Sunday, 12 January 2020

കാന്തൻ ദ ല വ ർ ഒഫ് കളർ എന്ന സിനിമ-മന :ശാസ്ത്ര പഠനമെന്ന നിലക്ക്

 കാന്തൻ ദ ല വ ർ ഒഫ് കളർ എന്ന സിനിമ ഇന്നലെ എന്റെ ഭാര്യയോടും അവളുടെ ആങ്ങളയുടെ  രണ്ടു മക്കളോടുമൊപ്പം മുഴുവൻ നേരമിരുന്നു കണ്ടു.ഒപ്പമുണ്ടായിരുന്ന 8 വയസ്സുകാരൻ സിനിമ സൂപ്പർ എന്നു പറഞ്ഞു .പത്തു വയസുകാരി കുഴപ്പമില്ല എന്നും അയാൾ എന്തിനാ കുഴിയിൽ മണ്ണിട്ട് മരിച്ചത് എന്നും ചോദിച്ചു.മുതിർന്നവരായ ഞങ്ങൾ രണ്ടു പേർക്കും സിനിമ ഇഷ്ടപ്പെട്ടില്ല. അതേ സമയം സിനിമ വ്യത്യസ്തമായ ഒരു അനുഭവമാക്കാനു ള്ള താങ്കളുടെ പരിശ്രമത്തെ ഇഷ്ടപ്പെടുകയും മാനിക്കുകയും ചെയ്യുന്നു.

       ഞാൻ കണ്ട ഒരു പ്രശ്നം സിനിമക്ക്  ഉദ്വേഗമുണർത്തുന്ന ഘടകങ്ങൾ ഇല്ല എന്നതാണ്.ചിലയിടങ്ങളിൽ അത് വല്ലാതെ മുഷിപ്പിക്കുന്നുണ്ട്. ആദ്യത്തെ 30-45 മിനിട്ടിനുള്ളിൽ രണ്ടു തവണയെങ്കിലും കാഴ്ച മതിയാക്കി എഴുന്നേറ്റു പോരാൻ എനിക്കു തോന്നി.
      കാന്തനു ആവശ്യത്തിലധികം വൈരൂപ്യം കൊടുക്കാൻ വേണ്ടി, ഉന്തിയ പല്ലുകൾ പിടിപ്പിച്ചത് പോലെ   തോന്നുന്നുണ്ട്. അതുപോലെ ദയാ ഭായി അവതരിപ്പിക്കുന്ന ഇത്യാമ്മ (അമ്മമ്മ ) 'അടിയ' ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രമായി തോന്നിയില്ല. ഒരു പക്ഷെ  അരികു വൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾക്കായി നടത്തപ്പെടുന്ന പോരാട്ടങ്ങൾ മനസിലുണ്ടാക്കാൻ അവരുടെ സാന്നിധ്യം ഉപകരിക്കുന്നെണ്ടങ്കിലും സിംബോളിസത്തിന്റെ സാധ്യതക്കപ്പുറം ആ കഥാപാത്രം കൂടുതലൊന്നും തരുന്നില്ല. മാത്രമല്ല ,പല തവണ സൂം ചെയ്യപ്പെടുന്ന അവരുടെ മുഖം, നിറ ഭേദം കൊണ്ടും പരിഷ്കാരത്തിന്റെ മേമ്പൊടി കലർന്ന ഭാവങ്ങൾ കൊണ്ടും (ചലനങ്ങൾ, ചിരി ,പ്രതികരണരീതി )ഗോത്രവർഗ തായ്  വേരു കളില്ലാത്ത     കഥാപാത്രതന്റേതു പോലെയായാണ്  എനിക്ക് തോന്നിയത്.


         സിനിമയുടെ തുടക്കത്തിൽ സ്‌ക്രീനിൽ കൊടുത്ത ,തീമിനെ കുറിച്ചുള്ള വിശദാംശങ്ങൾ മുഴുവൻ വായിക്കാനുള്ള സമയം ലഭിച്ചിട്ടില്ല. സമയം പ്രശ്നമാണെങ്കിൽ വിശദീകരണം ചുരുക്കണമായിരുന്നു.ഇതിനെ തുടർന്നു വരുന്ന 2 ടൈറ്റിൽ കുറിപ്പുകളും വായിക്കുന്നതു  പൂർണമാക്കാൻ കഴിയാതെ മാഞ്ഞു പോകുന്നുണ്ട്. ഭാഷ മനസിലാകാത്തതിന്റെ പ്രശ്നം സിനിമയിൽ പലയിടത്തും ഉണ്ട്. പല ഡയലോഗുകളും കുട്ടികൾ ചോദിച്ചതിനാൽ ഇംഗ്ലിഷ് സബ്ടൈറ്റിൽ വായിച്ചു മലയാളത്തിൽ ഞാൻ പറഞ്ഞു കൊടുക്കുകയാണുണ്ടായത്. ഇത് എന്റെ കാഴ്ചയേയും അലോസരപ്പെടുത്തി.മലയാളം സബ്ടൈറ്റിൽ കൂടി ഉൾപ്പെടുത്തി വേണം സ്കൂളുകളിലോ ഗൃഹ സദസുകളിലോ പ്രദർശിപ്പിക്കേണ്ടത്. സിനിമയിൽ ഡയലോഗുകൾ കുറവാണ്. പക്ഷെ ഉള്ളിടത്ത്  അത് ഡയലോഗിനെ മാത്രം ആശ്രയിച്ചു സംവദിക്കുന്നു എന്നതാണ് പ്രശ്നം.

        അടിയ സമൂഹത്തിൽപ്പെട്ട മനുഷ്യരുടെ ഇന്നത്തെ ജീവിതാവസ്ഥയിൽ നിന്ന് ഇടത്തരം ,മധ്യ വർഗ  ജീവിത രീതികളിലേക്കുള്ള ചുഴിഞ്ഞുനോട്ടമായി പലയിടത്തും സിനിമ അനുഭവപ്പെടുന്നുണ്ട്. എന്നാൽ  അത്തരം ഒരു ഡോക്യുമെന്ററിയുടെ അവശ്യ ഘടകങ്ങളിലേക്ക്  സിനിമ ഉയരുന്നുമില്ല. മനുഷ്യബന്ധങ്ങളോ, അയൽപക്ക ബന്ധങ്ങളോ , ഉപജീവന പ്രതിസന്ധികളോ സിനിമയുടെ വിഷയമായിട്ടില്ല. അത്തരം അവസ്ഥകളുടെ ഒരു നൂൽബന്ധത്തിൽ നിന്ന് പാരിസ്ഥിതിക പ്രമേയത്തിലേക്ക്  സിനിമ വികസിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു.
           ഡോക്യുമെൻററിയല്ല, ഫിക്ഷനുമല്ല എന്നാൽ  പരിസ്ഥിതി സന്ദേശം നൽകുന്ന സിനിമ എന്ന് ബ്രാൻഡ് ചെയ്യപ്പെടാൻ ഏറെ സാധ്യതയുമുള്ള ഒരു ശ്രമം എന്ന സമീപനം കാണുന്നുണ്ട്. എന്നാൽ പരിസ്ഥിതി സംരക്ഷണം എന്നത്  വേണ്ടത്ര ആഴത്തിൽ, തെളിവോടെ ചർച്ച ചെയ്യപ്പെട്ടിട്ടുമില്ല.മരം മുറിഞ്ഞു വീഴുമ്പോഴും മരം മുറിക്കപ്പെടുമ്പോഴുമുള്ള വിഹ്വലത നിരവധി ദൃശ്യങ്ങളിലൂടെ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്. ആത്മഹത്യയുടെ ദൃശ്യം കാണിച്ച ശേഷം ആ മരിച്ചത് താനാണെന്ന് കാന്തനു തോന്നുന്നതിൽ നിന്ന് മരം ഈർന്നെടുക്കുന്ന ദൃശ്യങ്ങളിലേക്ക് ചെന്ന് അവിടെ സ്വയം മുറിക്കപ്പെടുകയാണെന്ന് കാന്തന് തോന്നുന്ന ദൃശ്യങ്ങൾ വന്നിടത്ത് മികച്ച നിലവാരത്തിലുള്ള ഒരു സിനിമാനുഭവത്തിന്റെ കരുത്തും തനിമയും ലഭിക്കുന്നുണ്ട്. മണ്ണിന്റെയും മരങ്ങളുടേയും മൃഗങ്ങളുടേയും പ്രതിസന്ധികളിലേക്ക് താദാത്മ്യം പ്രാപിക്കുന്ന ഗോത്ര മനസ്സിന്റെ ഏഴഴകു തെളിയിക്കുന്ന ശക്തമായ ഒരു പദ്ധതി ഇവിടൊക്കെ പതിഞ്ഞു കിടക്കുന്നു എന്നത് ഈ സിനിമയെ വേറിട്ട താക്കുന്നു.

ആത്മഹത്യയുടെ ദൃശ്യം മുഴുവൻ കാണിക്കേണ്ടിയിരുന്നില്ല. അത് ഒഴിവാക്കിയാൽ അവിടെ കാന്തന്റെ തല ചേർത്ത ദൃശ്യത്തിന് ശക്തി കുറ യു മോ / തുടർച്ച നഷ്ടപ്പെടുമോ എന്ന സംശയത്തിൽ നിന്നാണ് സാധാരണ ഗതിയിൽ, തൂങ്ങി നിൽക്കുന്ന  കാലുകൾ മാത്രം കാണിച്ച് ധ്വനിപ്പിച്ച് ഒഴിവാക്കാവുന്ന, ഒഴിവാക്കേണ്ടുന്ന ആ സീൻ ഉൾപ്പെടുത്താനുള്ള തീരുമാനം വരുന്നത്. എഡിറ്റ് ചെയ്യപ്പെടേണ്ട അസ്വസ്ഥതയുളവാക്കുന്ന ഒരു വിഷ്വൽ ആണത്. I hate violence on Screen എന്ന അടൂർ ഗോപാലകൃഷ്ണന്റെ വ്യക്തമായ നിലപാടും ഓർമിപ്പിക്കുകയാണ്.ഷോക്കിംഗ് ആയ ദൃശ്യങ്ങളിലൂടെ കഥ പറയുക എന്ന തന്ത്രത്തിന്റെ ഭാഗമായിരിക്കാം. അവസാന രംഗങ്ങളിലും ഈ ഒരു സമീ പ ന മുണ്ട്. മരം നടുന്ന കുഴിയിൽ തന്നെ മനുഷ്യ ജീവിതവും തീർക്കുന്ന വിചിത്രമായ വല്ല ആചാരവും ഈ ചിത്രീകരിക്കപ്പെട്ട പ്രത്യേക സമൂഹത്തിലുണ്ടോ, അറിയില്ല.
       പഥേർ പാഞ്ചാലി യുടെ ഒരു വിദൂര സ്മരണ സിനിമയുടെ ആദ്യ വിഷ്വലുകളിൽ നിറയുകയും പിന്നീട് പലയിടത്തും തെളിഞ്ഞു മായുകയും ചെയ്യുന്നുണ്ട്. മാസ്റ്റർ പീസുകളുമായി താരതമ്യം ചെയ്യപ്പെടുക എന്നത് വ്യത്യസ്തമായി സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്ന ഏതൊരു പുതു മുഖ സംവിധായകനും നേരിടുന്ന വെല്ലുവിളിയാണ്.പലഹാരങ്ങൾക്കു പുറമെ  ആർത്തി പിടിച്ചു പോകുന്ന ബംഗാൾ ഗ്രാമത്തിലെ കിടാങ്ങളുടെ ദൃശ്യം സത്യജിത് റായ് അവസാനിപ്പിക്കുന്നത് അവരെ പിൻതുടർന്നു പോകുന്ന ഒരു തെരുവുപട്ടിയുടെ പ്രതിബിംബം കാണിച്ചു കൊണ്ടാണ്. മനുഷ്യനും നായയും ( മൃഗങ്ങളും ?) ഒക്കെ ഇടകലർന്ന വിഷ്വലുകൾ ആദ്യഘട്ടത്തിൽ തുടരെയുണ്ട്. മൃഗ സാന്നിധ്യം പീന്നീടങ്ങോട്ട് തീരെയില്ലാതാവുന്നുമുണ്ട്.( പോയ് മറഞ്ഞോ ? ) ദുർഗയുടെ വല്യമ്മ മരിക്കുന്ന രംഗം പഥേർ പാഞ്ചാലിയിലെ മറക്കാനാവാത്ത വിഷ്വലുകളിൽ ഒന്നാണ്. പ്രത്യേകിച്ചും അതിന്റെ ശബ്ദമിശ്രണത്തിന്റെ പ്രത്യേകത കൊണ്ട് .ഇത…
                ചുറ്റിലും പച്ചപ്പ് നിറഞ്ഞ വിഷ്വലുകളിൽ സമൃദ്ധമാണ് സിനിമ.ഇതിൽ നിന്നു കൊണ്ട് , "മരം നടുക, സംരക്ഷിക്കുക "തുടങ്ങിയ കേവല പരിസ്ഥിതി ലക്ഷ്യങ്ങളിലേക്കുള്ള സൂചനകൾ നില നിർത്തി അനുഭവത്തുടർച്ചയുണ്ടാക്കുക എന്നത് യുക്തിഭദ്രമായ ഒരു സമീപനമായില്ല.ഗംഗാ തീരത്ത് കിണർ കുത്തുന്നത് എന്തിനാണ് ? മുറ്റത്ത്  നന്നായി വളരുന്ന മാവിനെ കാന്തൻ എന്ന "പുലി മുരുകൻ " പിഴുതെടുത്ത്  പശ്ചാത്തലത്തിൽ നിറയെ ഹരിതാഭയുള്ള , ഒരു സ്ഥലത്ത് മാറ്റി കുഴിച്ചിടേണ്ട നിർബന്ധിതാവസ്ഥ എന്താണ് ? ഇത് പരിസ്ഥിതി പ്രേമമല്ല. മറിച്ച്  OCD ,ഒബ്സസ്സീവ്  ആന്റ് കമ്പൽ സീവ് ഡിസോർഡർ ആണ്. ഏതെങ്കിലും ഒരു കാര്യം ചെയ്തു തീർത്തില്ല എന്നു തോന്നിയാൽ അത് വീണ്ടും വീണ്ടുo പല തവണ ചെയ്തു നോക്കുന്ന മാനസികാവസ്ഥ. മരങ്ങൾ നശിച്ചു പോകുന്നു എന്ന ആധിയാൽ  മരത്തൈ  കൂടെ തന്നെ കൊണ്ടു നടക്കുന്ന കാന്തൻ എന്ന കു ട്ടിയുടെ മനസ്സിന്റെ ഒരു അപഗ്രഥനമായി , മനശാസ്ത്ര പഠനമായി ഈ സിനിമയെ ഞാൻ അംഗീകരിക്കുന്നു. നിറങ്ങളോടുള്ള അവന്റെ അഭിനിവേശം , കളർപ്പെൻസിൽ കൈമാറ്റങ്ങളിലൂടെയും കറുത്ത വരകളിൽ നിന്ന്  കളർ ചിത്രത്തിലേക്കുള്ള മാറ്റത്തിലൂടെയും ഗേറ്റിനുള്ളിലേക്കുള്ള ഒളിനോട്ടക്കാഴ്ചകളിലൂടെയും  സിനിമ നമ്മോട് സൂചിപ്പിക്കുന്നുണ്ടല്ലോ. നിറങ്ങളെക്കുറിച്ചുള്ള അവന്റെ  കൗതുകം നിറങ്ങളുടെ ഉറവിടമായ പ്രകൃതിയെ കുറിച്ചുള്ള ഉൽക്കണ്ഠയായി മാറിയിട്ടുണ്ടുണ്ടാവണം.( Shifting of anxities) .ആ ആശങ്കകളിൽ നിന്നു o പിറവിയെടുത്ത പരിഹാരമാണ് തൈ നട്ടുപിടിപ്പിക്കൽ.സാധാരണയിൽക്കവിഞ്ഞ ഒരു പെരുമാറ്റ രീതിയായി അതു മാറിയിടത്ത്    സിനിമ തീരുകയാണ്.അങ്ങിനെ നോക്കുമ്പോൾ ഒരു മനശാസ്ത്ര പഠനമായിത്തന്നെ വേണം ഈ സിനിമയെ കാണാൻ.
           വ്യത്യസ്തമായ ഒരു സിനിമ ചെയ്തതിന് ഷെരിഫ് ഈസ, പ്രമോദ് കൂവേരി  എന്നിവരടങ്ങിയ ടീമിനെ  ഒന്നു കൂടി അഭിനന്ദിക്കുന്നു. എല്ലാം മിനുസമാർന്നതും തൊലി വെളുപ്പുള്ളതും പളപളപ്പാർന്നതുമാകണം എന്ന സമീപനത്തിന് കടകവിരുദ്ധമായി ആന്തരിക സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്ന വിഷ്വലുകളും സമീപനവും തിരിച്ചറിയുന്നു. കൂടുതൽ നല്ല സിനിമകൾ ചെയ്യാൻ ഈ  നല്ല തുടക്കം ഉപകരിക്കട്ടെ.- ckr 12 01 2020
*****************************************************************************
[08:19, 12/01/2020] shereef Esa: നിങ്ങളുടെ അഭിപ്രായം നിങ്ങളുടെ നിലപാടാണ്.  നിലപാടിൽ ഉറച്ചു നിൽക്കാം.

സിനിമയിൽ ഞങ്ങൾ ആർക്കും  വെപ്പ് പല്ല് വെച്ചില്ല എന്നകാര്യം ഓർമ്മിപ്പിക്കട്ടെ.


Sunday, 15 December 2019

പഠനവൈകല്യങ്ങൾ ഉള്ളവരിലെ ഭാഷാപ്രശ്നങ്ങൾ

പഠനവൈകല്യങ്ങൾ ഉള്ളവരിലെ ഭാഷാപ്രശ്നങ്ങൾ     എന്ന   വിഷയത്തിൽ സത്യപാലൻ സാറിന്റെ ക്‌ളാസ് മികച്ച ഒരു അനുഭവമാണ്. .പ്രധാന വസ്തുതകൾ എല്ലാം മെച്ചപ്പെട്ട  ഉദാഹരണങ്ങളിലൂടെ സ്ലൈഡുകൾ  ഉപയോഗിച്ച്      വിശദമായി അവതരിപ്പിച്ച ശേഷം അവസാന മണിക്കൂറിൽ ടെക് സ്റ്റിലൂടെ ഒരു ഓട്ട പ്രദിക്ഷണം നടത്തി വിട്ടുപോയ ചിലതു കൂടി വിശദീകരിച്ചാണ് ക്ലാസ് മതിയാക്കുന്നത് .അതിനു ശേഷം 10 മിനിറ്റുകൊണ്ട് ഓർമ്മയിലുള്ള പ്രധാനവസ്തു തകൾ പഠിതാക്കളെ രണ്ടോ മൂന്നോ റൌണ്ട്  എടുത്തു  കൊണ്ട് പറയിപ്പിക്കുകയും അവർക്കു വിട്ടുപോയത് സാർ  ഓർമ്മിച്ചു കൂട്ടിച്ചേർക്കുകയും ചെയ്യുന്നത്  മാതൃകാപരമായ ഉപസംഹാര രീതിയാണ് .എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും  കൊണ്ടുള്ള പ്രസന്റേഷൻ .കൊച്ചു കൊച്ചു കഥകളിലൂടെയുള്ള വിശദീകരണം .
   
            ശാസ്ത്രീയമായ അറിവിൻ്റെയും മാനവികതയുടേയും   ധീരതയാർന്ന പ്രഖ്യാപന ങ്ങളാണ്   അദ്ദേഹം അവതരിപ്പിക്കുന്ന ഉദാഹരണങ്ങൾ  എന്നതാണ് എന്നെ ആകർഷിച്ച മറ്റൊരു  പ്രത്യേകത .നോം ചോംസ്കിയുടെ    universal language theory ഓര്മപ്പെടുത്തിയും  genetic science ന്റെ  ഏറ്റവും പുതിയ അറിവുകൾ  ചേർത്തു വെച്ചും  നമ്മളെല്ലാം-ആദിവാസിയും നമ്പൂതിരിയും മറ്റു പല ജാതി മത വിഭാഗ ങ്ങ ളിൽപ്പെട്ടവരും-ആഫ്രിക്കൻ പൈതൃകമുള്ള    ഒരേ കുടുംബാംഗങ്ങൾ ആണെന്നും അതുകൊണ്ട് തന്നെ  ഭാഷയുടെ പൊതുഘടകങ്ങൾ എല്ലാ മനുഷ്യരുടെയും തലച്ചോറിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും സമർത്ഥിച്ചു കൊണ്ടാണ് തുടങ്ങിയത് തന്നെ .സംസ്‌കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും ഭാഷാശാസ്ത്രപരമായി  അദ്ദേഹത്തിനുള്ള ആഴത്തിലുള്ള അറിവ് ഉചിതമായി സംസ്‌കൃതത്തിലുള്ള പദങ്ങളും ശ്ലോകങ്ങളും  ഉദാഹരണമായി അവതരിപ്പിക്കുന്നതിനും ക്‌ളാസ്സ് ഭാഷാപ്രേമികൾക്കും രസകരമായി മാറ്റുന്നതിനും ഉപകരിക്കുന്നു .രണ്ടുമണിക്കൂർ ക്‌ളാസ്സിനു ശേഷം അദ്ദേഹം തന്ന അഞ്ചു മിനിട്ടു പ്രവർത്തനം ചെറുസംഭാഷണങ്ങൾ  ഉൾപ്പെടുന്ന ഒരു കഥയോ വിവരണമോ റിവ്യൂ  യോ തയ്യാറാക്കാനായിരുന്നു .പിന്നീട് നടന്ന ക്‌ളാസിൽ ഈ രചനകൾ ഭാഷാപ്രയോഗത്തിൻറെ  form / content / context / use  എന്നീ ഘടകങ്ങൾ ക്കുള്ള ഉദാഹരണങ്ങ ളായി വ്യാഖ്യാനിച്ചതും അതി സമർത്ഥമായ ഒരു അധ്യയന തന്ത്രമായി.ഈ രചനകളെ കോർത്ത് പിന്നീട് ഒരു സമാഹാരം പ്രസിദ്ധീ കരിക്കുന്നതിനുള്ള സൃഷ്ടിപരമായ ഒരു പ്രവർത്തനമായി തൻ്റെ ക്‌ളാസ്സിനെ മാറ്റാനും  സാറിനു കഴിയുന്നു . കുട്ടികളുടെ പഠനവൈകല്യങ്ങൾ മെച്ചപ്പെടുത്താൻ ഭാഷാശാത്രപരമായ ഉൾക്കാഴ്ചയോടെ അടിസ്ഥാനത്തിൽ നടത്താവുന്ന ഇടപെടലുകൾക്ക് (interventions) വിശദീകരണവും മാതൃകകളും (montissori method ഉൾപ്പെടെ ) തന്നുകൊണ്ടാണ് ക്‌ളാസ്സു പൂർത്തിയാക്കിയത് എന്നതും ശ്രദ്ധേയമായി തോന്നി .പഠിതാക്കളെ ആറു മണിക്കൂർ നേരം വിഷയത്തിൽ ശ്രദ്ധി പ്പിച്ചു നിർത്തിയ  ഈ  ക്‌ളാസ്      സത്യപാലൻസാറിൻറെ അനുഭവസമ്പത്തിനും പ്രാ ഗൽഭ്യത്തിനും മികച്ച പാഠ്യ  ആസൂത്രണത്തിനും തെളിവാണ് .   കുട്ടികളുടെ പഠനവൈകല്യങ്ങളുടെ പരിഹാരശ്രമങ്ങൾക്ക് ഈ ക്‌ളാസ്സ്‌ പകർന്നു തന്ന അറിവ് സ്വാംശീകരിച്ചു നന്നായി ഉപയോഗിക്കുക എന്നത് ഇനി നമ്മുടെ കർത്തവ്യമാണ് .

Wednesday, 11 December 2019

ബസ് ഷെൽട്ടർ ശുചീകരണം 03/12/2019

എല്ലാ  ബസ് ഷെൽട്ടറുകളും  ശുചീകരിക്കേണ്ട  സമയമാണ്  . 

മാതൃകാ സ്വയംസഹായ സംഘം പ്രവർത്തകരുടെ നേതൃത്വത്തി ൽ കഴിഞ്ഞ  ഞായറാഴ്ച  ( 2019 ഡിസമ്പർ 1 ) നടന്ന  കൊട്ടയാട് കവല ബസ് ഷെൽട്ടർ ശുചീകരണം ഗ്രാമപഞ്ചായത്ത് മെമ്പർ ഉദ്ഘാടനം ചെയ്യുന്നു.
സ്‌കൂളുകൾ പോലെ തന്നെ ശുചിയാക്കിയി ടേണ്ട ഇടങ്ങളാണ് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും .നമ്മുടെ കുഞ്ഞുങ്ങൾ മതിമ റന്നിരിക്കുന്ന  ഈ സ്ഥലങ്ങൾ പലതും പാമ്പിനു വന്നു കൂടാനും സൗകര്യമാണ് .പലതരം പാമ്പുകൾ പുറ ത്തിറങ്ങുന്ന  കാലവും ! ഒരു ജീവൻ കൂടെ കളയാൻ കാത്തിരിക്കണോ ?




ഫിൻലൻഡ്‌-ലോകത്തിലെ ഏറ്റവും മികച്ച യുവത

.............. മതങ്ങളാണ് എല്ലാ നാശത്തിനും കാരണം- forwarded by Benny Sebastian

കേരളത്തേക്കാൾ പത്തിരട്ടി വലിപ്പവും കേരളത്തിന്റെ ആറിലൊന്നു ജനസംഖ്യയും മാത്രമുള്ള ഒരു രാജ്യമാണ് ഫിൻലൻഡ്‌. അവിടെ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

ആറു വയസ്സുവരെ അവിടുത്തെ കുട്ടികൾ പഠിക്കുന്നില്ല. പ്രീസ്‌കൂൾ ആരംഭിക്കുന്നത് ആറുവയസ്സ് പൂർത്തിയാകുമ്പോഴാണ്. കളിയൊക്കെ നിർത്തി കാണാപ്പാഠം പഠിക്കുന്നതിന്റെ പിഎച്ഛ്ഡിക്ക് ജോയിൻ ചെയ്യണ്ട സമയത്താണ് ഇതെന്നു ഓർത്തോളണം. കൗമാരം കഴിയുന്നതുവരെ പരീക്ഷകൾ ഇല്ല, ഹോംവർക്കുകൾ തീരെയില്ല(ഹെന്ത്?!!) പ്രൈമറി, സെക്കണ്ടറി വിഭാഗങ്ങളിൽ ഒരേയൊരു പരീക്ഷ മാത്രം, നിർബന്ധിത പരീക്ഷകൾ 16 വയസ്സിനു ശേഷം മാത്രം(എന്നെയങ്ങ് കൊല്ല്, പരീക്ഷയില്ലാതെ പഠിക്കാനോ?!) വിദ്യാഭ്യാസം മുഴുവനായും സർക്കാർ നിയന്ത്രണത്തിൽ, യൂണിവേഴിസിറ്റി തലംവരെ സമ്പൂർണ സൗജന്യവിദ്യാഭ്യാസം!!

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ മനക്കട്ടിയുള്ളവർ മാത്രം വായിക്കുക.

എന്നിട്ടും ലോകത്തിലെ ഏറ്റവും മികച്ച യുവതയെ വാർത്തെടുക്കുന്ന രാജ്യമായി ഫിൻലൻഡ്‌ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു. മതപരമല്ലാത്ത സ്വൈര്യജീവിതത്തിനു ഏറ്റവുംകൂടുതൽ പിന്തുണകിട്ടുന്ന മനഃസമാധാനത്തിന്റെ രാജ്യമായി അവർ മാറുന്നു. ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സിൽ തുടർച്ചയായി അവർ ഒന്നാംസ്ഥാനം നിലനിർത്തുന്നു. ഏറ്റവും സത്യസന്ധതയുള്ള ജനസമൂഹമായി അവർ മുന്നേറുന്നു. മൂന്നാമത്തെ തവണയും ഒരു പെണ്ണ് അവരുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നു. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി അവരുടേതാകുന്നു.

നിയുക്ത പ്രധാനമന്ത്രി സാന്നാ മാറിനോട് നിങ്ങൾ ചോദിക്കുന്നു, ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പ്രധാനമന്ത്രിയായി നിങ്ങൾ മാറാൻ പോവുകയാണ്, എന്ത് തോന്നുന്നു?

"ഞാൻ ഇതുവരെ എന്റെ ജൻഡറിനെ കുറിച്ചോ പ്രായത്തെ കുറിച്ചോ ചിന്തിച്ചിട്ടു പോലുമില്ല", അങ്ങനെ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് അവർ വളർന്നുവരുന്നത്, അവർക്കതുകൊണ്ടു ഇതിലൊന്നും നമ്മളെ പോലെ ഞെട്ടാനോ അത്ഭുതപ്പെടാനോ കഴിയുന്നില്ല. പുവർ ഗയ്‌സ്!

ജനിക്കുമ്പോൾ മുതൽ മത്സരിക്കാനും ലിംഗപരമായും മതപരമായും ജാതിപരമായും വേർതിരിയപ്പെടാനും മാത്രം പരിശീലിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ ജീവിതം ഞെട്ടാനിനിയും ബാക്കി.
Courtesy

Saturday, 30 November 2019

ആലക്കോട് മേഖല IRPC വളണ്ടിയർ സംഗമവും പരിശീലന ക്‌ളാസും

IRPC  (ഇനിഷിയേറ്റീവ്  ഫോർ റീഹാബിലിറ്റേഷൻ  ആൻഡ്  പാലിയേറ്റിവ് കെയർ  ) ആലക്കോട് മേഖല  വളണ്ടിയർ സംഗമവും പരിശീലന ക്‌ളാസും 16 / 11 /  ശനിയാഴ്ച  ഉച്ച ക്കുശേഷം 2 മണി മുതൽ 4.30 വരെ നടന്നു .ശ്രീമതി ബുഷ്‌റ സി കെ പാലിയേറ്റിവ്   കെയറിനെക്കുറിച്ചു ക്‌ളാസ്സെടുത്തു .മൂസാൻകുട്ടി നടുവിൽ അദ്ധ്യക്ഷത വഹിച്ചു .

മൂസാൻകുട്ടി നടുവിൽ -IRPC  കണ്ണൂർ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് സൂചിപ്പിച്ചു .ആലക്കോട് സോണിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുണ്ടെന്നും എടുത്തു പറഞ്ഞു .

തയ്യിൽ സാംത്വന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ  അവിടം സന്ദർശിക്കുന്നത് നല്ലതാണ് .
എല്ലാ മാസവും 18ആം തീയ്യതി ആലക്കോട് മേഖലയിലെ പ്രവർത്തകരാണ് അവിടെ വളണ്ടിയർ സേവനം ചെയ്യേണ്ടത് .
കൂടാതെ കണ്ണൂർ എളയാവൂരിലുള്ള  ഡി അഡിക്ഷൻ സെന്റർ  പ്രവർത്തനം , 24  മണിക്കൂർ  ഹെൽപ് ഡെസ്ക് ,ആംബുലൻസ് സംവിധാനം ,AKG ഹോസ്പിറ്റലിൽ 4/ 5 ഡയാലിസിസ് സൗജന്യമായി ചെയ്യുന്നു .  തുടങ്ങിയ  പ്രവർത്തനങ്ങൾ  അദ്ധ്യക്ഷൻ സൂചിപ്പിച്ചു . വേണമെങ്കിൽ ഒരു ദിവസം 25 ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുണ്ട് ,എന്നാൽ സൗജന്യ മായി ചെയ്യാനുള്ള സാമ്പത്തികശേഷി ഇല്ല .

പൊതുജനങ്ങളിൽ നിന്നുംസാംത്വന രംഗത്തേക്കുള്ള   സംഭാവനയായി ബോക്സുകൾ മുഖേനയും സ്‌പോൺസർഷിപ് മുഖേനയും സമാഹരിക്കുന്ന തുകകൾ ആണ് പ്രവർത്തന മൂലധനം .അത് -ധനസമാഹരണം -ശക്തിപ്പെടുത്തേണ്ടതുണ്ട്.ബോക്സ് സ്ഥാപനത്തിലും ഹോം കെയറിലും സോണിലെ  യൂണിറ്റുകൾ കൂടുതൽ ശ്രദ്ധിക്കാനുണ്ട് .

സോണൽ കൺവീനർ രാഘവൻ കെ വി റിപ്പോർട് അവതരിപ്പിച്ചു .

ധനസമാഹരണം ശക്തിപ്പെടുത്തേണ്ടതുണ്ട്.തയ്യിൽ സെന്ററിൽ തന്നെ  പ്രതിമാസം  8  ലക്ഷം രൂപ ചെലവാകുന്നുണ്ട്‌ .     ബോക്സ് സ്ഥാപനത്തിലും ഹോം കെയറിലും സോണിലെ  യൂണിറ്റുകൾ കൂടുതൽ ശ്രദ്ധിക്കാനുണ്ട് .

ആദിവാസി മേഖലകളിൽ  ഉണർവ് ക്‌ളാസ്സുകളുടെ  സംഘാടനം ശക്തിപ്പെടു ത്താനുണ്ട് .

ശബരിമല ഇടത്താവളങ്ങളിൽ കഴിഞ്ഞ വർഷം നന്നായി സഹായം നൽകാൻ പറ്റി .ഈ വർഷവും അത് കൂടുതൽ നന്നായി ചെയ്യണം .
വിവിധ യൂണിറ്റുകൾ നടത്തുന്ന മികച്ച പ്രവർത്തന ങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടു .ഓണക്കാലത്തു് കിടപ്പു രോഗികളുടെ കുടുംബത്തിൽ ഓണകിറ്റുകൾ വിതരണം ചെയ്തത് ,ഗൃഹസന്ദര്ശനങ്ങൾ ,ഉണർവ് ക്‌ളാസ്സുകൾ ,ആയുർവേദ  മെഡിക്കൽ ക്യാമ്പ് ,തയ്യിൽ കേന്ദ്രത്തിൽ വിവിധ യൂണിറ്റുകൾ നടത്തിയ വളണ്ടിയർ സേവനം  , മിനി ആംബുലൻസ് , ആലക്കോട് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ 2 മുറി IRPC   സേവന ങ്ങൾക്കായി ഒരുക്കിയത് തുടങ്ങിയവ ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ചിലതാണ് .

ഈ വർഷം മുതൽ മികച്ച യൂണിറ്റ് , മികച്ച സ്ത്രീ വളണ്ടിയർ ,മികച്ച പുരുഷ വളണ്ടിയർ തുടങ്ങിയ പ്രത്യേക അവാർഡുകൾ ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട് .ആഴ്ചയിൽ ഒരുതവണയെങ്കിലും ഗൃഹസന്ദര്ശനം നടത്തണം .സംഭവനപ്പെട്ടികൾ 200 എണ്ണമെങ്കിലും ഓരോ യൂണിറ്റിലും വീടുകളിലും സ്ഥാപനങ്ങളിലും വെക്കേണ്ടതുണ്ട് എന്നും ശ്രീ കെ  വി  രാഘവൻ ചൂണ്ടിക്കാട്ടി .


ശ്രീമതി ബുഷ്‌റ സി കെ പാലിയേറ്റിവ്   കെയറിനെക്കുറിച്ചു എടുത്ത ക്‌ളാസ്സിൽ  കാൻസർ , കിഡ്നി സംബന്ധമായ രോഗങ്ങൾ ബാധിച്ചു   കിടപ്പിലായവിവിധ രോഗികളുടെ ഉദാഹരണം കാണിച്ചുകൊണ്ട് പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്നവർ അനുവർത്തിക്കേണ്ട പെരുമാറ്റ  നിയന്ത്രണങ്ങളെ കുറിച്ച് സംസാരിച്ചു .വീട്ടിൽ ഒരു ഒരു വയ്യാത്ത രോഗിയായി കിടക്കുന്ന മകൻ/മകൾ  ഉണ്ടെങ്കിൽ അമ്മമാർ പലപ്പോഴും വിവാഹ പോലെയുള്ള പൊതുചടങ്ങുകളിൽ പോകാതിരിക്കുന്നത് ചൂണ്ടിക്കാണിച്ചു .ഇത് ആ കുഞ്ഞിന്  പൊതു ചടങ്ങുകൾ നടക്കുന്ന സമയത്തും എന്തെങ്കിലും ഒരു സേവനം ചെയ്തു കൊടുക്കേണ്ടി വരുമെന്ന് ഭയന്നിട്ട് ,അല്ല .മറിച്ച് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ആകുമോ എന്ന് കരുതിയിട്ടാണ് .ഇത്തരം  അമ്മമാർക്ക് വേണ്ടുന്ന   നൽകൽ കൂടിയാണ്  പാലിയേറ്റിവ് കെയർ .  അതുകൊണ്ടാണ് ലോകാരോഗ്യ  സംഘട ന പാലിയേറ്റവ് കെയർ എന്നത്  ദീർഘകാല കിടപ്പുരോഗികൾക്കും അവരുടെ കുടുംബത്തിനും    ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പിന്തുണ നൽകുന്ന സമീപനമാണ് എന്നു പറഞ്ഞത് . അത് രോഗിയുടെ ശാരീരിക ആവശ്യങ്ങൾക്ക് ഉപരി മാനസിക സാമൂഹ്യ ആവശ്യങ്ങളും ആത്മീയമായ ആവശ്യങ്ങളും  നിർവഹിക്കപ്പെടാനുള്ള പ്രവർത്തനമാകേണ്ടതുണ്ട് .



 നമ്മുടെ പഞ്ചായത്തിൽ ഏതാണ്ട് 150 മുതൽ 200 വരെ കിടപ്പുരോഗികൾ ഉണ്ടെന്നും അവരെ സഹായിക്കാൻ ഒരു നഴ്സ് മാത്രമാണുള്ളതെന്നും  ഓർമിപ്പിച്ചു .അതുകൊണ്ടുതന്നെ ഐആർപിസി പ്രവർത്തകരുടെ സാന്നിധ്യം ഇത്തരം കിടപ്പുരോഗികൾക്ക് ഉപകാരപ്ര ദമാ യിത്തീരും എന്ന  പ്രതീക്ഷ പ്രകടിപ്പിച്ചു. അതുപോലെ  പ്രായമായ കിടപ്പു രോഗികളുടെ അസുഖങ്ങൾ പരിഗണിക്കുമ്പോൾ പലരും വീണ് എല്ലൊടിഞ്ഞു  കിടക്കുകയാണ് എന്ന് നമുക്ക് കാണാൻ .കാരണം അന്വേഷിക്കുമ്പോൾ പലപ്പോഴും പാതിരാത്രിയിൽ എഴുന്നേറ്റു  സ്വിച്ച്  ഇടാൻ വേണ്ടി തപ്പിത്തടഞ്ഞു വീണതാണെന്ന് പലരും പറയുന്നത് കേൾക്കാം .ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടി പ്രവർത്തിക്കുന്നതും പാലിയേറ്റീവ് കെയർ ഭാഗമാണ് .സ്വിച്ച് രാത്രിയിൽ എഴുന്നേൽക്കാതെ  തന്നെ ഓൺ  ചെയ്യാൻ പറ്റുന്ന സ്ഥലത്തായിരിക്കണം.ടൈൽ   പരുക്കനായിരിക്കണം .     അതുപോലെ ഒരു വീട്ടിൽ മാനസികരോഗി    ഉണ്ടെങ്കിൽ ആ കുടുംബത്തിനു വേണ്ട പിന്തുണ നൽകാനാണ് നാം ശ്രമിക്കേണ്ടത് .അല്ലാതെ ആ കുടുംബത്തെ കുറിച്ച് എന്തെങ്കിലും അന്വേഷണങ്ങൾ ഒക്കെ വരുമ്പോൾ അവിടെ ബുദ്ധിമാന്ദ്യം ഉള്ള കുട്ടി ആണെന്ന് പറഞ്ഞ ആ കുടുംബത്തെ പിന്നെയും പ്രയാസത്തിൽ ആക്കുകയല്ല  വേണ്ടത് .അതുപോലെ ഒരു കിടപ്പ് രോഗിയെ സന്ദർശിക്കുന്ന സമയത്ത് നമ്മൾ പെരുമാറ്റത്തിൽ ചില നിയന്ത്രണങ്ങൾ വരുത്താൻ ഉണ്ട് .ഉദാഹരണമായി എന്ത്  രോഗത്താൽ ആണ് താൻ എന്ന് അറിയാൻ ഒരു രോഗിക്ക് ആഗ്രഹം കാണും . എന്നാൽ ആ വിവരം അദ്ദേഹത്തോടു പറയേണ്ട എന്ന് വീട്ടുകാർ തീരുമാനിച്ചിട്ടുണ്ട് ഉണ്ടാകും. ചിലപ്പോള് വീട്ടുകാർ നമ്മളോട് പറയും " രോഗം  എന്താണെന്നു  പറയേണ്ടതില്ല " എന്ന് .അത്തരം സന്ദർഭങ്ങളിൽ നമ്മളോട്   ഒരു പക്ഷെ രോഗി തൻറെ രോഗത്തെക്കുറിച്ച് അറിയുമോ എന്ന് ചോദിച്ചാൽ നമ്മൾ എന്ത് നിലപാട് എടുക്കും എന്നുള്ളത് ഒരു കാര്യമാണ് .തൻ്റെ  രോഗത്തെക്കുറിച്ച് അറിയുക എന്നത് ഏതൊരു രോഗിയുടെയും  അവകാശമാണ് . പക്ഷേ അത് പറഞ്ഞു കൊടുക്കേണ്ടത് ഡോക്ടറുടെയോ  ഉത്തരവാദിത്തപ്പെട്ട മെഡിക്കൽ പ്രവർത്തകരെയോ ധർമ്മമാണ്. ഒരു കുടുംബത്തിന് അത്തരം കാര്യങ്ങൾ ഒരു നിലപാട് ഉണ്ടെങ്കിൽ ഒരു പാലിയേറ്റീവ് പ്രവർത്തക(ൻ ) അത്തരം നിലപാടുകളിൽ ഇടപെടാതിരിക്കുക ആണ് നല്ലത് .നമ്മളെ സംബന്ധിച്ചിടത്തോളം രോഗിയുടെ അടുത്ത് പോവുകയും പറയാനുള്ള കാര്യങ്ങൾ എല്ലാം കേൾക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രധാനം. ആക്ടീവ് ലിസണിങ് എന്ന് പറയുന്നതുപോലെ. നമ്മുടെ ചോദ്യങ്ങൾ പലപ്പോഴും ഓപ്പൺ ENDED  ആയിരിക്കണം. നിർദിഷ്ടമായ ഒരു  ഉത്തരം പ്രതീക്ഷിച്ചുകൊണ്ട് ഉള്ള ചോദ്യങ്ങൾ ആവരുത് . പാലിയേറ്റീവ് പ്രവർത്തനത്തിൽ രോഗിയുമാ യിട്ടുള്ള കമ്മ്യൂണിക്കേഷൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് .

ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുത് .ആക്ടീവ് ലിസണിങ് ആണ് നമ്മുടെ ഭാഗത്തുള്ള ധർമ്മം . ഇതുപോലെതന്നെ നമ്മുടെ ആളുകൾ ശ്രദ്ധിക്കേണ്ട കാര്യം, രോഗങ്ങളെ നേരത്തെ തിരിച്ചറിയാനുള്ള ക്യാമ്പുകൾ ഒക്കെ നടക്കുമ്പോൾ നമ്മൾ പരമാവധി പങ്കെടുത്തു  പരിശോധനയ്ക്ക് വിധേയമാകു ക എന്നുള്ളതാണ് . ഉദാ :-ഗർഭാശയഗള കാൻസർ ഡിറ്റക്ഷൻ ക്യാമ്പുകൾ. അതുപോലെ 35 വയസ്സ് കഴിഞ്ഞ വർ  എല്ലാം മാമോഗ്രാം ചെയ്യേണ്ടത് അത്യാവശ്യമാണ് അതുപോലെ പല രോഗികൾക്കും വാട്ടർബെഡ് / എയർ ബെഡ്  തുടങ്ങിയവ പോലും ഉപയോഗിക്കാനോ അറിയാതെ അത് വാങ്ങി മുറിയിൽ വെച്ചിട്ടുള്ള സ്ഥിതി കാണും. അത് പോലെ  വ്രണങ്ങളിൽനിന്നും പഴുത്തൊലിക്കുന്ന അവസ്ഥയുള്ള രോഗികളുടെ വ്രണങ്ങൾ തുടച്ചു വൃത്തിയാക്കാനും വളണ്ടിയർ അറിഞ്ഞിരിക്കണം .  അത്തരം കാര്യങ്ങളൊക്കെ ട്രെയിനിങ് കഴിഞ്ഞ പാലിയേറ്റീവ് പ്രവർത്തകർ ആണ്  ചെയ്യേണ്ടത് .ഇത്തരത്തിൽ ആവശ്യമായ ട്രെയിനിങ് കൾക്ക് വിധേയമാകുക എന്നുള്ളതും പാലിയേറ്റീവ് പ്രവർത്തകർ ഈ രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യമാണ് .















പാലിയേറ്റീവ് കെയർ സന്ദർശനം തരുന്ന മഹത്തായ പാഠങ്ങൾ .30/11/2019

പാലിയേറ്റീവ് കെയർ സന്ദർശനം ഒരു തവണയെങ്കിലും എല്ലാവരും ന ടത്തേണ്ടതാണ് .ജീവിതം പകർന്നു  തരുന്ന മഹത്തായ പാഠങ്ങൾ .കൊല്ലാട ( കമ്പല്ലൂർ, കാസർഗോഡ് ) മേഖലയിൽ ഇന്ന് പാലിയേറ്റീവ് കെയർ പ്രവർത്തനത്തിൽ സാമൂഹ്യ പ്രവർത്തകരായ രവിമാസ്റ്റർ, സാവിത്രി , രൂപേഷ് , ദീപക് എന്നിവരുടെ കൂടെ ഞാനും പങ്കെടുത്തു. ജീവിതത്തിൽ മറക്കാൻ കഴിയാത്ത പാഠങ്ങൾ .

രംഗീല* ശാരീരിക വൈകല്യം  കാരണം നിലത്തിഴഞ്ഞാണ് ജീവിക്കുന്നത്. തറയിൽ പായിൽ ഷീറ്റിട്ടു കൂനിക്കൂടി കുനിഞ്ഞിരുന്നു സംസാരിക്കുന്ന  നാല്പതുകാരിയായ രംഗീലയുടെ മുഖത്തെ സന്തോഷം കാണണമെങ്കിൽ നമ്മളും തറയിലിരുന്ന്  സംവദിക്കണം.  ... ഞങ്ങളെ കാണുമ്പൊൾ അവർ പാറിപ്പറന്ന എണ്ണമയമില്ലാത്ത  മുടിയൊതുക്കി നിറഞ്ഞ ചിരിയോടെ വീട്ടിലെ  കാര്യങ്ങൾ  സംസാരിക്കുകയാണ് .വാതിൽക്കൽ അവരുടെ ചേട്ടന്റെ മക്കൾ  സ്നേഹത്തോടെ  ചേർ ന്നു നില്കുന്നു .എഴുന്നേറ്റു നടക്കാൻ  വയ്യാത്തതിനാൽ തൻ്റെ മുറിയോട്  ചേർത്ത് ഒരു ടോയിലറ്റ് കിട്ടിയാൽ നന്നായിരുന്നു എന്ന അവരുടെ വർഷങ്ങൾക്കു മുൻപുള്ള ആവശ്യം നിറവേറ്റിക്കണ്ട സന്തോഷത്തിലായിരുന്നു ഞങ്ങളും .വീട്ടിലെ കുട്ടികൾക്ക് രംഗീല തൻ്റെ അച്ഛൻ ചൊല്ലിക്കേൾപ്പിച്ച കഥകളും കവിതകളും  പറഞ്ഞു കൊടുക്കാറുണ്ട് .വീട്ടുകാരുടെ നല്ല പിൻതുണ അവർക്ക്‌ ലഭിക്കുണ്ടെന്നതിൽ സംശയമില്ല .എങ്കിലും വെളിച്ചം കുറഞ്ഞ  അടഞ്ഞ ഒരു മുറിക്കകത്തു യൗവനം മുഴുവൻ തടങ്കലി ലായ ആ  മനുഷ്യജീവിയുടെ മുഖത്തു നോക്കിയിരിക്കുമ്പോൾ  അറിയാത്തൊരു വേദന നിങ്ങളുടെ നെഞ്ചിലൊരു നെരിപ്പോടായി എരി യാൻ തുടങ്ങും .. ജീവിതം നമുക്ക് തന്ന അവസരങ്ങൾ ,മറ്റു പലർക്കും ലഭിച്ചിട്ടില്ലെന്ന തിരിച്ചറിവ്  വന്നു തുടങ്ങുന്നു .

(*പേരും വയസ്സും യഥാർ ത്ഥമല്ല )

Thursday, 14 November 2019

ജീവിക്കാൻ ഭയം തോന്നുന്നുണ്ടോ എന്ന്...കടന്നു പോയ ഫാതിമ ലതീഫ്

ജീവിക്കാൻ ഭയം തോന്നുന്നുണ്ടോ .........എന്ന്    കടന്നു പോയ ഫാതിമ ലതീഫ് 

ഫാതിമ ലതീഫ് എന്ന വിദ്യാർത്ഥി ഞാൻ ജോലി ചെയ്യുന്ന വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. ഞാൻ അവളെ പഠിപ്പിച്ചിട്ടില്ല. രണ്ടുകാര്യങ്ങളാണ് എന്നെ ആ കുട്ടിയിലേക്ക് ആകർഷിച്ചത്. ഒന്ന് നിരന്തരമായി സ്കൂളിനകത്തും പുറത്തുമുള്ള ക്വിസ് മത്സരങ്ങളിൽ എത്തുന്നവളായിരുന്നു ഫാതിമ. രണ്ടാമത്തെ കാര്യം അവളുടെ വായനയുടെ ആഴവും പരപ്പുമായിരുന്നു. അവൾ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്. അത് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സന്ദർഭത്തിലാണ്. അതേ കാലത്തുതന്നെ ഞാൻ കുടുംബസമേതം റിയാദിലെ അവരുടെ വീട്ടിൽ പോകുകയുണ്ടായി. അവളുടെ പുസ്തകശേഖരം കണ്ട് ഞങ്ങൾ വിസ്മയിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ അവൾ വായിച്ചിരുന്ന പുസ്തകം അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിംഗ്സ് ആയിരുന്നു. ആ സമയത്തേ, ലോക ക്ലാസിക്കുകളിലൂടെ അവൾ കടന്നുപോകുന്നുണ്ട്. ഈ വർഷം ഐ ഐ ടിയിലെ ഹുമനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാമിനേഷനിൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്കോടെ അവൾക്ക് പ്രവേശനം ലഭിച്ചു. ജൂലൈ മാസത്തിൽ അവൾക്ക് ക്ലാസ് തുടങ്ങി. അതിനിടക്ക് ഞങ്ങൾ കാര്യമായി സംസാരിക്കുകയുണ്ടായിട്ടില്ല. എന്നാൽ ചില പുസ്തക വാർത്തകൾ പങ്കുവെക്കുമായിരുന്നു. ഈ മാസം എട്ടിന് ഞാൻ അവളെ വാട്സപിൽ ബന്ധപ്പെട്ടു. ആ ഫോൺ അവളുടെ ഉമ്മ സാജിതയുടെ കൈവശമായിരുന്നു. സാജിത എനിക്ക് ഫാതിമയുടെ നമ്പർ തന്നു. അങ്ങനെയാണ് ഞാൻ ഈ വെള്ളിയാഴ്ച അവളോട് സംസാരിക്കുന്നത്. അവളുടെ കോഴ്സിന്റെ കരിക്കുലം വിശദാംശങ്ങൾ, പ്രവേശനപരീക്ഷാ രീതി തുടങ്ങിയ കാര്യങ്ങൾ ഞാൻ അന്വേഷിച്ചു. അതിന് വ്യക്തമായ വിവരങ്ങൾ തന്നു. സർ, ഇത് ആർക്കു വേണ്ടിയാണ് എന്ന് ചോദിച്ചു. എന്റെ മകൻ അഖിലിനു വേണ്ടിയാണ് എന്നു പറഞ്ഞു. തുടർന്ന് കുടുംബങ്ങളുടെ കാര്യങ്ങൾ സംസാരിച്ചു. പക്ഷേ, ഏതാനും മണിക്കൂറുകൊണ്ട് അവൾ സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയി.
ഫാതിമയുടേത് ആത്മഹത്യയാണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ കാരണവും ആത്മഹത്യ കുറിപ്പിൽ നിന്ന് ലഭിച്ചുകഴിഞ്ഞു. ..........[.editted (alias s  p )]എന്ന അദ്ധ്യാപകന്റെ വർഗീയമായ പകയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പ് പറയുന്നു. ഇന്ത്യയുടെ അത്യുന്നതനിലവാരമുള്ള ഐ ഐ ടിക്കകത്ത് ...........[editted ( s  p ) ...... ].രാഷ്ട്രീയത്തിന്റെ വിഷവിത്തുകൾ വ്യാപകമാകുന്നതായി ചില സുഹൃത്തുക്കൾ ഇതിനകം ഉദാഹരണങ്ങളോടെ സൂചിപ്പിച്ചിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫാതിമയുടെ വേർപാട് ഞങ്ങളെ പ്രത്യക്ഷത്തിൽ ബാധിച്ച വേദനയാണ്. അതുകൊണ്ടുതന്നെ സംഭവം ഉണ്ടായതിനു ശേഷം എനിക്കോ, ബീനക്കോ സാധാരണ നിലയിലേക്ക് പൂർണമായി വരാനായിട്ടില്ല. എന്തിലേക്കൊക്കെ പോയാലും ഒടുവിൽ ഈ വേദനയിൽ തിരിച്ചെത്തുന്നു. ഇന്ന് സ്കൂളിൽ രാവിലെ ഈ വിഷയത്തിൽ കുട്ടികളെ അഭിസംബോധന ചെയ്തപ്പോഴും നിയന്ത്രണം വിടാതിരിക്കാൻ ആവതും നോക്കി. അതിനിടയിൽ ഈ ദുരന്തം വാർത്താമാദ്ധ്യമങ്ങളിലെത്തിക്കാൻ ഞങ്ങൾ രണ്ടുപേരും ശ്രമിച്ചു. സൗഹൃദവലയത്തിലുള്ള ഒന്നുരണ്ട് മാദ്ധ്യമപ്രവർത്തകരോട് ഇക്കാര്യം പങ്കുവെച്ചു. അവർ അത് ഗൗരവമായി എടുക്കുകയും ചെയ്തു. ഇപ്പോൾ ദേശീയമാദ്ധ്യമങ്ങളിൽ വരെ പ്രാധാന്യത്തോടെ വാർത്തകൾ വരുന്നുണ്ട്. ഫാതിമ നഷ്ടമായി. എന്നാൽ ഇനിയും നമ്മുടെ മക്കൾ വലിയ സ്വപ്നങ്ങളോടെ, അവരുടെ സ്വന്തം കഴിവിന്റെ മാത്രം തിളക്കത്തിൽ, കരുത്തിൽ ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശനം നേടും. എന്നാൽ അവിടെ പതിയിരിക്കുന്ന കൊടുംവിഷവിത്തുകൾ നമ്മുടെ മക്കൾക്ക് ഈ വിധിയാണ് സമ്മാനിക്കുന്നതെങ്കിൽ ഏതുതരം രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്ന ചോദ്യം കൂടുതൽ പ്രസക്തമാകുന്നു. മതവർഗീയത വെച്ചുപുലർത്തുന്നവർക്ക് എല്ലാ പിന്തുണയും ലഭ്യമാകുന്ന ഈ കാലത്ത് ഇത്തരക്കാർക്ക് ഏത് സ്ഥാപനങ്ങളിലും കയറിപ്പറ്റാനും അവിടെ വാഴാനും  എല്ലാ സൗകര്യങ്ങളും ഉണ്ടാകും. മൊബൈലിലെ ചെറു നോട്ടിൽ ഫാതിമ മരണകാരണം വ്യക്തമാക്കുന്നതായി കാണാം. കൂടാതെ വിശദാംശങ്ങൾ നോട്പാഡിലുണ്ടെന്നും പറയുന്നു. ഇതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്.
എന്നോട് ഒരു ദിവസം എന്റെ ഒരു സ്നേഹിത ചോദിച്ചു, ഇന്ത്യയിൽ ജീവിക്കാൻ ഭയം തോന്നുന്നുണ്ടോ എന്ന്. ഞാൻ പറഞ്ഞു, ഉണ്ട്.
ഇപ്പോൾ ആ ഭയം പല കാരണങ്ങളാൽ ഏറുന്നു. ഇന്ത്യൻ വിദ്യാഭ്യാസമികവിന്റെ ഏറ്റവും ഉൽകൃഷ്ടമാതൃകയായ ഐ ഐ ടിയുടെ കഥ ഇതാണെങ്കിൽ നമ്മളിനി ആരിൽ പ്രതീക്ഷ അർപ്പിക്കണം? ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും ദളിത്-പിന്നോക്ക വിഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇത്തരം സ്ഥാപനങ്ങളിലേക്ക് കടന്നുവരാതിരിക്കാൻ ഭയം സൃഷ്ടിക്കുക എന്നതും ഇത്തരം ക്രൂരതയ്ക്ക് കാരണമാകാം. ഈ രോഗത്തിന് ചികിത്സ നൽകാൻ നമ്മൾ ഏത് ഭിഷഗ്വരനോടാണ് പറയുക?
 P.......... R, P......b An..... A.......S......N....... R.... S.....S..... B.....P.........
.....( ഭയം കാരണം ചില വാക്കുകൾ ഒഴിവാക്കിയിരിക്കുന്നു-ബ്ലോഗർ  )