Tuesday 14 April 2020

ഓൺലൈൻ കഥാചർച്ച : 15-04-2020 പാല് പിരിയും കാലം

കഥ : എൻ.എസ് മാധവന്റെ      പാല്  പിരിയും കാലം 


ഓൺലൈൻ കഥാചർച്ച              തീയ്യതി 15-04-2020ന് രാത്രി 7 മണി മുതൽ     കഥ : എൻ.എസ് മാധവന്റെ           പാല്  പിരിയും കാലം            ചർച്ചയിൽ പങ്കെടുക്കുന്നവർ                1 ഡൊ : വത്സൻ പിലിക്കോട്         2, സന്തോഷ് കുമാർ ചിറ്റടി        3, കെ.എൻ മനോജ്കുമാർ                      4, കെ.പി. ബൈജു             5,ജയൻ നിലേശ്വരം                 6, ലതാഭായ് കെ.ആർ              7. ഡൊ.എൻ.പി.വിജയൻ തുടങ്ങിയവർ                          സ്വാഗതം:അനിൽകുമാർ        നന്ദി: ഷിബിൻ ടി.വി                            സി.ആർ.സി & ഗ്രന്ഥശാല വാട്സ് ആപ്പ് കൂട്ടായ്മയിലെ മുഴുവൻ സുഹൃത്തുക്കളുടേയും പങ്കാളിത്തം സാദരം ക്ഷണിക്കുന്നു


*******************************************************************************


CKR :തീവ്രമായ വേദനകൾ സഹിക്കുമ്പോഴും ഊഷ്മളതയുള്ള  മനുഷ്യബന്ധങ്ങൾ ആണ് ജീവിത യാത്രകളെ സഹിക്കാവുന്ന അനുഭവം ആക്കുന്നത് .നർമ്മം നിറഞ്ഞ ഇടപെടലുകളാണ് ജീവിതത്തെ പലപ്പോഴും മുന്നോട്ടു കൊണ്ടുപോകുന്നത് . പക്ഷെ എൻ എസ് മാധവന്റെ  "പാൽ പിരിയുന്ന കാലം " എന്ന കഥയിൽ നർമ്മം മരണകാരണമാവുകയാണ്. പാല് പിരിക്കുന്ന അണുക്കളെ ക്കാൾ വിഷമയമായ ചിലതുണ്ട് എന്ന കഥ ഓർമ്മപ്പെടുത്തുകയാണ്. കൊറോണയുടെ അണുക്കളേക്കാൾ ഭീകരമാണ് ആൾക്കൂട്ട ഇടപെടലുകൾ .ആകപ്പാടെ ഈ കാലഘട്ടത്തിൽ അനുഭവപ്പെടുന്ന അരക്ഷിതാവസ്ഥ പകർന്നുതരാൻ കഥ ശ്രമിക്കുന്നു .അതേസമയം ചെറുപ്പത്തിലെ പക്വത ക്കുറവുകളിലേക്ക് ,അ തി ന്റെ പകയുടെ ആഴങ്ങളിലേക്ക് ,കഥ നമ്മളെ കൊണ്ടു പോകുന്നുമുണ്ട്.  അൽക്കാ നീക്കി സാബുവിന്റെ  കൊലപാതകം ആൾക്കൂട്ടത്തെ ഉപയോഗിച്ച് ,വളരെ ലാഘവത്തോടെയും കൃത്യമായി നടപ്പിലാക്കുന്നു. അവൾ രംഗത്തു നിന്നു മറയുകയും ചെയ്യുന്നു. ഈ കൊലപാതകത്തിന്റെ പേരിൽ ആരും ശിക്ഷിക്കപ്പെടാൻ പോകുന്നില്ല എന്നും വ്യക്തമാണ്.  നിസാരമായ ഒരു കാരണമാണ് അതിൻറെ പുറകിലുള്ളത്. അർഹതയില്ലാത്ത ഒരു സീറ്റിന് വേണ്ടിയുള്ള ഒരു ചെറിയ തർക്കം .പിന്നെ സാധാരണഗതിയിൽ നർമ്മം കലർന്ന ചില വെല്ലുവിളികൾ. അത് ഒരു ആസൂത്രിത
 കൊലപാതകത്തിൽ തീരുന്നു എന്നത് അത്ര ബോധ്യം ആകുന്നില്ല .പിന്നെ കഥയിൽ ചോദ്യമില്ല ല്ലോ .അതല്ല വർത്തമാനകാല യുവത്വത്തിന് കൊല്ലാൻ ഇത്രയേ കാരണം വേണ്ടൂ എന്നത് ആവില്ലേ കഥാകാരൻ ഉദ്ദേശിക്കുന്നത്.  ആയിരിക്കണം .ഡൽഹിയിലെ അന്തരീക്ഷം അത്ര വിഷമയമാണ് .മല്ലു ആയാലും മുസ്ലിം ആയാലും വിധി ഒന്നു തന്നെ. ശരിക്കും ഇങ്ങനെ തന്നെയാണോ  ദില്ലി ? വല്ലാതെ പേടിപ്പിക്കുന്ന കാലം ? സ്വന്തം ദേഹ ഭാഗം പോലും കൊണ്ടു നടക്കാൻ പറ്റാത്ത വിധം മൗലികാവകാശങ്ങൾക്ക് വിലങ്ങ് വീണിരിക്കുന്നു. ജനക്കൂട്ടത്തിന്  അക്രമാസക്തമായ ആൾക്കൂട്ടം ആകാൻ ഒരു തീപ്പൊരി മതി .പഞ്ചാബിൽ നിന്നും അഹമ്മദാബാദിൽ നിന്നും കൽക്കത്തയിൽ നിന്നും വരുന്നത് ആൾക്കൂട്ടങ്ങൾ ആണ്. മേൽപ്പാലത്തിൽ നിന്നുള്ള വർത്തമാനകാല ഇന്ത്യയുടെ പരിച്ഛേദ വീക്ഷണം  അനുഭവിപ്പിക്കുന്ന ചില വരികളുണ്ട്.വിഷ്വലുകൾ ഉപയോഗിച്ച് കഥ പറയുന്ന ഈ രീതി ആകർഷകമാണ്. തിരസ്കരിക്കപ്പെട്ട പ്രണയവും രോഗാവസ്ഥയുടെ ആതുരതയും യാന്ത്രികമാവുന്ന മനുഷ്യബന്ധങ്ങളും കഥയിൽ പശ്ചാത്തല മികവായി നിറയുന്നു .മനുഷ്യത്വത്തിന്റെ കയ്യൊപ്പുമായി അവതരിപ്പിക്കപ്പെട്ട പോർട്ടർ പ്രതീക്ഷയുടെ ഒരു തുരുത്തായി ബാക്കിനിൽക്കുന്നു. വാസ്തവം പറഞ്ഞാൽ പോലും ആരും വിശ്വസിക്കാത്ത അത്ര കടുത്ത വിദ്വേഷത്തിന്റെ (കുടിലതയുടെ ) അണുക്കളിൽ മനുഷ്യജീവിതത്തിലെ പാല് പിരിഞ്ഞു പോകുന്ന കാലം. അനർഹമായ സൗകര്യങ്ങൾക്ക് വേണ്ടി പോലും വാശിപിടിക്കുന്ന യുവത്വം .കഥ ഇതൊക്കെ  ഉദ്വേഗ പൂർവ്വമായി അവതരിപ്പിക്കുന്നു .അൽക്ക നികിക്ക് അൽക്കാ  സാബുവിനെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്. കൊല്ലുക തന്നെ ചെയ്തു. സാബുവിന്റെതും  കുറുക്കൻ റെ ബുദ്ധിയാണെന്ന് പൂർവകാല സുഹൃത്ത് മിനി പറയുന്നുണ്ട്. അയാൾ    മിനിയുടെ ജീവിതം എങ്ങിനെയാണ് തകർത്തത് എന്നത് ഗണിച്ചെടുക്കേണ്ട വേറൊരു വിഷയമാണ്. മൃണാളിനി യും ബാബുവും തമ്മിലുള്ള ബന്ധം ഒരേസമയം ദൃഢവും ഗാഢവും എന്നാൽ തകർന്നു  തീരാനുള്ളതാമായിട്ടാണ് തോന്നുന്നത്. പൂരിപ്പിക്കാൻ കുറെ സമസ്യകൾ ഈ ബന്ധത്തിൽ  ബാക്കിയിട്ടിട്ടാണ് കഥ തീരുന്നത് .ഒരു പെണ്ണിൻറെ ചാപല്യത്തിനു പോലും കളിപ്പിക്കാൻ കഴിയുന്ന അപകടകരമായ ആൾക്കൂട്ടങ്ങളെയാണ് കഥ വെളിവാക്കുന്നത്. യഥാർത്ഥ സത്യത്തെ നുണകൾ ആക്കി സ്വാർത്ഥ ലക്ഷ്യങ്ങൾ നടപ്പാക്കുന്ന, വിഷമയമായ കാറ്റാണ് ദില്ലിയിലും എന്നല്ല ഭാരതമാകെ വീശിയടിക്കുന്ന എന്നാണ് കഥ പറയാൻ ശ്രമിക്കുന്നത്. ഭരണകൂടങ്ങൾ ,ആൾക്കൂട്ടങ്ങളുടെയും ആസൂത്രണത്തിന്റെയും പിൻബലത്തോടെ   ചിലയിടങ്ങളിൽ   വിജയിപ്പിച്ചെടുക്കുന്ന അന്യ മത വിരോധത്തിന്റെ തിരക്കഥകൾ പിൽക്കാലത്ത് സാർവത്രികമാവുന്നു എന്നത് ഭയപ്പെടേണ്ട ഒരു യാഥാർത്ഥ്യമായി കഥ മുന്നോട്ടു വെക്കുന്നുണ്ട് ._ CKR

No comments: