Friday 15 January 2021

ഫ്യൂസായ ബൾബുകൾ

 ഫ്യൂസായ ബൾബുകൾ-ഡോ.എം.എൻ.ശശിധരൻ

അറിയപ്പെടുന്ന  ആ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവായി, രാജകീയപ്രൗഡിയോടെ ജോലിചെയ്യുന്ന കാലത്ത് ഒരിക്കൽപ്പോലും കരുതിയിരുന്നില്ല  കൊട്ടാരസദൃശമായ ആ കമ്പനിക്വാർട്ടേഴ്സ് വിട്ട്  ഒരിക്കൽ താൻ മാറേണ്ടിവരുമെന്ന്..റിട്ടയർമെൻെ് ആയതോടെ അതും സംഭവിച്ചു,

എങ്കിലും അധികമകലെയല്ലാതെയുള്ള    ഹൗസിങ്ങ് സൊസൈറ്റിയിൽ നല്ലൊരു വില്ല സ്വന്തമായി വാങ്ങി താമസമാക്കാൻ വലിയ  പ്രയാസമുണ്ടായില്ല,

സ്വയം താനൊരു ഉന്നതവ്യക്തിയാണെന്ന് കരുതിയിരുന്ന അദ്ദേഹം ആ ഹൗസിങ്ങ് സൊസൈറ്റിയിലെ  ആരോടുംതന്നെ സൗഹൃദം സ്ഥാപിക്കുകയോ സംസാരിക്കപോലുമോ ചെയ്യ്തിരുന്നില്ല.

ആ ഹൗസിങ്ങ് സൊസൈറ്റിയുടെ മനോഹരമായ പാർക്കിൽ സായന്ദനങ്ങളിൽ നടക്കാനിറങ്ങുന്ന അവസരങ്ങളിൽപ്പോലും  മറ്റുള്ളവരുമായി സംസാരിക്കയോ പരിചയപ്പെടാൻശ്രമിക്കയോ ചെയ്യ്തിരുന്നില്ലന്ന് മാത്രമല്ല അവരേയെല്ലാം വളരെ അകൽച്ചയോടും  അവഗണനാമനോഭാവത്തോടും കൂടിയാണ്  നോക്കികണ്ടിരുന്നത്.

ഒരുദിവസം നടത്തം കഴിഞ്ഞുപതിവുപോലെ പാർക്കിലെ ബഞ്ചിലിരുന്ന്  വിശ്രമിക്കുന്നതിനിടയിൽ സമീപത്തിരുന്ന മറ്റൊരു പ്രായംചെന്ന വ്യക്തിയുമായി അവിചാരിതമായി അല്പമൊന്ന് സംസാരിക്കാനിടയായി.

പേരിനൊരുപരിചയപ്പെടലിനുശേഷം  നടന്ന സംഭാഷണങ്ങളിലെല്ലാം സ്വന്തമായുണ്ടായിരുന്ന ജോലിയുടെ മഹത്വവും അധികാരത്തിൻെറ മഹിമയും ശമ്പളത്തിൻെറ വലിപ്പവുമെല്ലാമായിരുന്നു സംസാരവിഷയം. ഒപ്പം  ഈ വില്ലയിലെ താമസം  അത്ര തൃപ്തികരമല്ലെന്നും കുറച്ചുകാലത്തിനകം ഇവിടം വിട്ട് മറ്റൊരു നല്ല ഇടം അന്വേഷിച്ച് കണ്ടെത്തുമെന്നും കൂടി അയാൾ സൂചിപ്പിക്കാൻ മറന്നില്ല..

ഇത്രയൊക്കെ ആയിട്ടും പരിചയപ്പെട്ട വ്യക്തിയേകുറിച്ചൊ ആ ഹൗസിങ്ങ് സൊസൈറ്റിയിലെ മറ്റ് അന്തേവാസികളെ കുറിച്ചോ ഒരക്ഷരം അയാൾ ചോദിച്ചില്ലന്ന് മാത്രമല്ല അറിയാൻ താല്പര്യം കാണിച്ചതുമില്ല.


 അതൊരു തുടക്കമായിരുന്നു.വാർദ്ധക്യത്തിലേക്ക് ചുടുവച്ചുകൊണ്ടിരിക്കുന്ന  ആ മനുഷ്യൻ  വളരെശാന്തനായി  അയാൾ പറയുന്നതെല്ലാം ക്ഷമയോടെ കേട്ടുകൊണ്ടിരിക്കുന്നത്  ഒരു പതിവായിത്തീർന്നു.

അങ്ങിനെ  ആഴ്ചകൾ  കടന്നുപോയി ,.നമ്മുടെ റട്ടയേഡ് എക്സിക്യുട്ടിവദ്ദേഹം സാവകാശം ആ ഹൗസിങ്ങ് സൊസൈറ്റിയിലെ മറ്റ്വില്ലകളിൽ താമസിക്കുന്നവരെ കുറിച്ചറിയാൻ താല്പര്യം കാണിച്ചു.

അപ്പോഴാണ്  പ്രായംചെന്ന ആ പതിവ് കേഴ്വിക്കാരൻ  ആദ്യമായി വായ് തുറന്നൊന്ന് സംസാരിക്കാൻ ആരംഭിച്ചത്..


സുസ്മേരവദനായ അദ്ദേഹം ആമുഖമായി  ചിലത് പറഞ്ഞുകൊണ്ടാണ് സംസാരം തുടങ്ങിയത്.,

ഞാനീ സൊസൈറ്റിയിൽ ജീവിതം ആരംഭിച്ചിട്ട് അഞ്ചു വർഷങ്ങൾ കഴിയുന്നു.എന്നാൽ ഞാനിന്നേവരെ ആരോടും പറഞ്ഞിട്ടില്ല “ഞാനൊരുകാലത്ത്  ഇൻഡ്യൻ പാർലമെൻെറിൽ  രണ്ടുപ്രാവശ്യം മെമ്പറായിരുന്ന വ്യക്തിയാണ് ഞാനെന്ന്..”

“റട്ടയർമെൻെറ് കഴിഞ്ഞ  നമ്മളെല്ലാം ഫ്യൂസായ ബൾബുകൾ പോലെയാണ്”


, ആ ബൾബുകളുടെ വേൾട്ടേജ് എത്ര ആയിരുന്നൂ എന്നതോ, മുൻപതെത്രമാത്രം പ്രകാശം പരത്തിയിരുന്നൂഎന്നതോ ഒന്നും ഫ്യൂസായതിന്ശേഷം ഒരു വിഷയമേ ആകുന്നില്ല.

താങ്കളുടെ വലതുവശത്തെ വില്ലയിൽ താമസിക്കുന്ന  വർമാജി  ഇൻഡ്യൻറെയ്ൽവേയുടെ  ജനറൽ മാനേജരായി  റിട്ടയർ ചെയ്യ്ത വ്യക്തിയാണ്., അദ്ദേഹം തുടർന്നു.

താങ്കളുടെ തൊട്ടെതിർവശത്ത് താമസിക്കുന്ന  സിങ്ങ് സാബ്  ഇൻഡ്യൻ ആർമിയിൽ നിന്നും  മേജർ ജനറലായി റിട്ടയർ ചെയ്യ്ത വ്യക്തിയാണ്.

നമ്മളിപ്പോഴിരുന്നുസംസാരിക്കുന്ന ഈ പാർക്കിൻെറ അങ്ങേയറ്റത്ത് പൂത്തുലഞ്ഞുനിൽക്കുന്ന ഗുൽമോഹറിൻെറ കീഴിൽ പതിവായിവന്നിരുന്ന് കാറ്റുകൊള്ളാറുള്ള വ്യക്തിയെ ഓർക്കുന്നില്ലെ,തൂ വെള്ള വസ്ത്രങ്ങൾ മാത്രം ധരിക്കാറുള്ള അദ്ദഹമാണ് മെഹർജി , ഐ . എസ്സ് . ആർ.  ഓ  യുടെ  ചീഫായി റിട്ടയർ ചെയ്യ്ത  വ്യക്തിയാണദ്ദേഹം.

ഇവരാരും  ഇതൊന്നും  ആരോടും അങ്ങിനെ വെളിപ്പെടുത്തിയിട്ടില്ല.എന്നോടുപോലും, പക്ഷേ ഞാനിതെല്ലാം മനസ്സിലാക്കിയിട്ടുണ്ട്.

മുൻപ് എത്ര വാൾട്ട്സ്  ആയിരുന്നൂ എന്നത്  ഫ്യൂസായിക്കഴിഞ്ഞ ബൾബുകളെ സംബന്ധിച്ചിടത്തോളം  ഒരു വിഷയമേയല്ല..എന്തിനേറെ  ഫ്യൂസാകുന്നതിനുമുൻപ് ഏതുടൈപ്പ് ബൾബായിരുന്നൂഎന്നതും വിഷയമല്ല.അതായത് എൽ ഇ ഡി ,സി എൽ എഫ് ,ഹാലോജിൻ ,ഇൻകാൻഡിസെൻെറ് ,ഫ്ളൂറസെൻെറ് അതുമല്ലെങ്കിൽ  അലങ്കാര ബൾബ് എന്തുമാകട്ടെ  അതൊന്നും ഫ്യൂസായിക്കഴിഞ്ഞാൽ  ഒരു വിഷയമേയല്ല.


ഇത് നിങ്ങൾക്കും ബാധകമാണ്.

 ഇത് മനസ്സിലാക്കിയാൽ  ഈ നിമിഷം മുതൽ സമാധാനവും ഉറക്കവും എല്ലാം  നിങ്ങളെ തേടി നിങ്ങളുടെ വില്ലയിലും  എത്തും.

ഉദയസൂര്യനും  അസ്തമയസൂര്യനും രണ്ടും മനോഹരവും ആരാധ്യവുമാണ്.എന്നാൽ സത്യത്തിൽ ഉദയസൂര്യനാണ് കൂടുതൽ ആദരവും ആരാധനയും ലഭിച്ചുകൊണ്ടിരിക്കുനനത്.അതേസമയം അസ്തമയസൂര്യന് അത്രക്ക് പ്രാധാന്യം ലഭിക്കാറില്ല.

വളരെ താമസിച്ചുപോയെങ്കിലും ഈ ഉദാഹരണം  കാര്യങ്ങൾ പെട്ടന്ന് മനസ്സിലാക്കാൻ സഹായകമാണ്..

നമ്മുടെ ഇന്നത്തെ പദവിയും പ്രശസ്തിയും അധികാരവുമൊന്നും ഒരിക്കലും   സ്ഥിരമല്ല., ഇത്തരം കാര്യങ്ങളുമായി  വളരെയധികം വൈകാരികത വച്ചു പുലർത്തിയാൽ  എന്നെങ്കിലുമൊരുദിവസം അവയെല്ലാം നഷ്ടപ്പെട്ട് പോയീ എന്നറിയുമ്പോൾ അത് നമ്മുടെ ശിഷ്ട  ജീവിതത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളു.

ഓർമിക്കുക,

ചതുരംഗം കളിച്ചുകഴിഞ്ഞാൽ  കഴിഞ്ഞാൽ ”  രാജാവും  ആളും “ എല്ലാം  ഒരു പെട്ടിയിലേക്കു തന്നേയാണ്  മടങ്ങുന്നത്. .

ഡോ.എം.എൻ.ശശിധരൻ

No comments: