി മൊട്ട്
വിരിയും.
നദിയങ്ങ് വറ്റും
നാല് ദിവസം കൊണ്ട്.
എന്റെ ചക്രം കറങ്ങി
ചുവപ്പിലെത്തും വരെ
ഇനി ചെമ്പരത്തി
പൂക്കില്ലന്ന്
എനിക്കുറപ്പാണ്.
ഒരു രഹസ്യം കൂടി,
അല്ല ഭ്രാന്ത് കൂടി,
ചിലപ്പോഴൊക്കെ
ചുവന്ന ചെമ്പരത്തി
പൂക്കളോട്
എനിക്ക് പ്രണയവുമാണ്..
Dr. Salini ck( copied from FB)

Wednesday 17 March 2021

ആത്മഹത്യക്കു മുൻപ് -ലൈലാബീവി മങ്കൊമ്പ്

 ആത്മഹത്യക്കു മുൻപ്  -ലൈലാബീവി മങ്കൊമ്പ് 



ആത്മഹത്യാ പ്രവണത കോവിഡ് മഹാമാരിക്കാലത്തു  ഭാരതത്തിൽ 67 ശതമാനം കണ്ട് വർദ്ധിച്ചിട്ടുണ്ട് എന്ന് ഒരു പഠനം പറയുന്നു .ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച മറ്റൊരു  പഠന പ്രകാരം കേരളത്തിൽ 2019 ൽ 8556 മനുഷ്യജീവനുകൾ സ്വയംഒടുങ്ങിയവയാണ്  .ഇത് കഴിഞ്ഞ വർഷത്തേക്കാൾ 4 ശതമാനം കൂടുതലാണ് .ഇവയുടെ പ്രധാന കാരണങ്ങൾ (32  %)വിവാഹേതരമായ കുടുംബ പ്രശ്നങ്ങളാണ് .ചെറിയ ഒരളവിൽ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും(6%)  മാറാരോഗങ്ങളും(17 %)  ഇതിനു ഇടയാക്കുന്നുണ്ട് .ഇങ്ങനെ  ജീവൻ വെടിയുന്നവരിൽ  ബിരുദവും അതിനുമേൽ പഠിച്ചവരും 4 ശതമനം മാത്രമാണ് . ഏകാന്തതയും സാമ്പത്തിക പ്രശ്ങ്ങളും  , അപമാന ബോധവും വിദ്യാഭ്യാസത്തിന്റെ കുറവും സാമൂഹ്യബന്ധങ്ങളുടെ കുറവും തൊഴിലിന്റെ സാധ്യതക്കുറവും അന്തസ്സിനെ കുറിച്ചുള്ള മിഥ്യധാരണകളും  മദ്യപാനവും മയക്കുമരുന്നിന്റെ ഉപയോഗവും മനോരോഗങ്ങളും ളും ഒക്കെ ഇതിനിടയാക്കുന്നുണ്ടാകാം .ആത്മഹത്യക്ക് മുൻപുള്ള നിമിഷങ്ങളിൽ ഇടപെ ടാൻ  കഴിഞ്ഞാൽ ജീവൻ രക്ഷിക്കാനാകും എന്ന് സാധാരണമായി പറഞ്ഞു കേൾക്കുന്നു . ഒരു തവണ ശ്രമിച്ചു പരാജയപ്പെട്ടവർ  പലതവണ ശ്രമിക്കുമെന്നും ഏതെങ്കിലും ഒരു ശ്രമത്തിൽ അവർ ജീവനെടുക്കുമെന്നും അനുഭവത്തിൽ നിന്നും പറയുന്നവരുണ്ട് .കുട്ടികളുടെയുടെയിൽ ആത്മഹത്യാ പ്രവണത കൂടിവരുന്നു എന്നുള്ളതാണ് ഈ അടുത്ത കാലത്തെ ദുരന്തവാർത്തകളിൽ നിന്നും നാം തിരിച്ചറിയുന്നത് . അച്ഛനമ്മമാരെ ഒന്ന് പേടിപ്പിക്കാൻ നടത്തിയ ശ്രമമാണ് ഈയിടെ ഒരു കുട്ടിയുടെ കാരണത്തിൽ കലാശിച്ചത് . മൊബൈൽ ഉപയോഗത്തിൽ വരുത്തുന്ന നിയന്ത്രണം പോലും ചില കുട്ടികൾക്ക് ഇത്തരത്തിലുള്ള പ്രേരണ നൽകുന്നതായി കണ്ടിട്ടുണ്ട് .വർക് ഫ്രം ഹോം ആയി  ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരുന്ന 27 വയസ്സായ യുവ എഞ്ചിനീയർ കോവിഡ് കാലത്തെ ജോലി സമ്മർദ്ദം താങ്ങാനാകാതെ മരണം വരിച്ചുവെന്നു ഇന്നത്തെ പത്രവാർത്ത .ആത്മഹത്യക്കു മുൻപ്  എന്ന ലൈലാബീവി മങ്കൊമ്പ് എഴുതിയ ചെറു നോവൽ ഏറെ പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ് .

വ്യത്യസ്തമായ ഒരു ശൈലി -ആത്മാവുകളുടെ സമ്മേളനവും ചർച്ചയും 

നർമ്മം കലർന്ന  ഒരു ശൈലിയിൽ  ഫാന്റസിയുടെ ലോകം മെനഞ്ഞ്   ഒരു അമ്മൂമ്മക്കഥയുടെ ലാഘവത്തിൽ  'ആത്മഹത്യക്കു മുൻപ് 'എന്ന നോവലിൽ കഥ മുന്നോട്ടു നീങ്ങുന്നു . ബഷീറിയൻ ശൈലിയുടേയും വിക്രമാദിത്യൻ വേതാളകഥകളുടെയും ഘടനയിലാണ് ആഖ്യാനം .നോവലിന്റെ വായനയ്ക്കു ശേഷവും ഒരു ഗുണപാഠകഥയുടെ നേർരേഖയിൽ മനുഷ്യ ജീവിതങ്ങളെ ചിട്ടപ്പെടുത്താൻ കഴിയില്ലല്ലോ  എന്ന സന്ദേഹത്തിലാണ്‌  ഞാൻ .എങ്കിലും പുതുവായനക്കാരെ ആകർഷിക്കാൻ കഴിയുമാറുള്ള  ആനുകാലിക സാമൂഹ്യ പശ്ചാത്തലവും നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള ആശയവിനിമയ രീതികളും വിവരണത്തിലെ ലാളിത്യവും കഥാപാത്ര വൈവിദ്ധ്യവും വ്യത്യസ്തതയുള്ള ജീവിത മുഹൂർത്തങ്ങളും ഈ നോവലിനെ  വായനായോഗ്യമാക്കുന്നു .

പ്രണയത്തിന്റെ സ്ത്രീ പക്ഷ  വ്യാഖ്യാനം 

മാംസ നിബദ്ധമല്ല രാഗം എന്ന നിലപാടിലാണ്  എഴുത്തുകാരി .പ്രണയ വർണനയെ ഇക്കിളിപ്പെ ടുത്തുന്ന ശാരീരീരിക  ചേഷ്ടകളിലേക്കു സംക്രമിപ്പിക്കാനും അങ്ങിനെ വായനക്കാരെ വർദ്ധിപ്പിക്കാനും ധാരാളം സാദ്ധ്യതകൾ ഉള്ള കഥാരൂപരേഖയാണെങ്കിലും കഥാകാരി അതിനു തുനിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ് .

കഥാപാത്ര നിർമാണത്തിലെ   പ്രശ്നങ്ങൾ 

ജിഷ്ണു 

ദാരിദ്ര്യവും മോശമായ കുടുംബപശ്ചാത്തലവും ഉള്ള ജിഷ്ണുവിന്റെ  ജീവിതത്തിലെ  വളർച്ചകളും തളർച്ചകളുമാണ് നോവലിന്റെ പ്രമേയം .എന്നാൽ "ബാല്യകാലസഖി"യിലെ "മജീദി"നെപ്പോലെ വായനക്കാർക്ക് മനസ്സിലാക്കാനും അനുതപിക്കാനും കഴിയുന്ന ഒരാളായി ജിഷ്ണുവിനെ അവതരിപ്പിക്കാൻ കഴിഞ്ഞതായി കാണുന്നില്ല .തെറ്റായ തീരുമാനങ്ങൾ എടുത്തുകൊണ്ട് വേലി ചാടി കടന്നു വേഗത്തിൽ മുന്നോട്ടു കുതിക്കുകയും ചങ്കൂറ്റമുള്ള പുരുഷനെന്നു നെഞ്ച് വിരിച്ചു നടക്കുകയും ബ്ലേഡ് ഗുണ്ടയായി അതിക്രമം കാണിക്കുകയും അപ്രതീക്ഷിത ദുരന്തങ്ങളിൽ കാഴ്ചക്കാരനായി നിൽക്കുകയും ചെയ്യുന്ന ജിഷ്ണു എന്ന കഥാപാത്രത്തോട് അനുതപിക്കാൻ സ്വഭാവമാഹാത്മ്യത്തിന്റെ ഒരു കണിക പോലും കഥാകാരി  വായനക്കാർക്ക് നൽകിയിട്ടില്ല .മനോരോഗാ ശുപത്രിയിലെ ജോലിയുടെ ഭാഗമായി ചെയ്യുന്ന സേവനങ്ങൾ  പോലും സ്വാർത്ഥതയിലേക്കു ചുരുങ്ങുകയും തന്റെ ജീവിതത്തോട് ചേർന്ന് സംഭവിച്ച അപകടമരണങ്ങളും ആത്മഹത്യങ്ങളും ദൃശ്യരൂപത്തിൽ പല തവണ അയാളുടെ മനസ്സിൽ ആവർത്തിക്കുകയും അയാളെ മാന സികമായി തകർക്കുകയും ചെയ്യുന്നു .ഷാഹിനക്കു അയാളെ കല്യാണം കഴിക്കാൻ ബാപ്പയുടെ അനുവാദം ലഭിച്ചാൽപോലും മാനസിക വിഭ്രാന്തിയിൽ ( സ്കിസോഫ്രേനിയ )താളം  തെറ്റിയ ജീവിതം നയിക്കുന്ന ഒരു ജിഷ്ണുവിനെയാണ് അവൾക്കു കിട്ടാനുള്ളത് .അത് കൊണ്ടാണ്  ജിഷ്ണുവിന്റെ ആത്മഹത്യ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാതെ , ഒരു നഷ്ട ബോധം പോലും വായനക്കാർക്ക് ഉണ്ടാക്കാതെ കടന്നുപോകുന്നത് .പ്രായപൂർത്തിയായ തനിക്കു അവളുടെ കുടുംബത്തെ എതിർത്തു നിയമപരമായി വിവാഹം കഴിക്കാമായിരുന്നു എന്ന് ജിഷ്ണുവിന്റെ ആത്മാവ് വിലപിക്കുന്നുണ്ടെങ്കിലും  കാര്യമായ മാനസിക ചികിത്സക്കു ശേഷവും  സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അകമഴിഞ്ഞുള്ള  പിന്തുണയോടെയും  മാത്രമേ  അത്തരം ഒരു കുടുംബ ജീവിതം അയാൾക്ക്‌ സാധ്യമാവുകയുള്ളൂ എന്നും നമ്മൾ തിരിച്ചറിയേണ്ടതുണ്ട് . അതായതു ആത്മഹത്യ ഒന്നിനും പ രിഹാരമല്ല എന്നത് പോലെ വിവാഹം എന്നത് മാനസികരോഗത്തിന്റെ ചികിത്സയുമല്ല എന്നതും സമൂഹം മനസ്സിലാക്കേണ്ട  ഒന്നാണ് .മാനസിക രോഗി വിവാഹം കഴിച്ചു കൂടാ എന്നും പറയാനൊക്കില്ല .അത് മാനസിക ചികിത്സ രംഗത്തെ വിദഗ്ധന്മാർ തീരുമാനിക്കേണ്ട കാര്യമാണ് .ഏതായാലും ആത്മഹത്യ ഒഴിവാക്കപ്പെവേണ്ട ഒന്നാണ് എന്ന് ചർച്ച ചെയ്യപ്പെടാൻ കഥാഗതി ഉപകരിക്കുന്നുണ്ട് .


ഷാഹിന 

ഷാഹിനയുടെ ഇടപടലുകളിലെ  ദൗർബല്യങ്ങളുടെ ചിത്രീകരണം കുറച്ചുകൂടി സൂക്ഷ്മമായിട്ടുണ്ട് .രമണനിലെ ചന്ദ്രികയും ബാല്യകാല സഖിയിലെ സുഹ്‌റയും ചെമ്മീ നിലെ കറുത്തമ്മയും ഒക്കെ ചേർന്ന ഒരു പശ്ചാത്തലമാണല്ലോ മലയാളത്തിലെ പ്രണയ നായികമാർക്കുള്ളത് .ജാതിമതചിന്തകൾക്കപ്പുറം വളരുന്ന ഷാഹിനയുടെ പ്രണയവും ഇടപെടലുകളും പ്രതീക്ഷ നൽകുന്നവയാണ് .ഇവിടെയും കഥാപാത്രത്തിന്റെ മനസ്സിലേക്ക് ഇറങ്ങാനും അവരെ മനസ്സിലാക്കാനുമുള്ള അധികം അവസരങ്ങൾ വായനക്കാരന് ലഭിക്കുന്നില്ല  എന്നത് ഒരു പ്രശ്നമാണ് .ആയത്കൊണ്ട് തന്നെ കഥാപാത്രങ്ങളുടെ ചിന്തകളുടെ സംഘർഷ ഭൂമിയായി  കഥ മാറുകയോ ഉദ്വേഗം  സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നില്ല . ഷാഹിന എന്ത് കൊണ്ട് ഇങ്ങിനെ പെരുമാറുന്നു എന്ന്  വായനയിൽ ബോധ്യപ്പെടുന്നില്ല . കഥയെ  എല്ലായിടത്തും കഥാകാരി തള്ളി നീക്കേണ്ടുന്ന അവസ്ഥയുമു ണ്ട് .

തനിമയുള്ള മറ്റു കഥാപത്രങ്ങൾ 

ഷാഹിനയുടെ അമ്മ ,ശ്രീക്കുട്ടി എന്നിവരെയും പരിതഃസ്ഥിതികളുടെ അടിമകളായി ചിത്രീകരിക്കാനാണ് ശ്രമം നടന്നിട്ടുള്ളത് .രാജീവന്റെ തെറ്റായ പെരുമാറ്റങ്ങളും അവന്റെ ദുരന്തവും ഒരു ഗുണപാഠകഥ പോലെ വരച്ചു വെച്ചിട്ടുണ്ട്. ലത്തീഫ് മാഷ് , സമൂഹത്തിന്റെ ഗുണപരമായ ഇടപെടലുകളുടേയും നന്മയുടേയും പ്രതീകമായി പ്രവർത്തിക്കുന്നു .ഇവിടെയും കഥാകാരിയുടെ വിവരണം അയാളുടെ ഇടപെടലുകളിൽ മാത്രം നിൽക്കുന്നു . ആ കഥാപാത്രത്തിന്റെ മനസ്സിലേക്ക് ഒരു ജനവാതിൽ പോലും തുറക്കാതെയുണ്ട് .

മാനസിക രോഗാശുപത്രിയിലെ  ഡോക്ടർമാരും ജീവനക്കാരും വ്യത്യസ്തയാർന്ന കഥാപാത്രങ്ങൾ  ആണ് .പ്രത്യേകിച്ചും ഡോക്ടർ അരുൺ , അദ്ദേഹത്തിന്റെ പിതാവ് എന്നിവരൊക്കെ ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയും അപ്രതീക്ഷിതത്വവും ദുരന്താല്മകതയും വെളിവാക്കുന്നു .

ജിഷ്ണുവിനോട്  സ്നേഹാന്വേഷണം നടത്തുകയും അനുതാപത്തിന്റെ വാക്കുകൾ ഉച്ചരിച്ചു കടന്നു പോവുകയും ചെയ്യുന്ന    വളരെ കുറച്ചു വരികളിൽ കോറിയിടപ്പെട്ട   ചായക്കടയിലെ  ജോണി പാപ്പൻ . നാട്ടിൻപുറത്തെ ഹൃദയശോഭയുടെ പ്രതീകമായി നിൽക്കുന്ന  മറക്കാനാവാത്ത കഥാപാത്രമാണ് .ഇത്തരത്തിൽ കഥാകാരിയുടെ കയ്യടക്കവും സൂക്ഷ്മമായ ജീവിത നിരീക്ഷണവും വ്യക്തമാകുന്ന ഒട്ടനവധി മുഹൂർത്തങ്ങൾ നോവലിലുണ്ട് .

കഥാ കഥന ശൈലി 

മലയാളവും ഒട്ടൊക്കെ മുറി ഇംഗ്ളീഷും കലർന്ന മധ്യവർഗ്ഗ സംസാരശൈലി എഴുത്തുകാരി നോവലിലും ഉപയോഗിക്കുന്നു .സാധാരണക്കാരുമായി സംവദിക്കുന്നതിൽ ഈ ശൈലി ചെറിയ തടസ്സമാകുന്നുണ്ട് .കൂടിയ വിവരണാത്മകതയും സംഭാഷണങ്ങളിലെ പാളിച്ചകളും സൂക്ഷ്മത കുറവും  കഥയെ ശിഥിലീകരിക്കുന്നു ." പ്രശ്ന പരിഹാരത്തിനുള്ള ഏക പോംവഴി ആത്മഹത്യയാണ് " തുടങ്ങിയ സംഭാഷണങ്ങൾ മറ്റു കഥാപാത്രങ്ങൾ കേട്ടുനിൽക്കയല്ലാതെ അതേ കഥാ രംഗത്ത് ഉചിതമായി പ്രതികരിക്കുന്നത് കാണുന്നില്ല എന്നത് നോവലിന്റെ ഉദ്ദേശത്തെ പരാജയപ്പെടുത്തുന്നുണ്ട് ."സ്നേഹിക്കുന്ന മനസ്സുകളെ കുഴിച്ചു മൂടുന്ന രണ്ട് കരങ്ങളാണ് മതവും പണവും " എന്നിങ്ങനെ ശക്തമായ സംഭാഷണ ശകലങ്ങൾആകട്ടെ  അപ്രധാനരംഗങ്ങളുടെ ഭാഗമായി  ചേർത്തു വെക്കുകയാണ് ചെയ്തീട്ടുള്ളത് . അമ്മയുടെ ദേഹം കൊങ്ങിണി ബ്രാഹ്മിൺസിന്റെ മരിച്ച ദേഹം കാണികൾക്കു കാണാൻ ചാരിയിരുത്തിയത് പോലെ മകനു തോന്നുന്നതായുള്ള വിവരണം(പേജ് 51 )  ആ രംഗത്തിന്റെ ഭാവാത്മകതക്കു  ഒട്ടും ചേരുന്നതല്ല ."കൊങ്ങിണി ബ്രാഹ്മിൺസിന്റെ മരിച്ച ദേഹം "പോലുള്ള പ്രയോഗങ്ങളിൽ കുറച്ചു കൂടെ സൂക്ഷ്മത വേണ്ടതാണ് .

നോവലിൽ കാലഘട്ടത്തിന്റെ നിഷേധാത്മകതകളോടുള്ള  ശക്തമായ പ്രതികരണങ്ങൾ കാണാം എന്നത് ആശ്വാസകരമാണ് .മതേതരത്വത്തിന്റെ അന്തരീക്ഷത്തിലാണ് കഥാപാത്രങ്ങൾ ഇടപഴകുന്നത് . പ്രണയം മതത്തിന്റെ പരിമിതികൾക്കപ്പുറത്തു കടന്നു പോവേണ്ടതുണ്ട് എന്ന് തന്നെയാണ് എഴുത്തുകാരി പറഞ്ഞു വെക്കുന്നത് .കാമുകനോടൊത്തു ജീവിക്കാൻ വേണ്ടി 'അമ്മ കല്ലിലടിച്ചു കൊന്ന കുഞ്ഞിന്റെ ആത്മാവിനേയും ചേർത്തുപിടിക്കുന്ന  കഥാകാരി പ്രണയത്തിന്റെ സ്വാർത്ഥപൂർണമായ വശത്തിനു നേരെ വിരൽ ചൂണ്ടുന്നുണ്ട് .ലൗ ജിഹാദിന്റെ പേര് പറഞ്ഞു പ്രണയികളെ ജീവിക്കാൻ സമ്മതിക്കാത്ത സമൂഹത്തിനെ വിമർശിക്കുന്നുമുണ്ട്  .പണവും സ്വാധീനവമുള്ളവർ മാത്രം നല്ല ജോലികൾ നേടുകയും സാധാരണക്കാരായ ചെറുപ്പക്കാർ ആളുകളുടെ സഹതാപം തേടി അ ലയേണ്ടിവരുന്നതുമൊക്കെ സമകാലിക യുവത്വത്തെ നിരാശ യിലേക്കും മരണത്തിലേക്കും അടുപ്പിക്കുന്നതായി നോവലിസ്റ്റു വിശകലനം  ചെയ്യുന്നു 

ആത്മഹത്യയ്ക്ക് മുൻപ് ഒരു നിമിഷം ചിന്തിച്ചിരുന്നുവെങ്കിൽ നമുക്ക് ഈ ഗതി വരില്ലായിരുന്നുവന്നു ആത്മാക്കൾ പറയുന്നിടത്തു ഒരു യുക്തിഭംഗം സംഭവിക്കുന്നതു സൂചിപ്പിക്കാതെയും വയ്യ. ആത്മാക്കൾ അവർക്ക് അനുവദിക്കപ്പെട്ട സമയങ്ങളിൽ ഒത്തുചേരുകയും നർമ്മസല്ലാപം നടത്തുകയും പരസ്പരം  സ്വന്തം ജീവിത കഥ വിവരിക്കുകയും ചെയ്യുമ്പോൾ അവർ എന്ത് ഗതികേടി ലാണെന്ന് ബോധ്യപ്പെടുത്താനും ഈ ആത്മാവ് എന്ന അവസ്ഥയെക്കാൾ അവരുടെ പൂർവകാല ജീവിതം തുടരുന്നതായിരുന്നു ഭേദമെന്നു തെ ളിയിക്കാനും പര്യാപ്തമായ ഒന്നും ഈ നോവലിൽ ഇല്ല എന്നാണ് തോന്നുക . മാത്രമല്ലാ  , ആത്മാക്കൾ ആയുള്ള അവസ്ഥയാണ് കുറേകൂടി സുഖകരവും വ്യവസ്ഥാപിതവും ധ്യാനാത്മകവും  എന്നു തോന്നിക്കുന്ന വിവരണങ്ങളാണ്  നോവലിലുള്ളത് എന്നത് ഒരു വൈരുദ്ധ്യമാണ് . കഥയിൽ ചോദ്യമില്ല എന്ന വ്യവസ്ഥയിൽ സമാധാനിക്കുക തന്നെ .


ഈ നോവലിന്റെ  മറ്റൊരു പ്രത്യേകത അതിനുള്ള ദൃശ്യാത്മ കതയും കൂടുതൽ വിപുലീകരണത്തിനുള്ള   സാധ്യതയുമാണ് .ഒരു തിരക്കഥയുടെ രൂപരേഖയുടെ  സ്വഭാവം ആണ് ഇതിനുള്ളത് .കൂടുതൽ സംഭാഷണങ്ങളും ചിന്താശകലങ്ങളും  ഉൾകൊള്ളിക്കാവുന്ന കുറെ ഇടങ്ങൾ ഉണ്ട് .ഇത് കൃത്യമായി ഉപയോഗപ്പെടുത്തുന്ന സമദ് ആർട് ചെങ്ങളായിയുടെ വരകളും കവർ ചിത്രങ്ങളും ഈ നോവലിന്റെ ശരിയായ വായനക്ക്  ഉപകരിക്കുന്നുണ്ട് .


പ്രസാധകർ കുറേക്കൂടി ശ്രദ്ധ കാണിക്കേണ്ടിയിരുന്നു എന്ന്  പ്രത്യേകം ഓർമിപ്പിക്കുന്നു .എഡിറ്റിംഗിന്റെ പോരായ്മകൾ - അക്ഷരത്തെറ്റുകൾ , വ്യാകരണ പിശകുകൾ- ധാരാളം കാണുന്നു (ഉദാ -പേജ് 127 ).ഡോക്ടർമാരുടെ ഇങ് ഗ്ലിഷ് (ഉദാ: പേജ് 114 ) - ഇത്രത്തോളം  അഭംഗിയുള്ളതും  വ്യാകരണ പിശകുകൾ നിറഞ്ഞതുമാകാൻ സാധ്യതയില്ല  .

അദ്ധ്യായം 61  ന്റെ ദൗർബല്യം  അത്  ഗുണപാഠകഥയുടെ ഭാരം പേറുന്നു എന്നതാണ് . അത് ഒഴിവാക്കിയാലും ഈ നോവലിന് മാറ്റമൊന്നുമില്ല .നോവലിന്റെ മറ്റു ഭാഗങ്ങൾ  ഒഴിവാക്കിയാലും അദ്ധ്യായം 61 കൊണ്ട്  എഴുത്തുകാരി തന്റെ ഉദ്ദേശം ആയിക്കരുതുന്ന സന്ദേശം വായനക്കാരിൽ എത്തുന്നുണ്ട് . അങ്ങിനെ ഒരു പക്ഷെ നോവലിനെ അപ്രധാനമാക്കുന്ന ഒന്നായി അദ്ധ്യായം 61  മാറുന്നു .ഇത്തരം ഘടനാപരമായ ചെറു തകരാറുകൾ മാറ്റി നിറുത്തിയാലും ഈ പുസ്തകം മനുഷ്യവംശത്തിന്റെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കുന്ന ഒരു വിഷയം ആകർഷകമായി അവതരിപ്പിക്കുന്നുണ്ട് .

ആഴത്തിലും പരപ്പിലും  പരിഗണിക്കപ്പെടേണ്ട അതിപ്രധാനമായ  ഒരു വിഷയമാണ് ആത്മഹത്യ .അത്തരമൊരു വിഷയം ക്‌ളാസ്സുകളിലും ക്യാംപസുകളിലും ചർച്ച ചെയ്യാനുതകുന്ന വായനാനുഭവത്തിനു ഈ  പുസ്തകം തീർച്ചയായും വഴിയൊരുക്കും . അത് കൊണ്ട് തന്നെ ഹൈസ്‌കൂൾ , ഹയർ സെക്കന്ററി ക്ലാസ്സ്മുറികളിൽ ലൈബ്രറിപുസ്തകമായി നിർബന്ധമായും വാങ്ങി വെക്കേണ്ടുന്ന ഒരു പുസ്തകമാണ്   ലൈലാബീവി മങ്കൊമ്പ്  എഴുതിയ ആത്മഹത്യക്കു മുൻപ് .

- CKR 16 03 2021 





******************************************************************

https://seakeyare.blogspot.com/2021/03/blog-post_8.html


വൈകാരികമായി ഉത്തേജിക്കപ്പെട്ട ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നതിന്







Saturday 13 March 2021

വൈകാരികമായി ഉത്തേജിക്കപ്പെട്ട ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നതിന്

 വൈകാരികമായി  ഉത്തേജിക്കപ്പെട്ട ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നതിന് 

അയ്യപ്പ വിശ്വാസി എന്ന പേരിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പോസ്റ്റുകൾ പല ഗ്രൂപ്പുകളിലേക്കും തള്ളിവിടുന്ന ചില അയ്യപ്പ വിശ്വാസികളുണ്ട്. ഈ പോസ്റ്റ് അവർക്കുള്ളതാണ്. എന്തെന്നാൽ നിങ്ങളിൽ പലരും അയ്യപ്പനെ വിളിക്കുന്നത് സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് എന്ന തിരിച്ചറിവ് ആളുകൾക്കുണ്ട് എന്നത് ആദ്യം മനസിലാക്കുക. അയ്യപ്പസന്നിധാനത്തിൽ എഴുതി വെച്ചിരിക്കുന്നത് തത്വമസി എന്നാണ്. അത് നീയാണ്. എന്ന് അർത്ഥം. നീ തേടുന്നത് നിന്നിൽ തന്നെയുണ്ട്. അപരനും നീയുമൊക്കെ ദൈവാംശമാണ് എന്നർത്ഥം. ആണും പെണ്ണും ആ തിരുനടയിൽ ദൈവത്തിന്റെ മുമ്പിൽ സമമാണെന്നും അയ്യപ്പൻ ഏതാനും ചില വിശ്വാസികളുടെ സംരക്ഷണം ആവശ്യമുള്ള ഒരു ശക്തി അല്ല എന്നും ആദ്യം മനസിലാക്കിയാൽ തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ഈ പിടച്ചിലൊന്നു കുറയും. LDF വന്നാലും UDF വന്നാലും BJP വന്നാലും അയ്യപ്പന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. എന്നാൽ ഭക്തി വ്യവസായത്തിന്റെ പങ്ക് പറ്റുന്ന ചില വിശ്വാസികൾക്ക് ഈ തെരഞ്ഞെടുപ്പിൽ ചങ്കിടിപ്പ് കൂടും. അവരാണ് മുന്നും പിന്നും നോക്കാതെ പോസ്റ്റുകൾ തള്ളി മറിക്കുന്നത്. സ്വന്തം അസൗകര്യങ്ങളുടെ പേരു പറഞ്ഞ് സ്വന്തം അമ്മയെ അയ്യപ്പ സവിധത്തിലെത്തിക്കാൻ നേരമില്ലാതിരുന്നവരാണ് ഇപ്പോൾ "അവിശ്വാസി "കളുടെ പുറകെ പോസ്റ്റു തള്ളാനിറങ്ങിയിരിക്കുന്നത്. ഭക്തി  ഈശ്വരാംശത്തോട് ചേരലാണ്. ഇതിനുള്ള ശ്രമം നടത്തേണ്ടത്  സേവന പ്രവൃത്തിയിലൂടെയാണ്. അടുത്തു നിൽ പോരനുജനെ നോക്കാന ക്ഷികളില്ലാത്തോർക്ക - രൂപ നീശ്വരന ദൃശ്യനായാ ലാ ലതിലെന്താശ്ചര്യം ! ഭക്തി മനുഷ്യ സേവനത്തിലാണ്. തൊണ്ട കാറി ബഹളം വിളിയിലല്ല. സമത്വത്തിനു വേണ്ടി പ്രവർത്തിക്കുമ്പോഴാണ്. ജാതി, മത വിവേചനത്തിനെതിരെ ശബ്ദിക്കുമ്പോഴാണ് .

അനുബന്ധം :

അയ്യപ്പ വിശ്വാസികൾ എന്നു സ്വയം കരുതുന്ന ചില വിശ്വാസികൾ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് തള്ളുന്ന നിരവധി പോസ്റ്റുകളിൽ ഒന്നാണ് "അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ല. പ്രളയത്തോടെ മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചു. "എന്നും "അയ്യപ്പനെ പെണ്ണ് കെട്ടിച്ചവനെ തോൽപ്പിക്കാൻ അവസരം കിട്ടുന്ന ഭാഗ്യവാന്മാർ തൃപ്പൂണിത്തുറക്കാർ ആയിരിക്കുമോ" എന്നും കൂടെ  സ്വരാജിന്റെ ചിത്രവും ഉൾപ്പെടുത്തിയുള്ള പോസ്റ്റ്. രാഷ്ട്രീയമില്ലെന്നു നിലവിളിക്കുന്ന ഈ പോസ്റ്റുന്തികൾ പ്രചരിപ്പിക്കുന്നത് കൃത്യമായും വലതുപക്ഷ വർഗീയ  രാഷ്ട്രീയം തന്നെയാണ്. മുകളിൽ പറഞ്ഞ പ്രസ്താവന സ്വരാജ് നടത്തിയ തല്ല. സ്വരാജ് നടത്തിയ അഭിപ്രായങ്ങളെ വളച്ചൊടിച്ചതാണ്. "അയ്യപ്പനെ പെണ്ണുകെട്ടിച്ചവൻ "എന്ന പ്രസ്താവനയിറക്കുന്നവരാണ് യഥാർത്ഥത്തിൽ അയ്യപ്പനെ അപമാനിച്ചിരിക്കുന്നത്. ഒരു ദൈവിക ശക്തിയെ മനുഷ്യൻ ഇകഴ്ത്തിയാലോ പുകഴ്ത്തിയാലോ ശക്തിക്കു ഒന്നും സംഭവിക്കാനില്ല. അത്തരം മനുഷ്യരെ ശിക്ഷിക്കാനോ രക്ഷിക്കാനോ തിരുത്താനോ ആ ദൈവശക്തിക്കു കഴിയുമല്ലോ. അതിനു മൂന്നാമതൊരാളിന്റെയോ ആൾക്കൂട്ടത്തിന്റെയോ ഇടപെടൽ വേണ്ടതില്ല. വാസ്തവത്തിൽ ഒരു ദൈവിക ശക്തിയെ വെറും മനുഷ്യനായി കണ്ട് തയ്യാറാക്കുന്ന പ്രസ്താവനയാണ്. ഇത് കേവലം ഉപരിപ്ലവമായി മാത്രം ചിന്തിക്കുന്ന വിശ്വാസികളെ  പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു എന്നതിലാണ് വർഗീയ രാഷ്ട്രീയം തിരിച്ചറിയാൻ കഴിയുക. ഇത് വലതുപക്ഷ ത്തിലുള്ള തീവ്രവാദികൾ ആൾക്കൂട്ടങ്ങളെ ഇളക്കിവിടാൻ ഉപയോഗിക്കുന്ന വെറുപ്പിന്റെ പ്രചാരണ തന്ത്രമാണ്.

 - CKR

പ്രതികരണം 

അതിവൈകാരികമായ ഒരു പ്രതികരണമാണ് എനിക്ക് ഈ കുറിപ്പിന് ലഭിച്ചത് . വേണമെങ്കിൽ തന്നെ ഭ്രാന്തനെന്നു കരുത്തിക്കോളാനും അയ്യപ്പന് വേണ്ടി ജീവാണുള്ളത് വരെ പോരാടാൻ തയ്യാറാണെന്നും ഒരു വിശ്വാസി അയച്ച ഓഡിയോയിൽ പറയുന്നു . കടകംപള്ളി മാപ്പു പറഞ്ഞത് എന്തിനാണെന്നും വിശ്വാസികളെ തല്ലിട്ടിട്ട്‌ മാപ്പു ചോദിക്കാൻ നാണമില്ലേ എന്നും തുടർ ചോദ്യങ്ങളുമുണ്ട് .രാഷ്ട്രീയക്കാർ ശരിയല്ലായെന്നും അവരാരും എന്റെ വീട്ടിൽ കയറിപ്പോകരുതെന്നും അഹങ്കാരിയാണെന്നു കരുതിക്കോളാനും താൻ ഇത്തവണ വോട്ടിനേ പോകുന്നില്ലെന്നും അദ്ദേഹം ആണയിടുന്നു .ലിംഗഭേദം എവിടെയാണുള്ളതെന്നും 6 വയസ്സിനു മുമ്പുള്ളവരും 60 വയസ്സ് കഴിഞ്ഞവരും  ആയ സ്ത്രീകളെ തൊഴാൻ അനുവ ദി ക്കുന്നുണ്ടല്ലോ . പിന്നെയെന്തു ലിംഗ ഭേദം . സ്ത്രീസമത്വം ആവശ്യമായ ഒരു സംഗതി അല്ലെന്നും പ്രഖ്യാപനമുണ്ട് .ഈ വിഷയത്തിൽ കിട്ടുന്ന പോസ്റ്റുകൾ എന്ത് വന്നാലും  ഏതു ഗ്രൂപ്പിലേക്കും തള്ളുമെന്നും  അദ്ദേഹം  ഉറപ്പിക്കുന്നു ഇങ്ങനെ ക്ഷുഭിതനായി സംസാരിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു എന്നും അദ്ദേഹം പറയുന്നു .

എന്റെ പ്രതികരണം 

"( 1. )കടകം പള്ളി മാപ്പു പറഞ്ഞിട്ടില്ല. വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലുള്ള സംഭവ വികാസ ങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് പറഞ്ഞത് ( 2 ) നല്ല രാഷ്ട്രീയക്കാർ  എല്ലാ പാർട്ടികളിലുമുണ്ട് (3) നിയമ ലംഘനം നടത്തിയ ചില വിശ്വാസികൾക്കു മാത്രമാണ് തല്ലു കിട്ടിയത്. (4) നല്ല സാധന ങ്ങൾ അടങ്ങിയ ഒത്തിരി കിറ്റുക ളും കിട്ടിയിട്ടുണ്ടല്ലോ (5) വിശ്വാസികൾ എല്ലാ രാഷ്ട്രീയ കക്ഷിയിലുമുണ്ട്. (6) എങ്ങിനെ പ്രതികരിക്കണമെന്നത് അവനവന്റെ ഇഷ്ടം എന്നത് പൂർണമായും ശരിയാണ്. എന്ന് സ്നേഹപൂർവം ,"എന്നായിരുന്നു 

ഇതിനു പ്രതികരണമായി വന്ന ഓഡിയോവിൽ നേരത്തെയുള്ള നിലപാടിന്  വിരുദ്ധവും എന്നാൽ കുറേക്കൂടി ശാന്തവും ആയ പ്രതികരണമാണ് ലഭിച്ചത്‌ .സ്ത്രീകൾക്ക് ജോലിയുണ്ടായാൽ അഭിമാനിക്കാമെന്നും ജോലിയില്ലാത്തവൾ അടിമകളായി കഴിയേണ്ടി വരുമെന്നും ഒറ്റശ്വാസത്തിൽ അദ്ദേഹം പറയുന്നു .ഇതിനു ശേഷം അപേക്ഷാ രൂപത്തിൽ ,ശബരിമല ലോകത്തുള്ള മലയാളികൾക്കെല്ലാം ഒരു പുണ്യ ക്ഷേത്രമാണെന്നും   കണ്ട വേശ്യകളെയും തെമ്മാടികളെയും കേറ്റാനുള്ള ഇടമല്ല ശബരിമല എന്നും അദ്ദേഹം ഓർമിപ്പിച്ചു  .അതിനു വേണ്ടി ജീവൻ ബലിയിടേണ്ടി വന്നാലും ഞാൻ അതിന് തയ്യാറായിരിക്കും .സുപ്രീം കോടതി ജഡ്ജിമാർക്ക് എന്തറിയാം .സ്ത്രീ സമത്വം എന്നും പറഞ്ഞു കുറെയെണ്ണം ഇറങ്ങിയിരിക്കുകയല്ലേ ? എന്നും അദ്ദേഹം ചോദിക്കുന്നു .

ഇതിനു ഞാൻ 

"സ്ത്രീ സമത്വം  നമ്മുടെ പാഠ പുസ്തകങ്ങളിൽ പോലും അംഗീകരിക്കപ്പെട്ട  ആശയമാണ്. ആദ്യം പറഞ്ഞ പോലെ സ്ത്രീകളെ അടിമകളാക്കാതിരിക്കാനാണ് സ്ത്രീ സമത്വം എന്ന ആശയം മുന്നോട്ടു കൊണ്ടുവരുന്നത്. ജോലി മാത്രമല്ല സമത്വത്തിന് അടിസ്ഥാനം. ചലന സ്വാതന്ത്ര്യം, ആശയ പ്രകടന സ്വാതന്ത്ര്യം, വിദ്യാഭ്യാസം, തുല്യ ജോലിക്കു തുല്യ പ്രതിഫലം  എന്നിങ്ങനെ പല വിതാനങ്ങളുണ്ട് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക്. കുടുംബശ്രീ പോലെയുള്ള പ്രസ്ഥാനങ്ങൾ സ്ത്രീ സമത്വം, സ്ത്രീ ശാക്തീകരണം എന്നിവയെ മുൻനിർത്തിയാണ്. നമ്മുടെ കുടുംബങ്ങളേയും സമൂഹത്തേയും മുന്നോട്ടു നീക്കുന്ന അതിപ്രധാനമായ ആശയമാണ് സ്ത്രീ സമത്വം. അതിൽ നിന്നും മാറി നിൽക്കേണ്ട കാര്യമില്ല. പിന്നെ ഒരാൾ വേശ്യ ആകുന്നത് അയാളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ കൊണ്ടോ പരമ്പരാഗത തൊഴിൽ എന്ന നിലയിൽ ഗതികേടു കൊണ്ടോ സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ടു മോ ആകാം. അപ്പോഴും ആ വ്യക്തി ഒരു മനുഷ്യനാണ്. അയാൾക്ക്, അത്തരം പതിതരായ മനുഷ്യർക്കും സ്ത്രീ പുരുഷ ഭേദമില്ലാതെ പ്രാർത്ഥിക്കാനും പശ്ചാത്തപിക്കാനും സ്വയം പരിവർത്തനപ്പെടാനും സൗകര്യം നൽകുന്നതിലാണ് ദേവാലയങ്ങളുടെ പുണ്യം." എന്നും പ്രതികരിച്ചു .

ഇത്തരം പ്രതികരണങ്ങൾ എഴുതി അയച്ചിട്ട് ഒരു കാര്യമില്ലെന്നും ഇങ്ങനെ ദീർഘമായി എഴുതിയിട്ടൊന്നും ഒരു കാര്യമില്ലെന്നും ചില  ചെറുപ്പക്കാർ എന്നോട് പറയുന്നു . ചെറുപ്പക്കാർ ഇതൊക്കെ കേവലം ഒന്നു നോക്കി കടന്നു പോകും എന്നല്ലാതെ പോസ്റ്റ് തള്ളുന്നത്‌ വരെ നിർത്തിയിട്ടാണുള്ളത് എന്നും നവമാദ്ധ്യമങ്ങളിലെ പ്രതികരണങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് നല്ലതെന്നും അവർ ഓർമിപ്പിക്കുന്നു . ഞാൻ ഞാൻ എന്ന ഭാവം കയറി സ്വയം വലുതായിക്കാണിക്കാനുള്ള തന്ത്രങ്ങൾ (self enginering)ആണ് എന്റെ പോസ്റ്റുകൾ  എന്നും അതിലൊരാൾ എന്നെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു .

നവമാധ്യമങ്ങളിൽ ബോധപൂർവമുള്ള  നുണ പ്രചാരണ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിന്റെ ഫലമായി  വൈകാരികമായി  ഉത്തേജിക്കപ്പെട്ട ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നതിന് ഇടയാക്കുമെന്നും അതിനാൽ തന്നെ ഓരോ പൗരനും താൻ പുലർത്തുന്ന പൗരബോധത്തെ മുൻനിർത്തി നവമാധ്യമങ്ങളിൽ ശാന്തതയോടെയും ജനാധിപത്യപരമായും വിമർശനാ ല്മകമായും ഇടപെടേണ്ടതുണ്ടെന്നും ഞാൻ കരുതുന്നു . -CKR  13 / 03 / 2021 






പത്രങ്ങൾ പറയുന്നത് എത്രത്തോളം സത്യമാണ് ?

പത്രങ്ങൾ  പറയുന്നത് എത്രത്തോളം സത്യമാണ്  ? 

അല്ലെങ്കിൽ..സത്യത്തോട് ആർക്കാണ് താല്പര്യം ? 

നേരറിയാൻ പല പത്രങ്ങൾ വായിക്കണം .പല ചാനലുകൾ കാണണം.-CKR 19022021 

ഫോട്ടോ  കേരളകൗമുദിയിൽ നിന്ന്  

                                                                       കേരളാകൗമുദി 

മറ്റു പല പത്രങ്ങളും ഒഴിവാക്കിയത് 



പോലീസ് കാരനാകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി നടത്തിയ സമരത്തെ പിന്തുണക്കാൻ നടത്തിയ രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കെടുക്കുന്ന "അഹിംസാ വാദ " പാർട്ടിക്കാരാണ് പോലീസുകാരനെ തല്ലി ച്ചതക്കുന്നതു .

ചിത്രത്തിൽ കാണുന്ന വനിതയുടെ മൂക്കിൽ നിന്നും ചോര ഒലിക്കുന്നതു പോലീസ് തല്ലിയിട്ടല്ല ,മറിച്  അവരുടെ കൂടെ പുറകിലുണ്ടായിരുന്ന ഒരു അനുയായി വടി വീശിയ പ്പോ ഴാണെന്നു കാണിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വന്നിട്ടുണ്ട് .

മനോരമ റ്റി വി   നൽകിയ ലൈവ് റിപ്പോർട്ടിൽ  വിദ്യാർത്ഥി സമരക്കാർ പോലിസിനെ കല്ലും വടികളുമെടുത്തു ആക്രമിക്കുന്നുവെന്നു പറയുന്നു .അക്രമം തുടങ്ങിയത് വിദ്യാർത്ഥികൾ ആണെന്ന് മനോരമ  റിപ്പോർട്ടർ തന്നെ പറയുന്നുണ്ട് .പക്ഷെ പത്ര റിപ്പോർട്ടിൽ അത് ഒഴിവാക്കി .

വിശകലനം 


മലയാളമനോരമ 




മാതൃഭൂമി 








ചന്ദ്രിക 



ദേശാഭിമാനി 



ജന്മഭൂമി 



the Hindu 



the New Indian Express




ജനയുഗം 



അനുമാനം 







Monday 8 March 2021

വനിതകളുടെ ഇഷ്ടങ്ങൾ

വനിതകളുടെ ചില  തീരുമാനങ്ങൾ 

 രാവിലെ പ്രഭാതഭക്ഷണം  കഴിഞ്ഞു ഒരേമ്പക്കവും വിട്ടു കഴിഞ്ഞപ്പോൾ സമത്വ ചിന്തകളുടെ ആവേശത്തിൽ അയാൾ വീണ്ടും അടുക്കളയിലേക്കൊന്നെത്തി നോക്കി. ദേ, നിന്ന നിൽപിൽ തിരിഞ്ഞും  മറിഞ്ഞും  ഒരുത്തി. പാവം  വീട്ടമ്മ ! രാവിലെ ഇത് വരെയായി  ഒന്നും കഴിച്ചി ട്ടുണ്ടാവില്ല. ഒരൊമ്പതൊ മ്പതരയായില്ലേ ? താനും കൂടെ സഹായിക്കേണ്ടതായിരുന്നു . അയാള്   അനുതാപപൂർവം ചിന്തിക്കാൻ ശ്രമിച്ചു .അവളുടെ അച്ഛനും അമ്മയും ഒക്കെ പോയില്ലേ .ഇനി താൻ വേണ്ടേ അവളുടെ എല്ലാ കാര്യവും ശ്രദ്ധിക്കാൻ.മക്കൾക്ക് ഇതിനൊക്കെ എവിടെ നേരം ? ഓൺലൈൻ ജോലി . വീട്ടിൽ തന്നെ ഓഫിസ് .പാവങ്ങൾ . ഒൻപതു മണിക്ക് കമ്പ്യൂട്ടറിനു മുന്നിലാണ് . ഇനി വൈകുന്നേരം ഏഴ് മണിയാകണം അവരൊന്ന് പുറത്തിറങ്ങാൻ . അതിനിടെ അമ്മയുടെ കാര്യം അവരെങ്ങനെ ശ്രദ്ധിക്കാൻ !

അയാൾക്കും കുട്ടികൾക്കുമുള്ളത് എട്ടരക്കേ ഡൈനിംഗ് ടേബിളിലെത്തി. ഒന്നിച്ചു കഴിക്കാൻ "നീയും വാ "എന്നു അവളെ വിളിച്ചതാണ്.

 "ഞാൻ പണിയെല്ലാം തീർന്നിട്ടെ ഉളളൂ."

 "നിന്റെ പണി എപ്പം തീരാനാ" എന്നും പറഞ്ഞ് അയാൾ അയാളുടെ പണി നോക്കിയതാണ്. 

എന്നാലും മണി ഒമ്പതര കഴിഞ്ഞപ്പോൾ പിന്നെയുമൊരു വേവലാതി. ഇത്രേം നേരം ഒന്നും കഴിക്കാതിരുന്നാൽ തല ചുറ്റി വീഴില്ലേ. പിന്നെ ആസ്പത്രി. കോവിഡ് കാലത്തിന്റെ തൊന്തരവ് വേറെ . അയാൾ അടുക്കളയിലേക്കു കുതിച്ചു. അവിടം അടുക്കില്ലാത്ത കളമായി കിടക്കുന്നു .

പ്രാണപ്രിയ പയറു വെട്ടിക്കൊണ്ട് ഒറ്റക്കാലിൽ നിൽപ്പാണ്. ഇവളെനിക്കു പണിയാക്കുവല്ലോ. അവളുടെ കൈയിലൊന്നു പിടിച്ചു കൊണ്ട് അയാൾ കനത്തിൽ പറഞ്ഞു. 

"ഇനി വല്ലതും തിന്നിട്ട് മതി. "

അന്നരം ഗുളികൻ തെയ്യം തുള്ളിയെറങ്ങുമ്പോലെ നാലു ചുവടു വെച്ച്  വെട്ടിത്തിരിഞ്ഞ് , കണ്ണും തള്ളി , മുഖവും ചോപ്പിച്ച് ,കത്തിയും നീട്ടി അവളങ്ങു തുള്ളിക്കെണിച്ചു. 

"ഇല്ല. ഇനിയതു തീർത്തിട്ടേ ഉള്ളൂ. തീറ്റിയൊക്കെ. തിന്നണ്ട കൂട്ടറൊക്കെ തിന്നില്ലേ."

 തൊട്ടടുത്ത മാത്രയിൽ അയാളിലും ഗുളികൻ കേറി. പഠിച്ച സൈക്കോളജി പറപറന്നു .

പെണ്ണ് തുള്ളുമ്പോൾ അയിന്റെ മേലെ തുള്ളണ്ടേ ആണ് !അതാണല്ലോ ഒരു സമത്വം .

 അവളടെ കൈ പിടിച്ച് ഞെരിച്ച് കൈയിലെ പയറൊക്കെ പിടിച്ച് വലിച്ചു പറിച്ച് പലതുണ്ടങ്ങളാക്കി വലത്തു കൈയിലെ കത്തി പിടിച്ച ഭാഗത്തിനൊരു തട്ടു കൊടുത്തു. കത്തി ഒരു ഭാഗത്തേക്ക് തെറിച്ചു. പയറു കഷണങ്ങൾ പല ഭാഗത്തേക്കും.

" ഞി തിന്നിറ്റു മതി ബാക്കി പണി "എന്ന അയാളുടെ അട്ടഹാസം  അയൽവക്കങ്ങളിലേക്കു കുതിച്ചെന്ന തിരിച്ചറിവിൽ അവൾ അടുക്കളയിൽ നിന്നോടി ഡൈനിംഗ് മുറിയിലെ സൈഡ് ബഞ്ചിൽ കയറി മുഖം കൂർപ്പിച്ചിരുന്നു. പല്ലും നഖവും കടിച്ചു കൈകള്കൂട്ടിപ്പിടിച്ചു അതൊരിരിപ്പായിരുന്നു .സാക്ഷാൽ ശ്രീ അയ്യപ്പന്റെ പ്രതിഷ്‌ഠ പോലെ . 

പണി കിട്ടിയെന്ന് മന്ത്രിച്ച്  അടുക്കളയിലാകെ ചിതറിത്തെറിച്ച പയറു കഷണങ്ങൾ പെറുക്കിക്കുട്ടി കഴുകി വൃത്തിയാക്കുമ്പോൾ "വെറുതെയല്ല, നിന്റെ ആങ്ങള നിന്റെ മുട്ടു കാലടിച്ചു പൊട്ടിക്കുമെന്ന് പറഞ്ഞ"തെന്ന് അയാൾ ഇത്തിരി  ഉറക്കെ , കേൾക്കുന്നുണ്ടെങ്കിൽ കേൾക്കട്ടെ എന്ന മട്ടിൽ പിറുപിറുത്തു. അലമാര ത്തട്ടിലിരുന്ന് ദോശകളും കറിയും അയാളെ നോക്കി ഊറിച്ചിരിച്ചു. ഞങ്ങളെയെടുത്തങ്ങ് തിന്നാ പോരേ ഓക്ക്. എന്നു പറയുമ്പോലെ. തിന്നാനില്ലാഞ്ഞിട്ടല്ല  .ഒന്നിച്ചു തിന്നാൻ വിളിക്കാഞ്ഞിട്ടല്ല . അടുക്കള ജോലി യിൽ സഹായിക്കാൻ കൂടാഞ്ഞിട്ടല്ല . രാവിലത്തെ ഈ പോരിനെന്താണ് കാരണമെന്നയാൾ അടുക്കള വൃത്തിയാക്കിക്കൊണ്ട് ആലോചിച്ചു. അല്ലെങ്കിൽ ഇവളുമാർക്ക് പോരിനു വല്ല കാരണവും വേണോ എന്നും സമാധാനിച്ച് അയാൾ ഉച്ചക്കത്തെ ചോറിനുള്ള അരി കഴുകി അടുപ്പത്തിടാൻ തീരുമാനിച്ചു 


നമ്മള് സമത്വം സമത്വം ന്ന് വിചാരിച്ചാലും പറഞ്ഞാലും ഇവരിക്കെത്രയായാലും മനസിലാവൂല്ല എന്ന് രാമൻ കുട്ടി സഖാവ് ചെവിയിൽ പറഞ്ഞത് അയാളുടെ ഉള്ളിൽ തികട്ടി തികട്ടി വന്നു. കഴുകിത്തെളിയുന്ന അരി വെള്ളം പോലെ അയാളുടെ മനസു കലങ്ങി നിന്നു. പ്രാണ പ്രിയയും ഉദ്യോഗസ്ഥയുമായ  പ്രിയാ മേനോന്റെ ഉള്ളിരിപ്പ് ഇത്രയും കാലമായിട്ടും തനിക്ക് പിടി കിട്ടുന്നില്ലെന്ന് അയാൾ പരിതപിച്ചു. കഴിഞ്ഞ വനിതാ ദിനത്തിൽ ഉണ്ടായ ഇതുപോലൊരു സംഭവം അയാളുടെ ഉള്ളിൽ തെളിഞ്ഞു വന്നു.


കുറേ വർഷങ്ങൾക്കു ശേഷം സ്വന്തം നാട്ടിലെത്തിയ ശേഷം അയാളുടെ വീട്ടിനടുത്തുള്ള അയാൾക്ക് പ്രിയപ്പെട്ട മാത യേടത്തി എന്ന വയസ്സായ സ്ത്രീയെ കാണാൻ പോവുകയായിരുന്നു. അയാളും പ്രാണപ്രിയ, പ്രിയാ മേനോനും. രോഗം ബാധിച്ച് ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടക്കുന്ന ചെറിയേടത്തിയെ  കാണുന്നതിലപ്പുറം അയാൾ എവിടെയൊക്കെ പോകുന്നു എന്നുറപ്പു വരുത്തലാണ് ,അത് മാത്രമാണ് അവളുടെ ഉദ്ദേശ്യമെന്ന് ആടിക്കുഴഞ്ഞുള്ള അവളുടെ നടപ്പും "ഇനീം കുറേപോണോ" എന്ന ഇടക്കിടേയുള്ള ചോദ്യവും കേട്ടു കൊണ്ടു നടക്കുമ്പോൾ അയാൾക്കു തോന്നി. 

"നല്ല വഴി പോയാൽ രണ്ടു രണ്ടര കിലോമീറ്റർ  നടക്കണം. വണ്ടി എടുക്കണ്ടാന്ന് നീ തന്നെയല്ലേ പറഞ്ഞത്. 

"രണ്ടു കിലോമീറ്റർ ഈ വെയിലത്തോ.?"

 പ്രിയാ മേനോൻ നെറ്റി ചുളിച്ച് സാരിത്തലപ്പ് മുഖത്തേക്കു വലി ച്ചിട്ടു വെട്ടിത്തിരിഞ്ഞു നിന്നു. വെയിലത്ത് സ്വർണവളകളും മാലകളും മുക്കുത്തിയും വെട്ടിത്തിളങ്ങി. 

ഇവളിതാരെ കാണിക്കാൻ ചുറ്റിയതാണോ. ?

അയാൾക്ക് അതിനിടെ ഇതിലെയെങ്ങാൻ ഒരു കുറുക്കുവഴിയുണ്ടായിരുന്നല്ലോ എന്ന ഓർമ വന്നു. പറയുമ്പോലെ, അതിലേ പോവുകയാണെങ്കിൽ തന്റെ ബാല്യകാല സഖി സ്നേഹയുടെ വീട്ടിനരികേയുള്ള ഇടവഴിയിലൂടെ , അതിനപ്പുറത്തുള്ള കാവും കടന്ന് പോവാലോ. പിന്നെ വഴിയി ൽ നിന്ന് ഒരു രണ്ട് പറമ്പ് അപ്പുറം പോയാൽ വിൽക്കാനുണ്ടെന്ന് മമ്മൂട്ടിക്കാ ഇന്നലെ വന്നു പറഞ്ഞ ആ കാട്ടുപറമ്പും കാണാം. കുറുക്കുവഴി തന്നെശരണം . അയാളത് വെയിലത്ത് വെട്ടിത്തിളങ്ങി നിൽക്കുന്ന പ്രാണപ്രിയയോട് പറഞ്ഞു.

" നമുക്ക് ആ കാവിന്റെ അരികിലേയുള്ള വഴിയേ പോകാം. വെയിലുണ്ടാവില്ല. ദൂരവും പാതി കുറവ്വ്."

 അവൾക്ക് അത് ബോധിച്ചു. കുറുക്കു വഴിയിലൂടെ ജാതിമരത്തിന്റെയും കുറുക്കൂട്ടിയുടെയും ഉപ്പില യുടേയും   പനയുടേയും ഉണക്കു ചപ്പുകൾ ശ്രദ്ധയോടെ ചവുട്ടി ഞെരിച്ചു അവർ നടന്നു. 

"നോക്കണേ, നോക്കണേ, പാമ്പുകാണും "എന്ന് അവൾ അയാളെ ഓർമിപ്പിച്ചു തുടങ്ങി. 

അകലെക്കാണുന്ന മുളങ്കാടുകളിൽ നിന്നും ഒരു വെള്ള നാകമോഹൻ കിളിയും ഒരു സ്വർണ നാകമോഹൻ കിളിയും നീളൻ വാലു കളുടെ തിളക്കവു മായി പറന്നു കളിക്കുന്നത് ഒരു നോക്ക് കാണാമെന്നു അയാൾ ആലോചിച്ചു .സ്നേഹ ഇന്ന് അവിടെഉണ്ടാകുമോ ? അവളുടെ  കല്യാണമൊക്കെ കഴിഞ്ഞു അവളുടെ ഭർത്താവിന്റെ വീട്ടിലായിരിക്കുമെന്നും ഇപ്പോൾ ആ വീട്ടിൽ കാണാൻ യാതൊരു സാധ്യതയുമില്ലെന്നും ഉള്ളിന്റെ ഉള്ളിൽ നിന്നും ആരോ അയാളോട് പറഞ്ഞു .സാരമില്ല .എപ്പോഴെങ്കിലും ഒന്ന് കണ്ടാൽ മതിയെന്നും അയാൾ തെല്ലൊരു നിരാശയോടെ സ്വയം സമാധാനിപ്പിച്ചു . അവർ ചെന്ന് കാണാൻ പോകുന്ന , തന്റെ അമ്മയുടെ ചങ്ങാതിയായിരുന്ന ,വയസ്സായ മാധവിയമ്മക്ക്  എന്തെങ്കിലും സാമ്പത്തിക സഹായം പ്രിയ കാണാതെ  കൊടുക്കണമെന്നും അയാൾ വിചാരിച്ചു .

മുളങ്കാടുകളും ജാതി മരങ്ങളും ഇരു വശത്തമുള്ള ,ഇരുവശത്തും ഒരുപാടു മാളങ്ങളുള്ള ഉരുളൻകല്ലുകൾ കൊണ്ട് കെട്ടിയ ഒരാൾ പൊക്കമുള്ള കിടങ്ങുകൾക്കിടയിലൂടെ കാലത്തു പതിനൊന്നു മണി കഴിഞ്ഞിട്ടും ഇരുട്ട് പതിയിരുന്ന വഴിയിലൂടെ ,ഭാര്യയെ മുന്നിലാക്കി കരുതലോടെ  അയാൾ നടന്നു .അവരുടെ കാലൊച്ചകൾക്കു പുറമേ ചെമ്പോത്തിന്റെ മൂളലും പച്ചകൂളന്റെ   കുറുകലും ഇടവിട്ട് കേൾക്കാം . ദൂരെയെവിടെയോ നിന്നും ഒരു പട്ടി ഓരിയിട്ടു . മുളങ്കൂട്ടങ്ങൾക്കരികെ നിന്നും  കാരാടൻ  ചാത്തനും ഓലേഞ്ഞാലിയും മഞ്ഞക്കിളിയും ആനറാഞ്ചിയും  കലപില ശബ്‌ദങ്ങളുണ്ടാക്കി .  കിളയിലെ മാളങ്ങളിൽ ചിലതിൽ പാമ്പുണ്ടാകുമെന്നു അയാൾക്ക്‌ തോന്നിത്തുടങ്ങി . 

പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നു. 

"ഇത് അന്ന് നമ്മൾ പോയ തെയ്യപ്പറമ്പിലേക്കുള്ള വഴി അല്ലേ ?"  

അതെ. വർഷങ്ങൾക്കു മുമ്പ്, മക്കൾ പിറക്കുന്നതിനും മുമ്പ്, കല്യാണം കഴിഞ്ഞ ഉടൻ അക്കൊല്ലത്തെ തെയ്യത്തിന് ഗുളികനും ചാമുണ്ഡിയും പോതിയും കുട്ടിച്ചാത്തനുമൊക്കെ ചുവപ്പും മഞ്ഞയും ആറാടുന്ന തിരുമുടികളണിഞ്ഞു "ഏറിയ ഗുണം വരും പൈതങ്ങളെ "എന്ന് അവരെ അനുഗ്രഹിച്ചതല്ലേ . ഏറിയ ഗുണം വന്നു. മക്കൾ പിറന്നു. വളർന്നു. അവരുടെ കല്യാണം .അവരുടെ മക്കൾ. രണ്ടാളും രണ്ടു വഴിക്ക്. റിട്ടയർമെന്റ് കാലമാവുമ്പോൾ അയാളും ഭാര്യയും തനിച്ച്. ഇപ്പോ മാധവിയമ്മയുടെ കാര്യവും ഇതന്നെ... ആരുമില്ലാതെ തനിച്ച് തൊണ്ണൂറ് കഴിഞ്ഞ വല്യമ്മ .. തങ്ങളെ കണ്ടാൽ വലിയ സന്തോഷമാകു. മോണ കാണിച്ചുള്ള ഒരു ചിരിയുണ്ട്. ഇട വഴിയിൽ  തിരിഞ്ഞു നിന്നുള്ള പ്രിയാ മേനോന്റെ ഉറച്ച ശബ്ദം അയാളെ ഓർമ്മകളിൽ നിന്നുണർത്തി.

"ചേട്ടായീ, നമുക്ക് ഈ വഴി പോണ്ട."

 അയാൾക്കു അരിശം വന്നു. 

"എന്തേ, മറ്റേ വഴി വെയിലാ. ഇരട്ടി ദൂരവും. ഇത് എളുപ്പല്ലേ. തണലും." അവൾ കനപ്പിച്ചു പറഞ്ഞു. 

"ഇത് ശരിയാവൂല്ലേ. ഞാൻ വരില്ല."

 അയാൾക്ക് കലി കയറാൻ തുടങ്ങി.

" ഞി കാര്യം പറ ,പ്രിയേ. നിക്ക് പേടിയായോ ? പാമ്പൊന്നുണ്ടാവൂല്ലാ ന്നു. ഞാൻ ല്ലേ "

അപ്പോൾ  അവൾ തിരിഞ്ഞു നിന്നു .അരക്കു കൊടുകയ്യും കുത്തി അയാളെ ഞെട്ടിച്ചു കൊണ്ട് പ്രഖ്യാപിച്ചു.

" എനക്ക് വരാൻ പാടില്ല. പിരിയഡ് സാണ് . രണ്ടാമത്തെ ദിവ സാ ,ന്തായാലും കാവിന്റെ മുന്നിലൂടെയല്ലേ. ഞാൻ വരില്ല ".അയാൾക്കു ചിരി വന്നു. 

"ഇക്കാലത്തുണ്ടോ ഇതൊക്കെ ? മാത്രല്ല ഇതാരാ ഇപ്പം അറിയാൻ പോന്നത്. നമുക്കങ്ങ് പോയാപോരേ. "

പ്രിയാ മേനോൻ തിരിഞ്ഞു നടന്നു തുടങ്ങി. 

"നമ്മക്ക് മറ്റേ വഴി പോകാം   .   അത് ,അതൊക്കെ ഓരോരുത്തരുടെ വിശ്വാസല്ലേ. എനക്ക് ശരിയാവില്ല."

രണ്ട് പേർ . .ഇതുവരെ തങ്ങൾ  ഒന്നാണെന്ന് കരുതിയവർ .

രണ്ട് വഴികൾ അവരുടെ മുന്നിൽ .ഇനി ആരൊക്കെ ഏതു വഴി പിരിഞ്ഞു പോകണം ?

അയാൾ നിന്നു . "നീ ആ വഴി പോയാൽ എന്താ ? അമ്പലമിടിഞ്ഞു പൊവു മോ ? ആർത്തവം അശുദ്ധിയല്ല . ഒരു ശാരീരിക പ്രക്രിയ മാത്രമല്ലേ , നീ ഒരു കോളേജ് ടീച്ചറല്ലേ ? നിങ്ങളെ പോലുള്ളവർ ഇതൊക്കെ കുട്ടികളെ പഠിപ്പിക്കണ്ടതല്ലേ ? "

"ഞാനങ്ങനെ തന്നെയാ കാണുന്നെ .ആർത്തവം അശുദ്ധിയൊന്നുമല്ല . പക്ഷേ വിശ്വാസത്തെ മാനിക്കണം . പിന്നെ ഇഷ്ടങ്ങളും പ്രധാനം .അമ്പലത്തിന്റെ അടുത്തു ഇങ്ങനെ പോകാൻ എനിക്കിഷ്ടമല്ല . എട്ടനെന്തിനാ വെറുതെ നിർബന്ധിക്കുന്നേ ? "

കൂടെ നടന്നു കൊണ്ട് അയാൾ പ്രതിഷേധിച്ചു.

" ഈ നിന്നെ പോലെയുള്ളവർക്കു വേണ്ടിയാ സമത്വം ന്നൊക്കെ പറഞ്ഞ് എല്ലാരും ഈ പാട് പെടുന്നത്. !"

അയാളുടെ മനസ്സിലൂടെ നിരവധി സമരമുഖങ്ങളും വാഗ്വാദങ്ങളും കടന്നു പോയി. നാലു വോട്ടിനു വേണ്ടി ആദർശം പണയം വെക്കില്ലെന്ന പ്രസ്താവന. വിശ്വാസ സംരക്ഷണറാലികൾ  . സ്ത്രീ വിമോചന ചങ്ങലകൾ .ഈ ചങ്ങലക്കു പോകാൻ ഇവൾ ഒരുങ്ങുമ്പോഴാണ് അവളുടെ ചേട്ടന്റെയും സംഘത്തിന്റേയും ഭീഷണി . പെണ്ണിന്റെ മുട്ടുകാല് തച്ചൊ ടിക്കുമെന്ന് .എന്നാ പിന്നെ പോയിട്ടന്നെ കാര്യമെന്ന് അവൾക്കും വാശി .

കുടുംബങ്ങളിലെ  ഞരമ്പു മുറുകിയ ചർച്ചകൾ. വെല്ലുവിളികൾ. ചേട്ടനും അനിയനും അമ്മാവനും മരുമകനും പരസ്പരം ശത്രുപക്ഷത്ത് നിലയുറപ്പിച്ച പോരാട്ടങ്ങൾ. തെറി വിളി. വെല്ലുവിളി. പുറത്താക്കൽ. ഒക്കെ ആർക്കു വേണ്ടി.? ഇപ്പൊ എങ്ങിനെയാ വേണ്ടത് അങ്ങിനെ . കേസുമില്ല .പരാതിയുമില്ല . വിധിയുമില്ല .

 സ്വയം കീഴടങ്ങാൻ നാണമില്ലാത്ത ഇവളെപ്പോലുള്ള ലക്ഷോപക്ഷം സ്ത്രീകൾക്കു വേണ്ടി .. എന്തിനു സഖാവേ നമ്മളൊക്കെ വായിലെ വെള്ളം വറ്റിച്ചത് ? ചങ്ങാതിമാരോടു പോലും മുഷിഞ്ഞു സംസാരിച്ചത് ? ഇവർക്കു വേണ്ടാത്ത സമത്വം നമുക്കെന്തിന്‌ !.

 തിളക്കുന്ന വെയിലിൽ ചെറിയമ്മയുടെ വീട്ടിലേക്കുള്ള ദീർഘമായ  വഴിയിൽ  അയാൾക്കും പ്രിയക്കുമിടയിൽ മൗനം തിളച്ചു നിന്നു.

ചെറിയൊരു തണൽ പറ്റി  നിന്നപ്പോൾ  അയാൾ ഉച്ചവെയിലിലെ കിതപ്പിൽ  പ്രിയയോട്  പകയോടെ പറഞ്ഞു .

" വെറുതെയല്ല നിന്റെ ചേട്ടൻ , നിന്റെ മോനോട് അയാളുടെ വീട്ടിൽ നിന്നും  പുറത്തെറങ്ങാൻ പറഞ്ഞത്. "

. "അരുണിനോടൊ ? എപ്പം ? "

ഓ .ഇ വൾ അതും മറന്നോ. അയാൾക്ക് നല്ല ഓർമയുണ്ട്. "ഓർമ്മകൾ ഉണ്ടായിരിക്കണം" എന്ന് അയാൾ  പിറുപിറുത്തു. പക്ഷെ അയാൾ ഉറക്കെ പറഞ്ഞത് ഇതാണ്

" ഗുരുവായൂർ സത്യഗ്രഹം എന്തിനായിരുന്നു. ശബരിമല വിധിയോ? സമത്വവും നവോത്ഥാനവും ആരും വെറുതെ തന്നതല്ല. പോരാടി നേടിയതാണ്."

അയാൾ തുടർന്നു :

 "അന്ന് രാത്രി തന്നെ ഞാൻ എറങ്ങിയേനെ .ഞാനാ വീട്ടിന്ന്. അയാളാരാ മലയിലെ തന്ത്രിയോ. " മലയെപ്പറ്റി ഇനി ഒരക്ഷരം മിണ്ടരുത്. പൊയ്ക്കോണം എല്ലാവരും ഇവിടന്ന്. "എന്നൊക്കെയല്ലേ നിന്റെ ചേട്ടൻ അലറിയത് .

ടിവിയിൽ ശബരിമല ദുരാചാരങ്ങൾക്കെതിരെ പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ.ശ്രീകോവിലിനു നേരെ പിന്തിരിഞ്ഞ് നിന്ന് പതിനെട്ടാം പടിയിൽ നിന്ന് ജനക്കൂട്ടത്തോട് ആക്രോശിക്കുന്ന നേതാവ്. ഊൺ മേശക്കരികെയുള്ള ടിവിയിലെ ദൃശ്യങ്ങളിൽ കണ്ണും നട്ട്  മരുമകനും കാരണവരും നടന്ന സ്നേഹപൂർണമായ ചർച്ച എപ്പോഴാണ് ഈ ക്രുദ്ധതയിലേക്ക് നീങ്ങിയത് ?  

മീൻ പൊരിച്ചത് കടിച്ചു തിന്നു കൊണ്ടിരുന്ന ചെറുക്കൻ ,അമ്മാവന്റെ ആക്രോശം കേട്ട്  മുറ്റത്തേക്ക് ഓടിയിറങ്ങി. ഇവളുടെയല്ലേ മോനും ആങ്ങളയും. 

രംഗം സമാധാനിപ്പിക്കാൻ അന്നു ഞാനും ഇവളും പൊന്നാങ്ങളയുടെ ഭാര്യയും പഠിച്ച പണി പതിനെട്ടും എടുത്തതാണ്. സമത്വത്തിനു വേണ്ടിയുള്ള ത്യാഗനിർഭരമായ പോരാട്ടങ്ങൾ. എന്നിട്ടാണ് ഈ തുന്നരി ഇപ്പോൾ പറയുന്നത് .. 

"ഓ. അതോ ! അതു ഞാനന്നേ മറന്നു. അതു പിന്നെ ആരായാലും അവരുടെ വീട്ടിൽ വെച്ച് സംസാരിക്കുമ്പോൾ അവരുടെ ഇഷ്ടം കൂടി നോക്കണ്ടേ .ഒരോരു ത്തർക്കും ഓരോ വിശ്വാസം .അരുൺ അത് ചോദ്യം ചെയ്തതല്ലേ പ്രശ്നമായത് . അന്നത്തെ ദേഷ്യത്തിന്  ചേട്ടൻ ചാടിയതല്ലേ.അതവിടെ തീർന്നതല്ലേ . ആരെങ്കിലും  ഇതൊക്കെ മനസിൽ വെച്ചു നടക്കുമോ ...?"

"അപ്പോൾ താൻ പ്രതികാര ദാഹവുമായി നടക്കുന്ന കണ്ണൂർക്കാരൻ. ഇവൾ സമാധാനത്തിന്റെ വെള്ളരിപ്രാവ്. ഓരോരുത്തർക്കും അവനനവന്റെ വിശ്വാസം വലുത് . സ്ത്രീസമത്വം ഒന്നും പ്രധാനമല്ല .വെറുതെയല്ല നിന്നെയൊക്കെ പീരിയഡ്സ്‌ കാലത്ത് , പണ്ടുള്ളവർ ചായ്‌പിൽ  കിടത്തി തൊട്ടാൽ കൂടാത്തവളാക്കി, ദിവസവും  തോട്ടിൽ കിടന്ന പായടക്കം കുളിപ്പിക്കുന്നത് ! ഇക്കാലത്തും തുടരണമായിരുന്നു ഈ മനോഹരമായ ആചാരങ്ങൾ. എന്നാലേ ഇവളുമാർക്ക് വെളിവു വരൂ.." എന്നൊക്കെ നിരീച്ചു കൊണ്ട് അയാൾ പറഞ്ഞു .

" എന്റെ മോളെ , സ്ത്രീകൾ തന്നെ വിചാരിക്കണം സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ."

 അപ്പോൾ അയാളുടെ മനസിൽ ആചാര സംരക്ഷണത്തിനായി ഇറങ്ങിയ വീട്ടമ്മമാരുടെ നീണ്ട ഒരു റാലി തെളിഞ്ഞു.അന്നേരം വന്ന ഒരു പരിഹാസച്ചിരിയോടെ അയാൾ ഉറപ്പിച്ചു പറഞ്ഞു. 

"നിങ്ങളെ രക്ഷിക്കാൻ നിങ്ങൾക്കേ കഴിയൂ."

 വെയിലത്തുള്ള അന്നത്തെ യാത്രയിൽ നിന്ന് പ്രഷർകുക്കറിൽ ചോറു വെന്തെന്ന യാഥാർത്ഥ്യത്തിലേക്ക്  കുക്കറിന്റെ  വിസിൽ ശബ്ദം അയാളെ തിരിച്ചെത്തിച്ചു. 

മുറിച്ചിട്ടു വെച്ച ഉള്ളിയുടെ മൂക്കു തുളക്കുന്ന മണം അയാളെ ഡൈനിംഗ് റൂമി ലെ ബഞ്ചിൽ ഇപ്പോഴും പല്ലിറുമ്മി കൈകൾ കൂട്ടിയിരിക്കുന്ന പ്രാണപ്രിയയുടെ സവിധത്തിലേക്ക് ആനയിച്ചു. ശബരിമല ഭഗവാന്റെ വിഗ്രഹത്തിന്റെ അതേ പോസിൽ ബലം പിടിച്ചിരുന്ന പ്രീയാ മേനോനെ തണുപ്പിക്കാനുള്ള തീരുമാനമെടുത്തു. നല്ലോരു ഞായറാഴ്ചയായിട്ട് കറിയൊന്നുമായിട്ടുമില്ല .ഉച്ചഭക്ഷണം കുളമാക്കേണ്ട കാര്യമില്ലല്ലോ. മാത്രമല്ല അവൾക്കു പെട്ടെന്ന് ദ്വേഷ്യം വന്നത് എന്തെകിലും ശാരീരിക അവശത കാരണമാകും എന്നയാൾക്ക്‌ തോന്നി .

പുറത്തുകാണാത്ത എന്തെല്ലാം പ്രശ്നങ്ങൾ ഓരോരുത്തർക്കും കാണും .സ്ത്രീകൾക്കാണെങ്കിൽ അമ്പതിനോട് അടുക്കുമ്പോൾ ഹോർമോൺ പ്രശ്നങ്ങൾ കൂടുതലായുണ്ടാകുമെന്നു എവിടെയോ വായിച്ചതു അയാൾക്ക്‌ ഓർമ്മ വന്നു .

അടിവയറ്റിലെ
രഹസ്യഅറയിൽ
ചെമ്പരത്തി പൂക്കുന്ന
ദിവസങ്ങളിലാണ്
ചിന്തകളിൽ
ഭ്രാന്തും പൂക്കുന്നത്.
എനിക്കപ്പോൾ
തലയിണയിൽ
ഉദരമമർത്തി
ചുമ്മാതെ
കിടക്കാൻ തോന്നും.
തണുത്തു പോയ
കാൽപാദങ്ങളും
കഴയ്ക്കുന്ന നടുവും
വേദനിക്കുന്ന വയറും
വറ്റിപ്പോയ തൊണ്ടയും
ചൂടു വെള്ളം കൊതിക്കും.

ഡോക്ടർ ശാലിനി എഴുതിയ  കവിത അയാളോർത്തു .അതെ . അവൾക്കു ഭ്രാന്ത് പൂക്കുന്ന ദിനങ്ങളായിരിക്കും  .ഇത്തരമൊ രവസ്ഥയിൽ അവളോട്  ദേഷ്യപ്പെട്ടതു വളരെ മോശമായിപ്പോയി എന്നയാൾക്ക്‌ തോന്നി . നമ്മളൊക്കെ എത്ര വായിച്ചിട്ടും പഠിച്ചിട്ടും കാര്യമൊന്നുമില്ല . ശാന്തമായി പ്രതികരിക്കാനാണ് പഠിക്കേണ്ടത് .മറ്റേയാൾ ദേഷ്യപ്പെട്ടു നിൽക്കുമ്പോഴും നമ്മൾ ശാന്തത കൈവരിക്കണം .അതാണ് കഴിവ് എന്ന് അയാൾ ഓർത്തെടുത്തു .

"ഇത്ര ദേഷ്യപ്പെടാൻ മാത്രം ഞാൻ ഭവതിയോട് മോശമായി ഒന്നും പറഞ്ഞില്ലല്ലോ. സമയത്തിന് ഭക്ഷണം കഴിക്കണം  എന്നല്ലേ പറഞ്ഞത് .പാത്രങ്ങളെല്ലാം ഞാൻ കഴുകി തന്നില്ലേ. മുറിയെല്ലാം ഞാൻ അടിച്ചു വാരീല്ലേ.  ആവുന്ന സഹായമൊക്കെ ചെയ്തു തരുന്നില്ലേ.  സമയത്തിന് ഭക്ഷണം കഴിക്കാഞ്ഞാൽ ഭവതി  തലചുറ്റി വീഴുല്ലേ. പിന്നെ ഞാനെടുത്ത് കൊണ്ടോണ്ടേ. കോവിഡ് കാലവുമല്ലേ.  എന്റെ കോലം ഭവതി  കാണുന്നില്ലേ. ഈ പൂജ്യത്തിനെ ഈ ഒന്ന് എങ്ങിനെ  താങ്ങും ?എന്ന് അയാൾ ആംഗ്യ വിക്ഷേപങ്ങളോടെ  ,അവളുടെ കൈയിൽ തൊട്ടു  കൊണ്ടു ശബ്ദം താഴ്ത്തി  പറയാൻ തുടങ്ങുന്നു .

കൈയുടെ കെട്ടുകൾ പതുക്കെ അയച്ച് മെല്ലെ ചിരിച്ച്   "എനക്കങ്ങിനെ തല ചുറ്റുകയൊന്നുമില്ല "എന്ന് പ്രാണപ്രിയ ആത്മവിശ്വാസത്തോടെ മൊഴിഞ്ഞു."എപ്പം കഴിക്കണമെന്നത് എന്റെ ഇഷ്ടല്ലേ. പണിയെല്ലാം തീർത്തിറ്റ് ഒരിടത്തിരുന്ന് തിന്ന് ന്നേന്റെ സുഖം നിങ്ങക്ക്  അറിയാഞ്ഞിററാ" എന്നും കലമ്പി പല്ലു തേക്കാനായി അവൾ എഴുന്നേറ്റു. എന്നാലും "എന്റെ മുട്ടുകാല് അടിച്ചു പൊട്ടിക്കുമെന്നൊക്കെ നിങ്ങള് പറഞ്ഞില്ലേ "എന്നും അവൾ പരിഭവിക്കുന്നു .

ഇഷ്ടമാണത്രെ പ്രധാനം.അവളുടെ ഒരു അലമ്പൻ ഇഷ്ടം .ലിംഗ സമത്വം എന്നൊക്കെ പറഞ്ഞു നമ്മൾ ഇവർക്ക് വളം  വെക്കുകയാണ് ."നിന്റെ മുട്ടുകാല് പൊട്ടിക്കുന്നതാണ് എന്റെ ഇഷ്ടം "എന്ന് പറയാനാഞ്ഞത്‌  മറ്റു പലതും ആലോചിച്ചു അയാൾ  വിജയകരമായി  അടക്കി വെക്കുന്നു .

പിന്നീട് "നമ്മൾക്കറിയാത്ത എന്തെല്ലാം കാര്യങ്ങളു"ണ്ടെന്ന തിരിച്ചറിവിൽ അയാൾ ആർത്തിയോടെ മൊബൈൽ ഫോൺ ഞെക്കി തുറന്ന് ചങ്ങാതിമാർക്കെല്ലാം അന്ന്  തന്നെ വനിതാ ദിനത്തിന്റെ സമത്വ സന്ദേശം സ്വന്തം "സ്റ്റാറ്റസ് "ആയി ഫോർവേഡു  ചെയ്യുകയുമുണ്ടായി .

-രാധാകൃഷ്ണൻ ,കണ്ണൂർ  08 03 2021